ശമുവേൽ ഒന്നാം ഭാഗം 21:1-15

21  പിന്നീട്‌ ദാവീദ്‌, നോബിലുള്ള+ പുരോഹിതനായ അഹിമേലെക്കിന്റെ അടുത്ത്‌ എത്തി. ദാവീദിനെ കണ്ട്‌ പേടിച്ചുവിറച്ച അഹിമേലെക്ക്‌ ചോദിച്ചു: “ഒറ്റയ്‌ക്കാണോ വന്നത്‌? കൂടെ ആരുമില്ലേ?”+  അപ്പോൾ ദാവീദ്‌ പുരോഹിതനായ അഹിമേലെക്കിനോടു പറഞ്ഞു: “ഒരു പ്രത്യേകകാര്യം ചെയ്യാൻ രാജാവ്‌ എന്നെ ഏൽപ്പിച്ചിട്ടുണ്ട്‌. പക്ഷേ, ‘ഞാൻ നിന്നെ ഏൽപ്പിച്ച ഈ ദൗത്യത്തെക്കുറിച്ചോ നിനക്കു തന്ന നിർദേശങ്ങളെക്കുറിച്ചോ ആരും അറിയരുത്‌’ എന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞിരിക്കുന്നു. എവിടെവെച്ച്‌ കൂടിക്കാണാമെന്നു ഞാൻ എന്റെ ആളുകളുമായി പറഞ്ഞൊത്തിട്ടുണ്ട്‌.  അങ്ങയുടെ കൈവശം അപ്പം വല്ലതുമുണ്ടോ? ഉണ്ടെങ്കിൽ അഞ്ച്‌ അപ്പം തരൂ. ഇല്ലെങ്കിൽ, ഉള്ളത്‌ എന്തായാലും മതി.”  അപ്പോൾ പുരോഹിതൻ ദാവീദിനോടു പറഞ്ഞു: “താങ്കൾക്കു തരാൻ ഇവിടെ ഇപ്പോൾ വിശുദ്ധയപ്പം അല്ലാതെ വേറെ ഒന്നുമില്ല.+ പക്ഷേ, താങ്കളുടെ ആളുകൾ സ്‌ത്രീകളിൽനിന്ന്‌ അകന്നിരിക്കുന്നവരായിരിക്കണമെന്നു മാത്രം.”*+  ദാവീദ്‌ പുരോഹിതനോടു പറഞ്ഞു: “ഞാൻ മുമ്പ്‌ സൈനികദൗത്യവുമായി പോയ സന്ദർഭങ്ങളിലേതുപോലെതന്നെ ഇത്തവണയും ഞങ്ങളെല്ലാം സ്‌ത്രീകളിൽനിന്ന്‌ അകന്നിരിക്കുന്നു.+ ഒരു സാധാരണദൗത്യം നിറവേറ്റുമ്പോൾപ്പോലും എന്റെ ആളുകളുടെ ശരീരം വിശുദ്ധമാണെങ്കിൽ ഇന്ന്‌ അവർ എത്രയധികം വിശുദ്ധരായിരിക്കും!”  അതുകൊണ്ട്‌, പുരോഹിതൻ ദാവീദിനു വിശുദ്ധയപ്പം കൊടുത്തു.+ കാരണം, കാഴ്‌ചയപ്പമല്ലാതെ വേറെ അപ്പമൊന്നും അവിടെയില്ലായിരുന്നു. യഹോവയുടെ സന്നിധിയിൽ പുതിയ അപ്പം വെച്ച ദിവസം അവിടെനിന്ന്‌ നീക്കം ചെയ്‌ത അപ്പമായിരുന്നു ഇത്‌.  ശൗലിന്റെ ദാസനായ ദോവേഗ്‌+ എന്ന ഏദോമ്യൻ+ അന്ന്‌ അവിടെയുണ്ടായിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനായിരുന്ന ദോവേഗിനെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.  അപ്പോൾ, ദാവീദ്‌ അഹിമേലെക്കിനോടു പറഞ്ഞു: “ഇവിടെ അങ്ങയുടെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവ്‌ ഏൽപ്പിച്ച അടിയന്തിരദൗത്യം നിർവഹിക്കാനുള്ള തിടുക്കത്തിൽ വാളോ മറ്റ്‌ ആയുധങ്ങളോ എടുക്കാതെയാണു ഞാൻ പോന്നത്‌.”  അപ്പോൾ പുരോഹിതൻ പറഞ്ഞു: “ഏലെ താഴ്‌വരയിൽ+ താങ്കൾ കൊന്നുവീഴ്‌ത്തിയ ഫെലിസ്‌ത്യനായ ഗൊല്യാത്തിന്റെ വാൾ+ ഇവിടെയുണ്ട്‌. അത്‌ ഒരു തുണിയിൽ പൊതിഞ്ഞ്‌ ഏഫോദിന്റെ പിന്നിൽ വെച്ചിരിക്കുകയാണ്‌.+ അതു മാത്രമേ ഇവിടെയുള്ളൂ. വേണമെങ്കിൽ അത്‌ എടുത്തുകൊള്ളൂ.” ഇതു കേട്ട ദാവീദ്‌, “അതിനു തുല്യം മറ്റൊന്നില്ലല്ലോ. അത്‌ എനിക്കു തരൂ” എന്നു പറഞ്ഞു. 10  ശൗലിന്റെ അടുത്തുനിന്ന്‌ ഓടിപ്പോകുകയായിരുന്ന ദാവീദ്‌ അന്ന്‌ അവിടെനിന്ന്‌ ഇറങ്ങി പലായനം തുടർന്നു.+ ഒടുവിൽ, ഗത്തിലെ രാജാവായ ആഖീശിന്റെ അടുത്ത്‌ എത്തി.+ 11  ആഖീശിന്റെ ദാസന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ആ ദേശത്തെ രാജാവായ ദാവീദല്ലേ ഇത്‌? ഇദ്ദേഹത്തെക്കുറിച്ചല്ലേ അവർ,‘ശൗൽ ആയിരങ്ങളെ കൊന്നു,ദാവീദോ പതിനായിരങ്ങളെയും’ എന്നു പാടി നൃത്തം ചെയ്‌തത്‌?”+ 12  ദാവീദ്‌ ഈ വാക്കുകൾ ഗൗരവമായെടുത്തു. ഗത്തിലെ രാജാവായ ആഖീശിനെ ദാവീദിനു വലിയ പേടിയായി.+ 13  അതുകൊണ്ട്‌, ദാവീദ്‌ ഭാവം മാറ്റി+ ബുദ്ധിഭ്രമമുള്ളവനെപ്പോലെ അവരുടെ മുന്നിൽ* അഭിനയിച്ചു. ദാവീദ്‌ താടിയിലൂടെ തുപ്പൽ ഒലിപ്പിച്ച്‌ കവാടത്തിന്റെ കതകുകളിൽ കുത്തിവരച്ചുകൊണ്ടിരുന്നു. 14  ഒടുവിൽ, ആഖീശ്‌ ദാസന്മാരോടു പറഞ്ഞു: “ഇയാൾക്കു ഭ്രാന്താണെന്നു കണ്ടുകൂടേ? പിന്നെ എന്തിനാണ്‌ ഇയാളെ എന്റെ അടുത്ത്‌ കൊണ്ടുവന്നത്‌? 15  ഇയാൾ ഇവിടെ എന്റെ മുന്നിൽ ഭ്രാന്തു കളിക്കാൻ ഇവിടെ എന്താ ഭ്രാന്തന്മാർ കുറവാണോ? ഇങ്ങനെയുള്ള ഒരുത്തനെ എന്റെ ഭവനത്തിൽ കയറ്റാമോ?”

അടിക്കുറിപ്പുകള്‍

അഥവാ “ലൈംഗികബന്ധത്തിൽനിന്ന്‌ ഒഴിഞ്ഞിരിക്കുന്നവരായിരിക്കണമെന്നു മാത്രം.”
അക്ഷ. “അവരുടെ കൈയിലായിരിക്കെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം