ആവർത്തനം 16:1-22

  • പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (1-8)

  • വാരോത്സവം (9-12)

  • കൂടാരോത്സവം (13-17)

  • ന്യായാധിപന്മാരെ നിയമിക്കുക (18-20)

  • ആരാധനാവസ്‌തുക്കൾ വിലക്കുന്നു (21, 22)

16  “നിങ്ങൾ ആബീബ്‌* മാസം ആചരിച്ച്‌ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു പെസഹ ആഘോഷിക്കണം.+ ആബീബ്‌ മാസത്തിലെ രാത്രിയിലാണല്ലോ നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്‌തിൽനിന്ന്‌ നിങ്ങളെ വിടുവിച്ചത്‌.+  യഹോവ തന്റെ പേര്‌ സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌+ നിങ്ങൾ നിങ്ങളുടെ ആടുമാടുകളിൽനിന്ന്‌+ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു പെസഹായാഗം അർപ്പിക്കണം.+  പുളിപ്പുള്ളതൊന്നും അതിന്റെകൂടെ തിന്നരുത്‌.+ ഏഴു ദിവസം നിങ്ങൾ ക്ലേശത്തിന്റെ അപ്പമായ പുളിപ്പില്ലാത്ത* അപ്പം തിന്നണം. കാരണം തിടുക്കത്തിലാണല്ലോ നിങ്ങൾ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ പുറപ്പെട്ടുപോന്നത്‌.+ നിങ്ങൾ ഈജിപ്‌തിൽനിന്ന്‌ പോന്ന ആ ദിവസം ജീവിതകാലത്തൊക്കെയും ഓർക്കേണ്ടതിനു നിങ്ങൾ ഇത്‌ ആചരിക്കണം.+  ഏഴു ദിവസത്തേക്കു നിങ്ങളുടെ ദേശത്ത്‌ ഒരിടത്തും പുളിച്ച മാവ്‌ കാണരുത്‌.+ ഒന്നാം ദിവസം വൈകുന്നേരം നിങ്ങൾ അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും രാവിലെവരെ ശേഷിപ്പിക്കാനും പാടില്ല.+  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ഏതെങ്കിലുമൊരു നഗരത്തിൽവെച്ച്‌ നിങ്ങൾ പെസഹായാഗം അർപ്പിക്കരുത്‌.  പകരം, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര്‌ സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിങ്ങൾ അത്‌ അർപ്പിക്കണം. നിങ്ങൾ ഈജിപ്‌തിൽനിന്ന്‌ പോന്ന അതേ ദിവസം, വൈകുന്നേരം സൂര്യൻ അസ്‌തമിച്ച ഉടനെ, നിങ്ങൾ പെസഹായാഗം അർപ്പിക്കണം.+  നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച്‌+ നിങ്ങൾ അതു പാകം ചെയ്‌ത്‌ ഭക്ഷിക്കണം;+ രാവിലെ നിങ്ങൾക്കു നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാം.  ആറു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം. ഏഴാം ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു പവിത്രമായ ഒരു സമ്മേളനമായിരിക്കും. നിങ്ങൾ പണിയൊന്നും ചെയ്യരുത്‌.+  “നിങ്ങൾ ഏഴ്‌ ആഴ്‌ചകൾ എണ്ണണം. വിളഞ്ഞുനിൽക്കുന്ന കതിരിൽ ആദ്യം അരിവാൾ വെക്കുന്നതുമുതൽ നിങ്ങൾ അത്‌ എണ്ണിത്തുടങ്ങണം.+ 10  പിന്നെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന്‌ ആനുപാതികമായി,+ സ്വമനസ്സാലെയുള്ള കാഴ്‌ചകളുമായി വന്ന്‌ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു വാരോത്സവം കൊണ്ടാടണം.+ 11  നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര്‌ സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച്‌ നീയും നിന്റെ മകനും മകളും നിനക്ക്‌ അടിമപ്പണി ചെയ്യുന്ന സ്‌ത്രീയും പുരുഷനും നിന്റെ നഗരങ്ങളിൽ* താമസിക്കുന്ന ലേവ്യനും വിദേശിയും നിങ്ങൾക്കിടയിലുള്ള വിധവമാരും അനാഥരും* നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹ്ലാദിക്കണം.