ആവർത്തനം 1:1-46

  • ഹോരേബ്‌ പർവതത്തിൽനിന്ന്‌ പുറപ്പെടുക (1-8)

  • തലവന്മാരെയും ന്യായാധിപന്മാരെയും നിയമിക്കുന്നു (9-18)

  • കാദേശ്‌-ബർന്നേയയിൽവെച്ച്‌ അനുസരണക്കേടു കാണിക്കുന്നു (19-46)

    • ദേശത്ത്‌ കടക്കാൻ ഇസ്രായേല്യർ വിസമ്മതിക്കുന്നു (26-33)

    • കനാൻ കീഴടക്കാനുള്ള വിഫലശ്രമം (41-46)

1  വിജനഭൂമിയിലുള്ള* യോർദാൻ പ്രദേശത്തുവെച്ച്‌, അതായത്‌ സൂഫിനു മുന്നിൽ പാരാൻ, തോഫെൽ, ലാബാൻ, ഹസേരോത്ത്‌, ദീസാഹാബ്‌ എന്നിവയ്‌ക്കു നടുവിലുള്ള മരുപ്രദേശത്തുവെച്ച്‌, മോശ ഇസ്രായേലിനോടെല്ലാം പറഞ്ഞ വാക്കുകൾ ഇതാണ്‌.  ഹോരേബിൽനിന്ന്‌ സേയീർ പർവതം വഴി കാദേശ്‌-ബർന്നേയയിലേക്ക്‌+ 11 ദിവസത്തെ വഴിദൂരമുണ്ട്‌.  ഇസ്രായേല്യരോടു പറയാൻ യഹോവ മോശയോടു കല്‌പിച്ചതെല്ലാം 40-ാം വർഷം+ 11-ാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു.  ഹെശ്‌ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനെയും,+ എദ്രെയിൽവെച്ച്‌ അസ്‌താരോത്തിൽ+ താമസിച്ചിരുന്ന ബാശാൻരാജാവായ ഓഗിനെയും+ മോശ തോൽപ്പിച്ചശേഷമായിരുന്നു അത്‌.  മോവാബ്‌ ദേശത്തെ യോർദാൻ പ്രദേശത്തുവെച്ച്‌ മോശ ഈ നിയമം* വിശദീകരിച്ചു.+ മോശ പറഞ്ഞു:  “നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച്‌ നമ്മളോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ കുറെ കാലമായി ഈ മലനാട്ടിൽ താമസിക്കുന്നു.+  ഇപ്പോൾ തിരിഞ്ഞ്‌ അമോര്യരുടെ+ മലനാട്ടിലേക്കും അവരുടെ അടുത്തുള്ള അരാബ,+ മലനാട്‌, ഷെഫേല, നെഗെബ്‌, തീരദേശം+ എന്നിങ്ങനെ കനാന്യർ താമസിക്കുന്ന പ്രദേശങ്ങളിലേക്കും പോകുക. ലബാനോനിലേക്കും*+ മഹാനദിയായ യൂഫ്രട്ടീസ്‌+ വരെയും നിങ്ങൾ ചെല്ലണം.  ഇതാ, ഞാൻ ദേശം നിങ്ങളുടെ മുന്നിൽ വെച്ചിരിക്കുന്നു. നിങ്ങൾ ചെന്ന്‌ യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്‌ഹാക്ക്‌,+ യാക്കോബ്‌+ എന്നിവരോട്‌, അവർക്കും അവരുടെ ശേഷം അവരുടെ സന്തതിക്കും* നൽകുമെന്നു സത്യം ചെയ്‌ത ദേശം കൈവശമാക്കിക്കൊള്ളുക.’+  “അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: ‘എനിക്ക്‌ ഒറ്റയ്‌ക്കു നിങ്ങളെ വഹിക്കാൻ കഴിയില്ല.+ 10  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു; നിങ്ങൾ ഇതാ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായിരിക്കുന്നു.+ 11  നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിന്റെ ആയിരം മടങ്ങായി വർധിപ്പിക്കട്ടെ;+ വാഗ്‌ദാനം ചെയ്‌തതുപോലെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.