ആവർത്തനം 19:1-21

  • രക്തം ചൊരിഞ്ഞ കുറ്റവും അഭയനഗരങ്ങളും (1-13)

  • അതിർത്തി തത്‌സ്ഥാനത്തുനിന്ന്‌ നീക്കരുത്‌ (14)

  • കോടതിയിലെ സാക്ഷികൾ (15-21)

    • രണ്ടോ മൂന്നോ സാക്ഷികൾ വേണം (15)

19  “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശത്തെ ജനതകളെ നിങ്ങളുടെ ദൈവമായ യഹോവ സംഹരിക്കുകയും നിങ്ങൾ അവരെ ഓടിച്ചുകളഞ്ഞ്‌ അവരുടെ നഗരങ്ങളിലും വീടുകളിലും താമസമുറപ്പിക്കുകയും ചെയ്യുമ്പോൾ+  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശത്തിന്മധ്യേ നിങ്ങൾ മൂന്നു നഗരങ്ങൾ വേർതിരിക്കണം.+  കൊല ചെയ്‌ത ഒരാൾക്ക്‌ അതിൽ ഏതെങ്കിലുമൊരു നഗരത്തിലേക്ക്‌ എളുപ്പം ഓടിയെത്താൻ കഴിയാനായി, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശം നിങ്ങൾ മൂന്നായി ഭാഗിക്കുകയും അവിടേക്കു വഴികൾ ഉണ്ടാക്കുകയും വേണം.  “ജീവരക്ഷാർഥം അവിടേക്ക്‌ ഓടിപ്പോകുന്ന ഒരു കൊലയാളിയുടെ കാര്യത്തിൽ നടക്കേണ്ടത്‌ ഇതാണ്‌: മുൻവൈരാഗ്യമൊന്നും കൂടാതെ ഒരാൾ അബദ്ധത്തിൽ സഹമനുഷ്യനെ കൊല ചെയ്‌താൽ+  —ഉദാഹരണത്തിന്‌, സഹമനുഷ്യനോടൊപ്പം കാട്ടിൽ വിറകു വെട്ടാൻപോയ ഒരാൾ മരം വെട്ടാനായി കോടാലി ഓങ്ങിയപ്പോൾ അതു പിടിയിൽനിന്ന്‌ തെറിച്ച്‌ കൂടെയുള്ളവന്റെ മേൽ കൊള്ളുകയും അയാൾ മരിക്കുകയും ചെയ്യുന്നു—ആ കൊലയാളി ജീവരക്ഷാർഥം ഇതിൽ ഏതെങ്കിലും നഗരത്തിലേക്ക്‌ ഓടിപ്പോകണം.+  അഭയനഗരം വളരെ ദൂരെയാണെങ്കിൽ രക്തത്തിനു പകരം ചോദിക്കുന്നവൻ ഉഗ്രകോപത്തോടെ*+ കൊലയാളിയുടെ പിന്നാലെ ഓടിയെത്തി അയാളെ പിടിച്ച്‌ കൊന്നുകളഞ്ഞേക്കാം. (വാസ്‌തവത്തിൽ അയാൾ മരണയോഗ്യനല്ലല്ലോ; അയാൾക്കു സഹമനുഷ്യനോടു വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ല.)+  അതുകൊണ്ടാണ്‌, ‘മൂന്നു നഗരങ്ങൾ വേർതിരിക്കുക’ എന്നു ഞാൻ നിങ്ങളോടു കല്‌പിക്കുന്നത്‌.  “നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിർത്തി വിശാലമാക്കുകയും+ നിങ്ങളുടെ പൂർവികർക്കു നൽകുമെന്നു വാഗ്‌ദാനം ചെയ്‌ത ദേശമെല്ലാം തരുകയും ചെയ്യുന്നെങ്കിൽ+  ഈ മൂന്നു നഗരങ്ങളുടെകൂടെ നിങ്ങൾ മറ്റു മൂന്നെണ്ണംകൂടെ ചേർക്കണം.+ എന്നാൽ ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന ഈ കല്‌പനകളെല്ലാം വിശ്വസ്‌തമായി പാലിച്ചാൽ, അതായത്‌ നിങ്ങളുടെ ദൈവമായ യഹോവയെ സ്‌നേഹിച്ച്‌ എന്നെന്നും ദൈവത്തിന്റെ വഴികളിൽ നടന്നാൽ,+ മാത്രമേ ദൈവം ആ ദേശം നിങ്ങൾക്കു തരുകയുള്ളൂ. 10  അങ്ങനെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ആ ദേശത്ത്‌ ഒരു നിരപരാധിയുടെയും രക്തം വീഴാൻ ഇടയാകില്ല;+ രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളുടെ മേൽ വരുകയുമില്ല.+ 11  “എന്നാൽ ഒരാൾ സഹമനുഷ്യനെ വെറുക്കുകയും+ തക്കം നോക്കി അയാളെ ആക്രമിച്ച്‌ മാരകമായി മുറിവേൽപ്പിക്കുകയും അങ്ങനെ അയാൾ മരിച്ചുപോകുകയും ചെയ്യുന്നെന്നിരിക്കട്ടെ. കൊല ചെയ്‌തവൻ ഇതിൽ ഏതെങ്കിലും നഗരത്തിലേക്ക്‌ ഓടിപ്പോയാൽ 12  അയാളുടെ നഗരത്തിലുള്ള മൂപ്പന്മാർ അയാളെ അവിടെനിന്ന്‌ വിളിച്ചുവരുത്തി രക്തത്തിനു പകരം ചോദിക്കുന്നവന്റെ കൈയിൽ ഏൽപ്പിക്കണം; അയാൾ മരിക്കണം.+ 13  നിങ്ങൾക്ക്‌* അയാളോടു കനിവ്‌ തോന്നരുത്‌. നിരപരാധിയുടെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം നിങ്ങൾ ഇസ്രായേലിൽനിന്ന്‌ നീക്കിക്കളയുകതന്നെ വേണം.+ അങ്ങനെ ചെയ്‌താൽ നിങ്ങൾക്കു നന്മ വരും. 14  “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശത്ത്‌ നിങ്ങളുടെ ഓഹരി ലഭിക്കുമ്പോൾ, പൂർവികർ നിശ്ചയിച്ച സ്ഥാനത്തുനിന്ന്‌ നിങ്ങൾ അയൽക്കാരന്റെ അതിർത്തി നീക്കരുത്‌.+ 15  “ഒരാൾ എന്തെങ്കിലും തെറ്റോ പാപമോ ചെയ്‌തെന്നു സ്ഥിരീകരിക്കാൻ ഒരു സാക്ഷി മാത്രം പോരാ.+ രണ്ടു സാക്ഷികളുടെയോ മൂന്നു സാക്ഷികളുടെയോ മൊഴിയുടെ* അടിസ്ഥാനത്തിലാണു കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടത്‌.+ 16  ദ്രോഹചിന്തയോടെ ആരെങ്കിലും ഒരാൾ അതിക്രമം ചെയ്‌തെന്ന്‌ ആരോപിച്ച്‌ അയാൾക്കെതിരെ സാക്ഷി പറയുന്നെങ്കിൽ+ 17  ഇരുകക്ഷികളും യഹോവയുടെ മുമ്പാകെ, അതായത്‌ അക്കാലത്തെ ന്യായാധിപന്മാരുടെയും പുരോഹിതന്മാരുടെയും മുമ്പാകെ, നിൽക്കണം.+ 18  ന്യായാധിപന്മാർ സമഗ്രമായ അന്വേഷണം നടത്തിയപ്പോൾ,+ സാക്ഷി പറഞ്ഞവൻ കള്ളസാക്ഷിയാണെന്നും തന്റെ സഹോദരന്‌ എതിരെ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും തെളിഞ്ഞാൽ 19  അയാൾ തന്റെ സഹോദരനോടു ചെയ്യണമെന്നു കരുതിയതുതന്നെ നിങ്ങൾ അയാളോടു ചെയ്യണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന്‌ തിന്മ നീക്കിക്കളയണം.+ 20  മറ്റുള്ളവർ ഇതു കേട്ട്‌ ഭയപ്പെടും; മേലാൽ ഇത്തരമൊരു തിന്മ നിങ്ങൾക്കിടയിൽ ചെയ്യാൻ അവർ മുതിരില്ല.+ 21  നിങ്ങൾക്കു* കനിവ്‌ തോന്നരുത്‌:+ ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌, കൈക്കു പകരം കൈ, കാലിനു പകരം കാൽ.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഹൃദയം ചൂടു പിടിച്ചിട്ട്‌.”
അക്ഷ. “നിങ്ങളുടെ കണ്ണിന്‌.”
അക്ഷ. “വായുടെ.”
അക്ഷ. “നിങ്ങളുടെ കണ്ണിന്‌.”