ആവർത്തനം 14:1-29

  • അനുചിതമായ വിലാപപ്രകടനങ്ങൾ (1, 2)

  • ശുദ്ധവും അശുദ്ധവും ആയ ഭക്ഷണം (3-21)

  • പത്തിലൊന്ന്‌ യഹോവയ്‌ക്ക്‌ (22-29)

14  “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കളാണ്‌. മരിച്ച ഒരാൾക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവ്‌ ഉണ്ടാക്കുകയോ+ നിങ്ങളുടെ നെറ്റി വടിച്ച്‌ കഷണ്ടി ഉണ്ടാക്കുകയോ* അരുത്‌.+  കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ ഒരു വിശുദ്ധജനമാണ്‌.+ തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+  “അറപ്പായതൊന്നും നിങ്ങൾ തിന്നരുത്‌.+  നിങ്ങൾക്കു തിന്നാവുന്ന മൃഗങ്ങൾ ഇവയാണ്‌:+ കാള, ചെമ്മരിയാട്‌, കോലാട്‌,  മാൻ,* ചെറുമാൻ, കാട്ടാട്‌, കൃഷ്‌ണമൃഗം, കാട്ടുചെമ്മരിയാട്‌, മലയാട്‌.  അയവിറക്കുന്ന, കുളമ്പു പൂർണമായും രണ്ടായി പിളർന്ന മൃഗങ്ങളെയെല്ലാം നിങ്ങൾക്കു തിന്നാം.  പക്ഷേ അയവിറക്കുന്നതോ കുളമ്പു പിളർന്നിരിക്കുന്നതോ ആയ മൃഗങ്ങളിൽ ഇപ്പറയുന്നവ നിങ്ങൾ തിന്നരുത്‌: ഒട്ടകം, മുയൽ, പാറമുയൽ. കാരണം അയവിറക്കുന്നെങ്കിലും ഇവയ്‌ക്കു പിളർന്ന കുളമ്പുകളില്ല. ഇവ നിങ്ങൾക്ക്‌ അശുദ്ധമാണ്‌.+  പന്നിയെയും നിങ്ങൾ തിന്നരുത്‌. അതിന്റെ കുളമ്പു പിളർന്നതാണെങ്കിലും അത്‌ അയവിറക്കുന്നില്ല. അതു നിങ്ങൾക്ക്‌ അശുദ്ധമാണ്‌. അവയുടെ മാംസം തിന്നുകയോ ജഡം തൊടുകയോ അരുത്‌.  “വെള്ളത്തിൽ ജീവിക്കുന്നവയിൽ ചിറകും ചെതുമ്പലും ഉള്ള എല്ലാത്തിനെയും നിങ്ങൾക്കു തിന്നാം.+ 10  എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ തിന്നരുത്‌. അവ നിങ്ങൾക്ക്‌ അശുദ്ധമാണ്‌. 11  “ശുദ്ധിയുള്ള എല്ലാ പക്ഷികളെയും നിങ്ങൾക്കു തിന്നാം. 12  എന്നാൽ കഴുകൻ, താലിപ്പരുന്ത്‌, കരിങ്കഴുകൻ,+ 13  ചെമ്പരുന്ത്‌, ചക്കിപ്പരുന്ത്‌ എന്നിവയെ നിങ്ങൾ തിന്നരുത്‌. കൂടാതെ ഒരുതരത്തിലുമുള്ള ഗരുഡനെയും 14  മലങ്കാക്കയെയും 15  പ്രാപ്പിടിയനെയും നിങ്ങൾ തിന്നരുത്‌. ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, 16  നത്ത്‌, നെടുഞ്ചെവിയൻമൂങ്ങ, അരയന്നം, 17  ഞാറപ്പക്ഷി, ശവംതീനിക്കഴുകൻ, നീർക്കാക്ക, 18  കൊക്ക്‌, ഉപ്പൂപ്പൻ, വവ്വാൽ എന്നിവയും എല്ലാ തരം മുണ്ടിയും 19  കൂട്ടമായി കാണപ്പെടുന്ന, ചിറകുള്ള എല്ലാ ജീവികളും* നിങ്ങൾക്ക്‌ അശുദ്ധമാണ്‌; അവയെ തിന്നരുത്‌. 20  ശുദ്ധിയുള്ള എല്ലാ പറവകളെയും നിങ്ങൾക്കു തിന്നാം. 21  “ചത്തുകിടക്കുന്ന ഒരു മൃഗത്തെയും നിങ്ങൾ തിന്നരുത്‌.+ പക്ഷേ, അതിനെ നിങ്ങളുടെ നഗരത്തിൽ* വന്നുതാമസിക്കുന്ന വിദേശിക്കു കൊടുക്കാം; അവന്‌ അതു തിന്നാം. അല്ലെങ്കിൽ നിങ്ങൾക്ക്‌ അതിനെ ഒരു വിദേശിക്കു വിൽക്കാം. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ ഒരു വിശുദ്ധജനമാണല്ലോ. “നിങ്ങൾ ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്‌.+ 22  “വർഷംതോറും നിങ്ങളുടെ നിലത്തെ എല്ലാ വിളവുകളുടെയും പത്തിലൊന്നു* നിങ്ങൾ നിർബന്ധമായും നൽകണം.+ 23  നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര്‌ സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ നിങ്ങളുടെ ധാന്യം, പുതുവീഞ്ഞ്‌, എണ്ണ എന്നിവയുടെ പത്തിലൊന്നും അതുപോലെ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും കൊണ്ടുവന്ന്‌ ദൈവത്തിന്റെ സന്നിധിയിൽവെച്ച്‌ നിങ്ങൾ തിന്നണം.+ അങ്ങനെ, നിങ്ങൾ എല്ലായ്‌പോഴും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കും.+ 24  “പക്ഷേ നിന്റെ ദൈവമായ യഹോവ തന്റെ നാമത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ ദൂരെയാണെന്നിരിക്കട്ടെ. ഇത്രയധികം സാധനങ്ങളുംകൊണ്ട്‌ (കാരണം, നിന്റെ ദൈവമായ യഹോവ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കുമല്ലോ.) അത്രയും ദൂരം പോകുന്നതു ദുഷ്‌കരമാണെങ്കിൽ+ 25  നീ അതു പണമാക്കി മാറ്റി, ആ പണവുമായി നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു യാത്ര ചെയ്യണം. 26  നീ ആഗ്രഹിക്കുന്ന വിധത്തിൽ നിനക്ക്‌ ആ പണം ചെലവഴിക്കാം; കന്നുകാലി, ചെമ്മരിയാട്‌, കോലാട്‌, വീഞ്ഞ്‌, മറ്റു ലഹരിപാനീയങ്ങൾ എന്നിങ്ങനെ ഇഷ്ടമുള്ളതെന്തും നിനക്കു വാങ്ങാം. അങ്ങനെ നീയും നിന്റെ വീട്ടിലുള്ളവരും നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽവെച്ച്‌ ഭക്ഷണം കഴിച്ച്‌ ആഹ്ലാദിക്കണം.+ 27  എന്നാൽ നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യരെ നീ മറന്നുകളയരുത്‌;+ അവർക്കു നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ നൽകിയിട്ടില്ലല്ലോ.+ 28  “എല്ലാ മൂന്നാം വർഷത്തിന്റെയും ഒടുവിൽ, ആ വർഷത്തെ വിളവിന്റെ പത്തിലൊന്നു മുഴുവനും കൊണ്ടുവന്ന്‌ നിങ്ങളുടെ നഗരങ്ങളിൽ സംഭരിക്കണം.+ 29  നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ ലഭിച്ചിട്ടില്ലാത്ത ലേവ്യനും നിങ്ങളുടെ നഗരങ്ങളിൽ വന്നുതാമസിക്കുന്ന വിദേശിയും അനാഥനും* വിധവയും വന്ന്‌ കഴിച്ച്‌ തൃപ്‌തരാകട്ടെ.+ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും അനുഗ്രഹിക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “കണ്ണുകൾക്കു മധ്യേ കഷണ്ടി വെക്കുകയോ (ഉണ്ടാക്കുകയോ).”
അഥവാ “വിലമതിക്കാനാവാത്ത അവകാശമായിരിക്കാനായി.”
അക്ഷ. “മാൻ, ഗസൽമാൻ.”
അഥവാ “പ്രാണികളും.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
അഥവാ “ദശാംശം.”
അഥവാ “പിതാവില്ലാത്ത കുട്ടിയും.”