ഇയ്യോബ്‌ 33:1-33

  • സ്വയം നീതീകരിച്ച ഇയ്യോബിനെ എലീഹു ശാസിക്കുന്നു (1-33)

    • ഒരു മോചനവില കണ്ടു (24)

    • യൗവനകാലത്തെ പ്രസരിപ്പു തിരിച്ചുകിട്ടുന്നു (25)

33  “അതുകൊണ്ട്‌ ഇയ്യോബേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;ദയവുചെയ്‌ത്‌ ഞാൻ പറയുന്നതു മുഴുവൻ കേൾക്കുക.   എനിക്കു വായ്‌ തുറന്നേ പറ്റൂ;നാവുകൊണ്ട്‌* സംസാരിച്ചേ മതിയാകൂ.   എന്റെ വാക്കുകൾ എന്റെ ഹൃദയശുദ്ധി വെളിപ്പെടുത്തുന്നു;+എന്റെ വായ്‌ എനിക്ക്‌ അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറയുന്നു.   ദൈവത്തിന്റെ ആത്മാവാണ്‌ എന്നെ നിർമിച്ചത്‌;+സർവശക്തന്റെ ശ്വാസമാണ്‌ എനിക്കു ജീവൻ നൽകിയത്‌.+   കഴിയുമെങ്കിൽ എനിക്ക്‌ ഉത്തരം തരുക;ഇയ്യോബേ, വാദങ്ങൾ നിരത്തുക; വാദിക്കാൻ തയ്യാറെടുത്തുകൊള്ളുക.   ഇതാ! ദൈവമുമ്പാകെ ഞാനും ഇയ്യോബിനെപ്പോലെതന്നെയാണ്‌;കളിമണ്ണുകൊണ്ടാണ്‌ എന്നെയും ഉണ്ടാക്കിയത്‌.+   അതുകൊണ്ട്‌ എന്നെ ഭയപ്പെടേണ്ടാ;എന്റെ വാക്കുകളുടെ ഭാരത്താൽ തളർന്നുപോകരുത്‌.   എന്നാൽ ഞാൻ കേൾക്കെ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു,ഞാൻ പല തവണ ഇതു കേട്ടു:   ‘ഞാൻ നിർമലനാണ്‌, ലംഘനങ്ങൾ ചെയ്യാത്തവൻ;+ഞാൻ ശുദ്ധിയുള്ളവനാണ്‌, തെറ്റുകൾ ചെയ്യാത്തവൻ.+ 10  എന്നാൽ എന്നെ എതിർക്കാൻ ദൈവം കാരണങ്ങൾ കണ്ടെത്തുന്നു;ദൈവം എന്നെ ഒരു ശത്രുവായി കാണുന്നു.+ 11  ദൈവം എന്റെ കാലുകൾ തടിവിലങ്ങിൽ* ഇടുന്നു,എന്റെ വഴികളെല്ലാം സൂക്ഷ്‌മമായി പരിശോധിക്കുന്നു.’+ 12  എന്നാൽ ഇയ്യോബ്‌ പറഞ്ഞതു ശരിയല്ല, അതുകൊണ്ട്‌ ഞാൻ പറഞ്ഞുതരാം: നശ്വരനായ മനുഷ്യനെക്കാൾ ദൈവം ഏറെ വലിയവനാണ്‌.+ 13  എന്തിനാണു ദൈവത്തെക്കുറിച്ച്‌ പരാതി പറയുന്നത്‌?+ ദൈവം ഇയ്യോബിന്റെ വാക്കുകൾക്കെല്ലാം ഉത്തരം തരാഞ്ഞതുകൊണ്ടാണോ?+ 14  ഒന്നല്ല, പല തവണ ദൈവം സംസാരിക്കുന്നു;പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല. 15  മനുഷ്യർ ഗാഢനിദ്രയിലാകുമ്പോൾ,അവർ കിടക്കയിൽ കിടന്ന്‌ ഉറങ്ങുമ്പോൾ,ഒരു സ്വപ്‌നത്തിൽ, രാത്രിയിലെ ഒരു ദിവ്യദർശനത്തിൽ,+ ദൈവം സംസാരിക്കുന്നു. 16  പിന്നെ ദൈവം അവരുടെ ചെവികൾ തുറക്കുന്നു;+തന്റെ ഉപദേശങ്ങൾ അവരിൽ മായാതെ പതിപ്പിക്കുന്നു.* 17  അങ്ങനെ ദൈവം മനുഷ്യനെ തെറ്റിൽനിന്ന്‌ പിന്തിരിപ്പിക്കുകയും+അഹങ്കാരത്തിൽനിന്ന്‌ സംരക്ഷിക്കുകയും ചെയ്യുന്നു.+ 18  ദൈവം അവന്റെ പ്രാണനെ കുഴിയിൽനിന്ന്‌* രക്ഷിക്കുന്നു,+വാളിന്‌* ഇരയാകാതെ അവന്റെ ജീവനെ സംരക്ഷിക്കുന്നു. 19  കിടക്കയിലെ യാതനകളും ഒരു മനുഷ്യനെ തിരുത്തുന്നു;അസ്ഥികളുടെ തീരാവേദനയും അവനെ ശാസിക്കുന്നു. 20  അങ്ങനെ അവന്റെ ഉള്ളം ആഹാരം വെറുക്കുന്നു,രുചികരമായ ഭക്ഷണംപോലും അവനു വേണ്ടാതാകുന്നു.+ 21  അവന്റെ ശരീരം മെലിഞ്ഞുമെലിഞ്ഞ്‌ ഇല്ലാതാകുന്നു;മറഞ്ഞിരുന്ന എല്ലുകൾ ഉന്തിനിൽക്കുന്നു. 22  അവന്റെ ജീവൻ കുഴിയുടെ* അരികിലേക്കുംഅവന്റെ പ്രാണൻ മരണം വിതയ്‌ക്കുന്നവരുടെ അടുത്തേക്കും നീങ്ങുന്നു. 23  ശരി എന്തെന്നു മനുഷ്യനു പറഞ്ഞുകൊടുക്കാൻഒരു സന്ദേശവാഹകനുണ്ടെങ്കിൽ,*ആയിരത്തിൽ ഒരുവനെങ്കിലും അവനു ബുദ്ധി പറഞ്ഞുകൊടുക്കുന്നെങ്കിൽ, 24  ദൈവം അവനോടു കരുണ കാണിച്ച്‌ ഇങ്ങനെ പറയും:‘അവൻ കുഴിയിലേക്കു* പോകാതെ അവനെ രക്ഷിക്കൂ!+ ഞാനൊരു മോചനവില കണ്ടിട്ടുണ്ട്‌!+ 25  അവന്റെ ശരീരം ചെറുപ്പകാലത്തെക്കാൾ ആരോഗ്യമുള്ളതാകട്ടെ;*+ യൗവനകാലത്തെ പ്രസരിപ്പ്‌ അവനു തിരിച്ചുകിട്ടട്ടെ.’+ 26  അവൻ ദൈവത്തോട്‌ അപേക്ഷിക്കും,+ ദൈവം അവനെ സ്വീകരിക്കും;സന്തോഷിച്ചാർത്ത്‌ അവൻ തിരുമുഖം കാണും;ദൈവം തന്റെ നീതി മർത്യനു തിരികെ നൽകും. 27  ആ മനുഷ്യൻ മറ്റുള്ളവരോട്‌ ഇങ്ങനെ പറയും:*‘ഞാൻ പാപം ചെയ്‌തു,+ നേരിനെ വളച്ചൊടിച്ചു;എങ്കിലും ഞാൻ അർഹിച്ച ശിക്ഷ എനിക്കു കിട്ടിയില്ല.* 28  ദൈവം എന്റെ ജീവൻ വീണ്ടെടുത്തു, കുഴിയിലേക്കു* പോകാതെ അതിനെ രക്ഷിച്ചു;+എന്റെ പ്രാണൻ വെളിച്ചം കാണും.’ 29  ദൈവം ഒരു മനുഷ്യനുവേണ്ടി ഇതെല്ലാം ചെയ്യും;രണ്ടു തവണ, അല്ല മൂന്നു തവണ, ഇങ്ങനെ ചെയ്യും. 30  അതെ, ദൈവം അവനെ കുഴിയിൽനിന്ന്‌* തിരികെ കൊണ്ടുവരും;അങ്ങനെ ആ മനുഷ്യൻ ജീവന്റെ വെളിച്ചം ആസ്വദിക്കും.+ 31  ഇയ്യോബേ, ശ്രദ്ധിച്ചിരുന്ന്‌ ഞാൻ പറയുന്നതു കേൾക്കുക! മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ. 32  എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോടു പറയുക; സംസാരിച്ചുകൊള്ളൂ; ഇയ്യോബ്‌ നീതിമാനാണെന്നു തെളിയിക്കാനാണ്‌ എന്റെ ആഗ്രഹം. 33  എന്നാൽ ഒന്നും പറയാനില്ലെങ്കിൽ ഞാൻ പറയുന്നതു ശ്രദ്ധിക്കുക;മിണ്ടാതിരുന്ന്‌ കേൾക്കുക, ഞാൻ ബുദ്ധി പകർന്നുതരാം.”

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ നാവിനും അണ്ണാക്കിനും.”
പദാവലി കാണുക.
അക്ഷ. “അവർക്കുള്ള ഉപദേശങ്ങൾക്കു മേൽ മുദ്ര വെക്കുന്നു.”
അഥവാ “ആയുധത്തിന്‌.”
അഥവാ “ശവക്കുഴിയിൽനിന്ന്‌.”
അഥവാ “ശവക്കുഴിയുടെ.”
അഥവാ “ദൈവദൂതനുണ്ടെങ്കിൽ.”
അഥവാ “ശവക്കുഴിയിലേക്ക്‌.”
അഥവാ “പുതുമയുള്ളതാകട്ടെ.”
അക്ഷ. “പാടും.”
മറ്റൊരു സാധ്യത “അതുകൊണ്ട്‌ എനിക്ക്‌ ഒരു ഗുണവുമുണ്ടായില്ല.”
അഥവാ “ശവക്കുഴിയിലേക്ക്‌.”
അഥവാ “ശവക്കുഴിയിൽനിന്ന്‌.”