ആമോസ്‌ 9:1-15

  • ദൈവത്തിന്റെ ന്യായവിധികളിൽനിന്ന്‌ രക്ഷപ്പെടാനാകില്ല (1-10)

  • ദാവീദിന്റെ കൂടാരം ഉയർത്തും (11-15)

9  യാഗപീഠത്തിനു മുകളിൽ യഹോവ നിൽക്കുന്നതു ഞാൻ കണ്ടു.+ ദൈവം എന്നോടു പറഞ്ഞു: “അടിത്തറ ഇളകുംവിധം തൂണിന്റെ തലയ്‌ക്കൽ അടിക്കുക, അവയുടെ മുകളറ്റം വെട്ടിക്കളയുക. അവരിൽ ശേഷിക്കുന്നവരെ ഞാൻ വാളുകൊണ്ട്‌ കൊല്ലും. അവർ ഓടിപ്പോകാൻ നോക്കിയാലും സാധിക്കില്ല, രക്ഷപ്പെടാൻ ശ്രമിച്ചാലും രക്ഷപ്പെടില്ല.+  2  അവർ ശവക്കുഴിവരെ* കുഴിച്ചിറങ്ങിയാലുംഅവിടെനിന്ന്‌ ഞാൻ അവരെ പിടികൂടും.അവർ ആകാശത്തേക്കു കയറിപ്പോയാലുംഞാൻ അവരെ താഴെ ഇറക്കും.  3  കർമേലിന്റെ മുകളിൽ പോയി അവർ ഒളിച്ചാലുംഞാൻ അവിടെ ചെന്ന്‌ അവരെ തേടിപ്പിടിക്കും.+ കടലിന്റെ അടിത്തട്ടിൽ അവർ മറഞ്ഞിരുന്നാലുംപാമ്പിനെക്കൊണ്ട്‌ ഞാൻ അവരെ കടിപ്പിക്കും.  4  ശത്രുക്കൾ അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയാൽഅവിടെ അവരെ കൊല്ലാൻ ഞാൻ വാളിനോടു കല്‌പിക്കും.+ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും. പക്ഷേ ഗുണത്തിനല്ല, ദോഷത്തിനായിരിക്കും.+  5  സൈന്യങ്ങളുടെ ദൈവം, പരമാധികാരിയായ യഹോവയാണു ദേശത്തെ* തൊടുന്നത്‌.അതുകൊണ്ട്‌ അത്‌ ഉരുകിപ്പോകും,+ അവിടെയുള്ളവരെല്ലാം വിലപിക്കും.+അവിടെയുള്ളതെല്ലാം ഈജിപ്‌തിലെ നൈൽപോലെ പൊങ്ങുകയും താഴുകയും ചെയ്യും.+  6  ‘ആകാശത്തിൽ ഗോവണികൾ നിർമിക്കുന്നവൻ,ഭൂമിയുടെ മേൽ വിതാനം* പണിയുന്നവൻ,ഭൂമുഖത്ത്‌ മഴ പെയ്യിക്കാനായി+ കടലിലെ വെള്ളത്തെ വിളിച്ചുവരുത്തുന്നവൻ,യഹോവ എന്നാണല്ലോ അവന്റെ പേർ.’+  7  ‘ഇസ്രായേൽ ജനമേ, നിങ്ങൾ എനിക്കു കൂശ്യരുടെ മക്കളെപ്പോലെയാണ്‌. ഞാൻ ഇസ്രായേലിനെ ഈജിപ്‌തിൽനിന്നുംഫെലിസ്‌ത്യരെ ക്രേത്തയിൽനിന്നും+ സിറിയയെ കീരിൽനിന്നും+ വിടുവിച്ച്‌ കൊണ്ടുവന്നിട്ടില്ലേ’+ എന്ന്‌ യഹോവ ചോദിക്കുന്നു.  8  ‘പരമാധികാരിയായ യഹോവയുടെ കണ്ണുകൾ പാപം പേറുന്ന രാജ്യത്തിന്മേലാണ്‌.ദൈവം അതിനെ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കും.+ എന്നാൽ യാക്കോബുഗൃഹത്തെ ഞാൻ പൂർണമായി നശിപ്പിച്ചുകളയില്ല’+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.  9  ‘ഇതാ, ഞാൻ കല്‌പന നൽകുകയാണ്‌,ഞാൻ ജനതകളുടെ ഇടയിൽ ഇസ്രായേൽഗൃഹത്തെ കുലുക്കും.+അരിപ്പ കുലുക്കുന്നതുപോലെ ഞാൻ അവരെ കുലുക്കും.ഒരു കല്ലുപോലും താഴെ വീണുപോകില്ല. 10  “ഞങ്ങൾക്ക്‌ ആപത്തൊന്നും സംഭവിക്കില്ല, അതു ഞങ്ങളുടെ അടുത്തുപോലും വരില്ല” എന്നു പറയുന്നപാപികളായ എന്റെ ജനമെല്ലാം വാളിന്‌ ഇരയാകും.’ 11  ‘അന്നു ഞാൻ ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം* ഉയർത്തും.+അതിന്റെ* വിടവുകൾ ഞാൻ അടയ്‌ക്കും.നശിച്ചുകിടക്കുന്ന അതിന്റെ കേടുപാടുകൾ ഞാൻ തീർക്കും.ഞാൻ അതിനെ പുനർനിർമിച്ച്‌ പണ്ടത്തെപ്പോലെയാക്കും.+ 12  അങ്ങനെ അവർ ഏദോമിൽ ശേഷിക്കുന്ന ഭാഗം അവകാശമാക്കും.+എന്റെ നാമത്തിൽ അറിയപ്പെടുന്ന എല്ലാ ജനതകളെയും അവർ അവകാശമാക്കും,’ എന്ന്‌ ഇതെല്ലാം ചെയ്യുന്ന യഹോവതന്നെ പ്രഖ്യാപിക്കുന്നു. 13  യഹോവ ഇങ്ങനെ പറയുന്നു:‘ഉഴുന്നവൻ കൊയ്‌ത്തുകാരനെയുംമുന്തിരി ചവിട്ടുന്നവൻ വിതക്കാരനെയും പിന്നിലാക്കുന്ന നാളുകൾ ഇതാ വരുന്നു!+അന്നു മലകളിൽനിന്ന്‌ മധുരമുള്ള വീഞ്ഞ്‌ ഇറ്റിറ്റു വീഴും,+എല്ലാ കുന്നുകളിലൂടെയും അത്‌ ഒഴുകും.*+ 14  ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമിച്ചുകൂട്ടും.+അവർ നശിച്ചുകിടക്കുന്ന നഗരങ്ങൾ പണിത്‌ അവിടെ താമസിക്കും.+അവർ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും.+അവർ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ച്‌ പഴങ്ങൾ തിന്നും.’+ 15  ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത്‌ നടും,അവർക്കു നൽകിയ ദേശത്തുനിന്ന്‌ ഞാൻ അവരെ ഒരിക്കലും പിഴുതുകളയില്ല’+ എന്ന്‌നിങ്ങളുടെ ദൈവമായ യഹോവ പറയുന്നു.”

അടിക്കുറിപ്പുകള്‍

എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഭൂമിയെ.”
അഥവാ “ഭൂമിയുടെ മേൽ കമാനാകൃതിയിലുള്ള മേൽക്കൂര.”
അഥവാ “പന്തൽ; കുടിൽ.”
അഥവാ “അവരുടെ.”
അക്ഷ. “കുന്നുകളും അലിഞ്ഞുപോകും.”