ശമുവേൽ ഒന്നാം ഭാഗം 18:1-30

18  ദാവീദ്‌ ശൗലിനോടു സംസാരിച്ചുതീർന്നതും യോനാഥാനും+ ദാവീദും ഉറ്റ സുഹൃത്തുക്കളായി. യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്‌നേഹിച്ചുതുടങ്ങി.+  അന്നുമുതൽ, ശൗൽ ദാവീദിനെ കൂടെ നിറുത്തി. അപ്പന്റെ വീട്ടിലേക്കു മടങ്ങാൻ ദാവീദിനെ അനുവദിച്ചില്ല.+  യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്‌നേഹിച്ചതുകൊണ്ട്‌+ അവർ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി.+  യോനാഥാൻ മേലങ്കി ഊരി ദാവീദിനു കൊടുത്തു. മറ്റു വസ്‌ത്രങ്ങളും വാളും വില്ലും അരപ്പട്ടയും ദാവീദിനു നൽകി.  ദാവീദ്‌ യുദ്ധത്തിനു പോയിത്തുടങ്ങി. ശൗൽ അയയ്‌ക്കുന്നിടത്തെല്ലാം ദാവീദ്‌ വിജയം വരിച്ചതുകൊണ്ട്‌*+ ശൗൽ ദാവീദിനെ പടയാളികളുടെ ചുമതല ഏൽപ്പിച്ചു.+ ഇക്കാര്യം ജനത്തിനും ശൗലിന്റെ ദാസന്മാർക്കും ഇഷ്ടമായി.  ദാവീദും മറ്റുള്ളവരും ഫെലിസ്‌ത്യരെ കൊന്ന്‌ മടങ്ങിവരുമ്പോൾ എല്ലാ ഇസ്രായേൽനഗരങ്ങളിൽനിന്നും സ്‌ത്രീകൾ ശൗൽ രാജാവിനെ സ്വീകരിക്കാൻ തപ്പും+ തന്ത്രിവാദ്യവും എടുത്ത്‌ പാടി+ നൃത്തം ചെയ്‌ത്‌ ആഹ്ലാദഘോഷത്തോടെ ഇറങ്ങിവന്നു.  ആഘോഷത്തിനിടെ സ്‌ത്രീകൾ ഇങ്ങനെ പാടി: “ശൗൽ ആയിരങ്ങളെ കൊന്നു,ദാവീദോ പതിനായിരങ്ങളെയും.”+  ശൗലിനു നല്ല ദേഷ്യം വന്നു.+ ഈ പാട്ടു ശൗലിന്‌ ഇഷ്ടപ്പെട്ടില്ല. ശൗൽ പറഞ്ഞു: “അവർ ദാവീദിനു പതിനായിരങ്ങളെ കൊടുത്തു. എനിക്കാണെങ്കിൽ വെറും ആയിരങ്ങളെയും. ഇനി ഇപ്പോൾ, രാജാധികാരം മാത്രമേ അവനു കിട്ടാനുള്ളൂ!”+  അന്നുമുതൽ എപ്പോഴും ശൗൽ ദാവീദിനെ സംശയദൃഷ്ടിയോടെയാണു കണ്ടത്‌. 10  പിറ്റേന്ന്‌, ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ്‌ ശൗലിന്റെ മേൽ വന്നു.*+ വീട്ടിൽ ശൗൽ തികച്ചും വിചിത്രമായി പെരുമാറാൻതുടങ്ങി.* ദാവീദ്‌ പതിവുപോലെ കിന്നരം വായിക്കുകയായിരുന്നു.+ ശൗലിന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നു.+ 11  ‘ഞാൻ ദാവീദിനെ ചുവരോടു ചേർത്ത്‌ കുത്തും’+ എന്നു മനസ്സിൽ പറഞ്ഞ്‌ ശൗൽ കുന്തം എറിഞ്ഞു. പക്ഷേ, ദാവീദ്‌ രണ്ടു പ്രാവശ്യം ശൗലിന്റെ കൈയിൽനിന്ന്‌ രക്ഷപ്പെട്ടു. 