ആവർത്തനം 12:1-32

  • ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ ആരാധിക്കുക (1-14)

  • ഇറച്ചി കഴിക്കാം, രക്തം കഴിക്കരുത്‌ (15-28)

  • അന്യദൈവങ്ങളുടെ കെണിയിലകപ്പെടരുത്‌ (29-32)

12  “നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശത്ത്‌ നിങ്ങൾ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ശ്രദ്ധാപൂർവം പാലിക്കേണ്ട ചട്ടങ്ങളും ന്യായത്തീർപ്പുകളും ഇവയാണ്‌.  നിങ്ങൾ ഓടിച്ചുകളയുന്ന ജനതകൾ അവരുടെ ദൈവങ്ങളെ സേവിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിങ്ങൾ നശിപ്പിക്കണം.+ ഉയർന്ന മലകളിലാകട്ടെ കുന്നുകളിലാകട്ടെ തഴച്ചുവളരുന്ന മരങ്ങളുടെ കീഴിലാകട്ടെ അത്തരം സ്ഥലങ്ങളെല്ലാം നിങ്ങൾ പൂർണമായും നശിപ്പിച്ചുകളയണം.  അവരുടെ യാഗപീഠങ്ങൾ ഇടിച്ചുകളയണം; അവരുടെ പൂജാസ്‌തംഭങ്ങൾ ഉടയ്‌ക്കുകയും+ പൂജാസ്‌തൂപങ്ങൾ* കത്തിച്ചുകളയുകയും വേണം; അവരുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ വെട്ടിവീഴ്‌ത്തണം;+ അവയുടെ പേരുകൾപോലും ആ സ്ഥലത്തുനിന്ന്‌ മായ്‌ച്ചുകളയണം.+  “നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ആ വിധത്തിൽ ആരാധിക്കരുത്‌.+  പകരം, തന്റെ പേരും വാസസ്ഥലവും സ്ഥാപിക്കാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ ഗോത്രങ്ങൾക്കുമിടയിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു നിങ്ങൾ പോകണം. അവിടെ നിങ്ങൾ ദൈവത്തെ അന്വേഷിക്കണം.+  അവിടെയാണു നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ,+ ബലികൾ, ദശാംശങ്ങൾ,*+ നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകൾ,+ നിങ്ങളുടെ നേർച്ചയാഗങ്ങൾ, സ്വമനസ്സാലെ നൽകുന്ന കാഴ്‌ചകൾ,+ നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ+ എന്നിവയെല്ലാം കൊണ്ടുവരേണ്ടത്‌.  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട്‌ അവിടെ നിങ്ങളും വീട്ടിലുള്ളവരും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹാരം കഴിക്കുകയും+ നിങ്ങളുടെ അധ്വാനത്തെപ്രതി ആഹ്ലാദിക്കുകയും വേണം.+  “ഇന്നു നമ്മൾ ഇവിടെ ചെയ്യുന്നതുപോലെ സ്വന്തം കണ്ണിനു ശരിയെന്നു തോന്നുന്നതു നിങ്ങൾ അവിടെ ചെയ്യരുത്‌.  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകുന്ന സ്ഥലത്തേക്കും+ ദൈവം തരുന്ന അവകാശത്തിലേക്കും നിങ്ങൾ ഇതുവരെ പ്രവേശിച്ചിട്ടില്ല. 10  എന്നാൽ നിങ്ങൾ യോർദാൻ കടന്നുചെന്ന്‌+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശത്ത്‌ താമസിക്കുമ്പോൾ ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും ദൈവം ഉറപ്പായും നിങ്ങൾക്കു സ്വസ്ഥത തരും, നിങ്ങൾ സുരക്ഷിതരായി ജീവിക്കും.+ 11  ഞാൻ നിങ്ങളോടു കല്‌പിക്കുന്നതെല്ലാം, നിങ്ങളുടെ ദഹനയാഗങ്ങളും ബലികളും ദശാംശങ്ങളും+ നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകളും നിങ്ങൾ യഹോവയ്‌ക്കു നേരുന്ന എല്ലാ നേർച്ചയാഗങ്ങളും, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര്‌ സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ നിങ്ങൾ കൊണ്ടുവരണം.+ 12  നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽ നിങ്ങളും നിങ്ങളുടെ ആൺമക്കളും പെൺമക്കളും നിങ്ങൾക്ക്‌ അടിമപ്പണി ചെയ്യുന്ന പുരുഷന്മാരും സ്‌ത്രീകളും ആഹ്ലാദിക്കണം.+ നിങ്ങളോടൊപ്പം നിങ്ങളുടെ നഗരങ്ങൾക്കുള്ളിലുള്ള* ലേവ്യരും ആഹ്ലാദിക്കണം; അവർക്കു നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ നൽകിയിട്ടില്ലല്ലോ.+ 13  നിങ്ങളുടെ ദഹനയാഗങ്ങൾ മറ്റ്‌ ഏതെങ്കിലും സ്ഥലത്ത്‌ അർപ്പിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.+ 14  നിങ്ങളുടെ ഏതെങ്കിലുമൊരു ഗോത്രത്തിന്റെ പ്രദേശത്ത്‌ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ മാത്രമേ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ അർപ്പിക്കാവൂ. ഞാൻ നിങ്ങളോടു കല്‌പിക്കുന്നതെല്ലാം അവിടെവെച്ച്‌ നിങ്ങൾ ചെയ്യണം.+ 15  “ഇറച്ചി തിന്നാൻ ആഗ്രഹിക്കുമ്പോഴെല്ലാം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നഗരങ്ങളിലെല്ലാം നിങ്ങൾക്കു നൽകിയ അനുഗ്രഹത്തിനനുസരിച്ച്‌, നിങ്ങൾക്ക്‌ അവ അറുത്ത്‌ ഭക്ഷിക്കാം.+ ശുദ്ധനായ വ്യക്തിക്കും അശുദ്ധനായ വ്യക്തിക്കും മാനുകളെ* തിന്നുന്നതുപോലെ അതു തിന്നാം. 16  എന്നാൽ നിങ്ങൾ രക്തം കഴിക്കരുത്‌;+ അതു നിങ്ങൾ വെള്ളംപോലെ നിലത്ത്‌ ഒഴിച്ചുകളയണം.+ 17  നിങ്ങളുടെ ധാന്യത്തിന്റെയോ പുതുവീഞ്ഞിന്റെയോ എണ്ണയുടെയോ പത്തിലൊന്ന്‌, ആടുമാടുകളുടെ കടിഞ്ഞൂലുകൾ,+ നിങ്ങൾ നേരുന്ന ഏതെങ്കിലും നേർച്ചയാഗങ്ങൾ, സ്വമനസ്സാലെ നൽകുന്ന കാഴ്‌ചകൾ, നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകൾ എന്നിവയൊന്നും നിങ്ങൾ നിങ്ങളുടെ നഗരങ്ങളിൽവെച്ച്‌ ഭക്ഷിക്കരുത്‌. 18  നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽവെച്ചാണു നിങ്ങൾ അവ തിന്നേണ്ടത്‌.+ നിങ്ങളും നിങ്ങളുടെ മകനും മകളും നിങ്ങൾക്ക്‌ അടിമപ്പണി ചെയ്യുന്ന പുരുഷനും സ്‌ത്രീയും നിങ്ങളുടെ നഗരങ്ങൾക്കുള്ളിലുള്ള ലേവ്യനും അവ ഭക്ഷിക്കണം. നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും നിങ്ങൾ ആഹ്ലാദിക്കണം. 19  നിങ്ങൾ ദേശത്ത്‌ താമസിക്കുന്നിടത്തോളം കാലം ലേവ്യരെ മറന്നുകളയാതിരിക്കാൻ+ പ്രത്യേകം ശ്രദ്ധിക്കുക. 20  “നിങ്ങളോടു വാഗ്‌ദാനം ചെയ്‌തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിർത്തി വിശാലമാക്കുമ്പോൾ+ നിങ്ങൾ ഇറച്ചി തിന്നാൻ ആഗ്രഹിച്ചിട്ട്‌, ‘എനിക്ക്‌ ഇറച്ചി തിന്നണം’ എന്നു പറഞ്ഞാൽ നിങ്ങളുടെ ആഗ്രഹംപോലെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക്‌ അതു തിന്നാം.+ 21  നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര്‌ സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം+ ദൂരെയാണെങ്കിൽ ഞാൻ നിങ്ങളോടു കല്‌പിച്ചതുപോലെ, യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ആടുമാടുകളിൽനിന്ന്‌ ചിലതിനെ അറുത്ത്‌ നിങ്ങളുടെ നഗരത്തിനുള്ളിൽവെച്ച്‌ തിന്നണം, ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാം. 22  മാനുകളെ* തിന്നുന്നതുപോലെ നിങ്ങൾക്ക്‌ അവയെ തിന്നാം.+ ശുദ്ധനായ വ്യക്തിക്കും അശുദ്ധനായ വ്യക്തിക്കും അതു തിന്നാം. 23  എന്നാൽ രക്തം കഴിക്കാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കുക, ഒരു വിട്ടുവീഴ്‌ചയും പാടില്ല. കാരണം രക്തം ജീവനാണ്‌.+ ജീവനോടുകൂടെ നിങ്ങൾ ഇറച്ചി തിന്നരുത്‌.+ 24  നിങ്ങൾ അതു കഴിക്കരുത്‌. വെള്ളംപോലെ അതു നിലത്ത്‌ ഒഴിച്ചുകളയണം.+ 25  നിങ്ങൾ അതു കഴിക്കാതിരുന്നാൽ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നല്ലതു വരും. കാരണം യഹോവയുടെ മുമ്പാകെ ശരിയായതാണു നിങ്ങൾ ചെയ്യുന്നത്‌. 26  യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വരുമ്പോൾ നിങ്ങളുടെ സ്വന്തം വിശുദ്ധവസ്‌തുക്കളും നേർച്ചയാഗങ്ങളും മാത്രമേ നിങ്ങൾ കൊണ്ടുവരാവൂ. 27  അവിടെ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ, അവയുടെ മാംസവും രക്തവും,+ നിങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ അർപ്പിക്കണം. നിങ്ങളുടെ ബലിമൃഗങ്ങളുടെ രക്തം നിങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്‌ അരികെ ഒഴിക്കണം.+ എന്നാൽ അവയുടെ മാംസം നിങ്ങൾക്കു തിന്നാം. 28  “ഞാൻ നിങ്ങളോടു കല്‌പിക്കുന്ന ഈ വചനങ്ങളെല്ലാം അനുസരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്യുന്നതിനാൽ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും എന്നും അഭിവൃദ്ധിയുണ്ടാകും. 29  “നിങ്ങൾ കീഴടക്കേണ്ട ദേശത്തുള്ള ജനതകളെ നിങ്ങളുടെ ദൈവമായ യഹോവ നിശ്ശേഷം നശിപ്പിക്കുകയും+ നിങ്ങൾ അവരുടെ ദേശത്ത്‌ താമസിക്കുകയും ചെയ്യും. 30  എന്നാൽ അവർ നിങ്ങളുടെ മുന്നിൽനിന്ന്‌ പരിപൂർണമായി നശിപ്പിക്കപ്പെട്ടശേഷം കെണിയിലകപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ‘ഈ ജനതകൾ അവരുടെ ദൈവങ്ങളെ സേവിച്ചിരുന്നത്‌ എങ്ങനെയാണ്‌’ എന്നു നിങ്ങൾ ചോദിക്കരുത്‌; ‘എനിക്കും അതുപോലെ ചെയ്യണം’ എന്നു പറഞ്ഞ്‌ നിങ്ങൾ അവരുടെ ദൈവങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനും പാടില്ല.+ 31  നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കേണ്ടത്‌ അങ്ങനെയല്ല. കാരണം യഹോവ വെറുക്കുന്ന ഹീനമായ എല്ലാ കാര്യങ്ങളും അവർ തങ്ങളുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യുന്നു. അവർ തങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും തങ്ങളുടെ ദൈവങ്ങൾക്കായി തീയിൽ ദഹിപ്പിക്കുകപോലും ചെയ്യുന്നു!+ 32  എന്നാൽ ഞാൻ നിങ്ങളോടു കല്‌പിക്കുന്ന സകല വചനങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.+ അതിനോട്‌ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അതിൽനിന്ന്‌ എന്തെങ്കിലും കുറയ്‌ക്കാനോ പാടില്ല.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പത്തിലൊന്ന്‌.”
അക്ഷ. “കവാടങ്ങൾക്കുള്ളിലുള്ള.”
അക്ഷ. “ഗസൽമാനുകളെയും മാനുകളെയും.”
അക്ഷ. “ഗസൽമാനുകളെയും മാനുകളെയും.”