ഇയ്യോബ്‌ 27:1-23

  • വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ ഇയ്യോബ്‌ ദൃഢചിത്തൻ (1-23)

    • “ദൈവത്തോടുള്ള വിശ്വസ്‌തത ഞാൻ ഉപേക്ഷിക്കില്ല” (5)

    • ദുഷ്ടനു പ്രത്യാശയില്ല (8)

    • “എന്താണ്‌ ഇങ്ങനെ വിഡ്‌ഢിത്തം വിളമ്പുന്നത്‌?” (12)

    • ദുഷ്ടന്മാർ ഒന്നുമില്ലാതെ നശിക്കും (13-23)

27  ഇയ്യോബ്‌ സംഭാഷണം* തുടർന്നു:   “എനിക്കു നീതി നിഷേധിച്ച ദൈവമാണെ,+എന്റെ ജീവിതം കയ്‌പേറിയതാക്കിയ സർവശക്തനാണെ,+   എനിക്കു ശ്വാസമുള്ളിടത്തോളം,ദൈവത്തിൽനിന്നുള്ള ആത്മാവ്‌ എന്റെ മൂക്കിലുള്ളിടത്തോളം,+   എന്റെ വായ്‌ അനീതി സംസാരിക്കില്ല;എന്റെ നാവ്‌ വഞ്ചന മന്ത്രിക്കില്ല!   നിങ്ങളെ നീതിമാന്മാരെന്നു വിളിക്കുന്നതിനെക്കുറിച്ച്‌ എനിക്കു ചിന്തിക്കാനേ കഴിയില്ല! മരണംവരെ ദൈവത്തോടുള്ള വിശ്വസ്‌തത* ഞാൻ ഉപേക്ഷിക്കില്ല!+   ഞാൻ ഒരിക്കലും എന്റെ നീതി വിട്ടുകളയില്ല;+ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്തില്ല.*   എന്റെ ശത്രു ദുഷ്ടനെപ്പോലെയുംഎന്നെ ഉപദ്രവിക്കുന്നവർ അനീതി കാട്ടുന്നവരെപ്പോലെയും ആകട്ടെ.   ദൈവം ദുഷ്ടനെ* ഇല്ലാതാക്കിയാൽ പിന്നെ അവന്‌ എന്തു പ്രത്യാശ?+ദൈവം അവന്റെ ജീവനെടുത്താൽ പിന്നെ പ്രത്യാശയ്‌ക്കു വകയുണ്ടോ?   അവനു കഷ്ടതകൾ വരുമ്പോൾദൈവം അവന്റെ നിലവിളി കേൾക്കുമോ?+ 10  അവൻ സർവശക്തനിൽ സന്തോഷിക്കുമോ? അവൻ എപ്പോഴും ദൈവത്തോടു പ്രാർഥിക്കുമോ? 11  ദൈവത്തിന്റെ ശക്തിയെക്കുറിച്ച്‌* ഞാൻ നിങ്ങളെ പഠിപ്പിക്കാം;സർവശക്തനെക്കുറിച്ച്‌ ഞാൻ ഒന്നും നിങ്ങളിൽനിന്ന്‌ ഒളിക്കില്ല. 12  നിങ്ങളെല്ലാം ദിവ്യദർശനങ്ങൾ കണ്ടെങ്കിൽ,പിന്നെ എന്താണ്‌ ഇങ്ങനെ വിഡ്‌ഢിത്തം വിളമ്പുന്നത്‌? 13  ദൈവം ദുഷ്ടനു കൊടുക്കുന്ന ഓഹരിയും+സർവശക്തൻ മർദകഭരണാധികാരികൾക്കു നൽകുന്ന അവകാശവും ഇതാണ്‌. 14  അവന്‌ ഒരുപാട്‌ ആൺമക്കൾ ഉണ്ടായാലും അവർ വെട്ടേറ്റ്‌ വീഴും;+അവന്റെ വംശജർക്ക്‌ ആവശ്യത്തിന്‌ ആഹാരം കിട്ടില്ല. 15  അവന്റെ മരണശേഷം കുടുംബത്തിലുള്ളവരെ ഒരു മാരകരോഗം കുഴിച്ചുമൂടും,അവരുടെ വിധവമാർ അവർക്കുവേണ്ടി കരയില്ല. 16  അവൻ പൊടിപോലെ വെള്ളി കുന്നുകൂട്ടിയാലുംകളിമണ്ണുപോലെ വിശേഷവസ്‌ത്രങ്ങൾ വാരിക്കൂട്ടിയാലും, 17  അവൻ അതു കൂട്ടിവെക്കാമെന്നേ ഉള്ളൂ;നീതിമാൻ അതു ധരിക്കും,+നിഷ്‌കളങ്കർ അവന്റെ വെള്ളി പങ്കിട്ടെടുക്കും. 18  അവൻ ഉണ്ടാക്കുന്ന വീടു നിശാശലഭത്തിന്റെ കൂടുപോലെ* ലോലമാണ്‌;അത്‌ ഒരു കാവൽമാടം+ മാത്രമാണ്‌. 19  അവൻ സമ്പന്നനായി ഉറങ്ങാൻ കിടക്കും, എന്നാൽ അവൻ ഒന്നും കൊയ്‌തെടുക്കില്ല;അവൻ കണ്ണു തുറക്കുമ്പോഴേക്കും എല്ലാം പൊയ്‌പോയിരിക്കും. 20  ഒരു പ്രളയംപോലെ ഭയം അവനെ പിടികൂടും;ഒരു കൊടുങ്കാറ്റു രാത്രിയിൽ അവനെ തട്ടിയെടുത്തുകൊണ്ടുപോകും.+ 21  ഒരു കിഴക്കൻ കാറ്റ്‌ അവനെ പറപ്പിച്ചുകൊണ്ടുപോകും, അവൻ പൊയ്‌പോകും;അത്‌ അവനെ അവന്റെ സ്ഥലത്തുനിന്ന്‌ തൂത്തെറിയും.+ 22  അതിന്റെ ശക്തിയിൽനിന്ന്‌ ഓടിയകലാൻ അവൻ കിണഞ്ഞ്‌ ശ്രമിക്കുമ്പോൾ+ഒരു കരുണയുമില്ലാതെ അത്‌ അവന്റെ മേൽ വീശിയടിക്കും.+ 23  അത്‌ അതിന്റെ* സ്ഥലത്തുനിന്ന്‌ അവനെ നോക്കി കൈ കൊട്ടും;അവനു നേരെ ചൂളമടിക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “പഴഞ്ചൊല്ല്‌.”
അഥവാ “നിഷ്‌കളങ്കത; ധർമനിഷ്‌ഠ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അഥവാ “പരിഹസിക്കില്ല.”
അഥവാ “വിശ്വാസത്യാഗിയെ.”
മറ്റൊരു സാധ്യത “സഹായത്താൽ.”
അഥവാ “കൊക്കൂൺപോലെ.”
മറ്റൊരു സാധ്യത “അവർ അവരുടെ.”