ഇയ്യോബ്‌ 13:1-28

  • ഇയ്യോബിന്റെ മറുപടി തുടരുന്നു (1-28)

    • ‘എനിക്കു സംസാരിക്കാനുള്ളതു ദൈവത്തോടാണ്‌’ (3)

    • “ഒരു ഗുണവുമില്ലാത്ത വൈദ്യന്മാരാണു നിങ്ങൾ” (4)

    • “എന്റെ ഭാഗത്താണു ശരിയെന്ന്‌ എനിക്ക്‌ അറിയാം” (18)

    • ദൈവം തന്നെയൊരു ശത്രുവായി കാണുന്നത്‌ എന്തുകൊണ്ടെന്നു ചോദിക്കുന്നു (24)

13  “എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടിട്ടുണ്ട്‌,എന്റെ ചെവികൾ ഇതു കേട്ട്‌ മനസ്സിലാക്കിയിട്ടുണ്ട്‌.   നിങ്ങൾക്ക്‌ അറിയാവുന്നതെല്ലാം എനിക്കും അറിയാം;ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല.   എന്നാൽ എനിക്കു സംസാരിക്കാനുള്ളതു സർവശക്തനോടാണ്‌;ദൈവമുമ്പാകെ ഞാൻ എന്റെ ഭാഗം വാദിക്കും.+   നിങ്ങൾ എന്റെ മേൽ നുണകൾ വാരിയെറിയുന്നു,ഒരു ഗുണവുമില്ലാത്ത വൈദ്യന്മാരാണു നിങ്ങൾ.+   നിങ്ങൾ ഒന്നു മിണ്ടാതിരുന്നെങ്കിൽ!എങ്കിൽ നിങ്ങൾ ജ്ഞാനികളാണെന്നു ഞാൻ പറഞ്ഞേനേ.+   എന്റെ വാദങ്ങൾ ഒന്നു കേൾക്കൂ;എന്റെ നാവ്‌ നിരത്തുന്ന ന്യായങ്ങൾ ശ്രദ്ധിക്കൂ.   നിങ്ങൾ ദൈവത്തിനുവേണ്ടി അന്യായം പറയുമോ?ദൈവത്തിനുവേണ്ടി വഞ്ചനയോടെ സംസാരിക്കുമോ?   നിങ്ങൾ ദൈവത്തിന്റെ പക്ഷം പിടിക്കുമോ?*സത്യദൈവത്തിനുവേണ്ടി വാദിക്കാൻ ശ്രമിക്കുമോ?   ദൈവം നിങ്ങളെ പരിശോധിച്ചാൽ+ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? മനുഷ്യനെ വിഡ്‌ഢിയാക്കുന്നതുപോലെ നിങ്ങൾക്കു ദൈവത്തെ വിഡ്‌ഢിയാക്കാനാകുമോ? 10  നിങ്ങൾ രഹസ്യത്തിൽ പക്ഷപാതം കാണിച്ചാൽ+ദൈവം നിങ്ങളെ ഉറപ്പായും ശാസിക്കും. 11  ദൈവത്തിന്റെ പ്രൗഢി നിങ്ങളെ ഭയപ്പെടുത്തും;ദൈവത്തെക്കുറിച്ചുള്ള ഭീതി നിങ്ങളെ പിടികൂടും. 12  നിങ്ങളുടെ ജ്ഞാനമൊഴികൾ ചാരംപോലെ വിലകെട്ടതാണ്‌;നിങ്ങളുടെ വാദമുഖങ്ങൾ* കളിമണ്ണുപോലെ ദുർബലമാണ്‌. 13  ഒന്നു മിണ്ടാതിരിക്കൂ, ഞാൻ സംസാരിക്കട്ടെ. പിന്നെ എനിക്ക്‌ എന്തും സംഭവിച്ചുകൊള്ളട്ടെ. 14  ഞാൻ എന്തിനാണ്‌ എന്റെ ജീവൻ അപകടപ്പെടുത്തുന്നത്‌?*എന്തിന്‌ എന്റെ ജീവൻ എടുത്ത്‌ കൈയിൽപ്പിടിക്കണം? 15  ദൈവം എന്നെ കൊന്നേക്കാം; എങ്കിലും ഞാൻ കാത്തിരിക്കും;+ദൈവമുമ്പാകെ ഞാൻ എന്റെ വാദങ്ങൾ നിരത്തും.