ആവർത്തനം 22:1-30

  • അയൽക്കാരന്റെ മൃഗങ്ങളോടുള്ള പരിഗണന (1-4)

  • എതിർലിംഗത്തിൽപ്പെട്ടവരുടെ വസ്‌ത്രം ധരിക്കരുത്‌ (5)

  • മൃഗങ്ങളോടു ദയ കാണിക്കുക (6, 7)

  • വീടിന്റെ മുകളിലെ കൈമതിൽ (8)

  • ഉചിതമല്ലാത്ത കൂട്ടിച്ചേർപ്പുകൾ (9-11)

  • വസ്‌ത്രത്തിന്റെ പൊടിപ്പ്‌ (12)

  • ലൈംഗികപാപം സംബന്ധിച്ച നിയമങ്ങൾ (13-30)

22  “സഹോദരന്റെ കാളയോ ആടോ വഴിതെറ്റി നടക്കുന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടില്ലെന്നു നടിക്കരുത്‌.+ നീ അതിനെ നിന്റെ സഹോദരന്റെ അടുത്ത്‌ എത്തിക്കണം.  എന്നാൽ സഹോദരൻ താമസിക്കുന്നതു നിന്റെ അടുത്തല്ലെങ്കിൽ അഥവാ അതിന്റെ ഉടമസ്ഥൻ ആരാണെന്നു നിനക്ക്‌ അറിയില്ലെങ്കിൽ നീ ആ മൃഗത്തെ നിന്റെ വീട്ടിലേക്കു കൊണ്ടുപോയി സഹോദരൻ തിരഞ്ഞുവരുന്നതുവരെ അതിനെ നിന്റെ അടുത്ത്‌ സൂക്ഷിക്കണം. പിന്നെ അതിനെ ഉടമസ്ഥനു തിരിച്ചുകൊടുക്കണം.+  സഹോദരന്റെ കഴുത, വസ്‌ത്രം എന്നിങ്ങനെ സഹോദരനു നഷ്ടപ്പെട്ട എന്തെങ്കിലും നിനക്കു കിട്ടിയാൽ ഇങ്ങനെയാണു നീ ചെയ്യേണ്ടത്‌. നീ അതു കണ്ടില്ലെന്നു നടിക്കരുത്‌.  “സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടില്ലെന്നു നടിക്കരുത്‌. ആ മൃഗത്തെ എഴുന്നേൽപ്പിക്കാൻ നീ സഹോദരനെ സഹായിക്കണം.+  “സ്‌ത്രീ പുരുഷന്റെയോ പുരുഷൻ സ്‌ത്രീയുടെയോ വസ്‌ത്രം ധരിക്കരുത്‌. അങ്ങനെ ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവയ്‌ക്ക്‌ അറപ്പാണ്‌.  “കുഞ്ഞുങ്ങളോ മുട്ടയോ ഉള്ള ഒരു പക്ഷിക്കൂടു വഴിയരികിൽ കണ്ടാൽ, അതു നിലത്താകട്ടെ മരത്തിലാകട്ടെ, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോ മേൽ ഇരിക്കുന്നുണ്ടെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ നീ തള്ളപ്പക്ഷിയെ പിടിക്കരുത്‌.+  തള്ളപ്പക്ഷിയെ നീ വിട്ടയയ്‌ക്കണം; എന്നാൽ കുഞ്ഞുങ്ങളെ നിനക്ക്‌ എടുക്കാം. അങ്ങനെയായാൽ നിനക്ക്‌ അഭിവൃദ്ധി ഉണ്ടാകുകയും നീ ദീർഘകാലം ജീവിച്ചിരിക്കുകയും ചെയ്യും.  “ഒരു പുതിയ വീടു പണിതാൽ നീ അതിനു മുകളിൽ കൈമതിൽ കെട്ടണം.+ അല്ലെങ്കിൽ ആരെങ്കിലും അതിന്റെ മുകളിൽനിന്ന്‌ വീഴുകയും നീ നിന്റെ വീടിനു മേൽ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം വരുത്തിവെക്കുകയും ചെയ്യും.  “നിന്റെ മുന്തിരിത്തോട്ടത്തിൽ രണ്ടു തരം വിത്തു വിതയ്‌ക്കരുത്‌.+ അങ്ങനെ ചെയ്‌താൽ, നീ വിതച്ച വിത്തിന്റെ ഫലവും മുന്തിരിത്തോട്ടത്തിന്റെ ഫലവും വിശുദ്ധമന്ദിരത്തിലേക്കു കണ്ടുകെട്ടും. 10  “കാളയെയും കഴുതയെയും ഒരുമിച്ച്‌ പൂട്ടി നിലം ഉഴരുത്‌.+ 11  “കമ്പിളിയും ലിനനും ഇടകലർത്തി ഉണ്ടാക്കിയ വസ്‌ത്രം നീ ധരിക്കരുത്‌.+ 12  “നിന്റെ വസ്‌ത്രത്തിന്റെ നാലു കോണിലും നീ പൊടിപ്പ്‌ ഉണ്ടാക്കണം.+ 13  “ഒരാൾ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച്‌ അവളുമായി ബന്ധപ്പെട്ടശേഷം അയാൾക്ക്‌ അവളോട്‌ ഇഷ്ടക്കേടു തോന്നുന്നെന്നു* കരുതുക. 14  ‘ഞാൻ ഇവളെ സ്വീകരിച്ചു. എന്നാൽ ഇവളുമായി ബന്ധപ്പെട്ടപ്പോൾ ഇവൾ കന്യകയാണ്‌ എന്നതിന്റെ തെളിവ്‌ കണ്ടില്ല’ എന്നു പറഞ്ഞ്‌ അവളിൽ സ്വഭാവദൂഷ്യം ആരോപിച്ച്‌ അയാൾ അവളെ അപകീർത്തിപ്പെടുത്തിയാൽ 15  പെൺകുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടി കന്യകയായിരുന്നു എന്നതിന്റെ തെളിവ്‌ നഗരകവാടത്തിൽ മൂപ്പന്മാരുടെ മുമ്പാകെ ഹാജരാക്കണം. 16  പെൺകുട്ടിയുടെ അപ്പൻ മൂപ്പന്മാരോട്‌ ഇങ്ങനെ പറയണം: ‘ഞാൻ എന്റെ മകളെ ഇവനു ഭാര്യയായി കൊടുത്തു. എന്നാൽ ഇവൻ എന്റെ മകളെ വെറുക്കുകയും* 17  “നിങ്ങളുടെ മകൾ കന്യകയാണ്‌ എന്നതിന്റെ തെളിവ്‌ കണ്ടില്ല” എന്നു പറഞ്ഞ്‌ അവൾക്കു സ്വഭാവദൂഷ്യമുണ്ടെന്ന്‌ ആരോപിക്കുകയും ചെയ്യുന്നു. എന്നാൽ ഇതാ, എന്റെ മകൾ കന്യകയായിരുന്നു എന്നതിന്റെ തെളിവ്‌.’ എന്നിട്ട്‌ അവർ ആ തുണി നഗരത്തിലെ മൂപ്പന്മാരുടെ മുമ്പാകെ നിവർത്തിക്കാണിക്കണം. 18  നഗരത്തിലെ മൂപ്പന്മാർ+ ആ പുരുഷനെ പിടിച്ച്‌ ശിക്ഷാനടപടികൾക്കു വിധേയനാക്കണം.+ 19  അവർ അയാളിൽനിന്ന്‌ പിഴയായി 100 ശേക്കെൽ* വെള്ളി ഈടാക്കി പെൺകുട്ടിയുടെ അപ്പനു കൊടുക്കണം. ആ പുരുഷൻ ഇസ്രായേലിലെ ഒരു കന്യകയെ അപകീർത്തിപ്പെടുത്തിയല്ലോ.+ ആ പെൺകുട്ടി തുടർന്നും അയാളുടെ ഭാര്യയായിരിക്കും. ആയുഷ്‌കാലത്ത്‌ ഒരിക്കലും അവളുമായുള്ള ബന്ധം വേർപെടുത്താൻ അയാൾക്ക്‌ അനുവാദമുണ്ടായിരിക്കില്ല. 20  “എന്നാൽ ആ ആരോപണം സത്യമാണെങ്കിൽ, പെൺകുട്ടി കന്യകയായിരുന്നു എന്നതിനു തെളിവില്ലെങ്കിൽ, 21  അവർ പെൺകുട്ടിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുവരണം. എന്നിട്ട്‌ ആ നഗരത്തിലെ ആളുകൾ അവളെ കല്ലെറിഞ്ഞ്‌ കൊല്ലണം. തന്റെ അപ്പന്റെ വീട്ടിൽവെച്ച്‌ അധാർമികപ്രവൃത്തി* ചെയ്‌തുകൊണ്ട്‌+ അവൾ ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന്‌ തിന്മ നീക്കിക്കളയണം.+ 22  “ഒരാൾ മറ്റൊരാളുടെ ഭാര്യയോടുകൂടെ കിടക്കുന്നതു കണ്ടാൽ ഇരുവരെയും, ആ സ്‌ത്രീയെയും ഒപ്പം കിടന്ന പുരുഷനെയും, നിങ്ങൾ കൊല്ലണം.+ അങ്ങനെ നിങ്ങൾ ഇസ്രായേലിൽനിന്ന്‌ തിന്മ നീക്കിക്കളയണം. 23  “വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യകയെ മറ്റൊരു പുരുഷൻ നഗരത്തിൽവെച്ച്‌ കാണുകയും ആ സ്‌ത്രീയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌താൽ 24  ഇരുവരെയും നിങ്ങൾ നഗരകവാടത്തിൽ കൊണ്ടുവരണം. നഗരത്തിലായിരുന്നെങ്കിലും നിലവിളിക്കാതിരുന്നതുകൊണ്ട്‌ സ്‌ത്രീയെയും സഹമനുഷ്യന്റെ ഭാര്യയെ അപമാനിച്ചതുകൊണ്ട്‌ ആ പുരുഷനെയും നിങ്ങൾ കല്ലെറിഞ്ഞ്‌ കൊല്ലണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന്‌ തിന്മ നീക്കിക്കളയണം. 25  “എന്നാൽ ആ പുരുഷൻ വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ വയലിൽവെച്ച്‌ കണ്ടുമുട്ടുകയും ബലം പ്രയോഗിച്ച്‌ പെൺകുട്ടിയുമായി ബന്ധപ്പെടുകയും ചെയ്‌താൽ അവളുമായി ബന്ധപ്പെട്ട പുരുഷനെ മാത്രം നിങ്ങൾ കൊല്ലണം. 26  പെൺകുട്ടിയെ ഒന്നും ചെയ്യരുത്‌. മരണശിക്ഷ അർഹിക്കുന്ന ഒരു പാപവും പെൺകുട്ടി ചെയ്‌തിട്ടില്ല. ഒരാൾ സഹമനുഷ്യനെ ആക്രമിച്ച്‌ കൊലപ്പെടുത്തുന്നതുപോലുള്ള ഒരു സാഹചര്യമാണ്‌ ഇത്‌.+ 27  കാരണം വയലിൽവെച്ചാണ്‌ അയാൾ പെൺകുട്ടിയെ കണ്ടത്‌; ആ പെൺകുട്ടി അലമുറയിട്ടെങ്കിലും അവളെ രക്ഷിക്കാൻ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. 28  “ഒരു പുരുഷൻ വിവാഹനിശ്ചയം കഴിയാത്ത ഒരു കന്യകയെ കണ്ട്‌ അവളെ കടന്നുപിടിച്ച്‌ അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും അവർ പിടിക്കപ്പെടുകയും ചെയ്‌താൽ+ 29  അവളോടൊപ്പം കിടന്ന ആ പുരുഷൻ പെൺകുട്ടിയുടെ അപ്പന്‌ 50 ശേക്കെൽ വെള്ളി കൊടുക്കണം. അയാൾ ആ പെൺകുട്ടിയെ ഭാര്യയായി സ്വീകരിക്കുകയും വേണം.+ കാരണം അയാൾ അവളെ അപമാനിച്ചിരിക്കുന്നു. ആയുഷ്‌കാലത്ത്‌ ഒരിക്കലും അയാൾ ആ സ്‌ത്രീയുമായുള്ള ബന്ധം വേർപെടുത്താൻ പാടില്ല. 30  “അപ്പന്റെ ഭാര്യയെ വിവാഹം കഴിച്ച്‌ ആരും അപ്പനെ അപമാനിക്കരുത്‌.*+

അടിക്കുറിപ്പുകള്‍

അഥവാ “അയാൾ അവളെ തിരസ്‌കരിക്കുന്നെന്ന്‌.”
അഥവാ “തിരസ്‌കരിക്കുകയും.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. അഥവാ “വേശ്യാവൃത്തി.”
അക്ഷ. “അപ്പന്റെ വസ്‌ത്രം നീക്കരുത്‌.”