12  യഹോവ ദാവീദിന്റെകൂടെയുണ്ടായിരിക്കുകയും+ ശൗലിനെ വിട്ട്‌ പോകുകയും+ ചെയ്‌തിരുന്നതുകൊണ്ട്‌ ശൗലിനു ദാവീദിനെ പേടിയായി. 13  അതുകൊണ്ട്‌, ശൗൽ ദാവീദിനെ തന്റെ സന്നിധിയിൽനിന്ന്‌ നീക്കി സഹസ്രാധിപനായി നിയമിച്ചു. ദാവീദായിരുന്നു യുദ്ധത്തിൽ സൈന്യത്തെ നയിച്ചിരുന്നത്‌.*+ 14  ദാവീദിന്റെ ഉദ്യമങ്ങളെല്ലാം വിജയിച്ചു.*+ യഹോവ ദാവീദിന്റെകൂടെയുണ്ടായിരുന്നു.+ 15  ദാവീദിന്റെ ഉദ്യമങ്ങളൊക്കെ വിജയിക്കുന്നെന്നു കണ്ടപ്പോൾ ശൗലിനു ദാവീദിനെ പേടിയായി. 16  പക്ഷേ, ഇസ്രായേലിന്റെയും യഹൂദയുടെയും സൈനികനീക്കങ്ങൾക്കു നേതൃത്വം കൊടുത്തിരുന്നതു ദാവീദായിരുന്നതുകൊണ്ട്‌ അവരെല്ലാം ദാവീദിനെ സ്‌നേഹിച്ചു. 17  പിന്നീട്‌, ശൗൽ ദാവീദിനോടു പറഞ്ഞു: “ഇതാ, എന്റെ മൂത്ത മകൾ മേരബ്‌.+ മേരബിനെ ഞാൻ നിനക്കു ഭാര്യയായി തരാം.+ നീ എനിക്കുവേണ്ടി തുടർന്നും ധീരമായി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി.”+ പക്ഷേ, ശൗൽ മനസ്സിൽ പറഞ്ഞു: ‘എന്റെ കൈ ഇവന്‌ എതിരെ തിരിയുന്നതിനു പകരം ഫെലിസ്‌ത്യരുടെ കൈ ഇവന്റെ മേൽ പതിക്കട്ടെ.’+ 18  അപ്പോൾ, ദാവീദ്‌ ശൗലിനോടു പറഞ്ഞു: “രാജാവിന്റെ മരുമകനാകാൻ ഞാൻ ആരാണ്‌? ഇസ്രായേലിൽ, എന്റെ അപ്പന്റെ കുടുംബക്കാരായ എന്റെ ബന്ധുക്കൾക്ക്‌ എന്തു സ്ഥാനമാണുള്ളത്‌?”+ 19  പക്ഷേ, മകളായ മേരബിനെ ദാവീദിനു നൽകേണ്ട സമയമായപ്പോഴേക്കും ശൗൽ അവളെ മെഹോലാത്യനായ അദ്രിയേലിനു+ ഭാര്യയായി കൊടുത്തുകഴിഞ്ഞിരുന്നു. 20  ശൗലിന്റെ മകളായ മീഖൾ+ ദാവീദുമായി സ്‌നേഹത്തിലാണെന്നു ശൗലിനു വിവരം കിട്ടി. ശൗലിന്‌ അത്‌ ഇഷ്ടമായി. 21  അതുകൊണ്ട്‌, ശൗൽ പറഞ്ഞു: “മീഖൾ ദാവീദിന്‌ ഒരു കെണിയായിരിക്കാൻ മീഖളിനെ ഞാൻ ദാവീദിനു കൊടുക്കും. അങ്ങനെ, ഫെലിസ്‌ത്യരുടെ കൈ ദാവീദിന്റെ മേൽ പതിക്കട്ടെ.”+ അതുകൊണ്ട്‌, ശൗൽ രണ്ടാംതവണ ദാവീദിനോടു പറഞ്ഞു: “ഇന്നു നീ എന്റെ മരുമകനാകണം.” 22  കൂടാതെ, ശൗൽ ദാസന്മാരോട്‌ ഇങ്ങനെ കല്‌പിക്കുകയും ചെയ്‌തു: “ദാവീദിനോടു രഹസ്യമായി ഇങ്ങനെ പറയുക: ‘രാജാവ്‌ അങ്ങയിൽ പ്രസാദിച്ചിരിക്കുന്നു. രാജാവിന്റെ ദാസന്മാർക്കൊക്കെ അങ്ങയെ ഇഷ്ടമാണ്‌. അതുകൊണ്ട്‌, അങ്ങ്‌ രാജാവിന്റെ മരുമകനാകണം.’” 