ആവർത്തനം 26:1-19

  • ആദ്യഫലം സമർപ്പിക്കണം (1-11)

  • കൂടുതലായ ദശാംശം (12-15)

  • ഇസ്രായേൽ—യഹോവയുടെ പ്രത്യേകസ്വത്ത്‌ (16-19)

26  “ഒടുവിൽ, നിന്റെ ദൈവമായ യഹോവ നിനക്ക്‌ അവകാശമായി തരുന്ന ദേശത്ത്‌ പ്രവേശിച്ച്‌ നീ അതു കൈവശമാക്കി അതിൽ താമസിക്കുമ്പോൾ  നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ ഉണ്ടാകുന്ന എല്ലാ വിളവിന്റെയും* ആദ്യഫലങ്ങളിൽ കുറച്ച്‌ എടുത്ത്‌ ഒരു കൊട്ടയിലാക്കി, നിന്റെ ദൈവമായ യഹോവ തന്റെ പേര്‌ സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു ചെല്ലണം.+  എന്നിട്ട്‌, അക്കാലത്ത്‌ പുരോഹിതനായി സേവിക്കുന്ന വ്യക്തിയുടെ അടുത്ത്‌ ചെന്ന്‌ നീ ഇങ്ങനെ പറയണം: ‘ഞങ്ങൾക്കു തരുമെന്ന്‌ യഹോവ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്ത്‌ ഞാൻ എത്തിയിരിക്കുന്നെന്ന കാര്യം ഇന്ന്‌ ഇതാ, ഞാൻ അങ്ങയുടെ ദൈവമായ യഹോവയെ അറിയിക്കുന്നു.’+  “പുരോഹിതൻ ആ കൊട്ട നിന്റെ കൈയിൽനിന്ന്‌ വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിനു മുന്നിൽ വെക്കും.  പിന്നെ നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഈ പ്രസ്‌താവന നടത്തണം: ‘എന്റെ അപ്പൻ അലഞ്ഞുനടന്ന* ഒരു അരാമ്യനായിരുന്നു.+ ഏതാനും പേർ മാത്രംവരുന്ന കുടുംബത്തോടൊപ്പം അപ്പൻ ഈജിപ്‌തിലേക്കു പോയി,+ അവിടെ ഒരു വിദേശിയായി താമസിച്ചു.+ എന്നാൽ അവിടെവെച്ച്‌ അപ്പൻ ശക്തിയും ആൾപ്പെരുപ്പവും ഉള്ള ഒരു മഹാജനതയായിത്തീർന്നു.+  പക്ഷേ ഈജിപ്‌തുകാർ ഞങ്ങളെ ദ്രോഹിക്കുകയും അടിച്ചമർത്തുകയും ക്രൂരമായി അടിമപ്പണി ചെയ്യിക്കുകയും ചെയ്‌തു.+  അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു. യഹോവ ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളുടെ ക്ലേശവും ബുദ്ധിമുട്ടും കാണുകയും ഞങ്ങളെ അവർ അടിച്ചമർത്തിയത്‌ അറിയുകയും ചെയ്‌തു.+  ഒടുവിൽ യഹോവ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്‌ത്‌ ബലമുള്ള കൈയാലും നീട്ടിയ കരത്താലും+ ഭയാനകമായ പ്രവൃത്തികളാലും ഞങ്ങളെ ഈജിപ്‌തിൽനിന്ന്‌ വിടുവിച്ചു.+  പിന്നെ ഞങ്ങളെ ഇവിടേക്കു കൊണ്ടുവന്ന്‌ പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നു.+ 10  ഇപ്പോൾ ഇതാ, യഹോവ എനിക്കു തന്ന നിലത്തെ വിളവിൽനിന്നുള്ള ആദ്യഫലങ്ങൾ ഞാൻ കൊണ്ടുവന്നിരിക്കുന്നു.’+ “നീ അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ സമർപ്പിച്ച്‌ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ കുമ്പിടണം. 11  തുടർന്ന്‌, നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ വീട്ടിലുള്ളവർക്കും ചെയ്‌ത എല്ലാ നന്മകളെയും പ്രതി നീയും നിങ്ങൾക്കിടയിൽ താമസിക്കുന്ന ലേവ്യനും വിദേശിയും ആഹ്ലാദിക്കണം.