ഇയ്യോബ്‌ 31:1-40

  • താൻ നിഷ്‌കളങ്കനാണെന്ന്‌ ഇയ്യോബ്‌ സമർഥിക്കുന്നു (1-40)

    • “എന്റെ കണ്ണുമായി ഒരു ഉടമ്പടി” (1)

    • തന്നെ തൂക്കിനോക്കാൻ ദൈവത്തോട്‌ ആവശ്യപ്പെടുന്നു (6)

    • വ്യഭിചാരിയല്ല (9-12)

    • പണസ്‌നേഹിയല്ല (24, 25)

    • വിഗ്രഹാരാധിയല്ല (26-28)

31  “ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്‌തിരിക്കുന്നു;+ പിന്നെ മോശമായ രീതിയിൽ ഞാൻ ഒരു കന്യകയെ നോക്കുമോ?+   അങ്ങനെ ചെയ്‌താൽ ഉയരത്തിലുള്ള ദൈവം എനിക്കു തരുന്ന ഓഹരി എന്തായിരിക്കും?ഉന്നതങ്ങളിലുള്ള സർവശക്തൻ തരുന്ന അവകാശം എന്തായിരിക്കും?   കുറ്റം ചെയ്യുന്നവനെ ആപത്തുംദ്രോഹം ചെയ്യുന്നവനെ ദുരിതങ്ങളും കാത്തിരിക്കുന്നല്ലോ.+   ദൈവം എന്റെ വഴികൾ കാണുകയും+എന്റെ കാലടികളെല്ലാം എണ്ണുകയും ചെയ്യുന്നില്ലേ?   ഞാൻ എന്നെങ്കിലും അസത്യത്തിന്റെ പാതയിൽ* നടന്നിട്ടുണ്ടോ? വഞ്ചന കാട്ടാനായി എന്റെ കാലുകൾ ധൃതി കൂട്ടിയിട്ടുണ്ടോ?+   ദൈവം എന്നെ കൃത്യതയുള്ള ഒരു ത്രാസ്സിൽ തൂക്കിനോക്കട്ടെ;+ഞാൻ നിഷ്‌കളങ്കനാണെന്ന്‌* അപ്പോൾ ദൈവത്തിനു മനസ്സിലാകും.+   എന്റെ കാലടികൾ നേർവഴി വിട്ട്‌ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ,+എന്റെ ഹൃദയം എന്റെ കണ്ണുകളുടെ പിന്നാലെ പോയിട്ടുണ്ടെങ്കിൽ,+എന്റെ കൈകൾ മലിനമായിട്ടുണ്ടെങ്കിൽ,   ഞാൻ വിതച്ചതു മറ്റാരെങ്കിലും തിന്നട്ടെ;+ഞാൻ നട്ടതു വേരോടെ പറിഞ്ഞുപോകട്ടെ.*   എന്റെ ഹൃദയം ഒരു സ്‌ത്രീയെ കണ്ട്‌ മോഹിച്ചുപോയെങ്കിൽ,+ഞാൻ എന്റെ അയൽക്കാരന്റെ വാതിൽക്കൽ ഒളിച്ചിരുന്നിട്ടുണ്ടെങ്കിൽ,+ 10  എന്റെ ഭാര്യ മറ്റൊരുവനുവേണ്ടി ധാന്യം പൊടിക്കട്ടെ;അന്യപുരുഷന്മാർ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടട്ടെ.+ 11  കാരണം, ഞാൻ ചെയ്‌തതു നാണംകെട്ട ഒരു പ്രവൃത്തിയാണല്ലോ;ന്യായാധിപന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ്‌ അത്‌.+ 12  സകലവും വിഴുങ്ങുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു തീയായിരിക്കും അത്‌;+ഞാൻ സമ്പാദിച്ചതെല്ലാം അതു വേരോടെ ദഹിപ്പിച്ചുകളയും.* 13  എന്റെ ദാസന്മാരോ ദാസിമാരോ എനിക്ക്‌ എതിരെ പരാതിപ്പെട്ടപ്പോൾഞാൻ അവർക്കു നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ, 14  ദൈവം എനിക്ക്‌ എതിരെ വരുമ്പോൾ ഞാൻ എന്തു ചെയ്യും? ദൈവം എന്നോടു കണക്കു ചോദിക്കുമ്പോൾ ഞാൻ എന്ത്‌ ഉത്തരം പറയും?+ 15  എന്നെ ഗർഭപാത്രത്തിൽ നിർമിച്ചവൻതന്നെയല്ലേ അവരെയും നിർമിച്ചത്‌?+ ഒരാൾത്തന്നെയല്ലേ ഞങ്ങൾ പിറക്കുംമുമ്പേ ഞങ്ങൾക്കെല്ലാം രൂപം നൽകിയത്‌?*+ 16  ദരിദ്രൻ ആഗ്രഹിച്ചതു ഞാൻ അവനു കൊടുത്തിട്ടില്ലെങ്കിൽ,+വിധവയുടെ കണ്ണുകളെ ഞാൻ ദുഃഖിപ്പിച്ചിട്ടുണ്ടെങ്കിൽ,*+ 17  അനാഥർക്കു കൊടുക്കാതെഞാൻ തനിച്ചിരുന്ന്‌ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ,+ 18  (എന്നോടൊപ്പം വളർന്ന അനാഥന്‌* എന്റെ ചെറുപ്പംമുതൽ ഞാൻ ഒരു പിതാവിനെപ്പോലെയായിരുന്നു,ചെറുപ്രായംമുതൽ* ഞാൻ വിധവയ്‌ക്ക്‌* ഒരു വഴികാട്ടിയായിരുന്നു.) 19  വസ്‌ത്രമില്ലാതെ ഒരുവൻ നശിക്കുന്നതുംഉടുതുണിയില്ലാതെ ദരിദ്രൻ ഇരിക്കുന്നതും ഞാൻ വെറുതേ നോക്കിനിന്നെങ്കിൽ,+ 20  എന്റെ ചെമ്മരിയാടിന്റെ കമ്പിളി പുതച്ച്‌ തണുപ്പ്‌ അകറ്റിഅവൻ* എന്നെ അനുഗ്രഹിച്ചിട്ടില്ലെങ്കിൽ,+ 21  നഗരവാതിൽക്കൽ+ അനാഥന്‌ എന്റെ സഹായം ആവശ്യമായിവന്നപ്പോൾഞാൻ അവനു നേരെ* മുഷ്ടി കുലുക്കിയിട്ടുണ്ടെങ്കിൽ,+ 22  എങ്കിൽ, എന്റെ കൈ* തോളിൽനിന്ന്‌ ഊരിപ്പോകട്ടെ;എന്റെ കൈ മുട്ടിൽവെച്ച്‌ ഒടിഞ്ഞുപോകട്ടെ. 23  ഞാൻ ദൈവത്തിൽനിന്നുള്ള ദുരന്തത്തെ ഭയപ്പെട്ടു;ദൈവത്തിന്റെ മഹത്ത്വത്തിനു മുന്നിൽ നിൽക്കാൻ എനിക്കു കഴിയില്ല. 24  ഞാൻ സ്വർണത്തിൽ ആശ്രയിക്കുകയുംതങ്കത്തോട്‌, ‘നീയാണ്‌ എന്നെ സംരക്ഷിക്കുന്നത്‌’+ എന്നു പറയുകയും ചെയ്‌തെങ്കിൽ, 25  ഞാൻ സമ്പാദിച്ചുകൂട്ടിയ+ വസ്‌തുവകകൾ നിമിത്തംഎന്റെ സമ്പത്തിൽ ഞാൻ ആനന്ദിച്ചെങ്കിൽ,+ 26  സൂര്യൻ* പ്രകാശിക്കുന്നതുംചന്ദ്രൻ പ്രഭയോടെ നീങ്ങുന്നതും കണ്ട്‌+ 27  അറിയാതെ എന്റെ ഹൃദയം അവയിൽ മയങ്ങിപ്പോയെങ്കിൽ,അവയെ ആരാധിക്കാനായി+ ഞാൻ എന്റെ കൈയിൽ ചുംബിച്ചെങ്കിൽ, 28  എങ്കിൽ, അതു ന്യായാധിപന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ്‌;മീതെയുള്ള സത്യദൈവത്തെയാണു ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നത്‌. 29  ഞാൻ എന്നെങ്കിലും എന്റെ ശത്രുവിന്റെ നാശത്തിൽ സന്തോഷിക്കുകയോ+അവനു വന്ന ആപത്തിൽ ആഹ്ലാദിക്കുകയോ ചെയ്‌തിട്ടുണ്ടോ? 30  അവൻ മരിച്ചുപോകട്ടെ എന്നു ശപിച്ച്‌ഞാൻ ഒരിക്കലും വായ്‌കൊണ്ട്‌ പാപം ചെയ്‌തിട്ടില്ല.+ 31  ‘അവന്റെ കൈയിൽനിന്ന്‌ വയറു നിറയെ ആഹാരം* വാങ്ങിക്കഴിക്കാത്ത ആരെങ്കിലുമുണ്ടോ’ എന്ന്‌എന്റെ കൂടാരത്തിലുള്ളവർ ചോദിച്ചിട്ടില്ലേ?+ 32  അപരിചിതർക്ക്‌* ആർക്കും രാത്രി പുറത്ത്‌ തങ്ങേണ്ടിവന്നിട്ടില്ല;+സഞ്ചാരികൾക്കായി ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു. 33  മറ്റുള്ളവർ ചെയ്യുംപോലെ ഞാൻ എന്നെങ്കിലും എന്റെ ലംഘനങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടോ?+എന്റെ തെറ്റുകൾ കുപ്പായക്കീശയിൽ ഒളിപ്പിച്ചിട്ടുണ്ടോ? 34  ആളുകൾ എന്തു പറയും എന്നുംമറ്റു കുടുംബങ്ങൾ വെറുക്കുമോ എന്നും ഭയന്ന്‌ഞാൻ മിണ്ടാതിരുന്നിട്ടുണ്ടോ? പുറത്ത്‌ ഇറങ്ങാതിരുന്നിട്ടുണ്ടോ? 35  ഞാൻ പറയുന്നത്‌ ആരെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ!+ ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ഞാൻ ഒപ്പിട്ടുതന്നേനേ.* സർവശക്തൻ എനിക്ക്‌ ഉത്തരം തരട്ടെ!+ എനിക്ക്‌ എതിരെ പരാതിയുള്ളവൻ എന്റെ കുറ്റങ്ങളെല്ലാം ഒരു രേഖയിൽ എഴുതിത്തന്നിരുന്നെങ്കിൽ! 36  ഞാൻ അത്‌ എന്റെ തോളിൽ ചുമന്നുകൊണ്ട്‌ നടന്നേനേ;ഒരു കിരീടംപോലെ എന്റെ തലയിൽ വെച്ചേനേ. 37  എന്റെ ഓരോ കാൽവെപ്പിന്റെയും കണക്കു ഞാൻ ബോധിപ്പിച്ചേനേ;ഒരു പ്രഭുവിനെപ്പോലെ ധൈര്യമായി ദൈവത്തിന്റെ മുന്നിലേക്കു ചെന്നേനേ. 38  എന്റെ നിലം എനിക്ക്‌ എതിരെ നിലവിളിക്കുകയോഅതിലെ ഉഴവുചാലുകൾ കൂട്ടത്തോടെ കരയുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, 39  വില കൊടുക്കാതെ ഞാൻ അതിന്റെ വിളവ്‌ തിന്നുകയോ+അതിന്റെ ഉടമകളെ നിരാശരാക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ,+ 40  എങ്കിൽ, എന്റെ പാടത്ത്‌ ഗോതമ്പിനു പകരം മുള്ളുകൾ മുളയ്‌ക്കട്ടെ;ബാർളിക്കു പകരം ദുർഗന്ധമുള്ള കളകൾ ഉണ്ടാകട്ടെ.” ഇയ്യോബിന്റെ വാക്കുകൾ അവസാനിച്ചു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കാപട്യം കാണിക്കുന്നവരുടെകൂടെ.”
അഥവാ “ധർമനിഷ്‌ഠയുള്ളവനാണെന്ന്‌.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അഥവാ “എന്റെ വംശജർ വേരറ്റുപോകട്ടെ.”
അഥവാ “പിഴുതുകളയും.”
അക്ഷ. “ഒരാൾത്തന്നെയല്ലേ ഗർഭപാത്രത്തിൽ ഞങ്ങളെ രൂപപ്പെടുത്തിയത്‌?”
അക്ഷ. “വിധവയുടെ കണ്ണുകൾ മങ്ങാൻ ഞാൻ ഇടയാക്കിയിട്ടുണ്ടെങ്കിൽ.”
അക്ഷ. “അവന്‌.”
അക്ഷ. “അവൾക്ക്‌.”
അക്ഷ. “എന്റെ അമ്മയുടെ ഗർഭപാത്രത്തിലായിരുന്നപ്പോൾമുതൽ.”
അക്ഷ. “അവന്റെ അര.”
മറ്റൊരു സാധ്യത “നഗരവാതിൽക്കൽ എന്നെ പിന്തുണയ്‌ക്കുന്നവരുണ്ടെന്നു കണ്ട്‌ ഞാൻ അനാഥനു നേരെ.”
അഥവാ “തോൾപ്പലക.”
അക്ഷ. “വെളിച്ചം.”
അക്ഷ. “ഇറച്ചി.”
അഥവാ “അന്യദേശക്കാർക്ക്‌.”
അഥവാ “ഇതാ, എന്റെ ഒപ്പ്‌.”