ഇയ്യോബ്‌ 12:1-25

  • ഇയ്യോബിന്റെ മറുപടി (1-25)

    • “ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല” (3)

    • ‘ഞാൻ കൂട്ടുകാരുടെ മുന്നിൽ ഒരു വിഡ്‌ഢിയായിരിക്കുന്നു’ (4)

    • “ദൈവം ജ്ഞാനി” (13)

    • ദൈവം ന്യായാധിപന്മാരെക്കാളും രാജാക്കന്മാരെക്കാളും ഉന്നതൻ (17, 18)

12  ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു:   “ശരിയാണ്‌, നിങ്ങളാണ്‌ അറിവുള്ളവർ!നിങ്ങൾ മരിക്കുന്നതോടെ ജ്ഞാനം ഇല്ലാതാകും!   എന്നാൽ എനിക്കും അറിവുണ്ട്‌.* ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല. ഇക്കാര്യങ്ങൾ അറിയാത്ത ആരെങ്കിലുമുണ്ടോ?   ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ഈ ഞാൻ+എന്റെ കൂട്ടുകാരുടെ മുന്നിൽ ഒരു വിഡ്‌ഢിയായിരിക്കുന്നു.+ നീതിമാന്മാരെയും നിഷ്‌കളങ്കരെയും ആളുകൾ എപ്പോഴും പരിഹസിക്കുമല്ലോ!   സുഖിച്ച്‌ ജീവിക്കുന്നവർ വിപത്തിനെ പുച്ഛിക്കുന്നു;ഇടറിവീഴുന്നവരെ* മാത്രമേ അതു ബാധിക്കൂ എന്ന്‌ അവർ കരുതുന്നു.   കള്ളന്മാരുടെ കൂടാരത്തിൽ സമാധാനമുണ്ട്‌;+തങ്ങളുടെ ദൈവത്തെ കൈയിൽ കൊണ്ടുനടക്കുന്നവർ സുരക്ഷിതരായുംസത്യദൈവത്തെ കോപിപ്പിക്കുന്നവർ സമാധാനത്തോടെയും കഴിയുന്നു.+   എന്നാൽ മൃഗങ്ങളോടു ചോദിച്ചുനോക്കൂ, അവ നിന്നെ പഠിപ്പിക്കും;ആകാശത്തിലെ പക്ഷികളോടു ചോദിക്കൂ, അവ നിനക്കു പറഞ്ഞുതരും.   ഭൂമിക്കു ശ്രദ്ധ നൽകൂ,* അതു നിന്നെ ഉപദേശിക്കും;കടലിലെ മത്സ്യങ്ങൾ നിനക്കു വിവരിച്ചുതരും.   യഹോവയുടെ കൈയാണ്‌ ഇതെല്ലാം ചെയ്‌തതെന്ന്‌ഇവയിൽ ഏതിനാണ്‌ അറിയില്ലാത്തത്‌? 10  സകല ജീവജാലങ്ങളുടെയും ജീവൻ ദൈവത്തിന്റെ കൈയിലാണ്‌;എല്ലാ മനുഷ്യരുടെയും ശ്വാസം* തൃക്കരങ്ങളിലാണ്‌.+ 11  നാവ്‌* ഭക്ഷണം രുചിച്ചുനോക്കുന്നതുപോലെചെവി വാക്കുകളെ പരിശോധിച്ചുനോക്കില്ലേ?+ 12  പ്രായമായവർ ജ്ഞാനികളായിരിക്കില്ലേ?+പ്രായം ചെല്ലുമ്പോൾ വിവേകം വർധിക്കില്ലേ? 13  ദൈവം ജ്ഞാനിയും ശക്തനും ആണ്‌;+ദൈവം അറിവും ഉപദേശവും പകർന്നുനൽകുന്നു.+ 14  ദൈവം പൊളിച്ചതു പുതുക്കിപ്പണിയാൻ ആർക്കുമാകില്ല;+ദൈവം അടച്ചതു തുറക്കാൻ ഒരു മനുഷ്യനും കഴിയില്ല. 15  ദൈവം വെള്ളം തടഞ്ഞുനിറുത്തുമ്പോൾ സകലവും ഉണങ്ങിപ്പോകുന്നു;+അതു തുറന്നുവിടുമ്പോൾ ഭൂമി മുങ്ങിപ്പോകുന്നു.+ 16  ദൈവം ജ്ഞാനിയും* ബലവാനും ആണ്‌;+വഴി തെറ്റുന്നവനും വഴി തെറ്റിക്കുന്നവനും ദൈവത്തിന്റെ കൈയിലാണ്‌. 17  ദൈവം ഉപദേശകരെ ചെരിപ്പില്ലാതെ* നടത്തുന്നു;ന്യായാധിപന്മാരെ വിഡ്‌ഢികളാക്കുന്നു.+ 18  ദൈവം രാജാക്കന്മാർ കെട്ടിയ ബന്ധനങ്ങൾ അഴിക്കുന്നു;+അവർക്ക്‌ അടിമയുടെ അരപ്പട്ട കെട്ടിക്കൊടുക്കുന്നു. 19  ദൈവം പുരോഹിതന്മാരെ ചെരിപ്പില്ലാതെ നടത്തുന്നു;+ശക്തരായ ഭരണാധികാരികളെ താഴെ ഇറക്കുന്നു.+ 20  ദൈവം വിശ്വസ്‌തരായ ഉപദേശകരെ നിശ്ശബ്ദരാക്കുന്നു;പ്രായമായ പുരുഷന്മാരുടെ* വിവേകം എടുത്തുകളയുന്നു. 21  ദൈവം പ്രധാനികളുടെ മേൽ നിന്ദ ചൊരിയുന്നു;+ശക്തരുടെ ബലം ചോർത്തിക്കളയുന്നു.* 22  ദൈവം ഇരുട്ടിലിരിക്കുന്ന ആഴമേറിയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു;+കൂരിരുട്ടിനെ പ്രകാശത്തിലേക്കു കൊണ്ടുവരുന്നു. 23  നശിപ്പിക്കാനായി ദൈവം ജനതകളെ വളർത്തുന്നു;ബന്ദികളായി കൊണ്ടുപോകാൻ ജനതകളെ വലുതാക്കുന്നു. 24  ദൈവം ജനത്തിന്റെ നായകന്മാരുടെ വിവേകം* എടുത്തുകളയുന്നു;വഴിയില്ലാത്ത പാഴ്‌നിലങ്ങളിലൂടെ അവർക്ക്‌ അലഞ്ഞുതിരിയേണ്ടിവരുന്നു.+ 25  അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;+കുടിയന്മാരെപ്പോലെ അവർ അലഞ്ഞുനടക്കാൻ ഇടയാക്കുന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഒരു ഹൃദയമുണ്ട്‌.”
അഥവാ “കാൽ തെറ്റി വീഴുന്നവരെ.”
മറ്റൊരു സാധ്യത “ഭൂമിയോടു സംസാരിച്ചുനോക്കൂ.”
അഥവാ “ആത്മാവ്‌; ജീവശക്തി.”
അക്ഷ. “അണ്ണാക്ക്‌.”
അഥവാ “പ്രായോഗികജ്ഞാനമുള്ളവനും.”
അഥവാ “നഗ്നരായി.”
അഥവാ “മൂപ്പന്മാരുടെ.”
അക്ഷ. “അരപ്പട്ട അഴിക്കുന്നു.”
അക്ഷ. “ഹൃദയം.”