ആവർത്തനം 33:1-29

  • മോശ ഗോത്രങ്ങളെ അനുഗ്രഹിക്കുന്നു (1-29)

    • യഹോവയുടെ ‘ശാശ്വതഭുജങ്ങൾ’ (27)

33  ദൈവപുരുഷനായ മോശ തന്റെ മരണത്തിനു മുമ്പ്‌ ഇസ്രായേല്യരെ അനുഗ്രഹിച്ച്‌+  ഇങ്ങനെ പറഞ്ഞു: “യഹോവ! അവിടുന്ന്‌ സീനായിൽനിന്ന്‌ വന്നു,+സേയീരിൽനിന്ന്‌ അവരുടെ മേൽ പ്രകാശിച്ചു. പാരാൻമലനാട്ടിൽനിന്ന്‌ തന്റെ മഹത്ത്വത്തിൽ ശോഭിച്ചു.+ദൈവത്തിന്റെകൂടെ വിശുദ്ധസഹസ്രങ്ങളും*+ദൈവത്തിന്റെ വലങ്കൈയിൽ+ ദൈവത്തിന്റെ യോദ്ധാക്കളും ഉണ്ടായിരുന്നു.   ദൈവത്തിനു തന്റെ ജനത്തോടു വാത്സല്യം തോന്നി;+അവരുടെ വിശുദ്ധരെല്ലാം തൃക്കൈയിലിരിക്കുന്നു.+ അവർ അങ്ങയുടെ കാൽക്കലിരുന്നു;+അവർ അങ്ങയുടെ മൊഴികൾക്കു കാതോർത്തു.+   (മോശ ഞങ്ങൾക്കൊരു കല്‌പന തന്നു,+യാക്കോബിൻസഭയുടെ അവകാശമായ ഒരു നിയമംതന്നെ.)+   ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളും+ജനത്തിന്റെ എല്ലാ തലവന്മാരും ഒന്നിച്ചുകൂടിയപ്പോൾ,+ദൈവം യശുരൂനിൽ* രാജാവായി.+   രൂബേൻ മരിച്ചൊടുങ്ങാതെ ജീവിച്ചിരിക്കട്ടെ,+രൂബേന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”+   മോശ യഹൂദയെ ഇങ്ങനെ അനുഗ്രഹിച്ചു:+ “യഹോവേ, യഹൂദയുടെ സ്വരം കേൾക്കേണമേ,+യഹൂദയെ സ്വന്തം ജനത്തിലേക്കു മടക്കിവരുത്തേണമേ. യഹൂദയുടെ കൈകൾ സ്വന്തം അവകാശത്തിനായി പോരാടി,ശത്രുക്കളെ നേരിടാൻ അങ്ങ്‌ യഹൂദയ്‌ക്കു തുണയായിരിക്കേണമേ.”+   ലേവിയെക്കുറിച്ച്‌ മോശ പറഞ്ഞു:+ “അങ്ങയുടെ* ഊറീമും തുമ്മീമും+ അങ്ങയുടെ വിശ്വസ്‌തനുള്ളത്‌,+അവനെ അങ്ങ്‌ മസ്സയിൽവെച്ച്‌ പരീക്ഷിച്ചു.+ മെരീബയിലെ നീരുറവിൽവെച്ച്‌ അങ്ങ്‌ അവനോടു പോരാടി,+   അവൻ തന്റെ മാതാപിതാക്കളോട്‌, ‘ഞാൻ നിങ്ങളെ ആദരിക്കുന്നില്ല’ എന്നു പറഞ്ഞു. തന്റെ സഹോദരന്മാരെപ്പോലും അവൻ അംഗീകരിച്ചില്ല,+സ്വന്തം ആൺമക്കളെ അവൻ അവഗണിച്ചു. പകരം, അവർ അങ്ങയുടെ വാക്ക്‌ അനുസരിച്ചു,അങ്ങയുടെ ഉടമ്പടി അവർ പാലിച്ചു.+ 10  അവർ യാക്കോബിനെ അങ്ങയുടെ ന്യായത്തീർപ്പുകളും+ഇസ്രായേലിനെ അങ്ങയുടെ നിയമവും ഉപദേശിക്കട്ടെ.+ അവർ അങ്ങയ്‌ക്കു* ഹൃദ്യമായ സുഗന്ധക്കൂട്ട്‌ അർപ്പിക്കട്ടെ,+അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണയാഗം കഴിക്കട്ടെ.+ 11  യഹോവേ, അവന്റെ ശക്തിയെ അനുഗ്രഹിക്കേണമേ,അവന്റെ പ്രവൃത്തികളിൽ പ്രസാദിക്കേണമേ. അവന്‌ എതിരെ എഴുന്നേൽക്കുന്നവരുടെ കാലുകൾ* തകർക്കേണമേ,അവനെ വെറുക്കുന്നവർ മേലാൽ എഴുന്നേൽക്കാതിരിക്കട്ടെ.” 12  ബന്യാമീനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “യഹോവയ്‌ക്കു പ്രിയപ്പെട്ടവൻ ബന്യാമീന്‌* അരികെ സുരക്ഷിതനായി വസിക്കട്ടെ;ബന്യാമീൻ, ദിനം മുഴുവൻ അവന്‌* അഭയം നൽകട്ടെ,ബന്യാമീന്റെ ചുമലുകൾക്കു മധ്യേ അവൻ* വസിക്കും.” 13  യോസേഫിനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “യഹോവ യോസേഫിന്റെ ദേശത്തെ അനുഗ്രഹിക്കട്ടെ,+ആകാശത്തിന്റെ വിശിഷ്ടവസ്‌തുക്കൾകൊണ്ടും,തുഷാരവർഷംകൊണ്ടും നീരുറവിലെ ജലംകൊണ്ടും,+ 14  സൂര്യൻ വളർത്തുന്ന ശ്രേഷ്‌ഠവസ്‌തുക്കൾകൊണ്ടും,മാസംതോറുമുള്ള ശ്രേഷ്‌ഠവിളകൾകൊണ്ടും,+ 15  പുരാതനഗിരികളുടെ* അതിവിശിഷ്ടവസ്‌തുക്കൾകൊണ്ടും,+ശാശ്വതശൈലങ്ങളുടെ ഉത്‌കൃഷ്ടവസ്‌തുക്കൾകൊണ്ടും, 16  ഭൂമിയുടെ വിശിഷ്ടവസ്‌തുക്കൾകൊണ്ടും അതിന്റെ സകല സമൃദ്ധികൊണ്ടും,+മുൾച്ചെടിയിൽ വസിക്കുന്നവന്റെ+ പ്രസാദംകൊണ്ടും യോസേഫിനെ അനുഗ്രഹിക്കട്ടെ. അവയെല്ലാം യോസേഫിന്റെ ശിരസ്സിൽ,തന്റെ സഹോദരന്മാരിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവന്റെ നെറുകയിൽ, വസിക്കട്ടെ.+ 17  യോസേഫിന്റെ പ്രൗഢി കടിഞ്ഞൂൽക്കാളയുടേതുപോലെ,യോസേഫിന്റെ കൊമ്പുകൾ കാട്ടുപോത്തിന്റേതുപോലെ. അവകൊണ്ട്‌ യോസേഫ്‌ ജനങ്ങളെ തള്ളും,*അവരെ ഒന്നടങ്കം ഭൂമിയുടെ അറുതികളിലേക്കു നീക്കും. അവ എഫ്രയീമിന്റെ പതിനായിരങ്ങളാണ്‌,+മനശ്ശെയുടെ ആയിരങ്ങളും.” 18  സെബുലൂനെക്കുറിച്ച്‌+ മോശ പറഞ്ഞു: “സെബുലൂനേ, നീ നിന്റെ പ്രയാണങ്ങളിലുംയിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആഹ്ലാദിക്കുക.+ 19  അവർ ജനങ്ങളെ പർവതത്തിലേക്കു ക്ഷണിക്കും. അവിടെ അവർ നീതിയുടെ ബലികൾ അർപ്പിക്കും. ജലാശയങ്ങളുടെ സമൃദ്ധമായ സമ്പത്ത്‌ അവർ കോരിയെടുക്കും,*മണലിൽ മറഞ്ഞിരിക്കുന്ന നിധികൾ അവർ കുഴിച്ചെടുക്കും.” 20  ഗാദിനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “ഗാദിന്റെ അതിരുകൾ വിശാലമാക്കുന്നവൻ അനുഗൃഹീതൻ.+ ഗാദ്‌ അവിടെ സിംഹത്തെപ്പോലെ പതുങ്ങിക്കിടക്കുന്നു,ഭുജവും നെറുകയും വലിച്ചുകീറാൻ ഒരുങ്ങിയിരിക്കുന്നു. 21  ഗാദ്‌ തനിക്കുവേണ്ടി ആദ്യഭാഗം തിരഞ്ഞെടുക്കും,+അവിടെയല്ലോ നിയമദാതാവ്‌ ഗാദിന്‌ ഓഹരി കരുതിവെച്ചിരിക്കുന്നത്‌.+ ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടും. ഗാദ്‌ യഹോവയുടെ നീതിയും,ഇസ്രായേലിനുള്ള ദൈവത്തിന്റെ വിധികളും നടപ്പാക്കും.” 22  ദാനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “ദാൻ ഒരു സിംഹക്കുട്ടി.+ ദാൻ ബാശാനിൽനിന്ന്‌ കുതിച്ചുചാടും.”+ 23  നഫ്‌താലിയെക്കുറിച്ച്‌ മോശ പറഞ്ഞു:+ “നഫ്‌താലി അംഗീകാരത്താൽ തൃപ്‌തനുംയഹോവയുടെ അനുഗ്രഹം നിറഞ്ഞവനും ആണ്‌. പടിഞ്ഞാറും തെക്കും നീ അവകാശമാക്കിക്കൊള്ളുക.” 24  ആശേരിനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “ആശേർ പുത്രസമ്പത്തുകൊണ്ട്‌ അനുഗൃഹീതനാണ്‌. ആശേരിനു സഹോദരന്മാരുടെ പ്രീതി ലഭിക്കട്ടെ,ആശേർ തന്റെ പാദം എണ്ണയിൽ മുക്കട്ടെ.* 25  നിന്റെ കവാടത്തിന്റെ പൂട്ടുകൾ ഇരുമ്പിലും ചെമ്പിലും തീർത്തവ,+ജീവിതകാലം മുഴുവൻ നീ സുരക്ഷിതനായിരിക്കും.* 26  യശുരൂന്റെ+ സത്യദൈവത്തെപ്പോലെ ആരുമില്ല,+നിനക്കു തുണയേകാൻ ദൈവം ആകാശത്ത്‌ എഴുന്നള്ളുന്നു,തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.+ 27  പുരാതനകാലംമുതൽ ദൈവം ഒരു സങ്കേതമാണ്‌.+നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ.+ ശത്രുവിനെ ദൈവം നിന്റെ മുന്നിൽനിന്ന്‌ ഓടിച്ചുകളയും,+‘അവരെ തുടച്ചുനീക്കുവിൻ!’ എന്നു ദൈവം പറയും.+ 28  ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും ദേശത്ത്‌+ഇസ്രായേൽ സുരക്ഷിതനായി വസിക്കും,യാക്കോബിന്റെ നീരുറവ സ്വച്ഛമായി ഒഴുകും.യാക്കോബിന്റെ ആകാശം മഞ്ഞു പൊഴിക്കും.+ 29  ഇസ്രായേലേ, നീ എത്ര ധന്യൻ!+ യഹോവ രക്ഷിച്ച ജനമേ,+നിന്നെപ്പോലെ ആരുണ്ട്‌?+നിന്നെ കാക്കുന്ന പരിചയും+നിന്റെ മഹിമയാർന്ന വാളും ദൈവമല്ലോ. നിന്റെ ശത്രുക്കൾ നിന്റെ മുന്നിൽ വിറയ്‌ക്കും,+നീ അവരുടെ മുതുകിൽ* ചവിട്ടിനടക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “ആയിരക്കണക്കിനു വിശുദ്ധന്മാരും.”
അർഥം: “നേരുള്ളവൻ,” ബഹുമാനസൂചകമായി ഇസ്രായേലിനെ സംബോധന ചെയ്യുന്ന പദം.
ഈ വാക്യത്തിൽ, “അങ്ങയുടെ,” “അങ്ങ്‌” എന്നീ വാക്കുകൾ ദൈവത്തെ കുറിക്കുന്നു.
അക്ഷ. “അങ്ങയുടെ മൂക്കിൽ.”
അഥവാ “അര.”
മറ്റൊരു സാധ്യത “ദൈവത്തിന്‌.”
മറ്റൊരു സാധ്യത “ദൈവം ദിനം മുഴുവൻ ബന്യാമീന്‌.”
മറ്റൊരു സാധ്യത “ദൈവത്തിന്റെ ചുമലുകൾക്കു മധ്യേ ബന്യാമീൻ.”
മറ്റൊരു സാധ്യത “കിഴക്കുള്ള പർവതങ്ങളുടെ.”
അഥവാ “കുത്തും.”
അക്ഷ. “സമൃദ്ധി വലിച്ചുകുടിക്കും.”
അഥവാ “കഴുകട്ടെ.”
അക്ഷ. “നിന്റെ ദിനങ്ങൾപോലെയായിരിക്കും നിന്റെ ശക്തി.”
മറ്റൊരു സാധ്യത “ഉയർന്ന സ്ഥലങ്ങളിൽ.”