+ 12  നിങ്ങൾ ഈജിപ്‌തിൽ അടിമകളായിരുന്നെന്ന്‌ ഓർത്ത്‌+ ഈ ചട്ടങ്ങൾ അനുസരിക്കുകയും പാലിക്കുകയും വേണം. 13  “നിങ്ങളുടെ മെതിക്കളത്തിൽനിന്ന്‌ ധാന്യവും നിങ്ങളുടെ ചക്കുകളിൽനിന്ന്‌ എണ്ണയും വീഞ്ഞും ശേഖരിക്കുമ്പോൾ നിങ്ങൾ ഏഴു ദിവസം കൂടാരോത്സവം* ആഘോഷിച്ച്‌+ 14  ആഹ്ലാദിക്കണം. നീയും നിന്റെ മകനും മകളും നിനക്ക്‌ അടിമപ്പണി ചെയ്യുന്ന സ്‌ത്രീയും പുരുഷനും നിന്റെ നഗരങ്ങളിൽ വന്നുതാമസിക്കുന്ന വിദേശിയും ലേവ്യനും വിധവയും അനാഥനും* ആഹ്ലാദിക്കണം.+ 15  യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച്‌ ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ ഉത്സവം കൊണ്ടാടണം.+ നിങ്ങളുടെ എല്ലാ വിളവുകളെയും നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ യഹോവ അനുഗ്രഹിക്കുമല്ലോ.+ നിങ്ങൾ അങ്ങനെ ഒരുപാടു സന്തോഷിച്ചാനന്ദിക്കും.+ 16  “വർഷത്തിൽ മൂന്നു പ്രാവശ്യം—പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം,+ വാരോത്സവം,+ കൂടാരോത്സവം+ എന്നിവയുടെ സമയത്ത്‌—നിങ്ങൾക്കിടയിലെ ആണുങ്ങളെല്ലാം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ, ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ കൂടിവരണം. എന്നാൽ ഒരു പുരുഷനും വെറുങ്കൈയോടെ യഹോവയുടെ മുന്നിൽ വരരുത്‌. 17  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന്‌ ആനുപാതികമായി നിങ്ങൾ ഓരോരുത്തരും കാഴ്‌ച കൊണ്ടുവരണം.+ 18  “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലെല്ലാം* ഓരോ ഗോത്രത്തിനും നിങ്ങൾ ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കണം.+ അവർ ജനത്തിന്‌ ഇടയിൽ നീതിയോടെ വിധി കല്‌പിക്കും. 19  നിങ്ങൾ നീതി നിഷേധിക്കുകയോ+ പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ അരുത്‌. കാരണം കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും+ നീതിമാന്റെ വാക്കുകൾ തെറ്റിച്ചുകളയുകയും ചെയ്യുന്നു. 20  നീതി—അതെ, നീതിയാണു നിങ്ങൾ അന്വേഷിക്കേണ്ടത്‌.+ അങ്ങനെ ചെയ്‌താൽ നിങ്ങൾ ജീവനോടിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കുകയും ചെയ്യും. 21  “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു പണിയുന്ന യാഗപീഠത്തിന്‌ അരികെ ഒരുതരത്തിലുള്ള വൃക്ഷവും പൂജാസ്‌തൂപമായി* നടരുത്‌.+ 22  “നിങ്ങൾ പൂജാസ്‌തംഭം നാട്ടുകയുമരുത്‌;+ അതു നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു വെറുപ്പാണ്‌.

അടിക്കുറിപ്പുകള്‍

അനു. ബി15 കാണുക.
പദാവലി കാണുക.
അഥവാ “പിതാവില്ലാത്ത കുട്ടികളും.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
അഥവാ “താത്‌കാലിക വാസസ്ഥലങ്ങളുടെ ഉത്സവം.”
അഥവാ “പിതാവില്ലാത്ത കുട്ടിയും.”
അക്ഷ. “കവാടങ്ങളുടെയെല്ലാം ഉള്ളിൽ.”
പദാവലി കാണുക.