ആവർത്തനം 11:1-32

  • നിങ്ങൾ യഹോവയുടെ മഹത്ത്വം കണ്ടിരിക്കുന്നു (1-7)

  • വാഗ്‌ദത്തദേശം (8-12)

  • അനുസരണത്തിനുള്ള പ്രതിഫലം (13-17)

  • ദൈവത്തിന്റെ വാക്കുകൾ ഹൃദയത്തിൽ പതിപ്പിക്കുക (18-25)

  • “അനുഗ്രഹവും ശാപവും” (26-32)

11  “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്‌നേഹിക്കുകയും+ എപ്പോഴും ദൈവത്തോടുള്ള നിങ്ങളുടെ കടമ നിറവേറ്റുകയും ദൈവത്തിന്റെ നിയമങ്ങളും ന്യായത്തീർപ്പുകളും കല്‌പനകളും പാലിക്കുകയും വേണം.  നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷണം, മഹത്ത്വം,+ ബലമുള്ള കൈ,+ നീട്ടിയ കരം എന്നിവയൊന്നും കാണുകയോ അറിയുകയോ ചെയ്‌തിട്ടില്ലാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ ഇന്നു സംസാരിക്കുന്നത്‌,+ പകരം നിങ്ങളോടാണ്‌ എന്നു നിങ്ങൾക്ക്‌ അറിയാമല്ലോ.  ഈജിപ്‌തിൽവെച്ച്‌ അവിടത്തെ രാജാവായ ഫറവോനോടും ഫറവോന്റെ മുഴുവൻ ദേശത്തോടും ദൈവം ചെയ്‌ത അടയാളങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മക്കൾ നേരിൽ കണ്ടിട്ടില്ല.+  ഈജിപ്‌തിലെ സൈന്യവും ഫറവോന്റെ കുതിരകളും യുദ്ധരഥങ്ങളും നിങ്ങളെ പിന്തുടർന്നുവന്നപ്പോൾ ദൈവം ചെയ്‌തത്‌ എന്താണെന്നും അവർ കണ്ടിട്ടില്ലല്ലോ. ചെങ്കടലിലെ വെള്ളം അവരുടെ മേൽ വന്ന്‌ മൂടി; യഹോവ അവരെ നിശ്ശേഷം* സംഹരിച്ചു.+  നിങ്ങൾ ഇവിടെ എത്തുന്നതുവരെ വിജനഭൂമിയിൽവെച്ച്‌ ദൈവം നിങ്ങൾക്കുവേണ്ടി* ചെയ്‌ത കാര്യങ്ങളൊന്നും നിങ്ങളുടെ മക്കൾ കണ്ടിട്ടില്ല.  രൂബേന്യവംശജനായ എലിയാബിന്റെ മക്കളായ ദാഥാൻ, അബീരാം എന്നിവരോടു ദൈവം ചെയ്‌തതും അവർ കണ്ടിട്ടില്ല; ഇസ്രായേലെല്ലാം കാൺകെ ഭൂമി വായ്‌ പിളർന്ന്‌ അവരെയും അവരുടെ വീട്ടിലുള്ളവരെയും, അവരുടെ കൂടാരങ്ങളോടും അവരെ അനുഗമിച്ച ജീവനുള്ള എല്ലാത്തിനോടും ഒപ്പം വിഴുങ്ങിക്കളഞ്ഞു.+  എന്നാൽ നിങ്ങൾ, യഹോവ ചെയ്‌ത ഈ മഹാകാര്യങ്ങളെല്ലാം നേരിൽ കണ്ടവരാണ്‌.  “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന കല്‌പനകളെല്ലാം നിങ്ങൾ പാലിക്കണം. അങ്ങനെ ചെയ്‌താൽ നിങ്ങൾ ബലം പ്രാപിച്ച്‌ ആ ദേശത്ത്‌ ചെന്ന്‌ അതു കൈവശമാക്കും;  യഹോവ നിങ്ങളുടെ പൂർവികർക്കും അവരുടെ സന്തതിക്കും* കൊടുക്കുമെന്നു സത്യം ചെയ്‌ത ആ ദേശത്ത്‌,+ പാലും തേനും ഒഴുകുന്ന ദേശത്ത്‌,+ നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കുകയും ചെയ്യും.+ 10  “നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം നിങ്ങൾ പുറപ്പെട്ടുപോന്ന ഈജിപ്‌ത്‌ ദേശംപോലെയല്ല. അവിടെ നിങ്ങൾ വിത്തു വിതച്ചിട്ട്‌ കാലുകൊണ്ട്‌ നനയ്‌ക്കേണ്ടിയിരുന്നു,* ഒരു പച്ചക്കറിത്തോട്ടം നനയ്‌ക്കുന്നതുപോലെ. 11  എന്നാൽ നിങ്ങൾ യോർദാൻ കടന്ന്‌ കൈവശമാക്കാൻപോകുന്ന ദേശം മലകളും താഴ്‌വരകളും ഉള്ള ഒരു ദേശമാണ്‌.+ അത്‌ ആകാശത്തുനിന്ന്‌ പെയ്യുന്ന മഴവെള്ളം കുടിക്കുന്നു.+ 12  നിങ്ങളുടെ ദൈവമായ യഹോവ പരിപാലിക്കുന്ന ദേശമാണ്‌ അത്‌. വർഷത്തിന്റെ ആരംഭംമുതൽ അവസാനംവരെ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ കണ്ണ്‌ അതിന്മേലുണ്ട്‌. 13  “ഞാൻ ഇന്നു നിങ്ങളോടു കല്‌പിക്കുന്ന എന്റെ കല്‌പനകൾ അനുസരിക്കാൻ നിങ്ങൾ ഉത്സാഹമുള്ളവരായിരിക്കണം. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്‌നേഹിക്കുകയും നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ സേവിക്കുകയും വേണം.+ അങ്ങനെ ചെയ്‌താൽ 14  ഞാൻ തക്കസമയത്ത്‌ നിങ്ങളുടെ ദേശത്ത്‌ മഴ പെയ്യിക്കും—മുൻമഴയും പിൻമഴയും നിങ്ങൾക്കു ലഭിക്കും; നിങ്ങൾ നിങ്ങളുടെ ധാന്യവും പുതുവീഞ്ഞും എണ്ണയും ശേഖരിക്കും.+ 15  ഞാൻ നിങ്ങളുടെ നിലങ്ങളിൽ മൃഗങ്ങൾക്ക്‌ ആഹാരമായി പുല്ലു മുളപ്പിക്കും. അങ്ങനെ നിങ്ങൾ തിന്ന്‌ തൃപ്‌തരാകും.+ 16  എന്നാൽ സൂക്ഷിച്ചുകൊള്ളുക: നിങ്ങളുടെ ഹൃദയം വഴിതെറ്റി അന്യദൈവങ്ങളെ ആരാധിക്കാനും അവയുടെ മുമ്പാകെ കുമ്പിടാനും വശീകരിക്കപ്പെടരുത്‌.+ 17  അങ്ങനെ സംഭവിച്ചാൽ, യഹോവയുടെ കോപം നിങ്ങൾക്കെതിരെ ആളിക്കത്തുകയും ദൈവം ആകാശം അടച്ചുകളയുകയും ചെയ്യും; മഴ പെയ്യുകയോ+ നിലം അതിന്റെ ഫലം തരുകയോ ഇല്ല. അങ്ങനെ യഹോവ നിങ്ങൾക്കു തരുന്ന ആ നല്ല ദേശത്തുനിന്ന്‌ നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.+ 18  “എന്റെ ഈ വാക്കുകൾ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും പതിപ്പിക്കുകയും ഒരു ഓർമിപ്പിക്കലായി നിങ്ങളുടെ കൈയിൽ കെട്ടുകയും വേണം; ഒരു പട്ടപോലെ അവ നിന്റെ നെറ്റിയിലുണ്ടായിരിക്കണം.*+ 19  നിങ്ങൾ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച്‌ സംസാരിച്ചുകൊണ്ട്‌ അവ നിങ്ങളുടെ മക്കൾക്കു പഠിപ്പിച്ചുകൊടുക്കണം.+ 20  നിങ്ങളുടെ വീടിന്റെ കട്ടിളക്കാലുകളിലും നിങ്ങളുടെ കവാടങ്ങളിലും അവ എഴുതിവെക്കണം. 21  അങ്ങനെ ചെയ്‌താൽ യഹോവ നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു സത്യം ചെയ്‌ത ദേശത്ത്‌+ നിങ്ങളും നിങ്ങളുടെ മക്കളും ദീർഘകാലം, ആകാശം ഭൂമിക്കു മീതെയുള്ളിടത്തോളം കാലം, ജീവിച്ചിരിക്കും.+ 22  “ഞാൻ നിങ്ങൾക്കു തരുന്ന ഈ കല്‌പന നിങ്ങൾ അതേപടി അനുസരിക്കുകയും പാലിക്കുകയും ചെയ്‌തുകൊണ്ട്‌ നിങ്ങളുടെ ദൈവമായ യഹോവയെ സ്‌നേഹിക്കുകയും+ ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കുകയും ദൈവത്തോടു പറ്റിച്ചേരുകയും ചെയ്‌താൽ,+ 23  ഈ ജനതകളെയെല്ലാം യഹോവ നിങ്ങളുടെ മുന്നിൽനിന്ന്‌ ഓടിച്ചുകളയും;+ നിങ്ങളെക്കാൾ സംഖ്യാബലമുള്ള മഹാജനതകളെ നിങ്ങൾ തുരത്തിയോടിക്കും.+ 24  നിങ്ങൾ കാൽ കുത്തുന്ന സ്ഥലമൊക്കെയും നിങ്ങളുടേതായിത്തീരും.+ വിജനഭൂമി മുതൽ അങ്ങു ലബാനോൻ വരെയും യൂഫ്രട്ടീസ്‌ നദി മുതൽ പടിഞ്ഞാറേ കടൽ* വരെയും നിങ്ങളുടെ അതിർത്തിയായിരിക്കും.+ 25  ആരും നിങ്ങൾക്കു നേരെ നിൽക്കില്ല.+ താൻ വാഗ്‌ദാനം ചെയ്‌തതുപോലെ, നിങ്ങൾ പോകുന്ന ദേശത്തൊക്കെയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചുള്ള ഭീതിയും നടുക്കവും പരത്തും.+ 26  “ഇതാ, ഇന്നു ഞാൻ അനുഗ്രഹവും ശാപവും നിങ്ങളുടെ മുന്നിൽ വെക്കുന്നു:+ 27  ഞാൻ ഇന്നു നിങ്ങളോടു കല്‌പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‌പനകൾ അനുസരിക്കുന്നെങ്കിൽ നിങ്ങൾ അനുഗൃഹീതരാകും.+ 28  എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‌പനകൾ അനുസരിക്കാതെ,+ ഞാൻ ഇന്നു കല്‌പിക്കുന്ന വഴിയിൽനിന്ന്‌ മാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങളെ സേവിച്ചാൽ നിങ്ങൾ ശാപം പേറേണ്ടിവരും. 29  “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുമ്പോൾ നിങ്ങൾ ഗരിസീം പർവതത്തിൽവെച്ച്‌ അനുഗ്രഹവും ഏബാൽ പർവതത്തിൽവെച്ച്‌+ ശാപവും പ്രസ്‌താവിക്കണം.* 30  അവ പടിഞ്ഞാറ്‌* യോർദാന്റെ മറുകരയിൽ, ഗിൽഗാലിന്‌ എതിർവശത്ത്‌ മോരെയിലെ വലിയ മരങ്ങൾക്കരികെ അരാബയിൽ താമസിക്കുന്ന കനാന്യരുടെ ദേശത്താണല്ലോ.+ 31  നിങ്ങൾ യോർദാൻ കടന്ന്‌ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത്‌ ചെന്ന്‌ അതു കൈവശമാക്കാൻപോകുന്നു.+ നിങ്ങൾ ദേശം കൈവശമാക്കി അവിടെ താമസിക്കുമ്പോൾ 32  ഞാൻ ഇന്നു നിങ്ങളുടെ മുമ്പാകെ വെക്കുന്ന എല്ലാ ചട്ടങ്ങളും ന്യായത്തീർപ്പുകളും ശ്രദ്ധയോടെ പാലിക്കണം.+

അടിക്കുറിപ്പുകള്‍

അഥവാ “ഇന്നുവരെ.”
അഥവാ “നിങ്ങളോട്‌.”
അക്ഷ. “വിത്തിനും.”
അതായത്‌, കാലുകൊണ്ട്‌ ജലചക്രം കറക്കിയോ നീർച്ചാലുകൾ കീറിയോ നനയ്‌ക്കേണ്ടിയിരുന്നു.
പദാവലിയിൽ “ദേഹി” കാണുക.
അക്ഷ. “കണ്ണുകൾക്കു മധ്യേ ഉണ്ടായിരിക്കണം.”
അതായത്‌, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
അഥവാ “കൊടുക്കണം.”
അഥവാ “സൂര്യാസ്‌തമയദിശയിൽ.”