ആവർത്തനം 9:1-29

  • ഇസ്രായേലിനു ദേശം കൊടുത്തതിന്റെ കാരണം (1-6)

  • ഇസ്രായേല്യർ യഹോവയെ നാലു തവണ പ്രകോപിപ്പിക്കുന്നു (7-29)

    • സ്വർണക്കാളക്കുട്ടി (7-14)

    • മോശ ഇടപെടുന്നു (15-21, 25-29)

    • മൂന്നു തവണകൂടി പ്രകോപിപ്പിക്കുന്നു (22)

9  “ഇസ്രായേലേ, കേൾക്കുക. ഇന്നു നിങ്ങൾ യോർദാൻ കടന്നുചെന്ന്‌+ നിങ്ങളെക്കാൾ വലുപ്പവും ശക്തിയും ഉള്ള ജനതകളെ ഓടിച്ചുകളയും;+ ആകാശത്തോളം എത്തുന്ന കോട്ടകളുള്ള മഹാനഗരങ്ങൾ നിങ്ങൾ പിടിച്ചടക്കും.+  ഉയരവും ശക്തിയും ഉള്ള അവിടത്തെ ജനങ്ങളെ, അനാക്യവംശജരെ,+ നിങ്ങൾ തോൽപ്പിക്കും. അവരെ നിങ്ങൾക്ക്‌ അറിയാമല്ലോ. ‘അനാക്കിന്റെ വംശജരോട്‌ എതിർത്തുനിൽക്കാൻ ആർക്കു കഴിയും’ എന്ന ചൊല്ലും നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.  അതുകൊണ്ട്‌ ഇന്നു നിങ്ങൾ ഇത്‌ അറിഞ്ഞുകൊള്ളുക: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു മുമ്പേ അവിടേക്കു പോകും.+ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്‌,+ ദൈവം അവരെ നിശ്ശേഷം നശിപ്പിക്കും. നിങ്ങളുടെ കൺമുന്നിൽ അവരെ കീഴടക്കും. അങ്ങനെ യഹോവ നിങ്ങളോടു വാഗ്‌ദാനം ചെയ്‌തതുപോലെ നിങ്ങൾ അവരെ പെട്ടെന്നു തുരത്തിയോടിക്കുകയും* നശിപ്പിക്കുകയും ചെയ്യും.+  “നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന്‌ ഓടിച്ചുകളയുമ്പോൾ, ‘ഞാൻ നീതിയുള്ളവനായതുകൊണ്ടാണ്‌ ഈ ദേശം കൈവശമാക്കാൻ യഹോവ എന്നെ കൊണ്ടുവന്നത്‌’+ എന്നു നീ ഹൃദയത്തിൽ പറയരുത്‌. ഈ ജനതകളുടെ ദുഷ്ടത കാരണമാണ്‌+ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന്‌ ഓടിച്ചുകളയുന്നത്‌.  നിങ്ങൾക്കു നീതിയോ ഹൃദയശുദ്ധിയോ ഉള്ളതുകൊണ്ടല്ല നിങ്ങൾ അവരുടെ ദേശം അവകാശമാക്കാൻപോകുന്നത്‌. ഈ ജനതകളുടെ ദുഷ്ടത കാരണവും നിങ്ങളുടെ പൂർവികരായ അബ്രാഹാം,+ യിസ്‌ഹാക്ക്‌,+ യാക്കോബ്‌+ എന്നിവരോട്‌ യഹോവ സത്യം ചെയ്‌ത വാക്കു പാലിക്കുന്നതിനുവേണ്ടിയും ആണ്‌ നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന്‌ ഓടിച്ചുകളയുന്നത്‌.+  അതുകൊണ്ട്‌, നിങ്ങൾ നീതിയുള്ളവരായതുകൊണ്ടല്ല നിങ്ങളുടെ ദൈവമായ യഹോവ ഈ നല്ല ദേശം നിങ്ങൾക്ക്‌ അവകാശമായി തരുന്നതെന്ന്‌ അറിഞ്ഞുകൊള്ളുക. നിങ്ങൾ ദുശ്ശാഠ്യമുള്ള ഒരു ജനമാണല്ലോ.+  “വിജനഭൂമിയിൽവെച്ച്‌ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ പ്രകോപിപ്പിച്ചത്‌ എങ്ങനെയാണെന്ന്‌ ഓർക്കുക, അക്കാര്യം നിങ്ങൾ ഒരിക്കലും മറന്നുകളയരുത്‌.+ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ പുറപ്പെട്ടതുമുതൽ ഇവിടെ എത്തുംവരെ നിങ്ങൾ യഹോവയെ ധിക്കരിച്ചു.+  ഹോരേബിൽവെച്ചുപോലും യഹോവയെ കോപിപ്പിച്ചു. നിങ്ങളെ നശിപ്പിച്ചുകളയാൻ തുനിയുന്ന അളവോളം യഹോവയുടെ കോപം ആളിക്കത്തി.+  യഹോവ നിങ്ങളുമായി ചെയ്‌ത ഉടമ്പടിയുടെ കൽപ്പലകകൾ+ സ്വീകരിക്കാൻ മലയിലേക്കു കയറിച്ചെന്ന ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതെ 40 രാവും 40 പകലും അവിടെ ചെലവഴിച്ചു.+ 10  പിന്നെ, സ്വന്തം കൈവിരൽകൊണ്ട്‌ എഴുതിയ രണ്ടു കൽപ്പലകകൾ യഹോവ എനിക്കു തന്നു. നിങ്ങൾ കൂടിവന്ന ദിവസം യഹോവ മലയിൽവെച്ച്‌ തീയുടെ മധ്യേനിന്ന്‌ നിങ്ങളോടു പറഞ്ഞ വചനങ്ങളെല്ലാം അവയിലുണ്ടായിരുന്നു.+ 11  യഹോവ ആ രണ്ടു കൽപ്പലകകൾ, ഉടമ്പടിയുടെ പലകകൾ, 40 രാവും 40 പകലും കഴിഞ്ഞപ്പോൾ എനിക്കു തന്നു. 12  യഹോവ എന്നോടു പറഞ്ഞു: ‘എഴുന്നേറ്റ്‌ വേഗം താഴേക്കു ചെല്ലുക. നീ ഈജിപ്‌തിൽനിന്ന്‌ കൊണ്ടുവന്ന നിന്റെ ജനം വഷളത്തം കാണിച്ചിരിക്കുന്നു.+ ഞാൻ അവരോടു കല്‌പിച്ച വഴിയിൽനിന്ന്‌ അവർ പെട്ടെന്നു മാറിപ്പോയി. അവർ തങ്ങൾക്കുവേണ്ടി ഒരു ലോഹവിഗ്രഹം* ഉണ്ടാക്കിയിരിക്കുന്നു.’+ 13  തുടർന്ന്‌ യഹോവ എന്നോട്‌: ‘ഈ ജനം ദുശ്ശാഠ്യമുള്ള ഒരു ജനമാണെന്ന്‌ എനിക്കു മനസ്സിലായി.+ 14  നീ എന്നെ തടയരുത്‌, ഞാൻ അവരെ തുടച്ചുനീക്കുകയും അവരുടെ പേര്‌ ആകാശത്തിൻകീഴിൽനിന്ന്‌ മായ്‌ച്ചുകളയുകയും ചെയ്യും. എന്നാൽ നിന്നെ ഞാൻ എണ്ണത്തിലും ശക്തിയിലും അവരെക്കാൾ മികച്ച ഒരു ജനതയാക്കാം.’+ 15  “ഞാൻ അപ്പോൾ ഉടമ്പടിയുടെ രണ്ടു കൽപ്പലകകളും കൈകളിലെടുത്ത്‌ മലയിറങ്ങി.+ ആ സമയം മല കത്തിജ്വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.+ 16  ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്‌തിരിക്കുന്നതായി കണ്ടു. നിങ്ങൾ ലോഹംകൊണ്ട്‌* ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, യഹോവ നിങ്ങളോടു കല്‌പിച്ച വഴിയിൽനിന്ന്‌ പെട്ടെന്നു മാറിപ്പോയി.+ 17  അതിനാൽ ഞാൻ ആ കൽപ്പലകകൾ രണ്ടും എന്റെ കൈകളിൽ എടുത്ത്‌ നിങ്ങളുടെ കൺമുന്നിൽവെച്ച്‌ എറിഞ്ഞ്‌ തകർത്തു.+ 18  പിന്നെ ഞാൻ ആദ്യത്തെപ്പോലെ 40 രാവും 40 പകലും യഹോവയുടെ മുമ്പാകെ സാഷ്ടാംഗം വീണ്‌ നമസ്‌കരിച്ചു. യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിക്കുകയും ദൈവത്തെ കോപിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ നിങ്ങൾ ചെയ്‌ത പാപങ്ങളെല്ലാം കാരണം ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌തില്ല.+ 19  നിങ്ങളെ നശിപ്പിച്ചുകളയാൻ തുനിയുന്ന അളവോളം യഹോവയുടെ കോപം ആളിക്കത്തിയതിനാൽ+ ഞാൻ ഭയന്നുപോയിരുന്നു. എന്നാൽ ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു.+ 20  “അഹരോന്‌ എതിരെയും യഹോവയുടെ കോപം ആളിക്കത്തി; അഹരോനെയും നശിപ്പിച്ചുകളയാൻ ദൈവം ഒരുങ്ങി.+ എന്നാൽ ആ സമയത്ത്‌ ഞാൻ അഹരോനുവേണ്ടിയും ഉള്ളുരുകി പ്രാർഥിച്ചു. 21  പിന്നെ ഞാൻ നിങ്ങൾ ഉണ്ടാക്കിയ ആ പാപവസ്‌തുവിനെ, ആ കാളക്കുട്ടിയെ,+ എടുത്ത്‌ തീയിലിട്ട്‌ കത്തിച്ചു. എന്നിട്ട്‌ ഞാൻ അതു തകർത്തുടച്ച്‌ നേർത്ത പൊടിയാക്കി, മലയിൽനിന്ന്‌ ഒഴുകുന്ന അരുവിയിൽ ഒഴുക്കി.+ 22  “പിന്നീട്‌, തബേരയിലും+ മസ്സയിലും+ കിബ്രോത്ത്‌-ഹത്താവയിലും+ വെച്ച്‌ നിങ്ങൾ യഹോവയെ കോപിപ്പിച്ചു. 23  യഹോവ കാദേശ്‌-ബർന്നേയയിൽനിന്ന്‌+ നിങ്ങളെ അയച്ച്‌, ‘പോയി ഞാൻ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കിക്കൊള്ളുക’ എന്നു പറഞ്ഞപ്പോൾ വീണ്ടും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചു.+ നിങ്ങൾ ദൈവത്തിൽ വിശ്വാസമർപ്പിക്കുകയോ+ ദൈവത്തെ അനുസരിക്കുകയോ ചെയ്‌തില്ല. 24  എനിക്കു നിങ്ങളെ അറിയാവുന്ന കാലംമുതൽ നിങ്ങൾ യഹോവയെ ധിക്കരിച്ചുകൊണ്ടിരിക്കുന്നു. 25  “അതിനാൽ ഞാൻ 40 രാവും 40 പകലും+ യഹോവയുടെ മുമ്പാകെ സാഷ്ടാംഗം വീണ്‌ നമസ്‌കരിച്ചു. നിങ്ങളെ നശിപ്പിച്ചുകളയും എന്ന്‌ യഹോവ പറഞ്ഞതുകൊണ്ടാണു ഞാൻ അങ്ങനെ ചെയ്‌തത്‌. 26  ഞാൻ യഹോവയോട്‌ ഇങ്ങനെ ഉള്ളുരുകി പ്രാർഥിച്ചു: ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ ജനത്തെ നശിപ്പിച്ചുകളയരുതേ. അവർ അങ്ങയുടെ സ്വകാര്യസ്വത്താണല്ലോ,*+ അങ്ങ്‌ അങ്ങയുടെ മാഹാത്മ്യത്താൽ മോചിപ്പിക്കുകയും അങ്ങയുടെ ബലമുള്ള കൈയാൽ ഈജിപ്‌തിൽനിന്ന്‌ വിടുവിക്കുകയും ചെയ്‌തവർ!+ 27  അങ്ങയുടെ ദാസരായ അബ്രാഹാമിനെയും യിസ്‌ഹാക്കിനെയും യാക്കോബിനെയും ഓർക്കേണമേ.+ ഈ ജനത്തിന്റെ ശാഠ്യവും ദുഷ്ടതയും പാപവും അങ്ങ്‌ കാര്യമാക്കരുതേ.+ 28  അല്ലാത്തപക്ഷം, അങ്ങ്‌ ഞങ്ങളെ വിടുവിച്ച്‌ കൊണ്ടുവന്ന ആ ദേശത്തെ ജനങ്ങൾ, “താൻ വാഗ്‌ദാനം ചെയ്‌ത ദേശത്ത്‌ അവരെ എത്തിക്കാൻ യഹോവയ്‌ക്കു കഴിഞ്ഞില്ല; ആ ദൈവം അവരെ വെറുത്തതുകൊണ്ടാണ്‌ അവരെ കൊല്ലാൻവേണ്ടി വിജനഭൂമിയിലേക്കു കൊണ്ടുപോയത്‌” എന്നു പറയും.+ 29  എന്നാൽ, അവർ അങ്ങയുടെ ജനവും സ്വകാര്യസ്വത്തും ആണല്ലോ;+ അങ്ങ്‌ അങ്ങയുടെ മഹാശക്തിയാലും നീട്ടിയ കരത്താലും വിടുവിച്ച്‌ കൊണ്ടുവന്നവർ!’+

അടിക്കുറിപ്പുകള്‍

അഥവാ “കുടിയിറക്കുകയും.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമ.”
അഥവാ “വാർത്ത്‌.”
അഥവാ “അവകാശമാണല്ലോ.”