+ 12  “ദശാംശത്തിന്റെ വർഷമായ മൂന്നാം വർഷത്തിൽ നിന്റെ എല്ലാ വിളവിന്റെയും ദശാംശം വേർതിരിച്ച്‌+ ലേവ്യനും ദേശത്ത്‌ വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും* വിധവയ്‌ക്കും കൊടുക്കണം. അവർ നിന്റെ നഗരങ്ങളിൽവെച്ച്‌* തിന്ന്‌ തൃപ്‌തരാകട്ടെ.+ 13  പിന്നെ നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഇങ്ങനെ പറയണം: ‘അങ്ങ്‌ എന്നോടു കല്‌പിച്ചതുപോലെ വിശുദ്ധമായ ഓഹരിയെല്ലാം ഞാൻ എന്റെ ഭവനത്തിൽനിന്ന്‌ നീക്കി, ലേവ്യനും ദേശത്ത്‌ വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്‌ക്കും+ കൊടുത്തിരിക്കുന്നു. ഞാൻ അങ്ങയുടെ കല്‌പനകൾ ലംഘിക്കുകയോ അവഗണിക്കുകയോ ചെയ്‌തിട്ടില്ല. 14  ഞാൻ വിലാപകാലത്ത്‌ അതിൽനിന്ന്‌ തിന്നുകയോ അശുദ്ധനായിരിക്കുമ്പോൾ അതിൽനിന്ന്‌ എടുക്കുകയോ മരിച്ചവനുവേണ്ടി അതു കൊടുക്കുകയോ ചെയ്‌തിട്ടില്ല. ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്ക്‌ അനുസരിക്കുകയും അങ്ങ്‌ എന്നോടു കല്‌പിച്ചതെല്ലാം പാലിക്കുകയും ചെയ്‌തിരിക്കുന്നു. 15  അങ്ങ്‌ ഇപ്പോൾ അങ്ങയുടെ വിശുദ്ധവാസസ്ഥലമായ സ്വർഗത്തിൽനിന്ന്‌ കടാക്ഷിച്ച്‌ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ+ അങ്ങയുടെ ജനമായ ഇസ്രായേലിനെയും അങ്ങ്‌ ഞങ്ങൾക്കു തന്ന, പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും+ അനുഗ്രഹിക്കേണമേ.’+ 16  “ഈ ചട്ടങ്ങളും ന്യായത്തീർപ്പുകളും പാലിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ ഇന്നു നിങ്ങളോടു കല്‌പിക്കുന്നു. നിങ്ങൾ ഇവ നിങ്ങളുടെ മുഴുഹൃദയത്തോടും+ നിങ്ങളുടെ മുഴുദേഹിയോടും* കൂടെ അനുസരിക്കുകയും പാലിക്കുകയും വേണം. 17  നിങ്ങൾ യഹോവയുടെ വഴികളിൽ നടക്കുകയും ദൈവത്തിന്റെ ചട്ടങ്ങളും+ കല്‌പനകളും+ ന്യായത്തീർപ്പുകളും+ പാലിക്കുകയും ദൈവത്തിന്റെ വാക്കുകൾ കേൾക്കുകയും ചെയ്യുന്നതിൽ തുടർന്നാൽ അവിടുന്നു നിങ്ങളുടെ ദൈവമായിത്തീരും എന്ന പ്രഖ്യാപനം ഇന്നു ദൈവത്തിൽനിന്ന്‌ നിങ്ങൾ നേടിയിരിക്കുന്നു. 18  നിങ്ങൾ ദൈവത്തിന്റെ എല്ലാ കല്‌പനകളും അനുസരിക്കുമെന്നും ദൈവം വാഗ്‌ദാനം ചെയ്‌തതുപോലെ നിങ്ങൾ ദൈവത്തിന്റെ ജനവും പ്രത്യേകസ്വത്തും*+ ആയിത്തീരുമെന്നും ഉള്ള നിങ്ങളുടെ പ്രഖ്യാപനം ഇന്ന്‌ യഹോവയ്‌ക്കും ലഭിച്ചിരിക്കുന്നു. 19  നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ ഒരു വിശുദ്ധജനമാണെന്നു തെളിയിക്കുമ്പോൾ, താൻ വാഗ്‌ദാനം ചെയ്‌തതുപോലെ, കീർത്തിയും മഹത്ത്വവും പ്രശംസയും നൽകി,+ താൻ ഉണ്ടാക്കിയ മറ്റു ജനതകളുടെയെല്ലാം മീതെ+ നിങ്ങളെ ഉയർത്തുമെന്നും ദൈവം പറഞ്ഞിരിക്കുന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “ഫലത്തിന്റെയും.”
മറ്റൊരു സാധ്യത “ക്ഷയിച്ചുകൊണ്ടിരുന്ന.”
അക്ഷ. “കവാടങ്ങൾക്കുള്ളിൽവെച്ച്‌.”
അഥവാ “പിതാവില്ലാത്ത കുട്ടിക്കും.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “വിലമതിക്കാനാവാത്ത അവകാശവും.”