രാജാക്കന്മാർ രണ്ടാം ഭാഗം 6:1-33

6  പ്രവാചകപുത്രന്മാർ+ എലീശയോടു പറഞ്ഞു: “ഞങ്ങൾ അങ്ങയോടൊപ്പം താമസിക്കുന്ന ഈ സ്ഥലം വളരെ ഇടുങ്ങിയതാണ്‌.  അതുകൊണ്ട്‌ ഞങ്ങൾ യോർദാനിൽ ചെന്ന്‌ മരം വെട്ടി, താമസിക്കാൻ ഒരു സ്ഥലം ഉണ്ടാക്കട്ടേ?” എലീശ പറഞ്ഞു: “ശരി, പൊയ്‌ക്കൊള്ളൂ.”  അവരിൽ ഒരാൾ എലീശയോട്‌, “അങ്ങും അടിയങ്ങളോടൊപ്പം വരാമോ” എന്നു ചോദിച്ചു. “ഞാൻ വരാം” എന്ന്‌ എലീശ പറഞ്ഞു.  അങ്ങനെ എലീശ അവരോടൊപ്പം പോയി. അവർ യോർദാനിൽ എത്തി മരം വെട്ടാൻതുടങ്ങി.  അവർ മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരാളുടെ കോടാലി പിടിയിൽനിന്ന്‌ തെറിച്ച്‌ വെള്ളത്തിൽ പോയി. “അയ്യോ, എന്റെ യജമാനനേ, അതു കടം വാങ്ങിയതായിരുന്നു!” എന്നു പറഞ്ഞ്‌ അയാൾ കരഞ്ഞു.  അപ്പോൾ ദൈവപുരുഷൻ, “അതു വീണത്‌ എവിടെയാണ്‌” എന്നു ചോദിച്ചു. അയാൾ ആ സ്ഥലം കാണിച്ചുകൊടുത്തു. ദൈവപുരുഷൻ ഒരു കമ്പു വെട്ടിയെടുത്ത്‌ അവിടേക്ക്‌ എറിഞ്ഞപ്പോൾ ആ കോടാലി വെള്ളത്തിൽ പൊങ്ങിവന്നു!  “അത്‌ എടുത്തുകൊള്ളൂ!” എന്നു ദൈവപുരുഷൻ പറഞ്ഞപ്പോൾ അയാൾ കൈ നീട്ടി അത്‌ എടുത്തു.  പിന്നീട്‌ സിറിയയിലെ രാജാവ്‌ ഇസ്രായേലിനോടു യുദ്ധത്തിനു വന്നു.+ സേവകരുമായി കൂടിയാലോചിച്ചശേഷം അയാൾ പറഞ്ഞു: “ഞാൻ നിങ്ങളോടൊപ്പം ഇന്ന സ്ഥലത്ത്‌ പാളയമടിക്കും.”  അപ്പോൾ ദൈവപുരുഷൻ+ ഇസ്രായേൽരാജാവിന്‌ ഇങ്ങനെയൊരു സന്ദേശം അയച്ചു: “ആ സ്ഥലത്തുകൂടെ പോകുന്നതു സൂക്ഷിച്ച്‌ വേണം. കാരണം സിറിയക്കാർ അവിടേക്കു വരുന്നുണ്ട്‌.” 10  അങ്ങനെ, ദൈവപുരുഷൻ മുന്നറിയിപ്പു കൊടുത്ത സ്ഥലത്തുള്ളവരെ ഇസ്രായേൽരാജാവ്‌ വിവരം അറിയിച്ചു. ദൈവപുരുഷൻ രാജാവിനു കൂടെക്കൂടെ മുന്നറിയിപ്പു നൽകിയതുകൊണ്ട്‌ പല തവണ രാജാവ്‌ വഴി മാറി സഞ്ചരിച്ചു.+ 11  ഇത്‌ അറിഞ്ഞപ്പോൾ സിറിയയിലെ രാജാവിന്റെ* കോപം ആളിക്കത്തി. അയാൾ സേവകരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “പറയൂ, നമ്മളിൽ ആരാണ്‌ ഇസ്രായേൽരാജാവിന്റെ പക്ഷംചേർന്നിരിക്കുന്നത്‌?” 12  അപ്പോൾ അയാളുടെ ഒരു സേവകൻ പറഞ്ഞു: “ഞങ്ങൾ ആരുമല്ല എന്റെ യജമാനനായ രാജാവേ! ഇസ്രായേലിലെ പ്രവാചകനായ എലീശയാണ്‌ അങ്ങ്‌ കിടപ്പറയിൽ പറയുന്ന കാര്യങ്ങൾ ഇസ്രായേൽരാജാവിനെ അറിയിക്കുന്നത്‌.”+ 13  അപ്പോൾ അയാൾ പറഞ്ഞു: “പോയി എലീശ എവിടെയുണ്ടെന്നു കണ്ടുപിടിക്കുക; ഞാൻ ആളയച്ച്‌ അയാളെ പിടികൂടും.” അങ്ങനെ, “എലീശ ദോഥാനിലുണ്ട്‌”+ എന്നു രാജാവിനു വിവരം കിട്ടി. 