+ 12  പക്ഷേ എനിക്കു തനിയെ ചുമക്കാൻ പറ്റാത്തത്ര ഭാരമാണു നിങ്ങൾ. ഈ ചുമടും നിങ്ങളുടെ കലഹങ്ങളും ഞാൻ തനിയെ എങ്ങനെ വഹിക്കും?+ 13  അതുകൊണ്ട്‌ നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന്‌ ജ്ഞാനവും വിവേകവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഞാൻ അവരെ നിങ്ങൾക്കു തലവന്മാരായി നിയമിക്കാം.’+ 14  അപ്പോൾ നിങ്ങൾ എന്നോട്‌, ‘അങ്ങ്‌ പറഞ്ഞതു നല്ല കാര്യമാണ്‌’ എന്നു പറഞ്ഞു. 15  അങ്ങനെ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരെ, ജ്ഞാനവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെ, ആയിരം പേർക്കു പ്രമാണിമാർ, നൂറു പേർക്കു പ്രമാണിമാർ, അമ്പതു പേർക്കു പ്രമാണിമാർ, പത്തു പേർക്കു പ്രമാണിമാർ, ഗോത്രങ്ങൾക്ക്‌ അധികാരികൾ എന്നിങ്ങനെ നിങ്ങൾക്കു തലവന്മാരായി നിയമിച്ചു.+ 16  “അക്കാലത്ത്‌ നിങ്ങളുടെ ന്യായാധിപന്മാർക്കു ഞാൻ ഈ നിർദേശം നൽകി: ‘ഒരുവൻ സഹോദരന്‌ എതിരെയോ അല്ലെങ്കിൽ ദേശത്ത്‌ വന്നുതാമസിക്കുന്ന ഒരു വിദേശിക്കെതിരെയോ+ പരാതിയുമായി വന്നാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നീതിയോടെ വിധിക്കണം.+ 17  ന്യായം വിധിക്കുമ്പോൾ നിങ്ങൾ പക്ഷപാതം കാണിക്കരുത്‌.+ വലിയവന്റെ ഭാഗം കേൾക്കുന്നതുപോലെതന്നെ ചെറിയവന്റെ ഭാഗവും കേൾക്കണം.+ നിങ്ങൾ മനുഷ്യരെ ഭയപ്പെടരുത്‌.+ കാരണം ന്യായവിധി ദൈവത്തിനുള്ളതാണ്‌.+ ഒരു പരാതി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ അത്‌ എന്റെ അടുത്ത്‌ കൊണ്ടുവരുക, ഞാൻ അതു കേട്ടുകൊള്ളാം.’+ 18  അങ്ങനെ, ചെയ്യേണ്ട കാര്യങ്ങളെല്ലാം അക്കാലത്ത്‌ ഞാൻ നിങ്ങൾക്ക്‌ ഉപദേശിച്ചുതന്നു. 19  “അതിനു ശേഷം, നമ്മുടെ ദൈവമായ യഹോവ കല്‌പിച്ചതുപോലെ നമ്മൾ ഹോരേബിൽനിന്ന്‌ പുറപ്പെട്ട്‌ അമോര്യരുടെ മലനാട്ടിലേക്കുള്ള+ വഴിയിൽ കണ്ട വലുതും ഭയാനകവും ആയ ആ വിജനഭൂമിയിലെങ്ങും+ സഞ്ചരിച്ചു. ഒടുവിൽ നമ്മൾ കാദേശ്‌-ബർന്നേയയിൽ എത്തി.+ 20  അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: ‘നമ്മുടെ ദൈവമായ യഹോവ നമുക്കു തന്നിരിക്കുന്ന അമോര്യരുടെ മലനാട്ടിൽ നിങ്ങൾ എത്തിയിരിക്കുന്നു. 21  ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. ചെന്ന്‌ നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു പറഞ്ഞതുപോലെ അതു കൈവശമാക്കിക്കൊള്ളുക.+ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ.’ 22  “എന്നാൽ നിങ്ങൾ എല്ലാവരും എന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: ‘നമുക്കു മുമ്പായി ദേശം ഒറ്റുനോക്കാൻ ചില പുരുഷന്മാരെ അയയ്‌ക്കാം. ഏതു വഴിക്കു പോകണമെന്നും നമ്മൾ തോൽപ്പിക്കേണ്ട നഗരങ്ങൾ എങ്ങനെയുള്ളതാണെന്നും മനസ്സിലാക്കി, അവർ നമ്മളെ വിവരം അറിയിക്കട്ടെ.’+ 23  ആ നിർദേശം കൊള്ളാമെന്ന്‌ എനിക്കു തോന്നി. അങ്ങനെ ഞാൻ നിങ്ങളിൽനിന്ന്‌ 12 പേരെ, ഒരു ഗോത്രത്തിന്‌ ഒരാളെ വീതം, തിരഞ്ഞെടുത്തു.+ 24  അവർ മലനാട്ടിലേക്കു പുറപ്പെട്ട്‌ എശ്‌ക്കോൽ താഴ്‌വരയോളം* ചെന്ന്‌ അത്‌ ഒറ്റുനോക്കി.+ 25  ആ ദേശത്തെ ചില പഴങ്ങളുമായി അവർ നമ്മുടെ അടുത്ത്‌ മടങ്ങിവന്നു; ഈ വാർത്തയും നമ്മളെ അറിയിച്ചു: ‘നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം വളരെ നല്ലതാണ്‌.’+ 26  എന്നാൽ നിങ്ങൾ അങ്ങോട്ടു പോകാൻ വിസമ്മതിച്ചുകൊണ്ട്‌ നിങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചു.+ 27  നിങ്ങളുടെ കൂടാരങ്ങളിൽവെച്ച്‌ നിങ്ങൾ ഇങ്ങനെ പിറുപിറുത്തു: ‘യഹോവയ്‌ക്കു നമ്മളോടു വെറുപ്പാണ്‌. അതുകൊണ്ടാണ്‌ അമോര്യരുടെ കൈയിൽ ഏൽപ്പിച്ച്‌ നമ്മളെ നശിപ്പിക്കാനായി ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നമ്മളെ കൊണ്ടുവന്നത്‌. 28  നമ്മൾ ആ ദേശത്തേക്ക്‌ എങ്ങനെ കടക്കാനാണ്‌? നമ്മുടെ സഹോദരന്മാർ നമ്മുടെ മനസ്സ്‌ ഇടിച്ചുകളഞ്ഞു.*+ അവർ പറഞ്ഞു: “ആ ജനം നമ്മളെക്കാൾ വലിയവരും ഉയരമുള്ളവരും ആണ്‌. അവരുടെ നഗരങ്ങൾ പ്രബലവും കോട്ടകൾ ആകാശത്തോളം എത്തുന്നവയും ആണ്‌.+ അനാക്യവംശജരെയും+ അവിടെ കണ്ടു.”’ 29  “അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: ‘അവർ കാരണം നടുങ്ങുകയോ ഭയപ്പെടുകയോ ചെയ്യരുത്‌.+ 30  ഈജിപ്‌തിൽ നിങ്ങളുടെ കൺമുന്നിൽവെച്ച്‌ ചെയ്‌തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു മുമ്പായി പോകുകയും നിങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യും.+ 31  ഒരു അപ്പൻ മകനെ കൈകളിൽ എടുത്ത്‌ നടക്കുന്നതുപോലെ, നിങ്ങൾ ഇവിടെ എത്തുംവരെ, നിങ്ങൾ പോയ സ്ഥലത്തൊക്കെയും, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൈകളിൽ കൊണ്ടുനടന്നതു വിജനഭൂമിയിൽവെച്ച്‌ നിങ്ങൾ കണ്ടതല്ലേ?’ 32  എന്നിട്ടും നിങ്ങളുടെ ദൈവമായ യഹോവയിൽ നിങ്ങൾ വിശ്വസിച്ചില്ല.+ 33  നിങ്ങൾക്കു പാളയമടിക്കാനുള്ള സ്ഥലം കണ്ടെത്താൻവേണ്ടി ദൈവം നിങ്ങൾക്കു മുമ്പായി നിങ്ങളുടെ വഴിയേ പോയി. നിങ്ങൾക്കു വഴി കാട്ടാൻ രാത്രി അഗ്നിയിലും പകൽ മേഘത്തിലും പ്രത്യക്ഷനായി.+ 34  “എന്നാൽ നിങ്ങൾ പറഞ്ഞതെല്ലാം യഹോവ കേൾക്കുന്നുണ്ടായിരുന്നു. ദൈവം നിങ്ങളോടു കോപിച്ച്‌ ഇങ്ങനെ സത്യം ചെയ്‌തു:+ 35  ‘ഈ ദുഷ്ടതലമുറയിൽപ്പെട്ട ഒരാൾപ്പോലും നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ സത്യം ചെയ്‌ത ആ നല്ല ദേശം കാണില്ല.+ 36  എന്നാൽ യഫുന്നയുടെ മകനായ കാലേബ്‌ അതു കാണും. അവൻ നടന്നുകണ്ട ആ ദേശം ഞാൻ അവനും അവന്റെ പുത്രന്മാർക്കും കൊടുക്കുകയും ചെയ്യും. കാരണം കാലേബ്‌ യഹോവയെ മുഴുഹൃദയത്തോടെ* അനുഗമിച്ചിരിക്കുന്നു.+ 37  (നിങ്ങൾ കാരണം യഹോവ എന്നോടും കോപിച്ചു. എന്നോടു പറഞ്ഞു: “നീയും അവിടേക്കു കടക്കില്ല.+ 38  എന്നാൽ നിനക്കു ശുശ്രൂഷ ചെയ്യുന്ന, നൂന്റെ മകനായ യോശുവ+ ആ ദേശത്തേക്കു കടക്കും.+ ഇസ്രായേലിനു ദേശം അവകാശമാക്കിക്കൊടുക്കുന്നത്‌ അവനായിരിക്കും. അതുകൊണ്ട്‌ അവനെ ബലപ്പെടുത്തുക.”*)+ 39  കൂടാതെ, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളും,+ ഗുണവും ദോഷവും വിവേചിക്കാൻ അറിയാത്ത നിങ്ങളുടെ കുട്ടികളും അവിടെ കടക്കും. ഞാൻ അവർക്ക്‌ അത്‌ അവകാശമായി കൊടുക്കുകയും ചെയ്യും.+ 40  എന്നാൽ നിങ്ങൾ ഇപ്പോൾ തിരിഞ്ഞ്‌ ചെങ്കടലിന്റെ വഴിക്കു വിജനഭൂമിയിലേക്കു പോകുക.’+ 41  “അപ്പോൾ നിങ്ങൾ എന്നോടു പറഞ്ഞു: ‘ഞങ്ങൾ യഹോവയോടു പാപം ചെയ്‌തു. ഞങ്ങളുടെ ദൈവമായ യഹോവ കല്‌പിച്ചതുപോലെ ഞങ്ങൾ ഇപ്പോൾ കയറിച്ചെന്ന്‌ യുദ്ധം ചെയ്യും!’ അങ്ങനെ നിങ്ങൾ ഓരോരുത്തരും ആയുധം ഏന്തി യുദ്ധത്തിനു സജ്ജരായി; പർവതത്തിലേക്കു കയറിച്ചെല്ലുന്നത്‌ എളുപ്പമായിരിക്കുമെന്നു നിങ്ങൾ കരുതി.+ 42  എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘അവരോടു പറയുക: “നിങ്ങൾ യുദ്ധത്തിനു പോകരുത്‌; കാരണം ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ നിങ്ങൾ പോയാൽ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.”’ 43  ഞാൻ അതു നിങ്ങളെ അറിയിച്ചു. പക്ഷേ നിങ്ങൾ കേട്ടില്ല; അഹങ്കാരികളായ നിങ്ങൾ യഹോവയുടെ ആജ്ഞ ധിക്കരിച്ച്‌ പർവതത്തിലേക്കു കയറിച്ചെല്ലാൻ ശ്രമിച്ചു. 44  അപ്പോൾ ആ പർവതത്തിൽ താമസിച്ചിരുന്ന അമോര്യർ തേനീച്ചകളെപ്പോലെ വന്ന്‌ നിങ്ങളെ പിന്തുടർന്ന്‌ സേയീരിലെ ഹോർമ വരെ നിങ്ങളെ ചിതറിച്ചുകളഞ്ഞു. 45  ഒടുവിൽ നിങ്ങൾ തിരിച്ചുവന്ന്‌ യഹോവയോടു നിലവിളിച്ചു. പക്ഷേ യഹോവ അതു കേൾക്കുകയോ നിങ്ങളെ ശ്രദ്ധിക്കുകയോ ചെയ്‌തില്ല. 46  അതുകൊണ്ട്‌ അത്രയും കാലം നിങ്ങൾക്കു കാദേശിൽത്തന്നെ താമസിക്കേണ്ടിവന്നു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
പദാവലി കാണുക.
തെളിവനുസരിച്ച്‌ ലബാനോൻ മലനിരകൾ.
അക്ഷ. “വിത്തിനും.”
അഥവാ “നീർച്ചാലോളം.”
അക്ഷ. “ഹൃദയം ഉരുക്കിക്കളഞ്ഞു.”
അക്ഷ. “മുഴുവനായി; പൂർണമായി.”
മറ്റൊരു സാധ്യത “ദൈവം അവനെ ബലപ്പെടുത്തിയിരിക്കുന്നു.”