23  ശൗലിന്റെ ദാസന്മാർ ഇക്കാര്യങ്ങൾ ദാവീദിനോടു പറഞ്ഞപ്പോൾ ദാവീദ്‌ പറഞ്ഞു: “നിങ്ങൾ എന്താണ്‌ ഈ പറയുന്നത്‌? ദരിദ്രനും നിസ്സാരനും ആയ ഈ ഞാൻ രാജാവിന്റെ മരുമകനാകുന്നത്‌ അത്ര ചെറിയൊരു കാര്യമാണോ?”+ 24  അപ്പോൾ, ശൗലിന്റെ ദാസന്മാർ, “ദാവീദ്‌ ഇതൊക്കെയാണു പറഞ്ഞത്‌” എന്നു ശൗലിനെ അറിയിച്ചു. 25  അപ്പോൾ, ശൗൽ പറഞ്ഞു: “ദാവീദിനോട്‌ നിങ്ങൾ ഇങ്ങനെ പറയണം: ‘രാജാവിന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്‌ത്യരുടെ 100 അഗ്രചർമമല്ലാതെ+ മറ്റൊന്നും വധുവിലയായി+ രാജാവ്‌ ആഗ്രഹിക്കുന്നില്ല.’” പക്ഷേ ഇത്‌, ദാവീദ്‌ ഫെലിസ്‌ത്യരുടെ കൈയാൽ വീഴാനുള്ള ശൗലിന്റെ ഗൂഢതന്ത്രമായിരുന്നു. 26  രാജാവിന്റെ വാക്കുകൾ ദാസന്മാർ ദാവീദിനെ അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകാൻ ദാവീദിനു സമ്മതമായി.+ അനുവദിച്ചിരുന്ന കാലാവധി തീരുന്നതിനു മുമ്പുതന്നെ 27  തന്റെ ആളുകളോടൊപ്പം പോയി 200 ഫെലിസ്‌ത്യരെ കൊന്ന ദാവീദ്‌, രാജാവിന്റെ മരുമകനാകാൻവേണ്ടി അവരുടെ അഗ്രചർമം ഒന്നൊഴിയാതെ രാജാവിന്റെ അടുത്ത്‌ കൊണ്ടുവന്നു. അപ്പോൾ, ശൗൽ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു.+ 28  യഹോവ ദാവീദിന്റെകൂടെയുണ്ടെന്നും+ മകളായ മീഖൾ ദാവീദിനെ സ്‌നേഹിക്കുന്നെന്നും ശൗലിനു മനസ്സിലായി.+ 29  അതുകൊണ്ട്‌, ശൗലിനു ദാവീദിനെ കൂടുതൽ പേടിയായി. ശിഷ്ടകാലം മുഴുവൻ ശൗൽ ദാവീദിന്റെ ശത്രുവായിരുന്നു.+ 30  ഫെലിസ്‌ത്യപ്രഭുക്കന്മാർ യുദ്ധത്തിനു വരുമ്പോഴൊക്കെ ശൗലിന്റെ എല്ലാ ദാസന്മാരിലുംവെച്ച്‌ മികച്ചുനിന്നതു* ദാവീദായിരുന്നു.+ ദാവീദിന്റെ പേര്‌ പ്രശസ്‌തമായി. ദാവീദ്‌ വളരെ ആദരണീയനായിത്തീർന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട്‌.”
അഥവാ “ശൗലിന്റെ മനസ്സ്‌ അസ്വസ്ഥമാകാൻ ദൈവം അനുവദിച്ചു.”
അഥവാ “ഒരു പ്രവാചകനെപ്പോലെ പെരുമാറാൻതുടങ്ങി.”
അക്ഷ. “പുറത്ത്‌ പോകുമ്പോഴും അകത്ത്‌ വരുമ്പോഴും അവൻ ജനത്തിന്റെ മുന്നിലുണ്ടായിരുന്നു.”
അഥവാ “ദാവീദ്‌ ബുദ്ധിയോടെ എല്ലാം ചെയ്‌തു.”
അഥവാ “ഏറ്റവും ബുദ്ധിയോടെ പ്രവർത്തിച്ചത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം