ഇയ്യോബ്‌ 17:1-16

  • ഇയ്യോബിന്റെ മറുപടി തുടരുന്നു (1-16)

    • “എനിക്കു ചുറ്റും പരിഹാസികളാണ്‌” (2)

    • ‘ദൈവം എന്നെ ഒരു പരിഹാസപാത്രമാക്കിയിരിക്കുന്നു’ (6)

    • “ശവക്കുഴി എന്റെ ഭവനമായിത്തീരും” (13)

17  “എന്റെ ആത്മാവ്‌ തകർന്നുപോയി;എന്റെ ദിനങ്ങൾ എരിഞ്ഞടങ്ങി; ശ്‌മശാനം എന്നെ കാത്തിരിക്കുന്നു.+   എനിക്കു ചുറ്റും പരിഹാസികളാണ്‌;+എന്റെ കണ്ണുകൾക്ക്‌ അവരുടെ ധിക്കാരം കാണേണ്ടിവരുന്നു.   അങ്ങ്‌ എന്റെ ജാമ്യവസ്‌തു വാങ്ങി സൂക്ഷിക്കേണമേ. കൈ തന്ന്‌* എനിക്കുവേണ്ടി ജാമ്യം നിൽക്കാൻ വേറെ ആരാണുള്ളത്‌?+   അങ്ങ്‌ അവരുടെ ഹൃദയങ്ങളിൽനിന്ന്‌ വിവേകം ഒളിച്ചുവെച്ചിരിക്കുന്നു;+അതുകൊണ്ട്‌ അങ്ങ്‌ അവരെ ഉയർത്തുന്നില്ല.   സ്വന്തം മക്കളുടെ കണ്ണു മങ്ങിയിരിക്കുമ്പോൾഒരുവൻ ഇതാ, കൂട്ടുകാർക്ക്‌ ഓഹരി കൊടുക്കുന്നു.   ദൈവം എന്നെ ആളുകൾക്ക്‌ ഒരു പരിഹാസപാത്രമാക്കിയിരിക്കുന്നു;*+അവർ എന്റെ മുഖത്ത്‌ തുപ്പുന്നു.+   അതിദുഃഖത്തിൽ എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു;+എന്റെ കൈകാലുകൾ ഒരു നിഴൽ മാത്രമായിരിക്കുന്നു.   നേരോടെ ജീവിക്കുന്നവർ ഇതു കണ്ട്‌ അതിശയിച്ചുപോകുന്നു;നിരപരാധികൾ ദുഷ്ടന്മാർ* നിമിത്തം അസ്വസ്ഥരാകുന്നു.   എങ്കിലും നീതിമാന്മാർ തങ്ങളുടെ വഴി വിട്ടുമാറുന്നില്ല;+ശുദ്ധമായ കൈകളുള്ളവർ ശക്തരായിത്തീരുന്നു.+ 10  എന്നാൽ നിങ്ങൾ നിങ്ങളുടെ വാദം തുടർന്നുകൊള്ളൂ;നിങ്ങൾക്ക്‌ ആർക്കും ജ്ഞാനമുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല.+ 11  എന്റെ ദിവസങ്ങൾ തീർന്നിരിക്കുന്നു;+എന്റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും ഉടഞ്ഞുപോയിരിക്കുന്നു.+ 12  ‘ഇരുട്ടായതുകൊണ്ട്‌ വെളിച്ചം വീഴാറായിരിക്കുന്നു’ എന്നു പറഞ്ഞ്‌അവർ രാത്രിയെ പകലാക്കുന്നു. 13  കാത്തിരുന്നാലും ശവക്കുഴി* എന്റെ ഭവനമായിത്തീരും;+ഞാൻ ഇരുട്ടത്ത്‌ എന്റെ കിടക്ക വിരിക്കും.+ 14  ഞാൻ കുഴിയെ*+ ‘അപ്പാ’ എന്നു വിളിക്കും; പുഴുവിനെ ‘അമ്മേ’ എന്നും ‘പെങ്ങളേ’ എന്നും വിളിക്കും. 15  ഇനി എനിക്കു പ്രതീക്ഷയ്‌ക്കു വകയുണ്ടോ?+ അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ? 16  ഞങ്ങൾ ഒരുമിച്ച്‌ പൊടിയിലേക്ക്‌ ഇറങ്ങുമ്പോൾഅതു* ശവക്കുഴിയുടെ* അഴികൾക്കുള്ളിലാകും.”+

അടിക്കുറിപ്പുകള്‍

അതായത്‌, ഹസ്‌തദാനം.
അക്ഷ. “പഴഞ്ചൊല്ലാക്കിയിരിക്കുന്നു.”
അഥവാ “വിശ്വാസത്യാഗികൾ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയെ.”
അതായത്‌, എന്റെ പ്രതീക്ഷ.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.