ഹോശേയ 9:1-17

9  “ഇസ്രായേലേ, നീ ആഹ്ലാദിക്കേണ്ടാ,+ജനതകളെപ്പോലെ സന്തോഷിക്കേണ്ടാ. കാരണം, വേശ്യാവൃത്തി ചെയ്‌ത്‌* നീ ദൈവത്തിൽനിന്ന്‌ അകന്നുപോയിരിക്കുന്നു.+ എല്ലാ മെതിക്കളങ്ങളിലും നീ വേശ്യയുടെ കൂലി കൊതിച്ചു.+   എന്നാൽ മെതിക്കളവും മുന്തിരിച്ചക്കും* അവരെ പോഷിപ്പിക്കാതാകും,അവർക്കു പുതുവീഞ്ഞു കിട്ടാതാകും.+   തുടർന്ന്‌ അവർ യഹോവയുടെ ദേശത്ത്‌ കഴിയില്ല,+പകരം, എഫ്രയീം ഈജിപ്‌തിലേക്കു മടങ്ങിപ്പോകും.അസീറിയയിൽവെച്ച്‌ അശുദ്ധമായത്‌ അവർ തിന്നും.+   അവർ ഇനി ഒരിക്കലും യഹോവയ്‌ക്കു വീഞ്ഞ്‌ അർപ്പിക്കില്ല,+അവരുടെ ബലികൾ ദൈവത്തെ പ്രസാദിപ്പിക്കില്ല,+ വിലാപത്തിന്റെ അപ്പംപോലെയാണ്‌ അവ.അവ കഴിക്കുന്നവരെല്ലാം അശുദ്ധരാകും. അവരുടെ അപ്പം അവർക്കു മാത്രമുള്ളതാണ്‌.അത്‌ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരില്ല.   കൂടിവരേണ്ട* ദിവസത്തിൽ,യഹോവയുടെ ഉത്സവദിവസത്തിൽ, നിങ്ങൾ എന്തു ചെയ്യും?   നോക്കിക്കോ! നാശം നിമിത്തം അവർക്ക്‌ ഓടിപ്പോകേണ്ടിവരും.+ ഈജിപ്‌ത്‌ അവരെ ഒന്നിച്ചുകൂട്ടും,+ മെംഫിസ്‌ അവരെ അടക്കം ചെയ്യും.+ വെള്ളികൊണ്ടുള്ള അവരുടെ അമൂല്യവസ്‌തുക്കളെ ചൊറിയണച്ചെടി മൂടും.അവരുടെ കൂടാരങ്ങളിൽ മുൾച്ചെടികൾ വളരും.   കണക്കുതീർപ്പിന്റെ ദിവസം വരും,+ശിക്ഷാവിധിയുടെ നാൾ വന്നുചേരും,ഇസ്രായേൽ അത്‌ അറിയും. നിന്റെ തെറ്റുകളും നിന്നോടുള്ള ശത്രുതയും പെരുകിയിരിക്കുന്നതുകൊണ്ട്‌ഇസ്രായേലിന്റെ പ്രവാചകൻ വിഡ്‌ഢിയാകും, ദർശകനു ഭ്രാന്തു പിടിക്കും.”   എഫ്രയീമിന്റെ കാവൽക്കാരൻ+ എന്റെ ദൈവത്തിന്റെകൂടെയായിരുന്നു.+ എന്നാൽ ഇപ്പോഴോ, പ്രവാചകന്മാരുടെ വഴികളെല്ലാം+ പക്ഷിപിടുത്തക്കാരന്റെ കെണിപോലെയാണ്‌.അവന്റെ ദൈവത്തിന്റെ ഭവനത്തിൽ വിദ്വേഷം കുടികൊള്ളുന്നു.   ഗിബെയയുടെ കാലത്തെന്നപോലെ അവർ നാശത്തിലേക്കു മുങ്ങിത്താണിരിക്കുന്നു.+ ദൈവം അവരുടെ തെറ്റുകൾ ഓർക്കും, അവരുടെ പാപങ്ങൾക്കു ശിക്ഷ നൽകും.+ 10  “ഞാൻ ഇസ്രായേലിനെ കണ്ടപ്പോൾ അവൾ മരുഭൂമിയിലെ* മുന്തിരിപോലെയായിരുന്നു.+ അത്തിമരത്തിൽ ആദ്യം വിളയുന്ന അത്തിപ്പഴങ്ങൾപോലെയായിരുന്നു അവളുടെ പൂർവികർ. എന്നാൽ അവർ പെയോരിലെ ബാലിന്റെ അടുത്തേക്കു പോയി.+ആ നാണംകെട്ട വസ്‌തുവിന്‌* അവർ അവരെത്തന്നെ സമർപ്പിച്ചു.+അവർ സ്‌നേഹിച്ച വസ്‌തുവിനെപ്പോലെതന്നെ അവരും മ്ലേച്ഛന്മാരായിത്തീർന്നു. 11  എഫ്രയീമിന്റെ മഹത്ത്വം ഒരു പക്ഷിയെപ്പോലെ പറന്നകലുന്നു,അവിടെ ഗർഭധാരണമോ ഗർഭമോ പ്രസവമോ ഇല്ല.+ 12  ഇനി അവർ മക്കളെ വളർത്തിയാൽത്തന്നെ,ഞാൻ അവരെ മക്കളില്ലാത്തവരാക്കും, ഒരാൾപ്പോലും ബാക്കി കാണില്ല.+ഞാൻ അവരെ വിട്ടുമാറും! അവരുടെ കാര്യം കഷ്ടം!+ 13  മേച്ചിൽപ്പുറത്ത്‌ നട്ട എഫ്രയീം എനിക്കു സോരിനെപ്പോലെയായിരുന്നു.+എന്നാൽ, എഫ്രയീമിനു മക്കളെ കൊലയ്‌ക്കു കൊടുക്കേണ്ടിവരും.” 14  യഹോവേ, അവർ അർഹിക്കുന്നത്‌ അവർക്കു കൊടുക്കേണമേ.അലസിപ്പോകുന്ന ഗർഭവും വറ്റിവരണ്ട* മുലകളും അവർക്കു നൽകേണമേ. 15  “അവർ ദുഷ്‌പ്രവൃത്തികളെല്ലാം ചെയ്‌തതു ഗിൽഗാലിൽവെച്ചായിരുന്നു.+ അതുകൊണ്ട്‌ അവിടെവെച്ച്‌ ഞാൻ അവരെ വെറുത്തുതുടങ്ങി. അവരുടെ ദുഷ്‌കൃത്യങ്ങൾ കാരണം ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന്‌ ഓടിച്ചുകളയും.+ ഇനി മേലാൽ ഞാൻ അവരെ സ്‌നേഹിക്കില്ല,+അവരുടെ പ്രഭുക്കന്മാരെല്ലാം ദുശ്ശാഠ്യക്കാരാണ്‌. 16  എഫ്രയീമിനെ വെട്ടിവീഴ്‌ത്തും,+ അവരുടെ വേര്‌ ഉണങ്ങിപ്പോകും, അവർ ഫലം തരില്ല. അവർ പ്രസവിച്ചാൽത്തന്നെ, അവരുടെ പൊന്നോമനകളെ ഞാൻ കൊന്നുകളയും.” 17  എന്റെ ദൈവം അവരെ തള്ളിക്കളയും,അവർ ദൈവത്തിനു ചെവി കൊടുത്തില്ലല്ലോ,+ജനതകളുടെ ഇടയിൽ അവർ അഭയാർഥികളായി അലഞ്ഞുനടക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “അസാന്മാർഗികതയിൽ ഏർപ്പെട്ട്‌; അഴിഞ്ഞാട്ടത്തിലൂടെ.”
പദാവലി കാണുക.
അഥവാ “വിരുന്നിനു നിശ്ചയിച്ച.”
അഥവാ “വിജനഭൂമിയിലെ.” പദാവലി കാണുക.
അഥവാ “നാണംകെട്ട ദൈവത്തിന്‌.”
അഥവാ “ശുഷ്‌കിച്ച.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം