ശമുവേൽ രണ്ടാം ഭാഗം 10:1-19

10  പിന്നീട്‌ അമ്മോന്യരുടെ+ രാജാവ്‌ മരിച്ചു. അദ്ദേഹത്തിന്റെ മകൻ ഹാനൂൻ അടുത്ത രാജാവായി.+  അപ്പോൾ ദാവീദ്‌ പറഞ്ഞു: “എന്നോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ച ആളാണു നാഹാശ്‌. നാഹാശിന്റെ മകനായ ഹാനൂനോടു ഞാനും അചഞ്ചലസ്‌നേഹം കാണിക്കും.” അങ്ങനെ, അപ്പന്റെ മരണത്തിൽ ദുഃഖിച്ചുകഴിയുന്ന ഹാനൂനെ ആശ്വസിപ്പിക്കാൻ ദാവീദ്‌ ദാസന്മാരെ അയച്ചു. പക്ഷേ ദാവീദിന്റെ ദാസന്മാർ അമ്മോന്യരുടെ ദേശത്ത്‌ എത്തിയപ്പോൾ  അമ്മോന്യരുടെ പ്രഭുക്കന്മാർ യജമാനനായ ഹാനൂനോടു പറഞ്ഞു: “അങ്ങയെ ആശ്വസിപ്പിക്കാൻ ദാവീദ്‌ ആളുകളെ അയച്ചത്‌ അങ്ങയുടെ അപ്പനോടുള്ള ആദരവ്‌ കാരണമാണെന്നാണോ കരുതുന്നത്‌? അവർ ചാരന്മാരാണ്‌. നഗരം ഒറ്റുനോക്കാനും അതു പിടിച്ചടക്കാനും ആണ്‌ ദാവീദ്‌ ദാസന്മാരെ ഇങ്ങോട്ട്‌ അയച്ചത്‌.”  അപ്പോൾ ഹാനൂൻ ദാവീദിന്റെ ദാസന്മാരെ പിടിച്ച്‌ അവരുടെ താടി പകുതി വടിച്ചുകളഞ്ഞു.+ അവരുടെ വസ്‌ത്രം അരയ്‌ക്കുവെച്ച്‌ മുറിച്ചുകളഞ്ഞിട്ട്‌ അവരെ തിരിച്ചയച്ചു.  അവർക്കു സഹിക്കേണ്ടിവന്ന ഈ വലിയ അപമാനത്തെപ്പറ്റി അറിഞ്ഞ ഉടനെ ദാവീദ്‌ ചിലരെ അവരുടെ അടുത്തേക്ക്‌ അയച്ചു. രാജാവ്‌ അവരോടു പറഞ്ഞു: “താടി വളർന്ന്‌ പഴയപടിയാകുന്നതുവരെ യരീഹൊയിൽ+ താമസിക്കുക. അതിനു ശേഷം മടങ്ങിവന്നാൽ മതി.”  ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന്‌ അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട്‌ അമ്മോന്യർ ആളയച്ച്‌ ബേത്ത്‌-രഹോബിലെയും+ സോബയിലെയും+ സിറിയക്കാരിൽനിന്ന്‌ 20,000 കാലാളുകളെയും ഇഷ്‌തോബിൽനിന്ന്‌* 12,000 പേരെയും മാഖയിലെ+ രാജാവിനെയും അദ്ദേഹത്തിന്റെ 1,000 ആളുകളെയും കൂലിക്കെടുത്തു.+  ഇത്‌ അറിഞ്ഞ ദാവീദ്‌ യോവാബിനെയും വീരയോദ്ധാക്കൾ ഉൾപ്പെടെ മുഴുവൻ സൈന്യത്തെയും അയച്ചു.+  അമ്മോന്യർ പുറത്ത്‌ വന്ന്‌ നഗരകവാടത്തിൽ അണിനിരന്നു. സോബയിലെയും രഹോബിലെയും സിറിയക്കാർ ഇഷ്‌തോബിന്റെയും മാഖയുടെയും കൂടെ തുറസ്സായ ഒരു സ്ഥലത്ത്‌ നിലയുറപ്പിച്ചു.  മുന്നിൽനിന്നും പിന്നിൽനിന്നും സൈന്യം പാഞ്ഞടുക്കുന്നതു കണ്ടപ്പോൾ യോവാബ്‌ ഇസ്രായേലിലെ ഏറ്റവും മികച്ച ചില സൈനികസംഘങ്ങളെ തിരഞ്ഞെടുത്ത്‌ സിറിയക്കാർക്കെതിരെ അണിനിരത്തി.+ 10  ബാക്കിയുള്ളവരെ അമ്മോന്യർക്കെതിരെ+ അണിനിരത്താൻ യോവാബ്‌ സഹോദരനായ അബീശായിയെ+ ഏൽപ്പിച്ചു. 11  എന്നിട്ട്‌ പറഞ്ഞു: “എനിക്കു സിറിയക്കാരോടു പിടിച്ചുനിൽക്കാൻ കഴിയാതെ വന്നാൽ നീ വന്ന്‌ എന്നെ രക്ഷിക്കണം. ഇനി അഥവാ, നിനക്ക്‌ അമ്മോന്യരോടു പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്നെങ്കിൽ ഞാൻ വന്ന്‌ നിന്നെ രക്ഷിക്കാം. 12  നമുക്കു ധൈര്യവും മനക്കരുത്തും+ ഉള്ളവരായി നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കും വേണ്ടി പോരാടാം. ബാക്കി ഉചിതംപോലെ യഹോവ ചെയ്യട്ടെ.”+ 13  അങ്ങനെ യോവാബും കൂടെയുള്ളവരും സിറിയക്കാരോടു യുദ്ധം ചെയ്യാൻ മുന്നോട്ടു നീങ്ങി. അവർ യോവാബിന്റെ മുന്നിൽനിന്ന്‌ തോറ്റോടി.+ 14  സിറിയക്കാർ ഓടിപ്പോയെന്നു കണ്ടപ്പോൾ അമ്മോന്യർ അബീശായിയുടെ മുന്നിൽനിന്ന്‌ ഓടി നഗരത്തിൽ കയറി. അമ്മോന്യരുമായുള്ള ഈ പോരാട്ടത്തിനു ശേഷം യോവാബ്‌ യരുശലേമിലേക്കു മടങ്ങി. 15  ഇസ്രായേല്യരുടെ മുന്നിൽ തോറ്റെന്നു കണ്ടപ്പോൾ സിറിയക്കാർ വീണ്ടും ഒന്നിച്ചുകൂടി.+ 16  നദിയുടെ* സമീപപ്രദേശത്തുള്ള+ സിറിയക്കാരെ ഹദദേസെർ+ വിളിപ്പിച്ചു. തുടർന്ന്‌ ഹദദേസെരിന്റെ സൈന്യാധിപനായ ശോബക്കിന്റെ നേതൃത്വത്തിൽ അവർ ഹേലാമിലേക്കു ചെന്നു. 17  ഈ വിവരം അറിഞ്ഞ ഉടൻ ദാവീദ്‌ ഇസ്രായേല്യരെയെല്ലാം വിളിച്ചുകൂട്ടി യോർദാൻ കടന്ന്‌ ഹേലാമിലേക്കു വന്നു. സിറിയക്കാർ ദാവീദിന്‌ എതിരെ അണിനിരന്ന്‌ ദാവീദിനോടു യുദ്ധം ചെയ്‌തു.+ 18  പക്ഷേ സിറിയക്കാർ ഇസ്രായേലിന്റെ മുന്നിൽനിന്ന്‌ തോറ്റോടി. ദാവീദ്‌ അവരുടെ 700 തേരാളികളെയും 40,000 കുതിരക്കാരെയും കൊന്നു. സൈന്യാധിപനായ ശോബക്കിനെയും വെട്ടിവീഴ്‌ത്തി; അയാൾ അവിടെവെച്ച്‌ മരിച്ചു.+ 19  ഇസ്രായേലിനോടു തോറ്റു എന്നു മനസ്സിലായ ഉടനെ ഹദദേസെരിന്റെ ദാസരായ രാജാക്കന്മാരെല്ലാം ഇസ്രായേലുമായി സമാധാനത്തിലായി അവർക്കു കീഴ്‌പെട്ടിരുന്നു.+ അതിൽപ്പിന്നെ സിറിയക്കാർക്ക്‌ അമ്മോന്യരെ സഹായിക്കാൻ പേടിയായി.

അടിക്കുറിപ്പുകള്‍

അഥവാ “തോബിലെ പുരുഷന്മാരിൽനിന്ന്‌.”
അതായത്‌, യൂഫ്രട്ടീസ്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം