ഇയ്യോബ്‌ 36:1-33

  • ഗ്രാഹ്യത്തിന്‌ അതീതമായ ദൈവമഹത്ത്വത്തെ എലീഹു പ്രകീർത്തിക്കുന്നു (1-33)

    • അനുസരണമുള്ളവർ ഐശ്വര്യസമൃദ്ധിയിൽ കഴിയും, ദുഷ്ടരെ ത്യജിക്കും (11-13)

    • “ദൈവത്തെപ്പോലെ ഒരു അധ്യാപകൻ വേറെയുണ്ടോ?” (22)

    • ഇയ്യോബ്‌ ദൈവത്തെ വാഴ്‌ത്തണം (24)

    • “നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും ശ്രേഷ്‌ഠനാണു ദൈവം” (26)

    • ദൈവം മഴയും മിന്നലും നിയന്ത്രിക്കുന്നു (27-33)

36  എലീഹു തുടർന്നു:   “അൽപ്പം ക്ഷമ കാണിക്കൂ, ഞാൻ വിശദീകരിച്ചുതരാം;ദൈവത്തിനുവേണ്ടി എനിക്ക്‌ ഇനിയും ചിലതു പറയാനുണ്ട്‌.   എനിക്ക്‌ അറിയാവുന്നതു ഞാൻ വിശദമായി പറയും;എന്നെ നിർമിച്ചവൻ നീതിമാനാണെന്നു ഞാൻ പ്രഖ്യാപിക്കും.+   ഞാൻ പറയുന്നതു നുണയല്ല;സർവജ്ഞാനിയായ ദൈവം+ ഇവിടെ ഇയ്യോബിന്റെ മുമ്പാകെയുണ്ട്‌.   ദൈവം ശക്തനാണ്‌,+ ആരെയും തള്ളിക്കളയുന്നില്ല;കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവത്തിന്‌ അപാരമായ കഴിവുണ്ട്‌.   ദൈവം ദുഷ്ടന്മാരുടെ ജീവൻ സംരക്ഷിക്കില്ല;+എന്നാൽ കഷ്ടപ്പെടുന്നവനു ദൈവം നീതി നടത്തിക്കൊടുക്കും.+   ദൈവം കണ്ണെടുക്കാതെ നീതിമാനെ നോക്കിക്കൊണ്ടിരിക്കുന്നു;+അവരെ രാജാക്കന്മാരോടുകൂടെ സിംഹാസനത്തിൽ ഇരുത്തുന്നു;*+ അവർ എന്നും ഉയർന്നിരിക്കുന്നു.   എന്നാൽ അവരെ വിലങ്ങുകളിൽ ബന്ധിക്കുമ്പോൾ,ദുരിതത്തിന്റെ കയറുകൊണ്ട്‌ അവരെ പിടിച്ചുകെട്ടുമ്പോൾ,   അവർ ചെയ്‌തത്‌ എന്താണെന്നു ദൈവം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു;അഹങ്കാരത്താൽ അവർ ചെയ്‌ത ലംഘനങ്ങൾ അവരോടു പറയുന്നു. 10  ദൈവം അവരുടെ കാതുകൾ തുറന്ന്‌ അവരെ തിരുത്തും;ഇനി തെറ്റു ചെയ്യരുതെന്ന്‌ അവരോടു പറയും.+ 11  അത്‌ അനുസരിച്ച്‌ അവർ ദൈവത്തെ സേവിച്ചാൽ,അവരുടെ നാളുകൾ ഐശ്വര്യസമൃദ്ധമായിരിക്കും.അവരുടെ വർഷങ്ങൾ സന്തോഷം നിറഞ്ഞതായിരിക്കും.+ 12  എന്നാൽ അനുസരിച്ചില്ലെങ്കിൽ അവർ വാളുകൊണ്ട്‌* നശിച്ചൊടുങ്ങും;+അറിവ്‌ നേടാതെ അവർ മരിക്കും. 13  എന്നാൽ ഹൃദയത്തിൽ ദുഷ്ടതയുള്ളവർ* കോപം വെച്ചുകൊണ്ടിരിക്കും; ദൈവം അവരെ ബന്ധിക്കുമ്പോഴും അവർ സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നില്ല. 14  ക്ഷേത്രവേശ്യാവൃത്തി ചെയ്യുന്ന പുരുഷന്മാരുടെകൂടെ+ അവർ ജീവിക്കുന്നു;*ചെറുപ്പത്തിലേ അവർ മരിക്കുന്നു.+ 15  എന്നാൽ കഷ്ടതകൾ അനുഭവിക്കുന്നവരെ ദൈവം കഷ്ടപ്പാടിൽനിന്ന്‌ രക്ഷിക്കുന്നു;അന്യായം സഹിക്കേണ്ടിവരുമ്പോൾ ദൈവം അവരുടെ ചെവി തുറക്കുന്നു. 16  ദുരിതത്തിന്റെ വക്കിൽനിന്ന്‌ രക്ഷിച്ച്‌+ദൈവം ഇയ്യോബിനെ ഇടുക്കമില്ലാത്ത വിശാലസ്ഥലത്തേക്കു നയിക്കുന്നു;+ആശ്വാസമായി ഇയ്യോബിന്റെ മേശയിൽ രുചികരമായ* ഭക്ഷണമുണ്ടായിരിക്കും.+ 17  ദൈവം ന്യായം വിധിക്കുകയും നീതി നടപ്പാക്കുകയും ചെയ്യുമ്പോൾദുഷ്ടന്റെ മേൽ വന്ന ന്യായവിധി+ കണ്ട്‌ ഇയ്യോബ്‌ തൃപ്‌തിയടയും. 18  എന്നാൽ സൂക്ഷിക്കുക! കോപം ഇയ്യോബിനെ വിദ്വേഷത്തിലേക്കു* നയിക്കരുത്‌;+കൈക്കൂലിയുടെ വലുപ്പം ഇയ്യോബിനെ വഴിതെറ്റിക്കരുത്‌. 19  ഇയ്യോബിന്റെ കഠിനശ്രമങ്ങൾക്കോ സഹായത്തിനായുള്ള നിലവിളിക്കോഇയ്യോബിനെ കഷ്ടതയിൽനിന്ന്‌ രക്ഷിക്കാനാകുമോ?+ 20  മനുഷ്യർ തങ്ങളുടെ സ്ഥലത്തുനിന്ന്‌ അപ്രത്യക്ഷരാകുന്നരാത്രിക്കുവേണ്ടി ഇയ്യോബ്‌ കൊതിക്കരുത്‌. 21  തെറ്റിലേക്കു തിരിയാതിരിക്കാൻ ശ്രദ്ധിക്കുക!കഷ്ടപ്പാടിനു പകരം അതു തിരഞ്ഞെടുക്കരുത്‌.+ 22  ദൈവത്തിന്റെ ശക്തി അപാരമാണ്‌;ദൈവത്തെപ്പോലെ ഒരു അധ്യാപകൻ വേറെയുണ്ടോ? 23  ആരെങ്കിലും ദൈവത്തിനു വഴി കാണിച്ചുകൊടുത്തിട്ടുണ്ടോ?*+‘അങ്ങ്‌ ചെയ്‌തതു തെറ്റാണ്‌’ എന്നു ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?+ 24  ദൈവത്തിന്റെ പ്രവൃത്തികളെ വാഴ്‌ത്താൻ മറക്കരുത്‌;+മനുഷ്യർ അവയെ പാടിപ്പുകഴ്‌ത്തിയിട്ടുണ്ടല്ലോ.+ 25  മനുഷ്യരെല്ലാം അവ കണ്ടിട്ടുണ്ട്‌;മർത്യൻ അവ ദൂരെനിന്ന്‌ നോക്കിക്കാണുന്നു. 26  നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും ശ്രേഷ്‌ഠനാണു ദൈവം;+ദൈവത്തിന്റെ നാളുകളുടെ* എണ്ണം+ നമുക്കു ഗ്രഹിക്കാനാകില്ല.* 27  ദൈവം വെള്ളത്തുള്ളികൾ വലിച്ചെടുക്കുന്നു;+നീരാവി ഘനീഭവിച്ച്‌ മഴയായി രൂപം കൊള്ളുന്നു. 28  പിന്നെ മേഘങ്ങൾ അതു ചൊരിയുന്നു;+അതു മനുഷ്യരുടെ മേൽ പെയ്‌തിറങ്ങുന്നു. 29  മേഘപാളികളെക്കുറിച്ച്‌ മനസ്സിലാക്കാൻ ആർക്കു കഴിയും?ദൈവത്തിന്റെ കൂടാരത്തിൽനിന്നുള്ള+ ഇടിമുഴക്കം ആർക്കു ഗ്രഹിക്കാനാകും? 30  ദൈവം മിന്നലിനെ*+ അതിൽ ചിതറിക്കുന്നതുംസമുദ്രത്തിന്റെ ആഴങ്ങളെ* മൂടുന്നതും കണ്ടോ! 31  ഇവയാൽ ദൈവം മനുഷ്യരെ പുലർത്തുന്നു;*അവർക്കു സമൃദ്ധമായി ആഹാരം കൊടുക്കുന്നു.+ 32  ദൈവം കൈകൊണ്ട്‌ മിന്നലിനെ മറയ്‌ക്കുന്നു;അതിനെ ലക്ഷ്യത്തിലേക്കു തിരിച്ചുവിടുന്നു.+ 33  ദൈവത്തിന്റെ ഇടിമുഴക്കം ദൈവത്തെക്കുറിച്ച്‌ സംസാരിക്കുന്നു;ആരാണു* വരുന്നതെന്നു മൃഗങ്ങൾപോലും പറയുന്നു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ദൈവം രാജാക്കന്മാരെ വാഴിക്കുന്നു.”
അഥവാ “ഒരു ആയുധംകൊണ്ട്‌.”
അഥവാ “വിശ്വാസത്യാഗികളായവർ.”
മറ്റൊരു സാധ്യത “അവരുടെ ജീവിതം അവസാനിക്കുന്നു.”
അഥവാ “കൊഴുപ്പു നിറഞ്ഞ.”
അഥവാ “വെറുപ്പോടെ കൈ കൊട്ടുന്നതിലേക്ക്‌.”
മറ്റൊരു സാധ്യത “ദൈവം ചെയ്‌തതിനെ കുറ്റപ്പെടുത്തിയിട്ടുണ്ടോ?; ദൈവം ചെയ്‌തതിനു കണക്കു ചോദിച്ചിട്ടുണ്ടോ?”
അഥവാ “മനുഷ്യബുദ്ധിക്ക്‌ അതീതമാണ്‌.”
അക്ഷ. “വർഷങ്ങളുടെ.”
അക്ഷ. “വെളിച്ചത്തെ.”
അക്ഷ. “വേരുകളെ.”
മറ്റൊരു സാധ്യത “മനുഷ്യർക്കുവേണ്ടി വാദിക്കുന്നു.”
മറ്റൊരു സാധ്യത “എന്താണ്‌.”