ആവർത്തനം 23:1-25

  • ദൈവത്തിന്റെ സഭയിൽ പ്രവേശനമില്ലാത്തവർ (1-8)

  • പാളയത്തിന്റെ ശുദ്ധി (9-14)

  • രക്ഷപ്പെട്ടുവരുന്ന അടിമ (15, 16)

  • വേശ്യാവൃത്തി ചെയ്യരുത്‌ (17, 18)

  • പലിശ, നേർച്ച (19-23)

  • വഴിയാത്രക്കാർക്കു പറിച്ചുതിന്നാവുന്നത്‌ (24, 25)

23  “ലിംഗം മുറിച്ചുകളഞ്ഞ ഒരാളോ വൃഷണം ഉടച്ച ഒരു ഷണ്ഡനോ* യഹോവയുടെ സഭയിൽ വരരുത്‌.+  “അവിഹിതബന്ധത്തിൽ ജനിച്ച ആരും യഹോവയുടെ സഭയിൽ വരരുത്‌.+ അയാളുടെ പിൻതലമുറക്കാർ ആരും, പത്താം തലമുറപോലും, യഹോവയുടെ സഭയിൽ വരരുത്‌.  “ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ വരരുത്‌.+ അവരുടെ വംശജർ ആരും, പത്താം തലമുറപോലും, ഒരിക്കലും യഹോവയുടെ സഭയിൽ വരരുത്‌.  കാരണം നിങ്ങൾ ഈജിപ്‌തിൽനിന്ന്‌ പുറപ്പെട്ടുവരുന്ന വഴിക്ക്‌ ആഹാരവും വെള്ളവും തന്ന്‌ അവർ നിങ്ങളെ സഹായിച്ചില്ല.+ മാത്രമല്ല, നിങ്ങളെ ശപിക്കുന്നതിനുവേണ്ടി മെസൊപ്പൊത്താമ്യയിലെ പെഥോരിലുള്ള ബയോരിന്റെ മകനായ ബിലെയാമിനെ അവർ കൂലിക്കെടുക്കുകയും ചെയ്‌തു.+  എന്നാൽ ബിലെയാമിനു ചെവി കൊടുക്കാൻ നിങ്ങളുടെ ദൈവമായ യഹോവ ഒരുക്കമായിരുന്നില്ല.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സ്‌നേഹിച്ചതുകൊണ്ട്‌+ ആ ശാപം യഹോവ ഒരു അനുഗ്രഹമാക്കി മാറ്റി.+  ആയുഷ്‌കാലത്ത്‌ ഒരിക്കലും നിങ്ങൾ അവരുടെ ക്ഷേമത്തിനോ അഭിവൃദ്ധിക്കോ വേണ്ടി പ്രവർത്തിക്കരുത്‌.+  “ഏദോമ്യനെ നീ വെറുക്കരുത്‌; അയാൾ നിന്റെ സഹോദരനല്ലോ.+ “ഈജിപ്‌തുകാരനെയും നീ വെറുക്കരുത്‌; നീ അയാളുടെ ദേശത്ത്‌ ഒരു വിദേശിയായി താമസിച്ചതാണല്ലോ.+  അവരുടെ മൂന്നാം തലമുറയിലെ മക്കൾക്ക്‌ യഹോവയുടെ സഭയിൽ പ്രവേശിക്കാം.  “ശത്രുക്കൾക്കെതിരെ പാളയമിറങ്ങുമ്പോൾ എല്ലാ തരം അശുദ്ധിയും നിങ്ങൾ ഒഴിവാക്കണം.+ 10  നിശാസ്‌ഖലനത്താൽ ഒരാൾ അശുദ്ധനായാൽ അയാൾ പാളയത്തിനു പുറത്ത്‌ പോകണം;+ അയാൾ തിരിച്ചുവരരുത്‌. 11  വൈകുന്നേരം അയാൾ കുളിക്കണം. സൂര്യാസ്‌തമയത്തോടെ അയാൾക്കു പാളയത്തിലേക്കു തിരിച്ചുവരാം.+ 12  വിസർജനത്തിനായി* പാളയത്തിനു പുറത്ത്‌ നിങ്ങൾ ഒരു സ്ഥലം വേർതിരിക്കണം; അവിടെയാണു നിങ്ങൾ പോകേണ്ടത്‌. 13  നിങ്ങളുടെ ഉപകരണങ്ങളുടെ കൂട്ടത്തിൽ ഒരു പാരയുമുണ്ടായിരിക്കണം. നിങ്ങൾ വിസർജനത്തിന്‌ പോകുമ്പോൾ ഒരു കുഴി കുത്തി വിസർജ്യം മണ്ണിട്ട്‌ മൂടണം. 14  കാരണം നിങ്ങളെ വിടുവിക്കാനും നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കാനും വേണ്ടി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ പാളയത്തിനു മധ്യേ നടക്കുന്നുണ്ട്‌.+ ദൈവം നിങ്ങൾക്കിടയിൽ മാന്യതയില്ലാത്ത എന്തെങ്കിലും കണ്ടാൽ നിങ്ങളെ വിട്ട്‌ പോകും. അതുകൊണ്ട്‌ നിങ്ങളുടെ പാളയം വിശുദ്ധമായിരിക്കണം.+ 15  “യജമാനന്റെ അടുത്തുനിന്ന്‌ രക്ഷപ്പെട്ട്‌ നിന്റെ അടുത്തേക്കു വരുന്ന ഒരു അടിമയെ നീ അയാളുടെ യജമാനനു കൈമാറരുത്‌. 16  നിങ്ങളുടെ ഒരു നഗരത്തിൽ ഇഷ്ടമുള്ള ഒരു സ്ഥലത്ത്‌ അയാൾ താമസിക്കട്ടെ. നീ അയാളെ ദ്രോഹിക്കരുത്‌.+ 17  “ഇസ്രായേൽപുത്രിമാർ ആരും ക്ഷേത്രവേശ്യയാകരുത്‌.+ ഇസ്രായേൽപുത്രന്മാരും ക്ഷേത്രവേശ്യയാകാൻ പാടില്ല.+ 18  ഒരു വേശ്യാസ്‌ത്രീയുടെ കൂലിയോ വേശ്യാവൃത്തി ചെയ്‌തുപോരുന്ന ഒരു പുരുഷന്റെ* കൂലിയോ നേർച്ച നിറവേറ്റാനായി നിങ്ങളുടെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു നിങ്ങൾ കൊണ്ടുവരരുത്‌. അവ രണ്ടും നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ അറപ്പാണ്‌. 19  “നിന്റെ സഹോദരനിൽനിന്ന്‌ നീ പലിശ ഈടാക്കരുത്‌.+ പണമാകട്ടെ ഭക്ഷണമാകട്ടെ പലിശ ഈടാക്കാവുന്ന മറ്റ്‌ എന്തെങ്കിലുമാകട്ടെ അവയ്‌ക്കൊന്നിനും നീ നിന്റെ സഹോദരനോടു പലിശ വാങ്ങരുത്‌. 20  ഒരു അന്യദേശക്കാരനോടു നിനക്കു പലിശ വാങ്ങാം.+ എന്നാൽ, നീ അവകാശമാക്കാൻപോകുന്ന ദേശത്ത്‌ നിന്റെ ദൈവമായ യഹോവ നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കണമെങ്കിൽ+ നിന്റെ സഹോദരനിൽനിന്ന്‌ നീ പലിശ വാങ്ങരുത്‌.+ 21  “നീ നിന്റെ ദൈവമായ യഹോവയ്‌ക്ക്‌ ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്‌.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന്‌ പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക്‌ ഒരു പാപമായിത്തീരും.+ 22  എന്നാൽ നേർച്ച നേരാതിരിക്കുന്നതു പാപമായി കണക്കാക്കില്ല.+ 23  നിന്റെ വായിൽനിന്ന്‌ വരുന്ന വാക്കുപോലെതന്നെ നീ ചെയ്യണം.+ സ്വമനസ്സാലെയുള്ള നേർച്ചയായി നിന്റെ ദൈവമായ യഹോവയ്‌ക്കു വായ്‌കൊണ്ട്‌ നേരുന്നതെല്ലാം നീ നിറവേറ്റണം.+ 24  “നീ അയൽക്കാരന്റെ മുന്തിരിത്തോട്ടത്തിൽ കയറിയാൽ വിശപ്പടങ്ങുംവരെ നിനക്കു മുന്തിരി തിന്നാം; എന്നാൽ അതിൽ അൽപ്പംപോലും കൂടയിൽ ശേഖരിക്കരുത്‌.+ 25  “അയൽക്കാരന്റെ വിളഞ്ഞുനിൽക്കുന്ന വയലിൽ ചെല്ലുമ്പോൾ നിനക്കു കൈകൊണ്ട്‌ കതിർ പറിക്കാം. എന്നാൽ അയാളുടെ ധാന്യത്തിന്മേൽ നീ അരിവാൾ വെക്കരുത്‌.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അതായത്‌, കക്കൂസായി.
അക്ഷ. “നായുടെ.”