* 16  അപ്പോൾ ദൈവം എന്നെ രക്ഷിക്കും;+ഒരു ദുഷ്ടനും* തിരുമുമ്പിൽ ചെല്ലാനാകില്ലല്ലോ.+ 17  എന്റെ വാക്കുകൾക്കു കാതോർക്കുക;ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക. 18  ഇതാ, ഞാൻ എന്റെ വാദങ്ങൾ തയ്യാറാക്കിയിരിക്കുന്നു;എന്റെ ഭാഗത്താണു ശരിയെന്ന്‌ എനിക്ക്‌ അറിയാം. 19  എന്നോടു വാദിക്കാൻ ആരുണ്ട്‌? മിണ്ടാതിരുന്നാൽ ഞാൻ മരിച്ചുപോകും!* 20  ദൈവമേ, ഞാൻ തിരുമുമ്പിൽനിന്ന്‌ ഓടിയൊളിക്കാതിരിക്കാൻഅങ്ങ്‌ എനിക്കു രണ്ടു കാര്യം അനുവദിച്ചുതരേണമേ.* 21  അങ്ങയുടെ ഭാരമുള്ള കൈ എന്നിൽനിന്ന്‌ എടുത്തുമാറ്റേണമേ,അങ്ങയിൽനിന്നുള്ള ഭീതി എന്നെ തളർത്താൻ അനുവദിക്കരുതേ.+ 22  എന്നോടു ചോദിക്കൂ, ഞാൻ ഉത്തരം പറയാം;അല്ലെങ്കിൽ ഞാൻ ചോദിക്കാം, അങ്ങ്‌ ഉത്തരം നൽകിയാലും. 23  എന്താണ്‌ എന്റെ ഭാഗത്തെ തെറ്റ്‌? എന്തു പാപമാണു ഞാൻ ചെയ്‌തത്‌? എന്റെ ലംഘനങ്ങളും പാപങ്ങളും എനിക്കു പറഞ്ഞുതന്നാലും. 24  അങ്ങ്‌ എന്നിൽനിന്ന്‌ മുഖം മറയ്‌ക്കുന്നത്‌ എന്തിനാണ്‌?+എന്നെയൊരു ശത്രുവായി കാണുന്നത്‌ എന്തുകൊണ്ട്‌?+ 25  കാറ്റത്ത്‌ പറന്നുപോകുന്ന ഇലയെ അങ്ങ്‌ ഭയപ്പെടുത്തുമോ?വയ്‌ക്കോലിനെ പിടിക്കാൻ അങ്ങ്‌ ഓടുമോ? 26  എനിക്ക്‌ എതിരെയുള്ള ആരോപണങ്ങൾ അങ്ങ്‌ എഴുതിവെക്കുന്നു;ചെറുപ്പത്തിൽ ചെയ്‌ത പാപങ്ങൾക്ക്‌ എന്നോടു കണക്കു ചോദിക്കുന്നു. 27  അങ്ങ്‌ എന്റെ കാലുകൾ തടിവിലങ്ങിൽ* ഇട്ടിരിക്കുന്നു,എന്റെ വഴികളെല്ലാം സൂക്ഷ്‌മമായി പരിശോധിക്കുന്നു,എന്റെ കാൽപ്പാടുകൾ നോക്കി അങ്ങ്‌ എന്നെ പിന്തുടരുന്നു. 28  അങ്ങനെ മനുഷ്യൻ* അഴുകിപ്പോകുന്നു,പ്രാണികൾ തിന്ന വസ്‌ത്രംപോലെ അവൻ നശിച്ചുപോകുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവത്തോടു പക്ഷപാതം കാണിക്കുമോ?”
അക്ഷ. “പരിചമൊട്ടുകൾ.”
അക്ഷ. “എന്റെ മാംസം പല്ലുകൊണ്ട്‌ കടിച്ചുപിടിക്കുന്നത്‌?”
അഥവാ “എന്റെ വഴികൾ ശരിയാണെന്നു വാദിക്കും.”
അഥവാ “വിശ്വാസത്യാഗിക്കും.”
മറ്റൊരു സാധ്യത “ആർക്കെങ്കിലും വാദിക്കാൻ കഴിയുമെങ്കിൽ ഞാൻ മിണ്ടാതിരുന്ന്‌ മരിച്ചുകൊള്ളാം.”
അക്ഷ. “രണ്ടു കാര്യം എന്നോടു ചെയ്യരുതേ.”
പദാവലി കാണുക.
അക്ഷ. “അവൻ.” ഇയ്യോബിനെയായിരിക്കാം പരാമർശിക്കുന്നത്‌.