ആവർത്തനം 13:1-18

  • വിശ്വാസത്യാഗികളെ എന്തു ചെയ്യണം? (1-18)

13  “നിങ്ങൾക്കിടയിൽനിന്ന്‌ ഒരു പ്രവാചകനോ സ്വപ്‌നം വ്യാഖ്യാനിച്ച്‌ ഭാവി പറയുന്നവനോ വന്ന്‌ ഒരു അടയാളം തരുകയോ ലക്ഷണം പറയുകയോ ചെയ്യുന്നെന്നിരിക്കട്ടെ.  ആ അടയാളമോ ലക്ഷണമോ പോലെ സംഭവിക്കുകയും ആ വ്യക്തി നിങ്ങളോട്‌, ‘വരൂ,’ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ‘അന്യദൈവങ്ങളുടെ പിന്നാലെ പോയി നമുക്ക്‌ അവയെ സേവിക്കാം’ എന്നു പറയുകയും ചെയ്‌താൽ  ആ പ്രവാചകന്റെയോ സ്വപ്‌നദർശിയുടെയോ വാക്കുകൾക്കു ചെവി കൊടുക്കരുത്‌.+ കാരണം നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ സ്‌നേഹിക്കുന്നുണ്ടോ+ എന്ന്‌ അറിയാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്‌.+  നിങ്ങളുടെ ദൈവമായ യഹോവയെയാണു നിങ്ങൾ അനുഗമിക്കേണ്ടത്‌; ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്‌; ദൈവത്തിന്റെ കല്‌പനകളാണു നിങ്ങൾ പാലിക്കേണ്ടത്‌; ദൈവത്തിന്റെ വാക്കുകൾക്കാണു നിങ്ങൾ ചെവി കൊടുക്കേണ്ടത്‌; ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്‌; ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്‌.+  ആ പ്രവാചകനെ അല്ലെങ്കിൽ സ്വപ്‌നദർശിയെ നിങ്ങൾ കൊന്നുകളയണം.+ കാരണം ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിങ്ങളെ കൊണ്ടുവരുകയും അടിമവീട്ടിൽനിന്ന്‌ നിങ്ങളെ മോചിപ്പിക്കുകയും ചെയ്‌ത നിങ്ങളുടെ ദൈവമായ യഹോവയെ ധിക്കരിക്കാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്‌പിച്ച വഴി വിട്ടുമാറാനും അയാൾ നിങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഇടയിൽനിന്ന്‌ നിങ്ങൾ തിന്മ നീക്കിക്കളയണം.+  “നിന്റെ അമ്മയുടെ വയറ്റിൽ പിറന്ന നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ പ്രിയപ്പെട്ട ഭാര്യയോ നിന്റെ ഉറ്റ സുഹൃത്തോ രഹസ്യമായി നിന്റെ അടുത്ത്‌ വന്ന്‌, ‘വരൂ, നമുക്കു പോയി അന്യദൈവങ്ങളെ സേവിക്കാം’+ എന്നു പറഞ്ഞ്‌ ആ ദൈവങ്ങളെ—നീയോ നിന്റെ പൂർവികരോ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങളെ,  ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിങ്ങൾക്കു ചുറ്റും നിങ്ങളുടെ അടുത്തോ അകലെയോ താമസിക്കുന്ന ജനങ്ങളുടെ ദൈവങ്ങളെ—സേവിക്കാൻ നിന്നെ വശീകരിച്ചാൽ  നീ അവനു വഴങ്ങിക്കൊടുക്കുകയോ അവൻ പറയുന്നതു കേൾക്കുകയോ ചെയ്യരുത്‌.+ അനുകമ്പയോ കനിവോ തോന്നി അവനെ സംരക്ഷിക്കുകയുമരുത്‌.  അവനെ നീ കൊന്നുകളയുകതന്നെ വേണം.+ അവനെ കൊല്ലാൻ അവനു നേരെ ആദ്യം കൈ ഉയർത്തുന്നതു നീയായിരിക്കണം. അതിനു ശേഷം ജനങ്ങളുടെയെല്ലാം കൈ അവനു നേരെ ഉയരണം.+ 10  അടിമവീടായ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന്‌ നിന്നെ അകറ്റിക്കളയാൻ അവൻ ശ്രമിച്ചതിനാൽ നിങ്ങൾ അവനെ കല്ലെറിഞ്ഞ്‌ കൊല്ലണം.+ 11  ഇസ്രായേലെല്ലാം അതു കേട്ട്‌ ഭയപ്പെടും; മേലാൽ ഇതുപോലൊരു തിന്മ നിങ്ങൾക്കിടയിൽ ചെയ്യാൻ അവർ മുതിരില്ല.+ 12  “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു താമസിക്കാൻ തരുന്ന നഗരങ്ങളിലൊന്നിൽ ഇങ്ങനെയൊരു കാര്യം നടന്നതായി കേട്ടാൽ, അതായത്‌ 13  ‘ഒന്നിനും കൊള്ളാത്ത അലസരായ ചിലർ നിങ്ങൾക്കിടയിൽനിന്ന്‌ പുറപ്പെട്ട്‌, “നമുക്കു പോയി അന്യദൈവങ്ങളെ സേവിക്കാം” എന്നു പറഞ്ഞ്‌ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത മറ്റു ദൈവങ്ങളെ സേവിക്കാനായി തങ്ങളുടെ നഗരങ്ങളിലുള്ളവരെ വഴി തെറ്റിക്കുന്നു’ എന്നു കേട്ടാൽ 14  നിങ്ങൾ അതെക്കുറിച്ച്‌ ആരായുകയും സൂക്ഷ്‌മപരിശോധന നടത്തി സമഗ്രമായി അന്വേഷിക്കുകയും വേണം.+ നിങ്ങൾക്കിടയിൽ ഈ മ്ലേച്ഛകാര്യം നടന്നെന്നു സ്ഥിരീകരിച്ചാൽ 15  നിങ്ങൾ ആ നഗരവാസികളെ വാളിന്‌ ഇരയാക്കണം.+ നഗരവും മൃഗങ്ങൾ ഉൾപ്പെടെ അതിലുള്ള സകലവും വാളുകൊണ്ട്‌ നിശ്ശേഷം നശിപ്പിക്കണം.+ 16  പിന്നെ, ആ നഗരത്തിലെ വസ്‌തുക്കളെല്ലാം കൊള്ളയടിച്ച്‌ അതിന്റെ തെരുവിൽ* കൊണ്ടുവന്ന്‌ ആ നഗരം തീയിട്ട്‌ നശിപ്പിക്കണം. അതിലെ കൊള്ളവസ്‌തുക്കൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ ഒരു സമ്പൂർണയാഗംപോലെയായിരിക്കും. ആ നഗരം എന്നും നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായി അവശേഷിക്കും. അത്‌ ഒരിക്കലും പുനർനിർമിക്കരുത്‌. 17  ദൈവമായ യഹോവയുടെ ഉഗ്രകോപം ശമിക്കുകയും ദൈവം നിങ്ങളോടു കരുണയും അനുകമ്പയും കാണിച്ച്‌ നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ+ നിങ്ങളെ വർധിപ്പിക്കുകയും ചെയ്യണമെങ്കിൽ, നശിപ്പിക്കാൻവേണ്ടി വേർതിരിച്ച* ഒന്നും നിങ്ങൾ എടുക്കരുത്‌.+ 18  ഞാൻ ഇന്നു നിങ്ങളോടു കല്‌പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‌പനകളെല്ലാം പാലിച്ചുകൊണ്ട്‌ നിങ്ങൾ ദൈവത്തെ അനുസരിക്കണം.* അങ്ങനെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്യണം.+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ദേഹി” കാണുക.
അഥവാ “പൊതുചത്വരത്തിൽ.”
അഥവാ “നിരോധനത്താൽ വിശുദ്ധീകരിച്ച.”
അഥവാ “ദൈവത്തിന്റെ വാക്കു ശ്രദ്ധിക്കണം.”