ദിനവൃത്താന്തം ഒന്നാം ഭാഗം 22:1-19

22  ദാവീദ്‌ പറഞ്ഞു: “ഇതാണു സത്യദൈവമായ യഹോവയുടെ ഭവനം; ഇതാണ്‌ ഇസ്രായേലിനു ദഹനയാഗങ്ങൾ അർപ്പിക്കാനുള്ള യാഗപീഠം.”+  പിന്നെ ദാവീദ്‌ ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളെ മുഴുവൻ+ വിളിച്ചുകൂട്ടാൻ ഉത്തരവിട്ടു. സത്യദൈവത്തിന്റെ ആലയം പണിയാൻവേണ്ട കല്ലുകൾ വെട്ടിയെടുക്കാനും ചെത്തിയൊരുക്കാനും+ വേണ്ടി ദാവീദ്‌ അവരെ നിയമിച്ചു.  കവാടത്തിലെ വാതിലുകൾക്കുള്ള ആണികളും മറ്റു സാമഗ്രികളും നിർമിക്കാൻ ദാവീദ്‌ വലിയ അളവിൽ ഇരുമ്പു ശേഖരിച്ചുവെച്ചു. കൂടാതെ അളക്കാൻ കഴിയാത്തത്ര+ ചെമ്പും  എണ്ണാൻ കഴിയാത്തത്ര ദേവദാരുത്തടികളും+ സംഭരിച്ചു. സീദോന്യരും+ സോർദേശക്കാരും+ ദാവീദിനു ധാരാളം ദേവദാരുത്തടികൾ കൊണ്ടുവന്ന്‌ കൊടുത്തിരുന്നു.  ദാവീദ്‌ പറഞ്ഞു: “എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്‌, അവന്‌ അനുഭവപരിചയമില്ല.+ പക്ഷേ യഹോവയ്‌ക്കുവേണ്ടി പണിയുന്ന ഭവനം അതിശ്രേഷ്‌ഠമായിരിക്കണം;+ അതിന്റെ പ്രൗഢിയും ഭംഗിയും+ എല്ലാ ദേശക്കാരും അറിയണം.+ അതുകൊണ്ട്‌ ഞാൻ ശലോമോനുവേണ്ടി എല്ലാം ഒരുക്കിവെക്കും.” അങ്ങനെ, മരിക്കുന്നതിനു മുമ്പ്‌ ദാവീദ്‌ ആവശ്യമായ വസ്‌തുക്കളെല്ലാം വലിയ അളവിൽ ശേഖരിച്ചുവെച്ചു.  കൂടാതെ ദാവീദ്‌ മകനായ ശലോമോനെ അടുത്ത്‌ വിളിച്ച്‌ ഇസ്രായേലിന്റെ ദൈവമായ യഹോവയ്‌ക്ക്‌ ഒരു ഭവനം പണിയാൻ നിർദേശം കൊടുത്തു.  ദാവീദ്‌ ശലോമോനോടു പറഞ്ഞു: “എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ഭവനം പണിയണമെന്നത്‌ എന്റെ ഹൃദയാഭിലാഷമായിരുന്നു.+  എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘നീ കുറെ രക്തം ചൊരിയുകയും വലിയ യുദ്ധങ്ങൾ നടത്തുകയും ചെയ്‌തു. എന്റെ മുമ്പാകെ ഭൂമിയിൽ ഇത്രയധികം രക്തം ചൊരിഞ്ഞതുകൊണ്ട്‌ നീ എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയില്ല.+  എന്നാൽ നിനക്കൊരു മകൻ+ ഉണ്ടാകും; അവൻ സമാധാനപുരുഷനായിരിക്കും.* ചുറ്റുമുള്ള ശത്രുക്കളെയെല്ലാം നീക്കി ഞാൻ അവനു വിശ്രമം കൊടുക്കും.+ അവന്റെ പേര്‌ ശലോമോൻ*+ എന്നായിരിക്കും. അവന്റെ കാലത്ത്‌ ഞാൻ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നൽകും.+ 10  എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത്‌ അവനായിരിക്കും.+ അവൻ എനിക്കു മകനും ഞാൻ അവന്‌ അപ്പനും ആയിരിക്കും.+ ഇസ്രായേലിനു മേലുള്ള അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സുസ്ഥിരമാക്കും.’