ആവർത്തനം 32:1-52

  • മോശയുടെ പാട്ട്‌ (1-47)

    • യഹോവ പാറ! (4)

    • ഇസ്രായേൽ അതിന്റെ പാറയെ മറന്നുകളയുന്നു (18)

    • “പ്രതികാരം എനിക്കുള്ളത്‌” (35)

    • “ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ” (43)

  • മോശയുടെ മരണം നെബോ പർവതത്തിൽവെച്ചായിരിക്കും (48-52)

32  “ആകാശമേ, ചെവി തരുക; ഞാൻ സംസാരിക്കട്ടെ,ഭൂമി എന്റെ വാമൊഴികൾ കേൾക്കട്ടെ.   എന്റെ ഉപദേശം മഴപോലെ പെയ്യും;എന്റെ വാക്കുകൾ മഞ്ഞുപോലെ പൊഴിയും.അവ പുല്ലിന്മേൽ വീഴുന്ന ചാറ്റൽമഴപോലെയുംസസ്യങ്ങളുടെ മേൽ ചൊരിയുന്ന സമൃദ്ധമായ മഴപോലെയും ആയിരിക്കും.   ഞാൻ യഹോവയുടെ പേര്‌ പ്രസിദ്ധമാക്കും.+ നമ്മുടെ ദൈവത്തിന്റെ മാഹാത്മ്യം പ്രകീർത്തിക്കുവിൻ!+   ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്‌തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+   അവരാണു വഷളത്തം കാണിച്ചത്‌;+ അവർ ദൈവത്തിന്റെ മക്കളല്ല, കുറ്റം അവരുടേതു മാത്രം;+ വക്രതയും കോട്ടവും ഉള്ള ഒരു തലമുറ!+   വിഡ്‌ഢികളും അറിവില്ലാത്തവരും ആയ ജനമേ,+ഇങ്ങനെയോ യഹോവയോടു പെരുമാറുന്നത്‌?+ ദൈവമല്ലേ നിനക്കു ജന്മം നൽകിയ പിതാവ്‌?+നിന്നെ മനഞ്ഞതും നിന്നെ സുസ്ഥിരമായി സ്ഥാപിച്ചതും ദൈവമല്ലോ.   കഴിഞ്ഞുപോയ കാലങ്ങൾ ഓർക്കുക;മുൻതലമുറകളുടെ നാളുകളെക്കുറിച്ച്‌ ചിന്തിക്കുക. നിന്റെ അപ്പനോടു ചോദിക്കുക, അപ്പൻ പറഞ്ഞുതരും;+പ്രായംചെന്നവരോട്‌ ആരായുക, അവർ വിവരിച്ചുതരും.   അത്യുന്നതൻ ജനതകൾക്ക്‌ അവരുടെ അവകാശം നൽകിയപ്പോൾ,+ആദാമിന്റെ മക്കളെ* വേർതിരിച്ചപ്പോൾ,+ഇസ്രായേൽമക്കളുടെ എണ്ണത്തിനനുസരിച്ച്‌+ദൈവം ജനങ്ങളുടെ അതിർത്തി നിർണയിച്ചു.+   യഹോവയുടെ ജനം ദൈവത്തിന്റെ ഓഹരിയും+യാക്കോബ്‌ ദൈവത്തിന്റെ അവകാശവും അല്ലോ.+ 10  ദൈവം യാക്കോബിനെ വിജനഭൂമിയിൽ കണ്ടു,+ഓരിയിടുന്ന, ശൂന്യമായ ഒരു മരുഭൂമിയിൽ.+ ദൈവം യാക്കോബിനു ചുറ്റും ഒരു സംരക്ഷണവലയം തീർത്തു;+കണ്ണിലെ കൃഷ്‌ണമണിപോലെ പരിരക്ഷിച്ചു.+ 11  ഒരു കഴുകൻ അതിന്റെ കൂട്‌ ഇളക്കികുഞ്ഞുങ്ങളുടെ മീതെ വട്ടമിട്ട്‌ പറക്കുന്നതുപോലെ,ചിറകു വിരിച്ച്‌ അവയെതന്റെ ചിറകുകളിൽ വഹിക്കുന്നതുപോലെ,+ 12  യഹോവ തനിയെ യാക്കോബിനെ നയിച്ചു;+അന്യദൈവങ്ങളൊന്നും ഒപ്പമില്ലായിരുന്നു.+ 13  ഭൂമിയുടെ ഉന്നതങ്ങളിൽ ദൈവം യാക്കോബിനെ സവാരി ചെയ്യിച്ചു;+യാക്കോബ്‌ വയലിലെ വിളവുകൾ ഭക്ഷിച്ചു.+ പാറയിൽനിന്ന്‌ തേനുംതീക്കൽപ്പാറയിൽനിന്ന്‌ എണ്ണയും 14  കന്നുകാലികളുടെ വെണ്ണയും ആട്ടിൻപറ്റത്തിന്റെ പാലുംമേന്മയേറിയ ഗോതമ്പും+ നൽകി ദൈവം യാക്കോബിനെ പോഷിപ്പിച്ചു;മേത്തരമായ ചെമ്മരിയാടുകളെയും*ബാശാനിലെ ആൺചെമ്മരിയാടുകളെയും ആൺകോലാടുകളെയും നൽകി.മുന്തിരിച്ചാറിൽനിന്നുള്ള* വീഞ്ഞും നീ കുടിച്ചു. 15  പുഷ്ടിവെച്ചപ്പോൾ യശുരൂൻ* ധിക്കാരപൂർവം തൊഴിച്ചു. നീ തടിച്ചുകൊഴുത്തിരിക്കുന്നു, പുഷ്ടിവെച്ച്‌ മിനുത്തിരിക്കുന്നു.+ അങ്ങനെ, അവനെ ഉണ്ടാക്കിയ ദൈവത്തെ അവൻ ഉപേക്ഷിച്ചു,+രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി. 16  അന്യദൈവങ്ങളാൽ അവർ ദൈവത്തെ കോപിപ്പിച്ചു;+മ്ലേച്ഛവസ്‌തുക്കളാൽ ചൊടിപ്പിച്ചു.+ 17  അവർ ദൈവത്തിനല്ല, ഭൂതങ്ങൾക്ക്‌,അവർ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങൾക്ക്‌, ബലി അർപ്പിച്ചു;+ഈയിടെ വന്ന പുതുദൈവങ്ങൾക്ക്‌,അവരുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങൾക്ക്‌, ബലി അർപ്പിച്ചു. 18  നിന്നെ ജനിപ്പിച്ച നിന്റെ പാറയെ നീ മറന്നുകളഞ്ഞു,+നിനക്കു ജന്മം നൽകിയ ദൈവത്തെ നീ ഓർത്തില്ല.+ 19  അതു കണ്ടപ്പോൾ യഹോവ അവരെ തള്ളിക്കളഞ്ഞു;+ദൈവത്തിന്റെ പുത്രീപുത്രന്മാർ ദൈവത്തെ കോപിപ്പിച്ചല്ലോ. 20  ദൈവം പറഞ്ഞു: ‘ഞാൻ അവരിൽനിന്ന്‌ എന്റെ മുഖം മറയ്‌ക്കും;+അവരുടെ ഭാവി എന്താകുമെന്നു ഞാൻ കാണട്ടെ. അവർ വഴിപിഴച്ച ഒരു തലമുറയല്ലോ,+വിശ്വസ്‌തതയില്ലാത്ത സന്താനങ്ങൾ!+ 21  ദൈവമല്ലാത്തവയെക്കൊണ്ട്‌ അവർ എന്നിൽ ക്രോധം ജനിപ്പിച്ചു;+ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളാൽ അവർ എന്നെ കോപിപ്പിച്ചു.+ നിസ്സാരരായ ഒരു ജനത്തെക്കൊണ്ട്‌ ഞാനും അവരിൽ രോഷം ജനിപ്പിക്കും;+ബുദ്ധിഹീനരായ ജനതയാൽ അവരെ കോപിപ്പിക്കും.+ 22  എന്റെ കോപം അഗ്നിയായിത്തീർന്നിരിക്കുന്നു,+അതു ശവക്കുഴിയുടെ* ആഴങ്ങളെപ്പോലും ദഹിപ്പിക്കും.+അതു ഭൂമിയെയും അതിലുള്ളതിനെയും വിഴുങ്ങിക്കളയും,പർവതങ്ങളുടെ അടിസ്ഥാനങ്ങളെ അതു ചുട്ടുചാമ്പലാക്കും. 23  അവരുടെ കഷ്ടതകൾ ഞാൻ വർധിപ്പിക്കും;എന്റെ അമ്പുകളെല്ലാം ഞാൻ അവർക്കു നേരെ തൊടുത്തുവിടും. 24  അവർ വിശന്ന്‌ തളരും;+കടുത്ത പനിയും ഉഗ്രനാശവും അവരെ വിഴുങ്ങും.+ കടിച്ചുകീറുന്ന കാട്ടുമൃഗങ്ങളെയുംപൊടിയിൽ ഇഴയുന്ന വിഷജന്തുക്കളെയും ഞാൻ അവർക്കു നേരെ അയയ്‌ക്കും.+ 25  പുറത്ത്‌, വാൾ അവരെ സംഹരിക്കും;+അകത്ത്‌, ഭീതി അവരെ വിഴുങ്ങും.+അതിൽനിന്ന്‌ യുവാവും കന്യകയും രക്ഷപ്പെടില്ല;കൊച്ചുകുട്ടിയും തല നരച്ചവനും ഒഴിവാകില്ല.+ 26  “ഞാൻ അവരെ ചിതറിക്കും;അവരുടെ ഓർമപോലും മനുഷ്യകുലത്തിൽനിന്ന്‌ മായ്‌ച്ചുകളയും” എന്നു ഞാൻ പറഞ്ഞേനേ. 27  എന്നാൽ ശത്രു എന്തു പറയും എന്നു ഞാൻ ശങ്കിച്ചു.+“നമ്മുടെ ബലം ജയം നേടിയിരിക്കുന്നു;+ ഇതൊന്നും ചെയ്‌തത്‌ യഹോവയല്ല” എന്നു പറഞ്ഞ്‌എന്റെ എതിരാളികൾ അതു തെറ്റായി വ്യാഖ്യാനിക്കുമോ+ എന്നു ഞാൻ ഭയപ്പെട്ടു. 28  അവർ വിവേകശൂന്യരായ* ഒരു ജനതയാണ്‌,അവരിലാർക്കും വകതിരിവില്ല.+ 29  അവർക്കു ജ്ഞാനമുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ അവർ ഇതു ധ്യാനിക്കുമായിരുന്നു;+ തങ്ങളുടെ പ്രവൃത്തികളുടെ ഭവിഷ്യത്തിനെക്കുറിച്ച്‌ അവർ ചിന്തിക്കുമായിരുന്നു.+ 30  അവരുടെ പാറ അവരെ വിറ്റുകളയുകയും+യഹോവ അവരെ ശത്രുക്കൾക്ക്‌ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്‌തല്ലോ. അല്ലായിരുന്നെങ്കിൽ ഒരുവന്‌ 1,000 പേരെ പിന്തുടരാനാകുമോ?ഇരുവർക്ക്‌ 10,000 പേരെ തുരത്താനാകുമോ?+ 31  അവരുടെ പാറ നമ്മുടെ പാറപോലെയല്ല;+നമ്മുടെ ശത്രുക്കൾപോലും അതു തിരിച്ചറിഞ്ഞിരിക്കുന്നു.+ 32  അവരുടെ മുന്തിരിവള്ളി സൊദോമിൽനിന്നുള്ളതുംഗൊമോറയുടെ മലഞ്ചെരിവുകളിൽനിന്നുള്ളതും ആകുന്നു.+ അവരുടെ മുന്തിരിപ്പഴങ്ങൾ വിഷപ്പഴങ്ങൾ;അവരുടെ മുന്തിരിക്കുലകൾ കയ്‌പുള്ളവ.+ 33  അവരുടെ വീഞ്ഞു പാമ്പിൻവിഷം;മൂർഖന്റെ കൊടിയ വിഷം. 34  അവരുടെ പ്രവൃത്തികളെല്ലാം ഞാൻ മുദ്രയിട്ട്‌എന്റെ സംഭരണശാലയിൽ സൂക്ഷിച്ചിരിക്കുന്നല്ലോ!+ 35  പ്രതികാരം എനിക്കുള്ളത്‌; ഞാൻ ശിക്ഷ നടപ്പാക്കും.+കൃത്യസമയത്ത്‌ അവരുടെ കാൽ വഴുതും.+അവരുടെ വിനാശകാലം അടുത്തിരിക്കുന്നല്ലോ,അവർക്കു സംഭവിക്കാനുള്ളതു പെട്ടെന്നു വരും.’ 36  യഹോവ തന്റെ ജനത്തെ വിധിക്കും,+തന്റെ ദാസരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നുംനിസ്സഹായരും ബലഹീനരും മാത്രം ശേഷിച്ചിരിക്കുന്നെന്നും കാണുമ്പോൾദൈവത്തിന്‌ അവരോടു കരുണ* തോന്നും.+ 37  അപ്പോൾ ദൈവം പറയും: ‘അവരുടെ ദൈവങ്ങൾ എവിടെ?+അവർ അഭയം പ്രാപിച്ചിരുന്ന പാറ എവിടെ? 38  അവരുടെ ബലികളുടെ കൊഴുപ്പു* ഭക്ഷിക്കുകയുംഅവരുടെ പാനീയയാഗങ്ങളുടെ വീഞ്ഞു കുടിക്കുകയും ചെയ്‌തിരുന്നവർ എവിടെ?+ അവർ എഴുന്നേറ്റ്‌ നിങ്ങളെ സഹായിക്കട്ടെ, അവർ നിങ്ങളുടെ അഭയസ്ഥാനമായിരിക്കട്ടെ. 39  ഇതാ, ഞാൻ—ഞാനാണു ദൈവം.+ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല.+ കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്‌,+ മുറിവേൽപ്പിക്കുന്നതും+ സുഖപ്പെടുത്തുന്നതും+ ഞാൻതന്നെ.എന്റെ കൈയിൽനിന്ന്‌ രക്ഷിക്കാൻ ആർക്കു കഴിയും?+ 40  ഞാൻ എന്റെ കൈകൾ ആകാശത്തേക്ക്‌ ഉയർത്തി,“നിത്യനായ ഞാനാണെ”+ എന്നു പറഞ്ഞ്‌ സത്യം ചെയ്യുന്നു. 41  ഞാൻ എന്റെ മിന്നുന്ന വാളിനു മൂർച്ച കൂട്ടിയാൽ,ന്യായവിധിക്കായി ഒരുങ്ങിയാൽ,+എന്റെ എതിരാളികളോടു ഞാൻ പ്രതികാരം ചെയ്യും;+എന്നെ വെറുക്കുന്നവരോടു ഞാൻ പകരം വീട്ടും. 42  എന്റെ അസ്‌ത്രങ്ങളെ ഞാൻ രക്തം കുടിപ്പിക്കും,കൊല്ലപ്പെട്ടവരുടെയും ബന്ദികളുടെയും രക്തംതന്നെ!എന്റെ വാൾ മാംസം തിന്നും,ശത്രുനിരയിലെ നായകന്മാരുടെ ശിരസ്സുകൾതന്നെ.’ 43  ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ,+തന്റെ ദാസന്മാരുടെ രക്തത്തിനു ദൈവം പ്രതികാരം ചെയ്യുമല്ലോ;+തന്റെ എതിരാളികളോടു ദൈവം പകരം വീട്ടും,+തന്റെ ജനത്തിന്റെ ദേശത്തിനു പാപപരിഹാരം വരുത്തും.”* 44  മോശയും നൂന്റെ മകനായ ഹോശയയും*+ വന്ന്‌ ഈ പാട്ടു മുഴുവനും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.+ 45  ഈ വാക്കുകൾ മോശ ഇസ്രായേലിനെ മുഴുവൻ അറിയിച്ചു. 46  പിന്നെ മോശ പറഞ്ഞു: “ഈ നിയമത്തിലെ വാക്കുകളെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ നിങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടതിന്‌+ ഇന്നു ഞാൻ നിങ്ങളെ അറിയിച്ച എല്ലാ മുന്നറിയിപ്പുകളും ഹൃദയത്തിൽ സൂക്ഷിക്കുക.+ 47  ഇവ അർഥശൂന്യമായ വാക്കുകളല്ല; നിങ്ങളുടെ ജീവൻതന്നെയാണ്‌.+ ഇവ അനുസരിക്കുന്നെങ്കിൽ യോർദാൻ കടന്ന്‌ കൈവശമാക്കാൻപോകുന്ന ദേശത്ത്‌ നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കും.” 48  അന്നേ ദിവസംതന്നെ യഹോവ മോശയോടു പറഞ്ഞു: 49  “അബാരീം പ്രദേശത്തെ ഈ മലയിലേക്ക്‌,+ യരീഹൊയുടെ എതിർവശത്തുള്ള മോവാബ്‌ ദേശത്തെ നെബോ പർവതത്തിലേക്ക്‌,+ കയറിച്ചെന്ന്‌ ഇസ്രായേല്യർക്കു ഞാൻ അവകാശമായി കൊടുക്കാൻപോകുന്ന കനാൻ ദേശം കണ്ടുകൊള്ളുക.+ 50  നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ച്‌ മരിച്ച്‌ തന്റെ ജനത്തോടു ചേർന്നതുപോലെ* നീ കയറിച്ചെല്ലുന്ന മലയിൽവെച്ച്‌ നീ മരിക്കുകയും+ നിന്റെ ജനത്തോടു ചേരുകയും ചെയ്യും. 51  കാരണം, നിങ്ങൾ ഇരുവരും സീൻ വിജനഭൂമിയിലെ കാദേശിലുള്ള മെരീബയിലെ നീരുറവിൽവെച്ച്‌+ ഇസ്രായേല്യരുടെ മധ്യേ എന്നോട്‌ അവിശ്വസ്‌തത കാണിച്ചു; ഇസ്രായേൽ ജനത്തിനു മുമ്പാകെ നിങ്ങൾ എന്നെ വിശുദ്ധീകരിച്ചില്ല.+ 52  നീ ദൂരെനിന്ന്‌ ആ ദേശം കാണും; എന്നാൽ ഞാൻ ഇസ്രായേൽ ജനത്തിനു കൊടുക്കുന്ന ദേശത്ത്‌ നീ കടക്കില്ല.”+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “മനുഷ്യവർഗത്തെ.”
അക്ഷ. “ചെമ്മരിയാടുകളുടെ കൊഴുപ്പും.”
അക്ഷ. “മുന്തിരിയുടെ രക്തത്തിൽനിന്നുള്ള.”
അർഥം: “നേരുള്ളവൻ,” ബഹുമാനസൂചകമായി ഇസ്രായേലിനെ സംബോധന ചെയ്യുന്ന പദം.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ഉപദേശത്തിനു ചെവിയടച്ച.”
അഥവാ “അവരെപ്രതി ഖേദം.”
അഥവാ “അവരുടെ മേത്തരമായ ബലികൾ.”
അഥവാ “ദേശം ശുദ്ധീകരിക്കും.”
യോശുവയുടെ യഥാർഥപേര്‌. “യാഹിനാൽ രക്ഷിക്കപ്പെട്ട; യാഹ്‌ രക്ഷിച്ചിരിക്കുന്നു” എന്നെല്ലാം അർഥമുള്ള ഹോശയ്യ എന്ന പേരിന്റെ മറ്റൊരു രൂപമാണു ഹോശയ.
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.