ആവർത്തനം 2:1-37

  • വിജനഭൂമിയിൽ 38 വർഷം (1-23)

  • ഹെശ്‌ബോൻരാജാവായ സീഹോനെ തോൽപ്പിക്കുന്നു (24-37)

2  “അതിനു ശേഷം, യഹോവ എന്നോടു കല്‌പിച്ചതുപോലെ നമ്മൾ ചെങ്കടലിന്റെ വഴിക്കു വിജനഭൂമിയിലേക്കു തിരിഞ്ഞ്‌+ കുറെ കാലം സേയീർ പർവതത്തെ ചുറ്റി സഞ്ചരിച്ചു.  ഒടുവിൽ യഹോവ എന്നോടു പറഞ്ഞു:  ‘നിങ്ങൾ കുറെ നാളായി ഈ പർവതത്തിനു ചുറ്റും സഞ്ചരിക്കുന്നു. ഇനി വടക്കോട്ടു തിരിയുക.  ജനത്തോട്‌ ഇങ്ങനെ കല്‌പിക്കുക: “സേയീരിൽ താമസിക്കുന്ന+ നിങ്ങളുടെ സഹോദരന്മാരുടെ, ഏശാവിന്റെ വംശജരുടെ,+ അതിർത്തിക്കരികിലൂടെ നിങ്ങൾ ഇപ്പോൾ സഞ്ചരിക്കും. അവർക്കു നിങ്ങളെ ഭയമായിരിക്കും;+ അതുകൊണ്ട്‌ നിങ്ങൾ വളരെ സൂക്ഷിക്കണം.  നിങ്ങൾ അവരോട്‌ ഏറ്റുമുട്ടരുത്‌.* അവരുടെ ദേശത്ത്‌ അൽപ്പം സ്ഥലംപോലും, കാലു കുത്താനുള്ള ഇടംപോലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവിന്‌ അവന്റെ അവകാശമായി കൊടുത്തിരിക്കുന്നു.+  അവിടെനിന്ന്‌ കഴിക്കുന്ന ആഹാരത്തിനും കുടിക്കുന്ന വെള്ളത്തിനും നിങ്ങൾ അവർക്കു വില നൽകണം.+  കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ പ്രവൃത്തികളെയൊക്കെ അനുഗ്രഹിച്ചിരിക്കുന്നു. ഈ വലിയ വിജനഭൂമിയിലൂടെ നിങ്ങൾ ചെയ്‌ത യാത്രയെക്കുറിച്ച്‌ ദൈവത്തിനു നന്നായി അറിയാം. ഇക്കഴിഞ്ഞ 40 വർഷവും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ട്‌ നിങ്ങൾക്ക്‌ ഒന്നിനും കുറവ്‌ വന്നിട്ടില്ല.”’+  അങ്ങനെ നമ്മൾ അരാബയ്‌ക്കുള്ള വഴിയിലേക്കോ ഏലത്തിലേക്കോ എസ്യോൻ-ഗേബരിലേക്കോ+ കടക്കാതെ, സേയീരിൽ താമസിക്കുന്ന ഏശാവിന്റെ വംശജരായ+ നമ്മുടെ സഹോദരന്മാരുടെ അടുത്തുകൂടി കടന്നുപോയി. “പിന്നെ നമ്മൾ തിരിഞ്ഞ്‌ മോവാബ്‌ വിജനഭൂമിയുടെ വഴിക്കു സഞ്ചരിച്ചു.+  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നിങ്ങൾ മോവാബിനോട്‌ ഏറ്റുമുട്ടുകയോ അവരോടു യുദ്ധം ചെയ്യുകയോ അരുത്‌. അർ നഗരം ഞാൻ ലോത്തിന്റെ വംശജർക്ക്‌+ അവകാശമായി കൊടുത്തിരിക്കുന്നു. അതുകൊണ്ട്‌ അവന്റെ ദേശത്ത്‌ അൽപ്പം സ്ഥലംപോലും ഞാൻ നിങ്ങൾക്ക്‌ അവകാശമായി തരില്ല. 10  (പണ്ട്‌ ഏമിമ്യരാണ്‌+ അവിടെ താമസിച്ചിരുന്നത്‌. അനാക്യരെപ്പോലെ ഉയരമുണ്ടായിരുന്ന അവർ അസംഖ്യം ആളുകളുള്ള ഒരു മഹാജനമായിരുന്നു. 11  രഫായീമ്യരെയും+ അനാക്യരെപ്പോലെയാണു+ കണക്കാക്കിയിരുന്നത്‌. മോവാബ്യർ അവരെ ഏമിമ്യർ എന്നാണു വിളിച്ചിരുന്നത്‌. 12  ഹോര്യരാണു+ പണ്ടു സേയീരിൽ താമസിച്ചിരുന്നത്‌. എന്നാൽ ഏശാവിന്റെ വംശജർ ഹോര്യരെ അവിടെനിന്ന്‌ തുരത്തിയോടിക്കുകയും അവരെ നിശ്ശേഷം നശിപ്പിച്ചശേഷം അവരുടെ ദേശത്ത്‌ താമസമുറപ്പിക്കുകയും ചെയ്‌തു.+ യഹോവ ഇസ്രായേലിനു കൊടുക്കുന്ന ദേശത്തോട്‌, അവർക്ക്‌ അവകാശമായി ലഭിക്കുന്ന ദേശത്തോട്‌, ഇസ്രായേൽ ചെയ്യാനിരിക്കുന്നതുപോലെതന്നെ.) 13  നിങ്ങൾ പുറപ്പെട്ട്‌ സേരെദ്‌ താഴ്‌വര* കുറുകെ കടക്കുക.’ അങ്ങനെ നമ്മൾ സേരെദ്‌ താഴ്‌വര കടന്നു.+ 14  കാദേശ്‌-ബർന്നേയയിൽനിന്ന്‌ പുറപ്പെട്ടതുമുതൽ സേരെദ്‌ താഴ്‌വര കുറുകെ കടന്നതുവരെയുള്ള കാലം ആകെ 38 വർഷമായിരുന്നു. അപ്പോഴേക്കും, യഹോവ സത്യം ചെയ്‌ത്‌ പറഞ്ഞിരുന്നതുപോലെ യോദ്ധാക്കളുടെ ആ തലമുറ മുഴുവൻ പാളയത്തിൽനിന്ന്‌ നശിച്ചുപോയിരുന്നു.+ 15  അവരെല്ലാം നശിച്ചൊടുങ്ങുന്നതുവരെ അവരെ പാളയത്തിൽനിന്ന്‌ നീക്കിക്കളയാനായി യഹോവയുടെ കൈ അവർക്കെതിരെ നിലകൊണ്ടു.+ 16  “ആ യോദ്ധാക്കളെല്ലാം ജനത്തിന്‌ ഇടയിൽനിന്ന്‌ മരിച്ചുപോയശേഷം വൈകാതെതന്നെ+ 17  യഹോവ എന്നോടു വീണ്ടും സംസാരിച്ചു. ദൈവം പറഞ്ഞു: 18  ‘നിങ്ങൾ ഇന്നു മോവാബിന്റെ പ്രദേശത്തുകൂടി, അതായത്‌ അർ നഗരത്തിലൂടെ, കടന്നുപോകും. 19  നിങ്ങൾ അമ്മോന്യരുടെ അടുത്ത്‌ ചെല്ലുമ്പോൾ അവരെ ദ്രോഹിക്കുകയോ പ്രകോപിപ്പിക്കുകയോ അരുത്‌. ഞാൻ അമ്മോന്യരുടെ ദേശത്ത്‌ അൽപ്പം സ്ഥലംപോലും നിങ്ങൾക്ക്‌ അവകാശമായി തരില്ല. കാരണം ഞാൻ അതു ലോത്തിന്റെ വംശജർക്ക്‌ അവരുടെ അവകാശമായി കൊടുത്തതാണ്‌.+ 20  അതും രഫായീമ്യരുടെ+ ദേശമായി കണക്കാക്കിയിരുന്നു. (രഫായീമ്യരാണു പണ്ട്‌ അവിടെ താമസിച്ചിരുന്നത്‌. അമ്മോന്യർ അവരെ സംസുമ്മ്യർ എന്നാണു വിളിച്ചിരുന്നത്‌. 21  ഇവരും അനാക്യരെപ്പോലെ ഉയരമുള്ള,+ അസംഖ്യം ആളുകളുള്ള ഒരു മഹാജനമായിരുന്നു. എന്നാൽ യഹോവ അവരെ അമ്മോന്യരുടെ മുന്നിൽനിന്ന്‌ നീക്കിക്കളഞ്ഞു. അവർ അവരെ ഓടിച്ചുകളയുകയും അവരുടെ സ്ഥലത്ത്‌ താമസമാക്കുകയും ചെയ്‌തു. 22  സേയീരിൽ ഇപ്പോൾ താമസിക്കുന്ന ഏശാവിന്റെ വംശജരുടെ+ മുന്നിൽനിന്ന്‌ ദൈവം ഹോര്യരെ നീക്കിക്കളഞ്ഞപ്പോൾ+ അവർക്കുവേണ്ടിയും ഇതുതന്നെയാണു ചെയ്‌തത്‌. അങ്ങനെ അവർ ഹോര്യരെ തുരത്തിയോടിച്ച്‌ ഇന്നും അവരുടെ ദേശത്ത്‌ താമസിക്കുന്നു. 23  അവ്വീമ്യരാകട്ടെ, ഗസ്സ വരെയുള്ള സ്ഥലത്ത്‌ താമസമാക്കിയിരുന്നു.+ എന്നാൽ കഫ്‌തോരിൽനിന്ന്‌*+ പുറപ്പെട്ടുവന്ന കഫ്‌തോരീമ്യർ അവരെ പാടേ നശിപ്പിച്ച്‌ അവരുടെ സ്ഥലത്ത്‌ താമസമാക്കി.) 24  “‘എഴുന്നേറ്റ്‌ അർന്നോൻ താഴ്‌വര* കുറുകെ കടക്കുവിൻ.+ ഇതാ, ഹെശ്‌ബോൻരാജാവായ സീഹോൻ+ എന്ന അമോര്യനെ ഞാൻ നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു. അവന്റെ ദേശം കൈവശമാക്കിത്തുടങ്ങുക; അവനോടു യുദ്ധം ചെയ്യുക. 25  ഇന്നുമുതൽ, നിങ്ങളെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങളും നടുങ്ങിവിറയ്‌ക്കാൻ ഞാൻ ഇടവരുത്തും. നിങ്ങൾ കാരണം അവർ അസ്വസ്ഥരാകുകയും ഭയന്നുവിറയ്‌ക്കുകയും* ചെയ്യും.’+ 26  “പിന്നെ ഞാൻ കെദേമോത്ത്‌+ വിജനഭൂമിയിൽനിന്ന്‌ ഹെശ്‌ബോനിലെ രാജാവായ സീഹോന്റെ അടുത്തേക്കു സമാധാനത്തിന്റെ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു:+ 27  ‘അങ്ങയുടെ ദേശത്തുകൂടി കടന്നുപോകാൻ എന്നെ അനുവദിക്കണം. ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ പ്രധാനവീഥിയിലൂടെത്തന്നെ പൊയ്‌ക്കൊള്ളാം.+ 28  അങ്ങ്‌ എനിക്കു വിൽക്കുന്ന ഭക്ഷണം മാത്രമേ ഞാൻ കഴിക്കൂ; അങ്ങ്‌ വിലയ്‌ക്കു തരുന്ന വെള്ളം മാത്രമേ ഞാൻ കുടിക്കൂ. 29  സേയീരിൽ താമസിക്കുന്ന ഏശാവിന്റെ വംശജരും അർ ദേശത്ത്‌ താമസിക്കുന്ന മോവാബ്യരും അവരുടെ ദേശത്തുകൂടി പോകാൻ എന്നെ അനുവദിച്ചതുപോലെ അങ്ങയുടെ ദേശത്തുകൂടി നടന്നുപോകാൻ അങ്ങും എന്നെ അനുവദിക്കേണമേ. യോർദാൻ കടന്ന്‌ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തേക്കു ഞാൻ പോകട്ടെ.’ 30  പക്ഷേ ഹെശ്‌ബോനിലെ സീഹോൻ രാജാവ്‌ നമ്മളെ അതുവഴി കടത്തിവിട്ടില്ല. സീഹോന്റെ മനസ്സും ഹൃദയവും കഠിനമാകാൻ നിങ്ങളുടെ ദൈവമായ യഹോവ അനുവദിച്ചു.+ സീഹോനെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്‌തത്‌. ദൈവം സീഹോനെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരുകയും ചെയ്‌തു.+ 31  “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘ഇതാ, സീഹോനെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തന്നിരിക്കുന്നു. ചെന്ന്‌ അവന്റെ ദേശം കൈവശമാക്കിത്തുടങ്ങുക.’+ 32  പിന്നീട്‌, സീഹോൻ അയാളുടെ സർവജനത്തോടും ഒപ്പം നമ്മളോടു യുദ്ധം ചെയ്യാൻ യാഹാസിൽ+ വന്നപ്പോൾ 33  നമ്മുടെ ദൈവമായ യഹോവ സീഹോനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചു. അങ്ങനെ നമ്മൾ സീഹോനെയും ആൺമക്കളെയും അയാളുടെ സർവജനത്തെയും തോൽപ്പിച്ചു. 34  സീഹോന്റെ നഗരങ്ങളെല്ലാം പിടിച്ചടക്കി. പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും സഹിതം ആ നഗരങ്ങളെല്ലാം നശിപ്പിച്ചുകളഞ്ഞു; ഒരാളെയും ബാക്കി വെച്ചില്ല.+ 35  പിടിച്ചടക്കിയ നഗരങ്ങളിൽനിന്ന്‌ കിട്ടിയ കൊള്ളവസ്‌തുക്കളോടൊപ്പം നമ്മൾ മൃഗങ്ങളെ മാത്രമേ കൊണ്ടുപോന്നുള്ളൂ. 36  അർന്നോൻ താഴ്‌വരയുടെ അറ്റത്തുള്ള അരോവേർ മുതൽ+ ഗിലെയാദ്‌ വരെയുള്ള പ്രദേശത്ത്‌ (ആ താഴ്‌വരയിലുള്ള നഗരം ഉൾപ്പെടെ) നമുക്കു പിടിച്ചടക്കാനാകാത്ത ഒരു പട്ടണവുമുണ്ടായിരുന്നില്ല. നമ്മുടെ ദൈവമായ യഹോവ അവയെല്ലാം നമ്മുടെ കൈയിൽ ഏൽപ്പിച്ചു.+ 37  എന്നാൽ അമ്മോന്യരുടെ ദേശത്തെ+ യബ്ബോക്ക്‌ താഴ്‌വരയിലെ* പ്രദേശങ്ങളിലേക്കും+ മലനാട്ടിലെ നഗരങ്ങളിലേക്കും നിങ്ങൾ പോയില്ല; നമ്മുടെ ദൈവമായ യഹോവ വിലക്കിയ ഒരു സ്ഥലത്തേക്കും നിങ്ങൾ കടന്നുചെന്നില്ല.

അടിക്കുറിപ്പുകള്‍

അഥവാ “അവരെ പ്രകോപിപ്പിക്കരുത്‌.”
അഥവാ “നീർച്ചാൽ.”
അതായത്‌, ക്രേത്തയിൽനിന്ന്‌.
അഥവാ “നീർച്ചാൽ.”
അഥവാ “അവർക്കു പ്രസവവേദനപോലുള്ള വേദന ഉണ്ടാകുകയും.”
അഥവാ “നീർച്ചാലിലെ.”