ആവർത്തനം 21:1-23

  • തെളിയിക്കപ്പെടാത്ത കൊലപാതകങ്ങൾ (1-9)

  • ബന്ദികളായ സ്‌ത്രീകളെ വിവാഹം കഴിക്കുന്നതിന്‌ (10-14)

  • മൂത്ത മകന്റെ അവകാശം (15-17)

  • ശാഠ്യക്കാരനായ മകൻ (18-21)

  • സ്‌തംഭത്തിൽ തൂക്കപ്പെടുന്നവൻ ശപിക്കപ്പെട്ടവൻ (22, 23)

21  “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശത്ത്‌ എവിടെയെങ്കിലും ഒരാൾ മരിച്ചുകിടക്കുന്നതായി കാണുന്നെന്നു കരുതുക. എന്നാൽ ആരാണ്‌ അയാളെ കൊന്നതെന്ന്‌ അറിയില്ലെങ്കിൽ  നിങ്ങളുടെ മൂപ്പന്മാരും ന്യായാധിപന്മാരും+ ചെന്ന്‌ ശവശരീരത്തിനു ചുറ്റുമുള്ള നഗരങ്ങളിലേക്കുള്ള ദൂരം അളക്കണം.  ശവശരീരത്തിന്‌ ഏറ്റവും അടുത്തുള്ള നഗരത്തിലെ മൂപ്പന്മാർ കന്നുകാലികളിൽനിന്ന്‌, ഇതുവരെ പണിയെടുപ്പിക്കുകയോ നുകം വെക്കുകയോ ചെയ്‌തിട്ടില്ലാത്ത ഒരു പശുക്കിടാവിനെ തിരഞ്ഞെടുക്കണം.  അവർ ആ പശുക്കിടാവിനെ ഉഴവും വിതയും നടത്തിയിട്ടില്ലാത്ത, നീരോട്ടമുള്ള ഒരു താഴ്‌വരയിലേക്കു* കൊണ്ടുപോയി അവിടെവെച്ച്‌ അതിന്റെ കഴുത്ത്‌ ഒടിക്കണം.+  “തുടർന്ന്‌ ലേവ്യപുരോഹിതന്മാർ അടുത്ത്‌ വരണം. നിങ്ങളുടെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷ ചെയ്യാനും+ തന്റെ നാമത്തിൽ അനുഗ്രഹിക്കാനും തിരഞ്ഞെടുത്തിരിക്കുന്നത്‌ അവരെയാണല്ലോ.+ ദേഹോപദ്രവം ഉൾപ്പെട്ട ഓരോ തർക്കവും എങ്ങനെ പരിഹരിക്കണമെന്ന്‌ അവർ അറിയിക്കും.+  പിന്നെ, ശവശരീരത്തിന്‌ ഏറ്റവും അടുത്തുള്ള നഗരത്തിലെ മൂപ്പന്മാരെല്ലാം താഴ്‌വരയിൽവെച്ച്‌ കഴുത്ത്‌ ഒടിച്ച പശുക്കിടാവിന്റെ മേൽ തങ്ങളുടെ കൈകൾ കഴുകണം.+  എന്നിട്ട്‌ അവർ ഇങ്ങനെ പ്രഖ്യാപിക്കണം: ‘ഞങ്ങളുടെ കൈകൾ ഈ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ്‌ ഇതു കണ്ടിട്ടുമില്ല.  യഹോവേ, അങ്ങ്‌ മോചിപ്പിച്ച അങ്ങയുടെ ജനമായ ഇസ്രായേലിന്‌ എതിരെ ഇതു കണക്കിടരുതേ;+ നിരപരാധിയുടെ രക്തത്തിന്റെ കുറ്റം അങ്ങയുടെ ജനമായ ഇസ്രായേലിന്മേൽ ഇരിക്കാൻ അങ്ങ്‌ ഇടവരുത്തരുതേ.’+ അപ്പോൾ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം അവർക്കെതിരെ കണക്കിടില്ല.  ഇങ്ങനെ, യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തുകൊണ്ട്‌ നിരപരാധിയുടെ രക്തം വീണതിന്റെ കുറ്റം നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന്‌ നീക്കിക്കളയണം. 10  “നീ ശത്രുക്കൾക്കെതിരെ യുദ്ധത്തിനു പോകുമ്പോൾ നിന്റെ ദൈവമായ യഹോവ അവരെ തോൽപ്പിച്ച്‌ നിനക്കു വിജയം തരുന്നെന്നിരിക്കട്ടെ. നീ അവരെ ബന്ദികളായി പിടിക്കുമ്പോൾ+ 11  അവർക്കിടയിൽ സുന്ദരിയായ ഒരു സ്‌ത്രീയെ കാണുകയും നിനക്ക്‌ ആ സ്‌ത്രീയോട്‌ ഇഷ്ടം തോന്നി അവളെ ഭാര്യയാക്കാൻ ആഗ്രഹിക്കുകയും ചെയ്‌താൽ 12  നിനക്ക്‌ ആ സ്‌ത്രീയെ നിന്റെ വീട്ടിലേക്കു കൊണ്ടുവരാം. അവൾ തല വടിക്കുകയും നഖം വെട്ടുകയും 13  പ്രവാസവസ്‌ത്രം* മാറുകയും ചെയ്‌തിട്ട്‌ നിന്റെ വീട്ടിൽ താമസിക്കണം. ഒരു മാസം മുഴുവൻ ആ സ്‌ത്രീ തന്റെ മാതാപിതാക്കളെ ഓർത്ത്‌ വിലപിക്കട്ടെ.+ അതിനു ശേഷം നിനക്ക്‌ ആ സ്‌ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാം. നീ അവളുടെ ഭർത്താവും അവൾ നിനക്കു ഭാര്യയും ആകും. 14  എന്നാൽ നിനക്ക്‌ ആ സ്‌ത്രീയെ ഇഷ്ടമല്ലാതായാൽ അവൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്കു പോകാൻ നീ അനുവദിക്കണം.+ അവളെ വിൽക്കുകയോ അവളോടു പരുഷമായി പെരുമാറുകയോ അരുത്‌; നീ ആ സ്‌ത്രീയെ അപമാനിച്ചിരിക്കുന്നല്ലോ. 15  “രണ്ടു ഭാര്യമാരുള്ള ഒരാൾ അതിൽ ഒരുവളെ കൂടുതൽ സ്‌നേഹിക്കുന്നെന്നിരിക്കട്ടെ.* രണ്ടു ഭാര്യമാരിലും അയാൾക്ക്‌ ആൺമക്കൾ ജനിക്കുന്നു. ആദ്യത്തെ മകൻ ജനിക്കുന്നതു പക്ഷേ, ഇഷ്ടം കുറവുള്ള ഭാര്യയിലാണെന്നു കരുതുക.+ 16  അയാൾ മക്കൾക്ക്‌ അവകാശം കൊടുക്കുമ്പോൾ അനിഷ്ടയായ ഭാര്യയിൽ ഉണ്ടായ മൂത്ത മകനെ മാറ്റിനിറുത്തിയിട്ട്‌ താൻ ഏറെ സ്‌നേഹിക്കുന്നവളുടെ മകനു മൂത്ത മകന്റെ അവകാശം കൊടുക്കാൻ പാടില്ല. 17  തനിക്കുള്ള എല്ലാത്തിൽനിന്നും ഇരട്ടി ഓഹരി കൊടുത്തുകൊണ്ട്‌ അനിഷ്ടയായ ഭാര്യയുടെ മകനെ അയാൾ മൂത്ത മകനായി അംഗീകരിക്കണം. ആ മകൻ അയാളുടെ പുനരുത്‌പാദനപ്രാപ്‌തിയുടെ ആദ്യഫലമാണല്ലോ. മൂത്ത മകന്റെ സ്ഥാനം ആ മകന്‌ അവകാശപ്പെട്ടതാണ്‌.+ 18  “ശാഠ്യക്കാരനും ധിക്കാരിയും ആയ മകൻ അവന്റെ മാതാപിതാക്കളെ അനുസരിക്കുന്നില്ലെന്നു കരുതുക.+ അവർ തിരുത്താൻ ശ്രമിച്ചിട്ടും അവരെ അനുസരിക്കുന്നില്ലെങ്കിൽ+ 19  അപ്പനും അമ്മയും ആ മകനെ പിടിച്ച്‌ അവരുടെ നഗരകവാടത്തിൽ മൂപ്പന്മാരുടെ അടുത്തേക്കു കൊണ്ടുവരണം. 20  അവർ ആ മൂപ്പന്മാരോട്‌ ഇങ്ങനെ പറയണം: ‘ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും ധിക്കാരിയും ആണ്‌; അവൻ ഞങ്ങളെ അനുസരിക്കുന്നില്ല. അവൻ ഒരു തീറ്റിഭ്രാന്തനും+ മുഴുക്കുടിയനും ആണ്‌.’+ 21  അപ്പോൾ അവന്റെ നഗരത്തിലുള്ളവരെല്ലാം അവനെ കല്ലെറിഞ്ഞ്‌ കൊല്ലണം. അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന്‌ തിന്മ നീക്കിക്കളയണം. ഇസ്രായേലെല്ലാം അതു കേട്ട്‌ ഭയപ്പെടും.+ 22  “ഒരാൾ മരണശിക്ഷ അർഹിക്കുന്ന ഒരു പാപം ചെയ്‌തിട്ട്‌ നിങ്ങൾ അയാളെ കൊന്ന്‌+ സ്‌തംഭത്തിൽ തൂക്കിയാൽ+ 23  അയാളുടെ ശവശരീരം രാത്രി മുഴുവൻ സ്‌തംഭത്തിൽ കിടക്കരുത്‌.+ അന്നേ ദിവസംതന്നെ നിങ്ങൾ അയാളെ അടക്കം ചെയ്യണം. കാരണം സ്‌തംഭത്തിൽ തൂക്കപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്‌.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ദേശം നിങ്ങൾ അശുദ്ധമാക്കരുത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാലിലേക്ക്‌.”
പദാവലിയിൽ “പ്രവാസം” കാണുക.
അക്ഷ. “ഒരുവളെ സ്‌നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നെന്നിരിക്കട്ടെ.”