+ 11  “അതുകൊണ്ട്‌ എന്റെ മകനേ, യഹോവ നിന്നോടുകൂടെയുണ്ടായിരിക്കട്ടെ. നിന്റെ പ്രവൃത്തികളെല്ലാം ഫലവത്താകട്ടെ. ദൈവം മുൻകൂട്ടിപ്പറഞ്ഞതുപോലെ, നിന്റെ ദൈവമായ യഹോവയ്‌ക്ക്‌ ഒരു ഭവനം പണിയാനും നിനക്കു സാധിക്കട്ടെ.+ 12  ഇസ്രായേലിനു മേൽ യഹോവ നിനക്ക്‌ അധികാരം തരുമ്പോൾ വിവേകവും വകതിരിവും+ തന്ന്‌ ദൈവം നിന്നെ അനുഗ്രഹിക്കുകയും അങ്ങനെ നീ നിന്റെ ദൈവമായ യഹോവയുടെ നിയമം പാലിക്കുകയും ചെയ്യട്ടെ.+ 13  ഇസ്രായേലിനു കൊടുക്കാൻ യഹോവ മോശയോടു കല്‌പിച്ച+ ചട്ടങ്ങളും+ ന്യായത്തീർപ്പുകളും ശ്രദ്ധാപൂർവം പാലിച്ചാൽ നീ വിജയം വരിക്കും. ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക. പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ 14  ഞാൻ വളരെ കഷ്ടപ്പെട്ട്‌ 1,00,000 താലന്തു* സ്വർണവും 10,00,000 താലന്തു വെള്ളിയും അളക്കാനാകാത്തത്ര ചെമ്പും ഇരുമ്പും+ യഹോവയുടെ ഭവനത്തിനുവേണ്ടി സ്വരുക്കൂട്ടിയിട്ടുണ്ട്‌. കൂടാതെ തടിയും കല്ലും+ ഞാൻ ഒരുക്കിവെച്ചിട്ടുണ്ട്‌. ഇനി വേണ്ടതു നീ സംഭരിക്കണം. 15  പണിക്കാരുടെ ഒരു വലിയ സംഘംതന്നെ നിന്നോടൊപ്പമുണ്ട്‌. കല്ലുചെത്തുകാർ, കൽപ്പണിക്കാർ,+ മരപ്പണിക്കാർ എന്നിങ്ങനെ ഓരോ മേഖലയിലും വിദഗ്‌ധരായ ആളുകൾ+ നിനക്കുണ്ട്‌. 16  അളന്ന്‌ തിട്ടപ്പെടുത്താൻ കഴിയാത്തത്ര സ്വർണവും വെള്ളിയും ചെമ്പും ഇരുമ്പും+ ഉണ്ട്‌. പണി തുടങ്ങുക! യഹോവ നിന്റെകൂടെയുണ്ടായിരിക്കട്ടെ.”+ 17  തന്റെ മകനായ ശലോമോനെ സഹായിക്കാൻ ദാവീദ്‌ ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരോടും കല്‌പിച്ചു. ദാവീദ്‌ പറഞ്ഞു: 18  “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെയുണ്ടല്ലോ. ദൈവം നിങ്ങൾക്ക്‌ എല്ലാ ദിക്കിലും സമാധാനം നൽകിയിരിക്കുന്നു. ദൈവം ഈ ദേശത്ത്‌ താമസിച്ചിരുന്നവരെ എന്റെ കൈയിൽ ഏൽപ്പിച്ചു. ദേശം ഇതാ, ഇപ്പോൾ യഹോവയുടെയും ദൈവജനത്തിന്റെയും മുമ്പാകെ കീഴടങ്ങിയിരിക്കുന്നു. 19  അതുകൊണ്ട്‌ മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുമെന്ന്‌+ ഇപ്പോൾ ഒരു ഉറച്ച തീരുമാനമെടുക്കുക. യഹോവയുടെ ഉടമ്പടിപ്പെട്ടകവും സത്യദൈവത്തിന്റെ വിശുദ്ധമായ ഉപകരണങ്ങളും+ യഹോവയുടെ നാമത്തിനുവേണ്ടി+ പണിയുന്ന ഭവനത്തിലേക്കു നമുക്കു കൊണ്ടുവരണം. അതുകൊണ്ട്‌ സത്യദൈവമായ യഹോവയുടെ വിശുദ്ധമന്ദിരം പണിതുതുടങ്ങുക.”+

അടിക്കുറിപ്പുകള്‍

അക്ഷ. “വിശ്രമപുരുഷനായിരിക്കും.”
“സമാധാനം” എന്ന്‌ അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നുള്ളത്‌.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
പദാവലിയിൽ “ദേഹി” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം