ആവർത്തനം 4:1-49

  • അനുസരിക്കാനുള്ള ആഹ്വാനം (1-14)

    • ദൈവം ചെയ്‌ത കാര്യങ്ങൾ മറക്കരുത്‌ (9)

  • യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്നു (15-31)

  • യഹോവയല്ലാതെ മറ്റൊരു ദൈവമില്ല (32-40)

  • യോർദാന്റെ കിഴക്കുള്ള അഭയനഗരങ്ങൾ (41-43)

  • നിയമത്തിന്‌ ഒരു ആമുഖം (44-49)

4  “ഇസ്രായേലേ, നിങ്ങൾ ജീവിച്ചിരിക്കാനും+ നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത്‌ ചെന്ന്‌ അതു കൈവശമാക്കാനും വേണ്ടി ഞാൻ നിങ്ങളെ പഠിപ്പിക്കുന്ന ചട്ടങ്ങളും ന്യായത്തീർപ്പുകളും അനുസരിക്കുക.  ഞാൻ നിങ്ങൾക്കു നൽകുന്ന കല്‌പനയോടു നിങ്ങൾ ഒന്നും കൂട്ടിച്ചേർക്കരുത്‌; അതിൽനിന്ന്‌ ഒന്നും കുറയ്‌ക്കുകയുമരുത്‌.+ ഞാൻ നിങ്ങളോടു കല്‌പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‌പനകൾ നിങ്ങൾ അതേപടി പാലിക്കണം.  “പെയോരിലെ ബാലിന്റെ കാര്യത്തിൽ യഹോവ ചെയ്‌തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട്‌ കണ്ടതാണല്ലോ. പെയോരിലെ ബാലിന്റെ പിന്നാലെ പോയ എല്ലാവരെയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കിടയിൽനിന്ന്‌ നിശ്ശേഷം നശിപ്പിച്ചു.+  എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിനിൽക്കുന്ന നിങ്ങളെല്ലാം ഇന്നു ജീവനോടെയുണ്ട്‌.  നിങ്ങളുടെ ദൈവമായ യഹോവ എന്നോടു കല്‌പിച്ചതുപോലെ ഞാൻ നിങ്ങളെ ചട്ടങ്ങളും ന്യായത്തീർപ്പുകളും പഠിപ്പിച്ചിരിക്കുന്നു.+ നിങ്ങൾ കൈവശമാക്കുന്ന ദേശത്ത്‌ നിങ്ങൾ അവയെല്ലാം പാലിക്കണം.  നിങ്ങൾ അവയെല്ലാം ശ്രദ്ധാപൂർവം പിൻപറ്റിയാൽ+ ഈ ചട്ടങ്ങളെക്കുറിച്ച്‌ കേൾക്കുന്ന ജനങ്ങളുടെ മുമ്പാകെ നിങ്ങൾ ജ്ഞാനികളും+ വകതിരിവുള്ളവരും+ ആയിരിക്കും. അവർ നിങ്ങളെക്കുറിച്ച്‌, ‘ഈ മഹാജനത ജ്ഞാനവും വകതിരിവും ഉള്ളവരാണ്‌’+ എന്നു പറയും.  നമ്മൾ വിളിക്കുമ്പോഴെല്ലാം നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്ത്‌ എത്തുന്നതുപോലെ, ദൈവം ഇത്ര അടുത്തുള്ള വേറെ ഏതെങ്കിലും മഹാജനതയുണ്ടോ?+  വേറെ ഏതു ജനതയ്‌ക്കാണ്‌ ഇന്നു ഞാൻ നിങ്ങളുടെ മുമ്പാകെ വെക്കുന്ന ഈ നിയമസംഹിതപോലെ നീതിയുള്ള ചട്ടങ്ങളും ന്യായത്തീർപ്പുകളും ഉള്ളത്‌?+  “നിങ്ങൾ സ്വന്തം കണ്ണുകൊണ്ട്‌ കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും ജീവകാലത്ത്‌ ഒരിക്കലും അവ നിങ്ങളുടെ ഹൃദയത്തിൽനിന്ന്‌ നീങ്ങിപ്പോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക; ഇക്കാര്യത്തിൽ അതീവജാഗ്രത കാണിക്കുക. അവ നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കുകയും വേണം.+ 10  ഹോരേബിൽവെച്ച്‌ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിന്ന നാളിൽ യഹോവ എന്നോടു പറഞ്ഞു: ‘ജനത്തെ എന്റെ മുമ്പാകെ കൂട്ടിവരുത്തുക. ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർ എന്നെ ഭയപ്പെടാൻ പഠിക്കേണ്ടതിനും+ അവരുടെ മക്കളെ പഠിപ്പിക്കേണ്ടതിനും+ ഞാൻ എന്റെ വചനങ്ങൾ അവരെ അറിയിക്കും.’+ 11  “അങ്ങനെ നിങ്ങൾ മലയുടെ അടിവാരത്ത്‌ വന്ന്‌ നിന്നു. അപ്പോൾ ആ മല കത്തിജ്വലിക്കുന്നുണ്ടായിരുന്നു; അതിന്റെ ജ്വാല അങ്ങ്‌ ആകാശത്തോളം* എത്തി. ഇരുളും മേഘവും കനത്ത മൂടലും അവിടെയുണ്ടായിരുന്നു.+ 12  പിന്നെ യഹോവ തീയിൽനിന്ന്‌ നിങ്ങളോടു സംസാരിക്കാൻതുടങ്ങി.+ നിങ്ങൾ സ്വരം കേട്ടെങ്കിലും രൂപമൊന്നും കണ്ടില്ല,+ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.+ 13  ദൈവത്തിന്റെ ഉടമ്പടി,+ അതായത്‌ നിങ്ങൾ പാലിക്കണമെന്നു കല്‌പിച്ച ആ പത്തു കല്‌പനകൾ,*+ ദൈവം നിങ്ങളോടു പ്രഖ്യാപിച്ചു. തുടർന്ന്‌ ദൈവം അവ രണ്ടു കൽപ്പലകകളിൽ എഴുതി.+ 14  നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത്‌ ചെല്ലുമ്പോൾ നിങ്ങൾ പാലിക്കേണ്ട ചട്ടങ്ങളും ന്യായത്തീർപ്പുകളും നിങ്ങളെ പഠിപ്പിക്കണമെന്ന്‌ ആ സമയത്ത്‌ യഹോവ എന്നോടു കല്‌പിച്ചു. 15  “അതുകൊണ്ട്‌ വഷളത്തം പ്രവർത്തിക്കാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. യഹോവ ഹോരേബിൽവെച്ച്‌ തീയുടെ നടുവിൽനിന്ന്‌ നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങൾ രൂപമൊന്നും കണ്ടില്ലല്ലോ. 16  അതിനാൽ എന്തിന്റെയെങ്കിലും പ്രതീകമായ ഒരു രൂപം കൊത്തിയുണ്ടാക്കി നിങ്ങൾ വഷളത്തം പ്രവർത്തിക്കരുത്‌. ആണിന്റെയോ പെണ്ണിന്റെയോ+ 17  ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്ത്‌ പറക്കുന്ന ഏതെങ്കിലും പക്ഷിയുടെയോ+ 18  നിലത്ത്‌ ഇഴയുന്ന ഏതെങ്കിലും ജീവിയുടെയോ ഭൂമിക്കു കീഴെ വെള്ളത്തിലുള്ള ഏതെങ്കിലും മത്സ്യത്തിന്റെയോ രൂപം നിങ്ങൾ ഉണ്ടാക്കരുത്‌.+ 19  നിങ്ങൾ കണ്ണ്‌ ഉയർത്തി ആകാശത്തേക്കു നോക്കി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും—ആകാശത്തിലെ സർവസൈന്യത്തെയും—കാണുമ്പോൾ അവയുടെ മുമ്പാകെ കുമ്പിട്ട്‌ അവയെ സേവിക്കാൻ പ്രലോഭിതരാകരുത്‌.+ അവയെ നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങൾക്കുമായി കൊടുത്തിരിക്കുന്നു. 20  എന്നാൽ നിങ്ങൾ, ഇന്നായിരിക്കുന്നതുപോലെ തന്റെ സ്വകാര്യസ്വത്തായിരിക്കാൻ*+ ഈജിപ്‌ത്‌ എന്ന ഇരുമ്പുചൂളയിൽനിന്ന്‌ യഹോവ പുറത്ത്‌ കൊണ്ടുവന്ന ജനമാണ്‌. 21  “നിങ്ങൾ കാരണം യഹോവ എന്നോടു കോപിച്ചു;+ ഞാൻ യോർദാൻ കടക്കുകയോ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ആ നല്ല ദേശത്തേക്കു പോകുകയോ ഇല്ലെന്നു ദൈവം സത്യം ചെയ്‌ത്‌ പറഞ്ഞു.+ 22  ഞാൻ ഈ ദേശത്തുവെച്ച്‌ മരിക്കും; ഞാൻ യോർദാൻ കടക്കില്ല.+ എന്നാൽ നിങ്ങൾ യോർദാൻ കടക്കുകയും ആ നല്ല ദേശം കൈവശമാക്കുകയും ചെയ്യും. 23  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുമായി ചെയ്‌ത ഉടമ്പടി നിങ്ങൾ ഒരിക്കലും മറന്നുകളയരുത്‌.+ നിങ്ങളുടെ ദൈവമായ യഹോവ വിലക്കിയ ഏതെങ്കിലും രൂപം നിങ്ങൾ കൊത്തിയുണ്ടാക്കരുത്‌.+ 24  കാരണം നിങ്ങളുടെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയാണ്‌,+ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ഒരു ദൈവം.+ 25  “നിങ്ങൾക്കു മക്കളും പേരക്കുട്ടികളും ഉണ്ടായി ആ ദേശത്ത്‌ ദീർഘകാലം താമസിച്ചശേഷം നിങ്ങൾ നിങ്ങൾക്കുതന്നെ നാശം വരുത്തുന്ന വിധത്തിൽ പ്രവർത്തിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഒരു രൂപം കൊത്തിയുണ്ടാക്കി+ നിങ്ങളുടെ ദൈവമായ യഹോവയെ കോപിപ്പിച്ചുകൊണ്ട്‌ ദൈവമുമ്പാകെ തിന്മ പ്രവർത്തിക്കുകയും ചെയ്‌താൽ,+ 26  ഇന്നു ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷി നിറുത്തി പറയുന്നു, യോർദാൻ കടന്ന്‌ നിങ്ങൾ കൈവശമാക്കുന്ന ആ ദേശത്തുനിന്ന്‌ നിങ്ങൾ പെട്ടെന്നു നശിച്ചുപോകും, ഉറപ്പ്‌. അവിടെ അധികകാലം തുടരാൻ നിങ്ങൾക്കു കഴിയില്ല, നിങ്ങളെ അവിടെനിന്ന്‌ നിശ്ശേഷം തുടച്ചുനീക്കും.+ 27  യഹോവ നിങ്ങളെ ജനതകൾക്കിടയിൽ ചിതറിക്കും.+ നിങ്ങളിൽ കുറച്ച്‌ പേർ മാത്രമേ യഹോവ നിങ്ങളെ ഓടിച്ചുകളയുന്ന സ്ഥലങ്ങളിലെ ജനതകൾക്കിടയിൽ ശേഷിക്കൂ.+ 28  മനുഷ്യർ മരത്തിലും കല്ലിലും നിർമിച്ച, കാണാനോ കേൾക്കാനോ തിന്നാനോ മണക്കാനോ കഴിയാത്ത, ദൈവങ്ങളെ അവിടെ നിങ്ങൾക്കു സേവിക്കേണ്ടിവരും.+ 29  “എന്നാൽ അവിടെവെച്ച്‌ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നെങ്കിൽ, നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ തിരയുന്നെങ്കിൽ,+ നിങ്ങൾ ദൈവത്തെ കണ്ടെത്തും.+ 30  നിങ്ങൾ വലിയ ക്ലേശത്തിലാകുകയും ഭാവിയിൽ ഈ കാര്യങ്ങളെല്ലാം നിങ്ങൾക്കു സംഭവിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുകയും ദൈവത്തിന്റെ വാക്കിനു ചെവി കൊടുക്കുകയും ചെയ്യും.+ 31  നിങ്ങളുടെ ദൈവമായ യഹോവ കരുണാമയനായ ദൈവമാണല്ലോ.+ ദൈവം നിങ്ങളെ ഉപേക്ഷിക്കുകയോ നിങ്ങളെ നശിപ്പിക്കുകയോ നിങ്ങളുടെ പൂർവികർക്കു സത്യം ചെയ്‌ത്‌ നൽകിയ ഉടമ്പടി മറന്നുകളയുകയോ ഇല്ല.+ 32  “ഇപ്പോൾ നിങ്ങൾ മുൻകാലത്തെക്കുറിച്ച്‌, ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചതുമുതലുള്ള കാലത്തെക്കുറിച്ച്‌, ചോദിക്കുക. ആകാശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അന്വേഷിക്കുക. ഇങ്ങനെയൊരു മഹാകാര്യം എപ്പോഴെങ്കിലും സംഭവിക്കുകയോ ഇതുപോലൊരു കാര്യത്തെക്കുറിച്ച്‌ കേൾക്കുകയോ ചെയ്‌തിട്ടുണ്ടോ?+ 33  നിങ്ങൾ കേട്ടതുപോലെ വേറെ ഏതെങ്കിലും ജനം തീയിൽനിന്ന്‌ ദൈവത്തിന്റെ ശബ്ദം കേൾക്കുകയും ജീവനോടിരിക്കുകയും ചെയ്‌തിട്ടുണ്ടോ?+ 34  അല്ല, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾ കാൺകെ ഈജിപ്‌തിൽവെച്ച്‌ നിങ്ങൾക്കുവേണ്ടി ചെയ്‌തതുപോലെ ദൈവം ഇന്നേവരെ പ്രവർത്തിച്ചിട്ടുണ്ടോ? ന്യായവിധികൾ,* അടയാളങ്ങൾ, അത്ഭുതങ്ങൾ,+ യുദ്ധം,+ ബലമുള്ള കൈ,+ നീട്ടിയ കരം, ഭയാനകമായ പ്രവൃത്തികൾ+ എന്നിവയാൽ മറ്റൊരു ജനതയുടെ മധ്യേനിന്ന്‌ തനിക്കായി ഒരു ജനതയെ എടുക്കാൻ ദൈവം മുമ്പ്‌ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? 35  എന്നാൽ യഹോവയാണു സത്യദൈവമെന്നു നിങ്ങൾ അറിയാൻവേണ്ടി ഇതെല്ലാം നിങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു;+ അവിടുന്നല്ലാതെ മറ്റൊരു ദൈവവുമില്ല.+ 36  നിങ്ങളെ തിരുത്താൻ സ്വർഗത്തിൽനിന്ന്‌ ദൈവം തന്റെ സ്വരം കേൾപ്പിക്കുകയും ഭൂമിയിൽ തന്റെ മഹാജ്വാല കാണിച്ചുതരുകയും ചെയ്‌തല്ലോ. ആ തീയിൽനിന്ന്‌ നിങ്ങൾ ദൈവത്തിന്റെ സ്വരം കേൾക്കുകയും ചെയ്‌തു.+ 37  “ദൈവം നിങ്ങളുടെ പൂർവികരെ സ്‌നേഹിക്കുകയും അവർക്കു ശേഷം അവരുടെ സന്തതിയെ* തന്റെ ജനമായി തിരഞ്ഞെടുക്കുകയും ചെയ്‌തു.+ അതിനാൽ ഈജിപ്‌തിൽനിന്ന്‌ തന്റെ സാന്നിധ്യത്തിൽ തന്റെ മഹാശക്തിയാൽ നിങ്ങളെ വിടുവിച്ചു. 38  നിങ്ങളെക്കാൾ ശക്തരായ മഹാജനതകളുടെ ദേശത്തേക്കു നിങ്ങളെ കൊണ്ടുവരാനും ഇന്നായിരിക്കുന്നതുപോലെ അവരുടെ ദേശം നിങ്ങൾക്ക്‌ അവകാശമായി തരാനും വേണ്ടി ദൈവം ആ ജനതകളെ നിങ്ങളുടെ മുന്നിൽനിന്ന്‌ ഓടിച്ചുകളഞ്ഞു.+ 39  അതുകൊണ്ട്‌ മീതെ ആകാശത്തിലും താഴെ ഭൂമിയിലും യഹോവതന്നെ സത്യദൈവം, അല്ലാതെ മറ്റാരുമില്ല+ എന്ന കാര്യം ഇന്നു നിങ്ങൾ തിരിച്ചറിഞ്ഞ്‌ ഹൃദയത്തിൽ വെച്ചുകൊള്ളുക.+ 40  നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളുടെ മക്കൾക്കും നന്മ വരാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ തരുന്ന ദേശത്ത്‌ നിങ്ങൾ ദീർഘകാലം ജീവിക്കാനും ഞാൻ ഇന്നു നിങ്ങളോടു കല്‌പിക്കുന്ന ദൈവത്തിന്റെ ചട്ടങ്ങളും കല്‌പനകളും പാലിക്കണം.”+ 41  ആ കാലത്ത്‌ മോശ യോർദാന്റെ കിഴക്കുഭാഗത്ത്‌ മൂന്നു നഗരങ്ങൾ വേർതിരിച്ചു.+ 42  മുൻവൈരാഗ്യമൊന്നും കൂടാതെ അബദ്ധത്തിൽ ആരെങ്കിലും സഹമനുഷ്യനെ കൊന്നാൽ+ അയാൾ ഈ നഗരങ്ങളിലൊന്നിലേക്ക്‌ ഓടിപ്പോയി അവിടെ ജീവിക്കണം.+ 43  ഇവയാണ്‌ ആ നഗരങ്ങൾ: രൂബേന്യർക്കു പീഠഭൂമിയിലെ വിജനഭൂമിയിലുള്ള ബേസെർ,+ ഗാദ്യർക്കു ഗിലെയാദിലെ രാമോത്ത്‌,+ മനശ്ശെയർക്കു+ ബാശാനിലെ ഗോലാൻ.+ 44  മോശ ഇസ്രായേൽ ജനത്തിനു കൊടുത്ത നിയമം ഇതാണ്‌.+ 45  ഈജിപ്‌തിൽനിന്ന്‌ പുറപ്പെട്ടുപോന്നശേഷം മോശ ഇസ്രായേല്യർക്ക്‌ ഈ ഓർമിപ്പിക്കലുകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും നൽകി.+ 46  ഈജിപ്‌തിൽനിന്ന്‌+ പോന്നശേഷം മോശയും ഇസ്രായേല്യരും പരാജയപ്പെടുത്തിയ, ഹെശ്‌ബോനിൽ+ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ ദേശത്തെ ബേത്ത്‌-പെയോരിന്‌+ എതിരെയുള്ള താഴ്‌വരയിൽവെച്ച്‌, അതായത്‌ യോർദാൻപ്രദേശത്തുവെച്ച്‌, മോശ അവ അവർക്കു കൊടുത്തു. 47  അവർ സീഹോന്റെ ദേശവും ബാശാനിലെ രാജാവായ ഓഗിന്റെ+ ദേശവും, അതായത്‌ യോർദാനു കിഴക്കുള്ള രണ്ട്‌ അമോര്യരാജാക്കന്മാരുടെ പ്രദേശം, കൈവശമാക്കി. 48  അവർ അർന്നോൻ താഴ്‌വരയുടെ അറ്റത്തുള്ള അരോവേർ+ മുതൽ സിയോൻ പർവതം, അതായത്‌ ഹെർമോൻ,+ വരെയും 49  യോർദാനു കിഴക്കുള്ള പ്രദേശത്തെ അരാബ മുഴുവനും പിസ്‌ഗയുടെ ചെരിവിനു താഴെ അരാബ കടൽ* വരെയും കൈവശമാക്കി.+

അടിക്കുറിപ്പുകള്‍

അക്ഷ. “ആകാശത്തിന്റെ ഹൃദയത്തോളം.”
അക്ഷ. “പത്തു വചനങ്ങൾ.”
അഥവാ “അവകാശമായിരിക്കാൻ.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “വിചാരണകൾ.”
അക്ഷ. “വിത്തിനെ.”
അതായത്‌, ഉപ്പുകടൽ അഥവാ ചാവുകടൽ.