ആമോസ്‌ 6:1-14

  • കൂസലില്ലാത്തവരുടെ കാര്യം കഷ്ടം! (1-14)

    • ദന്തനിർമിതമായ കട്ടിലുകൾ; വീഞ്ഞിന്റെ പാനപാത്രങ്ങൾ (4, 6)

6  “സീയോനിൽ കൂസലില്ലാതിരിക്കുന്നവരേ,*ശമര്യമലയിൽ സുരക്ഷിതരായി കഴിയുന്നവരേ,+ശ്രേഷ്‌ഠജനത്തിന്റെ പ്രധാനികളേ,ഇസ്രായേൽഗൃഹം സഹായത്തിനായി സമീപിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം!  2  കൽനെയിലേക്കു ചെന്ന്‌ നോക്കൂ! അവിടെനിന്ന്‌ ഹമാത്ത്‌ മഹാരാജ്യത്തിലേക്കു പോകൂ.+പിന്നെ ഫെലിസ്‌ത്യരുടെ ഗത്തിലേക്കു ചെല്ലൂ. അവ ഈ രാജ്യങ്ങളെക്കാളെല്ലാം* ശ്രേഷ്‌ഠമല്ലേ?അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വലുതല്ലേ?  3  ആപത്തിന്റെ ദിവസത്തെക്കുറിച്ച്‌ ഒരു ചിന്തയുമില്ലാതെ+അക്രമം ഊട്ടിവളർത്തുകയാണോ* നിങ്ങൾ?+  4  അവർ ദന്തനിർമിതമായ കട്ടിലുകളിൽ വിശ്രമിക്കുകയും+കിടക്കയിൽ നീണ്ടുനിവർന്ന്‌ കിടക്കുകയും ചെയ്യുന്നു.+ആട്ടിൻപറ്റത്തിലെ ആൺചെമ്മരിയാടുകളെയും കൊഴുപ്പിച്ച കാളക്കുട്ടികളെയും തിന്നുന്നു.+  5  കിന്നരനാദം* കേട്ടാൽ അതിനൊപ്പിച്ച്‌ പാട്ടുകൾ തട്ടിക്കൂട്ടുന്നു.+ദാവീദിനെപ്പോലെ അവർ പുതിയപുതിയ സംഗീതോപകരണങ്ങൾ നിർമിക്കുന്നു.+  6  പാനപാത്രം നിറയെ അവർ വീഞ്ഞു കുടിക്കുന്നു.+വിശേഷപ്പെട്ട എണ്ണ ഒഴിച്ച്‌ അവർ സ്വയം അഭിഷേകം ചെയ്യുന്നു. എന്നാൽ യോസേഫിനു വരുന്ന നാശത്തെക്കുറിച്ച്‌ അവർക്ക്‌ ഒരു ചിന്തയുമില്ല.*+  7  അതുകൊണ്ട്‌ ആദ്യം നാടുകടത്തുന്നത്‌ അവരെയായിരിക്കും.+പുളച്ച്‌ മറിയുന്നവരുടെ തിമിർപ്പ്‌ അതോടെ അവസാനിക്കും.  8  സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നു: ‘പരമാധികാരിയായ യഹോവ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്‌തിരിക്കുന്നു,+“യാക്കോബിന്റെ അഹങ്കാരം ഞാൻ വെറുക്കുന്നു.+അവന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കാണുന്നതുതന്നെ എനിക്ക്‌ ഇഷ്ടമല്ല.+അവരുടെ നഗരവും അതിലുള്ളതൊക്കെയും ഞാൻ ശത്രുവിനു കൈമാറും.+ 9  “‘“ഒരു ഭവനത്തിൽ പത്തു പേർ ശേഷിച്ചാൽ അവരും മരിച്ചുപോകും. 10  അവരുടെ ശരീരങ്ങൾ ദഹിപ്പിക്കാൻവേണ്ടി ഒരു ബന്ധു* വന്ന്‌ അവ ഓരോന്നായി എടുത്തുകൊണ്ടുപോകും. അയാൾ അവരുടെ അസ്ഥികളെല്ലാം വീട്ടിൽനിന്ന്‌ പുറത്ത്‌ കൊണ്ടുവരും. എന്നിട്ട്‌ വീട്ടിലെ ഉൾമുറികളിലേക്കു നോക്കി, ‘ഇനി ആരെങ്കിലുമുണ്ടോ’ എന്നു ചോദിക്കും. ‘ആരുമില്ല’ എന്ന്‌ ഒരാൾ പറയും. അപ്പോൾ അയാൾ പറയും: ‘മിണ്ടാതിരിക്കൂ. യഹോവയുടെ പേര്‌ ഉപയോഗിക്കരുത്‌. ഇപ്പോൾ അതിനുള്ള സമയമല്ല.’” 11  കല്‌പന നൽകുന്നത്‌ യഹോവയാണ്‌.+ദൈവം വലിയ വീടുകൾ തകർത്ത്‌ തരിപ്പണമാക്കും,ചെറിയ വീടുകൾ പൊളിച്ചുകളയും.+ 12  കുതിരകൾ പാറക്കെട്ടിലൂടെ ഓടുമോ,അവിടെ ഒരാൾ കാളയെ പൂട്ടി ഉഴുമോ? നിങ്ങൾ ന്യായത്തെ വിഷച്ചെടിയാക്കി,നീതിയുടെ ഫലത്തെ കയ്‌പുചെടിയാക്കി.*+ 13  ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ നിങ്ങൾ ആനന്ദിക്കുന്നു.“നമ്മൾ സ്വന്തം കഴിവുകൊണ്ടാണ്‌ ഇത്ര ശക്തരായത്‌”* എന്നു നിങ്ങൾ പറയുന്നു.+ 14  അതുകൊണ്ട്‌ ഇസ്രായേൽ ജനമേ, ഞാൻ നിനക്ക്‌ എതിരെ ഒരു ജനതയെ വരുത്തും.+അവർ ലബോ-ഹമാത്ത്‌*+ മുതൽ അരാബ നീർച്ചാൽ* വരെ നിങ്ങളെ കഷ്ടപ്പെടുത്തും’ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “കുലുക്കമില്ലാതിരിക്കുന്നവരേ.”
തെളിവനുസരിച്ച്‌ യഹൂദയെയും ഇസ്രായേലിനെയും കുറിക്കുന്നു.
അക്ഷ. “അക്രമത്തിന്‌ ഇടംകൊടുക്കുകയാണോ.”
അഥവാ “തന്ത്രിവാദ്യങ്ങളുടെ ശബ്ദം.”
അക്ഷ. “നാശത്തെക്കുറിച്ച്‌ ഓർത്ത്‌ അവർ രോഗികളാകുന്നില്ല.”
അക്ഷ. “അപ്പന്റെ സഹോദരൻ.”
അഥവാ “കയ്‌പാക്കി.”
അക്ഷ. “നമുക്കായി കൊമ്പ്‌ ഉയർത്തിയത്‌.”
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”
പദാവലി കാണുക.