ദിനവൃത്താന്തം ഒന്നാം ഭാഗം 25:1-31

25  പിന്നെ ദാവീദും സേവകവിഭാഗങ്ങളുടെ തലവന്മാരും കൂടി ആസാഫിന്റെയും ഹേമാന്റെയും യദൂഥൂന്റെയും+ ആൺമക്കളിൽ ചിലരെ കിന്നരം, തന്ത്രിവാദ്യങ്ങൾ,+ ഇലത്താളം+ എന്നിവയുടെ അകമ്പടിയോടെ പ്രവചിക്കാൻവേണ്ടി നിയമിച്ചു. ഈ സേവനത്തിനുവേണ്ടി നിയമിതരായവർ ഇവരാണ്‌:  ആസാഫിന്റെ ആൺമക്കളിൽനിന്ന്‌ സക്കൂർ, യോസേഫ്‌, നെഥന്യ, അശരേല. ഇവരാണു രാജാവിന്റെ നിർദേശപ്രകാരം ആസാഫിന്റെ നേതൃത്വത്തിൽ പ്രവചിച്ച ആസാഫിന്റെ ആൺമക്കൾ.  യദൂഥൂനിൽനിന്ന്‌+ യദൂഥൂന്റെ ആറ്‌ ആൺമക്കൾ: ഗദല്യ, സെരി, എശയ്യ, ശിമെയി, ഹശബ്യ, മത്ഥിഥ്യ.+ ഇവർ ഇവരുടെ അപ്പനായ യദൂഥൂന്റെ നേതൃത്വത്തിൽ കിന്നരം മീട്ടി യഹോവയ്‌ക്കു നന്ദിയും സ്‌തുതിയും+ നൽകി പ്രവചിച്ചു.  ഹേമാനിൽനിന്ന്‌+ ഹേമാന്റെ ആൺമക്കൾ: ബുക്കീയ, മത്ഥന്യ, ഉസ്സീയേൽ, ശെബൂവേൽ, യരീമോത്ത്‌, ഹനന്യ, ഹനാനി, എലിയാഥ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്‌ബെക്കാശ, മല്ലോഥി, ഹോഥീർ, മഹസിയോത്ത്‌.  ഇവരെല്ലാമായിരുന്നു രാജാവിന്റെ ദിവ്യദർശിയായ ഹേമാന്റെ ആൺമക്കൾ. സത്യദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്‌* ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചിരുന്നതുകൊണ്ട്‌ ദൈവം ഹേമാന്‌ 14 ആൺമക്കളെയും 3 പെൺമക്കളെയും കൊടുത്തു.  ഇവർ എല്ലാവരും അവരുടെ അപ്പന്റെ നേതൃത്വത്തിൽ ഇലത്താളം, തന്ത്രിവാദ്യം, കിന്നരം+ എന്നിവയോടുകൂടെ യഹോവയുടെ ഭവനത്തിൽ പാട്ടു പാടി അവിടെ ശുശ്രൂഷ ചെയ്‌തു. രാജാവിന്റെ നിർദേശമനുസരിച്ചാണ്‌ ആസാഫ്‌, യദൂഥൂൻ, ഹേമാൻ എന്നിവർ പ്രവർത്തിച്ചിരുന്നത്‌.  അവരും അവരുടെ സഹോദരന്മാരും ആകെ 288 പേർ. അവർ എല്ലാവരും യഹോവയ്‌ക്കു പാട്ടു പാടാൻ പരിശീലനം ലഭിച്ചവരും മികച്ച ഗായകരും ആയിരുന്നു.  അവർ വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യവ്യത്യാസമോ കൂടാതെ നറുക്കിട്ട്‌+ ഓരോരുത്തരുടെയും നിയമനങ്ങൾ നിശ്ചയിച്ചു.  ആദ്യത്തെ നറുക്ക്‌ ആസാഫിന്റെ മകനായ യോസേഫിനു+ വീണു. രണ്ടാമത്തേതു ഗദല്യക്ക്‌+ (ഗദല്യയും ആൺമക്കളും ഗദല്യയുടെ സഹോദരന്മാരും കൂടി 12 പേർ); 10  മൂന്നാമത്തേതു സക്കൂരിന്‌;+ സക്കൂരും ആൺമക്കളും സക്കൂരിന്റെ സഹോദരന്മാരും കൂടി 12 പേർ; 11  നാലാമത്തേതു യിസ്രിക്ക്‌. യിസ്രിയും ആൺമക്കളും യിസ്രിയുടെ സഹോദരന്മാരും കൂടി 12 പേർ; 12  അഞ്ചാമത്തേതു നെഥന്യക്ക്‌.+ നെഥന്യയും ആൺമക്കളും നെഥന്യയുടെ സഹോദരന്മാരും കൂടി 12 പേർ; 13  ആറാമത്തേതു ബുക്കീയയ്‌ക്ക്‌. ബുക്കീയയും ആൺമക്കളും ബുക്കീയയുടെ സഹോദരന്മാരും കൂടി 12 പേർ; 14  ഏഴാമത്തേത്‌ യശരേലയ്‌ക്ക്‌; യശരേലയും ആൺമക്കളും യശരേലയുടെ സഹോദരന്മാരും കൂടി 12 പേർ; 15  എട്ടാമത്തേത്‌ എശയ്യയ്‌ക്ക്‌. എശയ്യയും ആൺമക്കളും എശയ്യയുടെ സഹോദരന്മാരും കൂടി 12 പേർ; 16  ഒൻപതാമത്തേതു മത്ഥന്യക്ക്‌. മത്ഥന്യയും ആൺമക്കളും മത്ഥന്യയുടെ സഹോദരന്മാരും കൂടി 12 പേർ; 17  പത്താമത്തേതു ശിമെയിക്ക്‌. ശിമെയിയും ആൺമക്കളും ശിമെയിയുടെ സഹോദരന്മാരും കൂടി 12 പേർ; 18  11-ാമത്തേത്‌ അസരേലിന്‌. അസരേലും ആൺമക്കളും അസരേലിന്റെ സഹോദരന്മാരും കൂടി 12 പേർ; 19  12-ാമത്തേതു ഹശബ്യക്ക്‌. ഹശബ്യയും ആൺമക്കളും ഹശബ്യയുടെ സഹോദരന്മാരും കൂടി 12 പേർ; 20  13-ാമത്തേതു ശൂബായേലിന്‌.+ ശൂബായേലും ആൺമക്കളും ശൂബായേലിന്റെ സഹോദരന്മാരും കൂടി 12 പേർ; 21  14-ാമത്തേതു മത്ഥിഥ്യക്ക്‌. മത്ഥിഥ്യയും ആൺമക്കളും മത്ഥിഥ്യയുടെ സഹോദരന്മാരും കൂടി 12 പേർ; 22  15-ാമത്തേത്‌ യരേമോത്തിന്‌. യരേമോത്തും ആൺമക്കളും യരേമോത്തിന്റെ സഹോദരന്മാരും കൂടി 12 പേർ; 23  16-ാമത്തേതു ഹനന്യക്ക്‌. ഹനന്യയും ആൺമക്കളും ഹനന്യയുടെ സഹോദരന്മാരും കൂടി 12 പേർ; 24  17-ാമത്തേതു യൊശ്‌ബെക്കാശയ്‌ക്ക്‌. യൊശ്‌ബെക്കാശയും ആൺമക്കളും യൊശ്‌ബെക്കാശയുടെ സഹോദരന്മാരും കൂടി 12 പേർ; 25  18-ാമത്തേതു ഹനാനിക്ക്‌. ഹനാനിയും ആൺമക്കളും ഹനാനിയുടെ സഹോദരന്മാരും കൂടി 12 പേർ; 26  19-ാമത്തേതു മല്ലോഥിക്ക്‌. മല്ലോഥിയും ആൺമക്കളും മല്ലോഥിയുടെ സഹോദരന്മാരും കൂടി 12 പേർ; 27  20-ാമത്തേത്‌ എലിയാഥയ്‌ക്ക്‌. എലിയാഥയും ആൺമക്കളും എലിയാഥയുടെ സഹോദരന്മാരും കൂടി 12 പേർ; 28  21-ാമത്തേതു ഹോഥീരിന്‌. ഹോഥീരും ആൺമക്കളും ഹോഥീരിന്റെ സഹോദരന്മാരും കൂടി 12 പേർ; 29  22-ാമത്തേതു ഗിദ്ദൽതിക്ക്‌.+ ഗിദ്ദൽതിയും ആൺമക്കളും ഗിദ്ദൽതിയുടെ സഹോദരന്മാരും കൂടി 12 പേർ; 30  23-ാമത്തേതു മഹസിയോത്തിന്‌.+ മഹസിയോത്തും ആൺമക്കളും മഹസിയോത്തിന്റെ സഹോദരന്മാരും കൂടി 12 പേർ; 31  24-ാമത്തേതു രോമംതി-ഏസെരിന്‌.+ രോമംതി-ഏസെരും ആൺമക്കളും രോമംതി-ഏസെരിന്റെ സഹോദരന്മാരും കൂടി 12 പേർ.

അടിക്കുറിപ്പുകള്‍

അക്ഷ. “അവന്റെ കൊമ്പ്‌ ഉയർത്തിക്കൊണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം