ഇയ്യോബ്‌ 19:1-29

  • ഇയ്യോബിന്റെ മറുപടി (1-29)

    • ‘സുഹൃത്തുക്കളുടെ’ ശകാരം നിഷേധിക്കുന്നു (1-6)

    • എല്ലാവരും തന്നെ ഉപേക്ഷിച്ചിരിക്കുന്നെന്ന്‌ ഇയ്യോബ്‌ പറയുന്നു (13-19)

    • ‘എന്റെ വിമോചകൻ ജീവിച്ചിരിപ്പുണ്ട്‌’ (25)

19  അപ്പോൾ ഇയ്യോബ്‌ പറഞ്ഞു:   “നിങ്ങൾ എത്ര നേരം എന്നെ ഇങ്ങനെ വേദനിപ്പിക്കും?+വാക്കുകൾകൊണ്ട്‌ എന്നെ തകർക്കും?+   പത്തു പ്രാവശ്യം നിങ്ങൾ എന്നെ ശകാരിച്ചു;*എന്നോടു ക്രൂരമായി പെരുമാറാൻ നിങ്ങൾക്കു നാണമില്ലേ?+   ഞാൻ തെറ്റു ചെയ്‌തിട്ടുണ്ടെങ്കിൽഅതിന്റെ ഫലം ഞാൻ അനുഭവിച്ചുകൊള്ളാം.   ഞാൻ അപമാനിതനായതിൽ ഒരു തെറ്റുമില്ല എന്നു പറഞ്ഞ്‌എന്നെക്കാൾ വലിയവരാകാനാണു നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ   അറിഞ്ഞുകൊള്ളൂ: ദൈവമാണ്‌ എന്നെ വഴിതെറ്റിച്ചത്‌;ദൈവം തന്റെ വലയിൽ എന്നെ വീഴിച്ചു.   ‘ദ്രോഹം, ദ്രോഹം!’ എന്നു ഞാൻ വിളിച്ചുകൂകി; പക്ഷേ ആരും എന്നെ സഹായിച്ചില്ല.+ഞാൻ സഹായത്തിനായി നിലവിളിച്ചു; പക്ഷേ എനിക്കു നീതി കിട്ടിയില്ല.+   ദൈവം എന്റെ വഴി കൻമതിൽകൊണ്ട്‌ കെട്ടിയടച്ചു, എനിക്ക്‌ അപ്പുറം കടക്കാനാകുന്നില്ല;ദൈവം എന്റെ പാതകൾ ഇരുട്ടുകൊണ്ട്‌ മൂടിയിരിക്കുന്നു.+   ദൈവം എന്റെ മഹത്ത്വം അഴിച്ചുകളഞ്ഞു;എന്റെ തലയിൽനിന്ന്‌ കിരീടം എടുത്തുമാറ്റി. 10  ഞാൻ നശിക്കുംവരെ എന്റെ നാലു വശത്തുനിന്നും ദൈവം എന്നെ തകർക്കുന്നു;ഒരു മരംപോലെ എന്റെ പ്രത്യാശ പിഴുതുകളയുന്നു. 11  ദൈവകോപം എനിക്കു നേരെ ആളിക്കത്തുന്നു,ദൈവം എന്നെ ഒരു ശത്രുവായി കാണുന്നു.+ 12  ദൈവത്തിന്റെ പടക്കൂട്ടങ്ങൾ ഒരുമിച്ചുവന്ന്‌ എന്നെ ഉപരോധിക്കുന്നു;അവർ എന്റെ കൂടാരത്തിനു ചുറ്റും പാളയമടിക്കുന്നു. 13  ദൈവം എന്റെ സഹോദരന്മാരെ ദൂരേക്ക്‌ ഓടിച്ചുവിട്ടു;എന്നെ അറിയാവുന്നവർ എന്നിൽനിന്ന്‌ അകന്നുമാറിയിരിക്കുന്നു.+ 14  എന്റെ ഉറ്റ ചങ്ങാതിമാർ* എന്നെ വിട്ട്‌ പോയി;എനിക്ക്‌ അടുത്ത്‌ അറിയാവുന്നവർ എന്നെ മറന്നു.+ 15  എന്റെ അതിഥികളും+ എന്റെ ദാസിമാരും എന്നെ അന്യനായി കാണുന്നു;അവർ എന്നെ ഒരു അന്യദേശക്കാരനായി കണക്കാക്കുന്നു. 16  ഞാൻ എന്റെ ദാസനെ വിളിക്കുമ്പോൾ അവൻ വിളി കേൾക്കുന്നില്ല;എനിക്ക്‌ അവനോടു കരുണയ്‌ക്കായി യാചിക്കേണ്ടിവരുന്നു. 17  എന്റെ ശ്വാസംപോലും എന്റെ ഭാര്യക്ക്‌ അറപ്പായിത്തീർന്നു;+എന്റെ സഹോദരന്മാർ* എന്നെ വെറുക്കുന്നു. 18  കൊച്ചുകുട്ടികൾപോലും എന്നെ കളിയാക്കുന്നു;ഞാൻ എഴുന്നേൽക്കുമ്പോൾ അവർ എന്നെ പരിഹസിക്കുന്നു. 19  എന്റെ ഉറ്റ സുഹൃത്തുക്കൾക്കെല്ലാം എന്നോട്‌ അറപ്പാണ്‌;+ഞാൻ സ്‌നേഹിച്ചവർ എനിക്ക്‌ എതിരെ തിരിഞ്ഞിരിക്കുന്നു.+ 20  എന്റെ ശരീരം എല്ലും തോലും ആയിരിക്കുന്നു;+തലനാരിഴയ്‌ക്കാണു* ഞാൻ രക്ഷപ്പെടുന്നത്‌. 21  ദൈവം എന്നെ കൈ നീട്ടി അടിച്ചിരിക്കുന്നു.+എന്നോടു കരുണ കാണിക്കേണമേ; എന്റെ കൂട്ടുകാരേ, എന്നോടു കരുണ കാണിക്കേണമേ. 22  ദൈവം ചെയ്യുന്നതുപോലെ നിങ്ങളും എന്തിന്‌ എന്നെ ഉപദ്രവിക്കുന്നു?+എന്തിന്‌ എന്നെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നു?*+ 23  എന്റെ വാക്കുകളെല്ലാം ഒന്ന്‌ എഴുതിവെച്ചിരുന്നെങ്കിൽ!അവ ഒരു പുസ്‌തകത്തിൽ കുറിച്ചുവെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! 24  ഉളിയും ഈയവും കൊണ്ട്‌അതു മായാതെ ഒരു പാറയിൽ കൊത്തിവെച്ചിരുന്നെങ്കിൽ! 25  എന്റെ വിമോചകൻ*+ ജീവിച്ചിരിപ്പുണ്ടെന്ന്‌ എനിക്ക്‌ അറിയാം;ഭാവിയിൽ അവൻ വരും, ഭൂമിയുടെ മേൽ* നിൽക്കും. 26  ഇങ്ങനെ എന്റെ തൊലി നശിച്ചശേഷംജീവനുള്ളപ്പോൾത്തന്നെ ഞാൻ ദൈവത്തെ കാണും. 27  അതെ, ഞാൻ ദൈവത്തെ കാണും,മറ്റാരുടെയുമല്ല, എന്റെ സ്വന്തം കണ്ണുകൾ ദൈവത്തെ കാണും.+ എന്നാൽ ഉള്ളിന്റെ ഉള്ളിൽ എനിക്ക്‌ ഒന്നും താങ്ങാനാകുന്നില്ല. 28  ‘ഞങ്ങൾ അവനെ ഉപദ്രവിക്കുന്നില്ലല്ലോ’ എന്നു നിങ്ങൾ പറയുന്നു;+ പ്രശ്‌നങ്ങളുടെ കാരണം ഞാനാണല്ലോ. 29  എന്നാൽ നിങ്ങൾ വാളിനെ ഭയന്നുകൊള്ളൂ!+വാൾ തെറ്റുകൾക്കു ശിക്ഷ നൽകുന്നു.ഒരു ന്യായാധിപനുണ്ടെന്ന കാര്യം നിങ്ങൾ ഓർക്കണം.”+

അടിക്കുറിപ്പുകള്‍

അഥവാ “അപമാനിച്ചു.”
അഥവാ “എന്റെ ബന്ധുക്കൾ.”
അക്ഷ. “എന്റെ ഗർഭപാത്രത്തിന്റെ പുത്രന്മാർ.” അതായത്‌, എന്നെ ചുമന്ന ഗർഭപാത്രത്തിന്റെ (എന്റെ അമ്മയുടെ ഗർഭപാത്രത്തിന്റെ) പുത്രന്മാർ.
അക്ഷ. “എന്റെ പല്ലിന്റെ തൊലിയുംകൊണ്ടാണ്‌.”
അക്ഷ. “എന്റെ മാംസംകൊണ്ട്‌ തൃപ്‌തിവരാത്തത്‌ എന്ത്‌?”
അഥവാ “വീണ്ടെടുപ്പുകാരൻ.”
അക്ഷ. “പൊടിയിൽ.”