14  അയാൾ ഉടനെ കുതിരകളും യുദ്ധരഥങ്ങളും സഹിതം വലിയൊരു സൈന്യത്തെ അവിടേക്ക്‌ അയച്ചു. അവർ ചെന്ന്‌ രാത്രി ആ നഗരം വളഞ്ഞു. 15  ദൈവപുരുഷന്റെ ദാസൻ* രാവിലെ എഴുന്നേറ്റ്‌ പുറത്ത്‌ ചെന്നപ്പോൾ കുതിരകളും യുദ്ധരഥങ്ങളും സഹിതം ഒരു സൈന്യം നഗരം വളഞ്ഞിരിക്കുന്നതു കണ്ടു. ഉടനെ അയാൾ യജമാനനോട്‌, “അയ്യോ, എന്റെ യജമാനനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദിച്ചു. 16  എന്നാൽ ദൈവപുരുഷൻ പറഞ്ഞു: “പേടിക്കേണ്ടാ!+ അവരോടുകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മളോടുകൂടെയുണ്ട്‌.”+ 17  പിന്നെ എലീശ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, ഇവന്റെ കണ്ണു തുറക്കേണമേ; ഇവൻ കാണട്ടെ.”+ ഉടനെ യഹോവ ആ ദാസന്റെ കണ്ണു തുറന്നു. അയാൾ നോക്കിയപ്പോൾ അതാ, എലീശയ്‌ക്കു ചുറ്റുമുള്ള+ മലകൾ നിറയെ അഗ്നിരഥങ്ങളും കുതിരകളും!+ 18  സിറിയക്കാർ ദൈവപുരുഷന്റെ അടുത്ത്‌ എത്തിയപ്പോൾ എലീശ യഹോവയോട്‌, “ഈ ജനത്തെ അന്ധരാക്കേണമേ”+ എന്നു പ്രാർഥിച്ചു. എലീശ അപേക്ഷിച്ചതുപോലെതന്നെ ദൈവം അവരെ അന്ധരാക്കി. 19  അപ്പോൾ എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല, നഗരവും ഇതല്ല. എന്റെകൂടെ വരുക. നിങ്ങൾ അന്വേഷിക്കുന്നവന്റെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം.” എന്നാൽ ദൈവപുരുഷൻ അവരെ ശമര്യയിലേക്കാണു+ കൊണ്ടുപോയത്‌. 20  അവർ ശമര്യയിൽ എത്തിയപ്പോൾ എലീശ ഇങ്ങനെ അപേക്ഷിച്ചു: “യഹോവേ, അവരുടെ കണ്ണു തുറക്കേണമേ.” അപ്പോൾ യഹോവ അവരുടെ കണ്ണു തുറന്നു; തങ്ങൾ ശമര്യയുടെ നടുക്കാണു നിൽക്കുന്നതെന്ന്‌ അവർക്കു മനസ്സിലായി. 21  അവരെ കണ്ടപ്പോൾ ഇസ്രായേൽരാജാവ്‌ എലീശയോട്‌, “ഞാൻ അവരെ കൊല്ലട്ടേ, എന്റെ പിതാവേ, ഞാൻ അവരെ കൊല്ലട്ടേ” എന്നു ചോദിച്ചു. 22  പക്ഷേ എലീശ പറഞ്ഞു: “അവരെ നീ കൊല്ലരുത്‌. വില്ലുകൊണ്ടും വാളുകൊണ്ടും ബന്ദികളായി പിടിച്ചുകൊണ്ടുവരുന്നവരെ നീ കൊല്ലാറുണ്ടോ? അവർക്ക്‌ അപ്പവും വെള്ളവും കൊടുക്കുക.+ അവർ തിന്നുകുടിച്ച്‌ അവരുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകട്ടെ.” 23  അങ്ങനെ രാജാവ്‌ അവർക്കു വലിയൊരു വിരുന്ന്‌ ഒരുക്കി; അവർ തിന്നുകയും കുടിക്കുകയും ചെയ്‌തു. അതിനു ശേഷം അവരെ അവരുടെ യജമാനന്റെ അടുത്തേക്കു പറഞ്ഞയച്ചു. പിന്നെ ഒരിക്കലും സിറിയക്കാരുടെ+ കവർച്ചപ്പട ഇസ്രായേൽ ദേശത്തേക്കു വന്നില്ല. 24  പിന്നീട്‌ സിറിയൻ രാജാവായ ബൻ-ഹദദ്‌ അയാളുടെ മുഴുവൻ സൈന്യവുമായി വന്ന്‌ ശമര്യയെ ഉപരോധിച്ചു.+ 25  അങ്ങനെ ശമര്യയിൽ കടുത്ത ക്ഷാമം ഉണ്ടായി.