ഹോശേയ 8:1-14

8  “കൊമ്പു വിളിക്കാൻ അതു ചുണ്ടോടു ചേർത്തുപിടിക്കൂ!+ ഒരുവൻ യഹോവയുടെ ഭവനത്തിനു നേരെ ഒരു കഴുകനെപ്പോലെ വരുന്നു,+കാരണം, അവർ എന്റെ ഉടമ്പടിയും എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.+   ‘എന്റെ ദൈവമേ ഞങ്ങൾ, ഈ ഇസ്രായേൽ, അങ്ങയെ അറിയുന്നു’ എന്നു പറഞ്ഞ്‌ അവർ നിലവിളിക്കുന്നു.+   ഇസ്രായേൽ നല്ലതു തള്ളിക്കളഞ്ഞിരിക്കുന്നു,+ ശത്രു അവരെ പിന്തുടരട്ടെ!   അവർ രാജാക്കന്മാരെ നിയമിച്ചു, പക്ഷേ എന്റെ അറിവോടെയല്ല. അവർ പ്രഭുക്കന്മാരെ നിയമിച്ചു, പക്ഷേ ഞാൻ അവരെ അംഗീകരിച്ചിട്ടില്ല. അവരുടെതന്നെ നാശത്തിനായി+സ്വർണവും വെള്ളിയും കൊണ്ട്‌ അവർ വിഗ്രഹങ്ങളെ ഉണ്ടാക്കി.+   ശമര്യേ, നിന്റെ കാളക്കുട്ടിയെ തള്ളിക്കളഞ്ഞിരിക്കുന്നു,+ നിങ്ങൾക്കെതിരെ എന്റെ കോപം ആളിക്കത്തുന്നു,+ എത്ര കാലം നിങ്ങൾ ഇങ്ങനെ അപരാധവും പേറി* നടക്കും!   കാരണം, ഇസ്രായേലിൽനിന്നാണ്‌ അതിന്റെ ഉത്ഭവം. ഒരു ശില്‌പിയുടെ കരവേല! അതു ദൈവമല്ല.ശമര്യയുടെ കാളക്കുട്ടിയെ തകർത്ത്‌ തരിപ്പണമാക്കും.   അവർ കാറ്റു വിതയ്‌ക്കുന്നു, കൊടുങ്കാറ്റു കൊയ്യും,+കതിരുകളിലൊന്നും ധാന്യം വിളയുന്നില്ല,+വല്ലതും ഉണ്ടായാൽത്തന്നെ അതിൽനിന്ന്‌ ധാന്യപ്പൊടി കിട്ടുന്നില്ല. ഇനി എന്തെങ്കിലും വിളഞ്ഞ്‌ പാകമായാലോ അതു വിദേശികൾ* തിന്നുതീർക്കും.+   ഇസ്രായേലിനെ വിഴുങ്ങിക്കളയും!+ ആർക്കും വേണ്ടാത്ത ഒരു പാത്രംപോലെഅവർ ജനതകളുടെ ഇടയിൽ കഴിയേണ്ടിവരും.+   കൂട്ടംവിട്ട ഒരു കാട്ടുകഴുതയെപ്പോലെ അവർ അസീറിയയിലേക്കു ചെന്നു.+ കാമുകിമാരെ എഫ്രയീം കൂലിക്കെടുത്തു.+ 10  ജനതകളുടെ ഇടയിൽനിന്ന്‌ അവർ അവരെ കൂലിക്കെടുത്താലും ഞാൻ അവരെ ഒന്നിച്ചുകൂട്ടും.രാജാവും പ്രഭുക്കന്മാരും ചുമത്തുന്ന ഭാരം നിമിത്തംഅവർ കഷ്ടപ്പെടും.+ 11  കാരണം എഫ്രയീം യാഗപീഠങ്ങൾ പണിതുകൂട്ടി പാപം ചെയ്‌തിരിക്കുന്നു.+ അവ അവനു പാപം ചെയ്യാനുള്ള യാഗപീഠങ്ങളായിത്തീർന്നു.+ 12  ഞാൻ ധാരാളം നിയമങ്ങൾ* അവന്‌ എഴുതി നൽകി.എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്നായിരുന്നു അവന്റെ ഭാവം.+ 13  അവർ കാഴ്‌ചകൾ കൊണ്ടുവന്ന്‌ എനിക്കു ബലി അർപ്പിക്കുന്നു, അതിന്റെ ഇറച്ചി തിന്നുന്നു.എന്നാൽ അതൊന്നും യഹോവയെ സന്തോഷിപ്പിക്കുന്നില്ല.+ അതുകൊണ്ട്‌ ദൈവം അവരുടെ തെറ്റുകൾ ഓർക്കും, അവരുടെ പാപങ്ങൾക്കു ശിക്ഷ നൽകും.+ അവർ വീണ്ടും ഈജിപ്‌തിലേക്കു തിരിഞ്ഞിരിക്കുന്നു.*+ 14  ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്നുകളഞ്ഞു,+ അവർ ക്ഷേത്രങ്ങൾ പണിതിരിക്കുന്നു.+യഹൂദ കോട്ടമതിലുള്ള നഗരങ്ങൾ പണിതുകൂട്ടിയിരിക്കുന്നു.+ എന്നാൽ ഞാൻ അവന്റെ നഗരങ്ങളിലേക്കു തീ അയയ്‌ക്കും.അത്‌ അവയുടെ ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “അശുദ്ധരായി; നിഷ്‌കളങ്കരായിരിക്കാൻ കഴിവില്ലാതെ.”
അഥവാ “അന്യർ.”
അഥവാ “ഉപദേശങ്ങൾ.”
അഥവാ “തിരിച്ചുപോയിരിക്കുന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം