ആവർത്തനം 15:1-23

  • ഏഴു വർഷം കൂടുമ്പോൾ കടം എഴുതിത്തള്ളണം (1-6)

  • ദരിദ്രരെ സഹായിക്കുക (7-11)

  • ഏഴു വർഷം കൂടുമ്പോൾ അടിമകളെ സ്വതന്ത്രരാക്കുക (12-18)

    • അടിമയുടെ കാതു സൂചികൊണ്ട്‌ കുത്തിത്തുളയ്‌ക്കുക (16, 17)

  • കടിഞ്ഞൂലുകളെ വിശുദ്ധീകരിക്കുക (19-23)

15  “ഓരോ ഏഴാം വർഷത്തിന്റെയും അവസാനം നിങ്ങൾ ഒരു വിമോചനം അനുവദിക്കണം.+  അത്‌ ഇങ്ങനെയായിരിക്കണം: കടം കൊടുത്തവരെല്ലാം തങ്ങളോടു വാങ്ങിയ കടത്തിൽനിന്ന്‌ അയൽക്കാരനെ മോചിപ്പിക്കണം. യഹോവയ്‌ക്കുവേണ്ടി വിമോചനം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അയൽക്കാരനോടോ സഹോദരനോടോ ആരും പണം തിരികെ ആവശ്യപ്പെടരുത്‌.+  അന്യദേശക്കാരനു കൊടുത്ത കടം നിനക്കു തിരികെ ആവശ്യപ്പെടാം.+ എന്നാൽ നിന്റെ സഹോദരൻ നിനക്കു തരാനുള്ളതെല്ലാം നീ വേണ്ടെന്നു വെക്കണം.  നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശത്ത്‌ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഉറപ്പായും അനുഗ്രഹിക്കും.+  നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അതേപടി അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന ഈ കല്‌പനകളെല്ലാം ശ്രദ്ധാപൂർവം പാലിക്കുകയും ചെയ്‌താൽ നിങ്ങൾക്കിടയിൽ ആരും ദരിദ്രനായിത്തീരില്ല.+  നിങ്ങളോടു വാഗ്‌ദാനം ചെയ്‌തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ അനേകം ജനതകൾക്കു വായ്‌പ* കൊടുക്കും; എന്നാൽ നിങ്ങൾ വായ്‌പ വാങ്ങേണ്ടിവരില്ല.+ നിങ്ങൾ അനേകം ജനതകളുടെ മേൽ ആധിപത്യം നടത്തും; എന്നാൽ അവർ നിങ്ങളുടെ മേൽ ആധിപത്യം നടത്തില്ല.+  “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തെ നഗരങ്ങളിലൊന്നിൽ നിന്റെ ഒരു സഹോദരൻ ദരിദ്രനായിത്തീരുന്നെങ്കിൽ നീ നിന്റെ ഹൃദയം കഠിനമാക്കുകയോ ദരിദ്രനായ നിന്റെ സഹോദരനെ കൈ തുറന്ന്‌ സഹായിക്കാതിരിക്കുകയോ അരുത്‌.+  നീ കൈയയച്ച്‌ സഹായിക്കുകയും+ ആവശ്യമുള്ളതെല്ലാം വായ്‌പയായി* കൊടുത്ത്‌ ആ സഹോദരന്റെ കുറവ്‌ നികത്തുകയും വേണം.  എന്നാൽ സൂക്ഷിച്ചുകൊള്ളുക, ‘വിമോചനത്തിനുള്ള ഏഴാം വർഷം അടുക്കാറായല്ലോ’ എന്ന ദുഷ്ടചിന്ത നീ നിന്റെ ഹൃദയത്തിൽ വെച്ചുകൊണ്ടിരിക്കരുത്‌.+ അങ്ങനെ ചിന്തിച്ച്‌, ദരിദ്രനായ നിന്റെ സഹോദരനോടു നീ ഉദാരത കാണിക്കാതിരിക്കുകയോ ഒന്നും കൊടുക്കാതിരിക്കുകയോ ചെയ്‌താൽ ആ സഹോദരൻ നിനക്ക്‌ എതിരെ യഹോവയോടു നിലവിളിച്ചേക്കാം; അതു നിനക്ക്‌ ഒരു പാപമായിത്തീരും.+ 10  നിങ്ങൾ* മനസ്സില്ലാമനസ്സോടെയല്ല, ഉദാരമായി സഹോദരനു കൊടുക്കണം.+ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും.+ 11  ദരിദ്രർ എപ്പോഴും ദേശത്തുണ്ടായിരിക്കും.+ അതുകൊണ്ടാണ്‌, ‘നീ നിന്റെ കൈ തുറന്ന്‌ നിങ്ങളുടെ ദേശത്തുള്ള ദരിദ്രരും ക്ലേശിതരും ആയ സഹോദരന്മാരെ ഉദാരമായി സഹായിക്കണം’ എന്നു ഞാൻ നിങ്ങളോടു കല്‌പിക്കുന്നത്‌.+ 12  “നിങ്ങളുടെ ഒരു എബ്രായ സഹോദരനോ സഹോദരിയോ തന്നെത്തന്നെ നിനക്കു വിൽക്കുകയും ആറു വർഷം നിന്നെ സേവിക്കുകയും ചെയ്‌താൽ ഏഴാം വർഷം നീ അയാളെ സ്വതന്ത്രനാക്കണം.+ 13  അങ്ങനെ സ്വതന്ത്രനാക്കുമ്പോൾ നീ അയാളെ വെറുങ്കൈയോടെ അയയ്‌ക്കരുത്‌. 14  നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിക്കളത്തിൽനിന്നും എണ്ണയുടെയും മുന്തിരിയുടെയും ചക്കിൽനിന്നും ഉദാരമായി നീ അയാൾക്കു കൊടുക്കണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നതുപോലെതന്നെ നീ നൽകണം. 15  നീയും ഈജിപ്‌ത്‌ ദേശത്ത്‌ അടിമയായിരുന്നെന്നും നിന്റെ ദൈവമായ യഹോവ നിന്നെ മോചിപ്പിച്ചതാണെന്നും ഓർക്കുക. അതുകൊണ്ടാണ്‌ ഇങ്ങനെ ചെയ്യാൻ ഞാൻ ഇന്നു നിന്നോടു കല്‌പിക്കുന്നത്‌. 16  “എന്നാൽ നിന്റെകൂടെയായിരുന്നത്‌ ആ സഹോദരനു സന്തോഷമായിരുന്നതിനാലും നിന്നെയും നിന്റെ വീട്ടിലുള്ളവരെയും സ്‌നേഹിക്കുന്നതിനാലും അയാൾ നിന്നോട്‌, ‘ഞാൻ അങ്ങയെ വിട്ട്‌ പോകില്ല’ എന്നു പറഞ്ഞാൽ,+ 17  നീ ഒരു സൂചി എടുത്ത്‌ അയാളുടെ കാത്‌ വാതിലിനോടു ചേർത്തുവെച്ച്‌ കുത്തിത്തുളയ്‌ക്കണം; പിന്നെ ജീവിതകാലം മുഴുവൻ അയാൾ നിന്റെ അടിമയായിരിക്കും. നിനക്ക്‌ അടിമപ്പണി ചെയ്യുന്ന സ്‌ത്രീയുടെ കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം. 18  എന്നാൽ അടിമയെ സ്വതന്ത്രനാക്കുമ്പോൾ അയാൾ നിന്നെ വിട്ട്‌ പോകുന്നെങ്കിൽ നിനക്കു ബുദ്ധിമുട്ടു തോന്നരുത്‌. ആറു വർഷത്തെ അയാളുടെ സേവനം ഒരു കൂലിക്കാരൻ ചെയ്യുന്നതിന്റെ ഇരട്ടിയായിരുന്നല്ലോ. നിന്റെ ദൈവമായ യഹോവ നിന്നെ എല്ലാത്തിലും അനുഗ്രഹിക്കുകയും ചെയ്‌തു. 19  “നിന്റെ ആടുമാടുകളിൽ കടിഞ്ഞൂലായ ആണിനെയൊക്കെയും നീ നിന്റെ ദൈവമായ യഹോവയ്‌ക്കായി വിശുദ്ധീകരിക്കണം.+ നിന്റെ കന്നുകാലികളുടെ* കടിഞ്ഞൂലുകളെക്കൊണ്ട്‌ പണിയെടുപ്പിക്കുകയോ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കുകയോ അരുത്‌. 20  നീയും നിന്റെ വീട്ടിലുള്ളവരും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച്‌ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ വർഷംതോറും അവയെ തിന്നണം.+ 21  എന്നാൽ അതിനു പൊട്ടക്കണ്ണോ ചട്ടുകാലോ ഗുരുതരമായ മറ്റ്‌ എന്തെങ്കിലും വൈകല്യങ്ങളോ ഉണ്ടെങ്കിൽ, നീ അതിനെ നിന്റെ ദൈവമായ യഹോവയ്‌ക്കു ബലി അർപ്പിക്കരുത്‌.+ 22  മാനുകളുടെ* കാര്യത്തിലെന്നപോലെ, അശുദ്ധനായ വ്യക്തിയും ശുദ്ധനായ വ്യക്തിയും നിങ്ങളുടെ നഗരത്തിനുള്ളിൽവെച്ച്‌* അതിനെ തിന്നണം.+ 23  എന്നാൽ നിങ്ങൾ അതിന്റെ രക്തം കഴിക്കരുത്‌;+ അതു വെള്ളംപോലെ നിലത്ത്‌ ഒഴിച്ചുകളയണം.+

അടിക്കുറിപ്പുകള്‍

അഥവാ “പണയത്തിന്മേൽ കടം.”
അഥവാ “പണയത്തിന്മേൽ കടം.”
അക്ഷ. “നിങ്ങളുടെ ഹൃദയം.”
അക്ഷ. “കാളകളുടെ.”
അക്ഷ. “ഗസൽമാനുകളുടെയും മാനുകളുടെയും.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽവെച്ച്‌.”