+ ഉപരോധം കാരണം ഒരു കഴുതത്തലയ്‌ക്ക്‌+ 80 വെള്ളിക്കാശും രണ്ടു പിടി* പ്രാവിൻകാഷ്‌ഠത്തിന്‌ 5 വെള്ളിക്കാശും വരെ വില കൊടുക്കേണ്ടിവന്നു. 26  ഇസ്രായേൽരാജാവ്‌ ഒരിക്കൽ മതിലിലൂടെ പോകുമ്പോൾ ഒരു സ്‌ത്രീ ഇങ്ങനെ നിലവിളിച്ചുപറഞ്ഞു: “യജമാനനായ രാജാവേ, രക്ഷിക്കണേ!” 27  അപ്പോൾ രാജാവ്‌ അവളോട്‌: “യഹോവ നിന്നെ സഹായിക്കുന്നില്ലെങ്കിൽ ഞാൻ എങ്ങനെയാണു നിന്നെ സഹായിക്കുക? എന്റെ കൈയിൽ ധാന്യമോ വീഞ്ഞോ എണ്ണയോ ഉണ്ടെന്നാണോ നീ കരുതുന്നത്‌?” 28  പിന്നെ രാജാവ്‌ ചോദിച്ചു: “എന്താണു കാര്യം?” സ്‌ത്രീ പറഞ്ഞു: “ഈ സ്‌ത്രീ എന്നോടു പറഞ്ഞു: ‘നിന്റെ മകനെ കൊണ്ടുവരുക. ഇന്നു നമുക്ക്‌ അവനെ തിന്നാം. നാളെ നമുക്ക്‌ എന്റെ മകനെ തിന്നാം.’+ 29  അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു.+ പിറ്റേന്ന്‌ ഞാൻ ഈ സ്‌ത്രീയോട്‌, ‘നിന്റെ മകനെ കൊണ്ടുവരൂ, നമുക്ക്‌ അവനെ തിന്നാം’ എന്നു പറഞ്ഞു. പക്ഷേ ഇവൾ അവനെ ഒളിപ്പിച്ചുകളഞ്ഞു.” 30  ആ സ്‌ത്രീയുടെ വാക്കുകൾ കേട്ടതും രാജാവ്‌ വസ്‌ത്രം കീറി.+ രാജാവ്‌ മതിലിലൂടെ പോകുമ്പോൾ, രാജാവിന്റെ വസ്‌ത്രത്തിന്‌ അടിയിൽ* വിലാപവസ്‌ത്രം ചുറ്റിയിരിക്കുന്നതു ജനം കണ്ടു. 31  രാജാവ്‌ പറഞ്ഞു: “ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന്‌ അയാളുടെ കഴുത്തിനു മുകളിൽത്തന്നെ ഇരുന്നാൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ!”+ 32  എലീശ അപ്പോൾ മൂപ്പന്മാരോടൊപ്പം* സ്വന്തം വീട്ടിൽ ഇരിക്കുകയായിരുന്നു. രാജാവ്‌ ഒരാളെ തനിക്കു മുമ്പായി പ്രവാചകന്റെ അടുത്തേക്ക്‌ അയച്ചു. എന്നാൽ ആ ദൂതൻ എത്തുന്നതിനു മുമ്പ്‌ എലീശ മൂപ്പന്മാരോടു പറഞ്ഞു: “എന്റെ തലയെടുക്കാൻ ആ കൊലയാളിയുടെ മകൻ+ ആളയച്ചിരിക്കുന്നതു കണ്ടോ? ആ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ചുപിടിച്ച്‌ അയാളെ തടഞ്ഞുനിറുത്തണം. അയാളുടെ പുറകിൽ കേൾക്കുന്നത്‌ അയാളുടെ യജമാനന്റെ കാലൊച്ചയല്ലേ?” 33  എലീശ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ആ ദൂതൻ അവിടെ എത്തി. “ഈ ദുരന്തം യഹോവ വരുത്തിയതാണ്‌, ഇനി ഞാൻ എന്തിന്‌ യഹോവയ്‌ക്കുവേണ്ടി കാത്തിരിക്കണം” എന്നു രാജാവ്‌ പറഞ്ഞു.

അടിക്കുറിപ്പുകള്‍

അക്ഷ. “രാജാവിന്റെ ഹൃദയത്തിൽ.”
അഥവാ “ശുശ്രൂഷകൻ.”
അഥവാ “കാൽ കാബ്‌.” ഒരു കാബ്‌ = 1.22 ലി. അനു. ബി14 കാണുക.
അഥവാ “രാജാവിന്റെ ശരീരത്തോടു ചേർന്ന്‌.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം