ദിനവൃത്താന്തം ഒന്നാം ഭാഗം 13:1-14

13  സഹസ്രാധിപന്മാരോടും* ശതാധിപന്മാരോടും* എല്ലാ നേതാക്കന്മാരോടും+ കൂടിയാലോചിച്ചശേഷം ദാവീദ്‌  ഇസ്രായേൽ സഭയോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു സമ്മതമാണെങ്കിൽ, ഇതു നമ്മുടെ ദൈവമായ യഹോവയുടെ ഹിതമാണെങ്കിൽ, നമുക്ക്‌ ഇസ്രായേലിലെ എല്ലാ പ്രദേശങ്ങളിലേക്കും ആളയച്ച്‌ ബാക്കിയുള്ള എല്ലാ സഹോദരന്മാരെയും അവരവരുടെ നഗരങ്ങളിൽ*+ താമസിക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും വിളിപ്പിക്കാം.  നമുക്ക്‌ ഒന്നിച്ച്‌ നമ്മുടെ ദൈവത്തിന്റെ പെട്ടകം തിരികെ കൊണ്ടുവരാം.”+ കാരണം ശൗലിന്റെ കാലത്ത്‌ അവർ അത്‌ അവഗണിച്ചു.+  ജനങ്ങൾക്ക്‌ മുഴുവൻ ഈ നിർദേശം ഉചിതമാണെന്നു തോന്നി; സഭ ഒന്നടങ്കം അത്‌ അംഗീകരിച്ചു.  അങ്ങനെ സത്യദൈവത്തിന്റെ പെട്ടകം കിര്യത്ത്‌-യയാരീമിൽനിന്ന്‌ കൊണ്ടുവരാൻ+ ഈജിപ്‌ത്‌ നദി* മുതൽ ലബോ-ഹമാത്ത്‌*+ വരെയുള്ള എല്ലാ ഇസ്രായേല്യരെയും ദാവീദ്‌ വിളിച്ചുകൂട്ടി.  കെരൂബുകളുടെ മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന+ യഹോവയുടെ പെട്ടകം—ആളുകൾ സത്യദൈവത്തിന്റെ പേര്‌ വിളിച്ചപേക്ഷിക്കുന്ന പെട്ടകം—കൊണ്ടുവരാൻ ദാവീദും എല്ലാ ഇസ്രായേലും കൂടി യഹൂദയിലുള്ള ബാലയിലേക്ക്‌,+ അതായത്‌ കിര്യത്ത്‌-യയാരീമിലേക്ക്‌, പോയി.  പക്ഷേ അവർ സത്യദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റിയാണ്‌+ അബീനാദാബിന്റെ വീട്ടിൽനിന്ന്‌ കൊണ്ടുവന്നത്‌. ഉസ്സയും അഹ്യൊയും വണ്ടി തെളിച്ചു.+  ദാവീദും എല്ലാ ഇസ്രായേല്യരും കിന്നരം, മറ്റു തന്ത്രിവാദ്യങ്ങൾ, തപ്പ്‌,+ ഇലത്താളം,+ കാഹളം+ എന്നിവയുടെ അകമ്പടിയോടെ പാട്ടു പാടി അത്യുത്സാഹത്തോടെ സത്യദൈവത്തിന്റെ മുമ്പാകെ തുള്ളിച്ചാടി നൃത്തം ചെയ്‌തു.  എന്നാൽ അവർ കീദോൻ മെതിക്കളത്തിൽ എത്തിയപ്പോൾ, കന്നുകാലികൾ വിരണ്ടിട്ട്‌ പെട്ടകം മറിയാൻതുടങ്ങുന്നെന്നു കണ്ട ഉസ്സ കൈ നീട്ടി അതിൽ കയറിപ്പിടിച്ചു. 10  അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ആളിക്കത്തി. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട്‌+ ദൈവം ഉസ്സയെ പ്രഹരിച്ചു. ഉസ്സ ദൈവസന്നിധിയിൽ മരിച്ചുവീണു.+ 11  പക്ഷേ ഉസ്സയ്‌ക്കു നേരെ യഹോവയുടെ കോപം ആളിക്കത്തിയതുകൊണ്ട്‌ ദാവീദിനു ദേഷ്യം* വന്നു. ആ സ്ഥലം ഇന്നുവരെയും പേരെസ്‌-ഉസ്സ* എന്ന്‌ അറിയപ്പെടുന്നു. 12  ദാവീദിന്‌ അന്നു സത്യദൈവത്തോടു ഭയം തോന്നി. “ഞാൻ എങ്ങനെ സത്യദൈവത്തിന്റെ പെട്ടകം എന്റെ അടുത്ത്‌ കൊണ്ടുവരും” എന്നു ദാവീദ്‌ പറഞ്ഞു.+ 13  ആ പെട്ടകം ദാവീദിന്റെ നഗരത്തിൽ താൻ താമസിച്ചിരുന്ന സ്ഥലത്തേക്കു ദാവീദ്‌ കൊണ്ടുവന്നില്ല. ദാവീദ്‌ അതു ഗിത്ത്യനായ ഓബേദ്‌-ഏദോമിന്റെ വീട്ടിലേക്കു കൊണ്ടുപോകാൻ ഏർപ്പാടാക്കി. 14  സത്യദൈവത്തിന്റെ പെട്ടകം മൂന്നു മാസം ഓബേദ്‌-ഏദോമിന്റെ വീട്ടിൽ ഇരുന്നു. യഹോവ ഓബേദ്‌-ഏദോമിന്റെ വീട്ടിലുള്ളവരെയും അയാൾക്കുള്ള എല്ലാത്തിനെയും അനുഗ്രഹിച്ചു.+

അടിക്കുറിപ്പുകള്‍

അതായത്‌, ആയിരം പേരുടെ അധിപന്മാർ.
അതായത്‌, നൂറു പേരുടെ അധിപന്മാർ.
അക്ഷ. “മേച്ചിൽപ്പുറങ്ങളുള്ള നഗരങ്ങളിൽ.”
അഥവാ “ഈജിപ്‌തിലെ ശീഹോർ.”
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”
മറ്റൊരു സാധ്യത “കെരൂബുകളുടെ മധ്യേ.”
അഥവാ “വിഷമം.”
അർഥം: “ഉസ്സയ്‌ക്കു നേരെയുള്ള പൊട്ടിത്തെറി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം