രാജാക്കന്മാർ രണ്ടാം ഭാഗം 10:1-36

10  ആഹാബിനു+ ശമര്യയിൽ 70 ആൺമക്കളുണ്ടായിരുന്നു. യേഹു ജസ്രീലിലെ പ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ മക്കളുടെ രക്ഷിതാക്കൾക്കും* കത്ത്‌ എഴുതി+ ശമര്യയിലേക്ക്‌ അയച്ചു. യേഹു എഴുതി:  “നിങ്ങളുടെ യജമാനന്റെ ആൺമക്കൾ നിങ്ങളുടെകൂടെയുണ്ടല്ലോ. യുദ്ധരഥങ്ങളും കുതിരകളും ആയുധങ്ങളും കെട്ടുറപ്പുള്ള ഒരു നഗരവും നിങ്ങൾക്കുണ്ട്‌. ഈ കത്തു കിട്ടുമ്പോൾ  നിങ്ങളുടെ യജമാനന്റെ ആൺമക്കളിൽ സമർഥനും യോഗ്യനും* ആയ ഒരാളെ അയാളുടെ അപ്പന്റെ സിംഹാസനത്തിൽ അവരോധിച്ച്‌ നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്യുക.”  അവർ ആകെ ഭയന്നുവിറച്ചു. അവർ പറഞ്ഞു: “രണ്ടു രാജാക്കന്മാർക്ക്‌ അയാളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ല.+ പിന്നെ നമ്മൾ എങ്ങനെ അയാളോട്‌ എതിർത്തുനിൽക്കും?”  അപ്പോൾ കൊട്ടാരവിചാരകനും ഗവർണറും മൂപ്പന്മാരും ആ രക്ഷിതാക്കളും യേഹുവിന്‌ ഇങ്ങനെയൊരു സന്ദേശം അയച്ചു: “ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്‌. അങ്ങ്‌ പറയുന്നത്‌ എന്തും ഞങ്ങൾ അനുസരിച്ചുകൊള്ളാം. ഞങ്ങൾ ആരെയും രാജാവാക്കുന്നില്ല. അങ്ങയ്‌ക്കു ശരിയെന്നു തോന്നുന്നതു ഞങ്ങളോടു ചെയ്‌തുകൊള്ളൂ.”  അപ്പോൾ യേഹു രണ്ടാമതും അവർക്ക്‌ ഒരു കത്ത്‌ അയച്ചു. അയാൾ എഴുതി: “നിങ്ങൾ എന്റെ കൂടെനിന്ന്‌ എന്നെ അനുസരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ യജമാനന്റെ മക്കളുടെ തല വെട്ടി നാളെ ഈ സമയത്ത്‌ എന്റെ അടുത്ത്‌ ജസ്രീലിൽ കൊണ്ടുവരുക.” 70 രാജകുമാരന്മാരും അപ്പോൾ നഗരത്തിലെ പ്രധാനികളോടൊപ്പമായിരുന്നു; അവരാണ്‌ ആ രാജകുമാരന്മാരെ വളർത്തിയിരുന്നത്‌.  കത്തു കിട്ടിയ ഉടനെ അവർ രാജാവിന്റെ ആ 70 ആൺമക്കളെയും പിടിച്ച്‌ കൊന്നു.+ അവരുടെ തല കൊട്ടകളിലാക്കി അവർ യേഹുവിനു ജസ്രീലിലേക്ക്‌ അയച്ചുകൊടുത്തു.  ദൂതൻ വന്ന്‌ യേഹുവിനോടു പറഞ്ഞു: “രാജാവിന്റെ മക്കളുടെ തല അവർ കൊണ്ടുവന്നിട്ടുണ്ട്‌.” അപ്പോൾ അയാൾ പറഞ്ഞു: “അവ നഗരത്തിന്റെ കവാടത്തിൽ രണ്ടു കൂനയായി കൂട്ടുക; രാവിലെവരെ അത്‌ അങ്ങനെ കിടക്കട്ടെ.”  രാവിലെ അയാൾ പുറത്ത്‌ ചെന്ന്‌ ജനത്തോടു പറഞ്ഞു: “നിങ്ങൾ നിരപരാധികളാണ്‌.* ഞാനാണ്‌ എന്റെ യജമാനന്‌ എതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ കൊന്നത്‌.+ എന്നാൽ ഇവരെയെല്ലാം കൊന്നത്‌ ആരാണ്‌? 10  അതുകൊണ്ട്‌ ഇത്‌ അറിഞ്ഞുകൊള്ളുക: ആഹാബുഗൃഹത്തിന്‌ എതിരെ യഹോവ പറഞ്ഞ വാക്കുകളിൽ ഒന്നുപോലും യഹോവ നിവർത്തിക്കാതിരിക്കില്ല.*+ തന്റെ ദാസനായ ഏലിയയിലൂടെ പറഞ്ഞതെല്ലാം യഹോവ നിവർത്തിച്ചിരിക്കുന്നു.”+ 11  കൂടാതെ ജസ്രീലിൽ ആഹാബിന്റെ ഭവനത്തിൽ ബാക്കിയുള്ളവരെയും ആഹാബിന്റെ സുഹൃത്തുക്കളെയും പ്രധാനികളെയും പുരോഹിതന്മാരെയും+ യേഹു കൊന്നുകളഞ്ഞു. ആഹാബിനുള്ള ഒരുത്തനെയും യേഹു ബാക്കി വെച്ചില്ല.+ 12  പിന്നെ യേഹു ശമര്യയിലേക്കു പുറപ്പെട്ടു. പോകുന്ന വഴിക്ക്‌, ഇടയന്മാർ ആടുകളെ കെട്ടുന്ന ഒരു സ്ഥലമുണ്ടായിരുന്നു.* 13  അവിടെവെച്ച്‌ യേഹു യഹൂദാരാജാവായ അഹസ്യയുടെ+ സഹോദരന്മാരെ കണ്ടു. “നിങ്ങൾ ആരാണ്‌” എന്നു യേഹു അവരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യയുടെ സഹോദരന്മാരാണ്‌. രാജാവിന്റെ മക്കളും രാജമാതാവിന്റെ* മക്കളും സുഖമായിരിക്കുന്നോ എന്നു തിരക്കാൻ പോകുകയാണ്‌.” 14  ഉടനെ അയാൾ, “അവരെ ജീവനോടെ പിടിക്കുക!” എന്നു പറഞ്ഞു. അവർ ആ 42 പേരെയും ജീവനോടെ പിടിച്ച്‌ ആടുകളെ കെട്ടുന്നിടത്തെ കുഴിക്കരികെവെച്ച്‌* കൊന്നു. ആരെയും യേഹു ബാക്കി വെച്ചില്ല.+ 15  പിന്നെ യേഹു അവിടെനിന്ന്‌ പോയി. വഴിയിൽവെച്ച്‌ രേഖാബിന്റെ+ മകൻ യഹോനാദാബിനെ+ കണ്ടു. അയാൾ യേഹുവിനെ കാണാൻ വരുകയായിരുന്നു. യഹോനാദാബ്‌ യേഹുവിനെ അഭിവാദനം ചെയ്‌തപ്പോൾ* യേഹു ചോദിച്ചു: “എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം ശരിക്കും എന്റെകൂടെയുണ്ടോ?” “ഉണ്ട്‌” എന്ന്‌ യഹോനാദാബ്‌ മറുപടി പറഞ്ഞു. “എങ്കിൽ കൈ തരുക.” അങ്ങനെ യഹോനാദാബ്‌ കൈ നീട്ടി; യേഹു അയാളെ രഥത്തിലേക്കു പിടിച്ചുകയറ്റി. 16  അപ്പോൾ യേഹു പറഞ്ഞു: “എന്നോടൊപ്പം വന്ന്‌ യഹോവയുടെ കാര്യത്തിൽ എനിക്കുള്ള ശുഷ്‌കാന്തി*+ കാണുക.” അങ്ങനെ അവർ അയാളെ യേഹുവിന്റെ യുദ്ധരഥത്തിൽ കയറ്റിക്കൊണ്ടുപോയി. 17  ശമര്യയിൽ എത്തിയ യേഹു അവിടെ ആഹാബുഗൃഹത്തിൽ ബാക്കിയുള്ള എല്ലാവരെയും സംഹരിച്ചു.+ യഹോവ ഏലിയയിലൂടെ പറഞ്ഞതുപോലെ, യേഹു അവരിൽ ഒരാളെപ്പോലും ബാക്കി വെച്ചില്ല.+ 18  പിന്നെ യേഹു ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ആഹാബ്‌ ബാലിനെ അൽപ്പമേ ആരാധിച്ചുള്ളൂ;+ എന്നാൽ യേഹു ബാലിന്റെ വലിയ ഭക്തനായിരിക്കും. 19  അതുകൊണ്ട്‌ ബാലിന്റെ എല്ലാ പ്രവാചകരെയും+ ആരാധകരെയും പുരോഹിതരെയും+ എന്റെ അടുത്ത്‌ കൂട്ടിവരുത്തുക. ആരെയും ഒഴിവാക്കരുത്‌. കാരണം ഞാൻ ബാലിന്‌ ഒരു ഗംഭീരയാഗം നടത്താൻപോകുകയാണ്‌. ആരെങ്കിലും വരാതിരുന്നാൽ അയാൾ പിന്നെ ജീവിച്ചിരിക്കില്ല.” വാസ്‌തവത്തിൽ, ബാലിന്റെ ആരാധകരെ കൊന്നൊടുക്കാൻ യേഹു പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്‌. 20  യേഹു തുടർന്നു: “ബാലിന്‌ ഒരു വിശുദ്ധസമ്മേളനം വിളംബരം ചെയ്യുക.”* അവർ അങ്ങനെ ചെയ്‌തു. 21  അതിനു ശേഷം യേഹു ഇസ്രായേലിൽ എല്ലായിടത്തും സന്ദേശം അയച്ചു. ബാലിന്റെ എല്ലാ ആരാധകരും വന്നു; ഒരാൾപ്പോലും വരാതിരുന്നില്ല. അവരെല്ലാം ബാലിന്റെ ഭവനത്തിൽ*+ പ്രവേശിച്ചു. ബാലിന്റെ ഭവനം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അവരെക്കൊണ്ട്‌ നിറഞ്ഞു. 22  യേഹു വസ്‌ത്രംസൂക്ഷിപ്പുകാരനോട്‌, “ബാലിന്റെ എല്ലാ ആരാധകർക്കും വസ്‌ത്രം കൊണ്ടുവരുക” എന്നു കല്‌പിച്ചു. അയാൾ അവർക്കു വസ്‌ത്രം കൊണ്ടുവന്ന്‌ കൊടുത്തു. 23  അപ്പോൾ യേഹുവും രേഖാബിന്റെ മകനായ യഹോനാദാബും+ ബാലിന്റെ ഭവനത്തിന്‌ ഉള്ളിലേക്കു ചെന്നു. അയാൾ ബാലിന്റെ ആരാധകരോടു പറഞ്ഞു: “ബാലിന്റെ ആരാധകരല്ലാതെ യഹോവയുടെ ആരാധകരൊന്നും ഇവിടെയില്ലെന്നു ശരിക്കും നോക്കി ഉറപ്പുവരുത്തണം.” 24  ഒടുവിൽ അവർ ബലികളും ദഹനയാഗങ്ങളും അർപ്പിക്കാൻ വന്നു. യേഹു തന്റെ ആളുകളിൽ 80 പേരെ പുറത്ത്‌ നിറുത്തിയിട്ട്‌ അവരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നവരിൽ ഒരുത്തനെങ്കിലും രക്ഷപ്പെട്ടാൽ അയാൾക്കു പകരം നിങ്ങളുടെ ജീവനായിരിക്കും നഷ്ടപ്പെടുക.” 25  ദഹനയാഗം അർപ്പിച്ചുകഴിഞ്ഞ ഉടനെ യേഹു ഭടന്മാരോടും* ഉപസേനാധിപന്മാരോടും കല്‌പിച്ചു: “അകത്ത്‌ വന്ന്‌ ഇവരെ കൊല്ലുക! ഒരാൾപ്പോലും രക്ഷപ്പെടരുത്‌!”+ അങ്ങനെ ഭടന്മാരും ഉപസേനാധിപന്മാരും അവരെ വാളുകൊണ്ട്‌ കൊന്ന്‌ പുറത്തേക്ക്‌ എറിഞ്ഞു. അവർ ബാലിന്റെ ഭവനത്തിന്‌ ഉള്ളിലെ വിശുദ്ധസ്ഥലംവരെ* ചെന്നു. 26  പിന്നെ അവർ ബാലിന്റെ ഭവനത്തിലെ പൂജാസ്‌തംഭങ്ങളെല്ലാം+ പുറത്ത്‌ കൊണ്ടുവന്ന്‌ കത്തിച്ചു.+ 27  അവർ ബാലിന്റെ പൂജാസ്‌തംഭം ഇടിച്ചുകളഞ്ഞു.+ ബാലിന്റെ ഭവനം+ ഇടിച്ചുനിരത്തി അവർ അവിടെ കക്കൂസുകൾ പണിതു; അത്‌ ഇന്നും അങ്ങനെതന്നെ തുടരുന്നു. 28  അങ്ങനെ യേഹു ഇസ്രായേലിൽനിന്ന്‌ ബാലിനെ തുടച്ചുനീക്കി. 29  എന്നാൽ ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കുട്ടികളുടെ കാര്യത്തിൽ നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽനിന്ന്‌+ യേഹു വിട്ടുമാറിയില്ല. 30  യഹോവ യേഹുവിനോടു പറഞ്ഞു: “നീ നന്നായി പ്രവർത്തിച്ചതുകൊണ്ടും ആഹാബുഗൃഹത്തോടു ചെയ്യാൻ ഞാൻ ഹൃദയത്തിൽ നിശ്ചയിച്ചതെല്ലാം+ ചെയ്‌തുകൊണ്ട്‌ എന്റെ മുമ്പാകെ ശരിയായതു പ്രവർത്തിച്ചതുകൊണ്ടും നിന്റെ മക്കളുടെ നാലു തലമുറ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും.”+ 31  പക്ഷേ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നിയമം* യേഹു മുഴുഹൃദയത്തോടെ പിൻപറ്റിയില്ല.+ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽനിന്ന്‌+ അയാൾ വിട്ടുമാറിയതുമില്ല. 32  അക്കാലത്ത്‌ യഹോവ ഇസ്രായേലിനെ അൽപ്പാൽപ്പമായി മുറിച്ചുകളയാൻതുടങ്ങി.* ഇസ്രായേലിലെ എല്ലാ പ്രദേശങ്ങളിലും ഹസായേൽ അവരെ ആക്രമിച്ചുകൊണ്ടിരുന്നു.+ 33  അതായത്‌ യോർദാനു കിഴക്ക്‌ ഗാദ്യർ, രൂബേന്യർ, മനശ്ശെയർ+ എന്നിവരുടെ ദേശമായ ഗിലെയാദ്‌ മുഴുവൻ അയാൾ ആക്രമിച്ചു. ഇതിൽ അർന്നോൻ താഴ്‌വരയുടെ* അടുത്തുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും+ വരെയുള്ള പ്രദേശം ഉൾപ്പെടുന്നു. 34  യേഹുവിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 35  പിന്നെ യേഹു പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു; അവർ അയാളെ ശമര്യയിൽ അടക്കം ചെയ്‌തു. അയാളുടെ മകൻ യഹോവാഹാസ്‌+ അടുത്ത രാജാവായി. 36  ശമര്യയിലിരുന്ന്‌ യേഹു 28 വർഷം ഇസ്രായേലിനെ ഭരിച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “ആഹാബിന്റെ രക്ഷിതാക്കൾക്കും.”
അഥവാ “നേരുള്ളവനും.”
അഥവാ “നീതിയുള്ളവരാണ്‌.”
അക്ഷ. “ഭൂമിയിൽ വീഴാൻ ഇടയാക്കില്ല.”
രോമം കത്രിക്കാൻവേണ്ടി ആടുകളെ കെട്ടുന്ന ഒരു സ്ഥലമായിരിക്കാനാണു സാധ്യത.
അഥവാ “കുലീനവനിതയുടെ.”
അഥവാ “ജലസംഭരണിക്കരികെവെച്ച്‌.” പദാവലിയിൽ “ജലസംഭരണി” കാണുക.
അഥവാ “അനുഗ്രഹിച്ചപ്പോൾ.”
അഥവാ “യഹോവയോടുള്ള ധിക്കാരം ഞാൻ വെച്ചുപൊറുപ്പിക്കാതിരിക്കുന്നത്‌.”
അക്ഷ. “വിശുദ്ധീകരിക്കുക.”
അഥവാ “ക്ഷേത്രത്തിൽ.”
അക്ഷ. “ഓട്ടക്കാരോടും.”
അക്ഷ. “ഭവനത്തിലെ നഗരംവരെ.” ഒരുപക്ഷേ കോട്ടപോലെയുള്ള ഒരു ഭാഗം.
പദാവലി കാണുക.
അഥവാ “കുറയ്‌ക്കാൻതുടങ്ങി.”
അഥവാ “നീർച്ചാലിന്റെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം