ഇയ്യോബ്‌ 37:1-24

  • പ്രകൃതിശക്തികൾ ദൈവത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു (1-24)

    • മനുഷ്യരുടെ കൈകൾ പൂട്ടിവെക്കാൻ ദൈവത്തിനാകും (7)

    • ‘ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച്‌ ചിന്തിക്കുക ’ (14)

    • ദൈവത്തെ മനസ്സിലാക്കാൻ മനുഷ്യർക്കാകില്ല (23)

    • ബുദ്ധിമാനാണെന്ന്‌ ഒരു മനുഷ്യനും ചിന്തിക്കരുത്‌ (24)

37  “എന്റെ ഹൃദയമിടിപ്പ്‌ വർധിക്കുന്നു;അതു വേഗത്തിൽ മിടിക്കുന്നു.   ദൈവത്തിന്റെ ശബ്ദത്തിന്റെ മുഴക്കവുംതിരുവായിൽനിന്ന്‌ വരുന്ന ഗംഭീരസ്വരവും ശ്രദ്ധിക്കുക.   ആകാശത്തിനു കീഴിൽ എല്ലായിടത്തും ദൈവം അതു കേൾപ്പിക്കുന്നു;ഭൂമിയുടെ അതിരുകളോളം മിന്നലിനെ അയയ്‌ക്കുന്നു.+   അതു കഴിയുമ്പോൾ ഒരു ഗർജനം കേൾക്കുന്നു,ദൈവം ഗംഭീരസ്വരം മുഴക്കുന്നു;+തന്റെ ശബ്ദം മുഴങ്ങുമ്പോൾ ദൈവം മിന്നലിനെ പിടിച്ചുനിറുത്തുന്നില്ല.   ദൈവം വിസ്‌മയകരമായി തന്റെ ശബ്ദം മുഴക്കുന്നു;+നമുക്കു മനസ്സിലാക്കാൻ പറ്റാത്ത അത്ഭുതകാര്യങ്ങൾ+ ചെയ്യുന്നു.   ദൈവം മഞ്ഞിനോട്‌, ‘ഭൂമിയിൽ പെയ്യുക’+ എന്നും പെരുമഴയോട്‌, ‘ശക്തിയായി വർഷിക്കുക’+ എന്നും പറയുന്നു.   സകല മനുഷ്യരും തന്റെ പ്രവൃത്തികൾ അറിയാനായിദൈവം മനുഷ്യരുടെ കൈകൾക്കു പൂട്ടിടുന്നു.*   വന്യമൃഗങ്ങൾ ഗുഹകളിലേക്കു പോകുന്നു;അവ അവിടെനിന്ന്‌ പുറത്ത്‌ ഇറങ്ങുന്നില്ല.   കൊടുങ്കാറ്റ്‌ അതിന്റെ അറയിൽനിന്ന്‌ വീശിയടിക്കുന്നു;+വടക്കൻ കാറ്റു+ തണുപ്പു കൊണ്ടുവരുന്നു. 10  ദൈവത്തിന്റെ ശ്വാസത്താൽ മഞ്ഞുകട്ടകൾ ഉണ്ടാകുന്നു;+വിശാലമായി പരന്നുകിടക്കുന്ന വെള്ളം തണുത്തുറയുന്നു.+ 11  ദൈവം മേഘങ്ങളിൽ ഈർപ്പം നിറയ്‌ക്കുന്നു;അവയിൽ മിന്നൽപ്പിണരുകൾ ചിതറിക്കുന്നു.+ 12  ദൈവം അയയ്‌ക്കുന്നിടത്ത്‌ അവ ചുറ്റിത്തിരിയുന്നു;ദൈവം പറയുന്നതെല്ലാം അവ ഭൂമുഖത്ത്‌ ചെയ്യുന്നു.+ 13  ശിക്ഷിക്കാനാണെങ്കിലും+ നാടിനു നന്മ വരുത്താനാണെങ്കിലുംതന്റെ അചഞ്ചലമായ സ്‌നേഹം കാണിക്കാനാണെങ്കിലും, ദൈവം ഇതെല്ലാം ചെയ്യുന്നു.+ 14  ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകേൾക്കുക;ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച്‌ ഒന്ന്‌ ഇരുന്ന്‌ ചിന്തിക്കുക.+ 15  ദൈവം മേഘങ്ങളെ നിയന്ത്രിക്കുന്നതും*അവയിൽനിന്ന്‌ മിന്നൽ അയയ്‌ക്കുന്നതും എങ്ങനെയെന്ന്‌ അറിയാമോ? 16  മേഘങ്ങൾ ഒഴുകിനടക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയാമോ?+ സർവജ്ഞാനിയായ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളാണ്‌ ഇതൊക്കെ.+ 17  തെക്കൻ കാറ്റു നിമിത്തം ഭൂമി ശാന്തമായിരിക്കുമ്പോൾഇയ്യോബിന്റെ വസ്‌ത്രം ചൂടു പിടിക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയാമോ?+ 18  ഇയ്യോബിനു ദൈവത്തിന്റെകൂടെനിന്ന്‌ഉറപ്പുള്ള ഒരു ലോഹക്കണ്ണാടിപോലെ ആകാശത്തെ വിരിക്കാനാകുമോ?*+ 19  ദൈവത്തോട്‌ എന്തു മറുപടി പറയണമെന്നു പറഞ്ഞുതരുക;നമ്മൾ ഇരുട്ടിലായതുകൊണ്ട്‌ നമുക്ക്‌ ഉത്തരം നൽകാനാകില്ല. 20  എനിക്കു സംസാരിക്കാനുണ്ടെന്നു ദൈവത്തോട്‌ ആരെങ്കിലും പറയണോ? ദൈവത്തെ അറിയിക്കേണ്ട എന്തെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?+ 21  ഒരു കാറ്റു വീശി മേഘങ്ങൾ നീങ്ങുന്നതുവരെആകാശത്ത്‌ ശോഭിച്ചുനിൽക്കുന്ന പ്രകാശം* അവർക്കു കാണാനാകില്ല. 22  വടക്കുനിന്ന്‌ സ്വർണപ്രഭ വരുന്നു;ദൈവത്തിന്റെ പ്രൗഢി+ ഭയഗംഭീരമാണ്‌. 23  സർവശക്തനെ മനസ്സിലാക്കാൻ നമുക്കാകില്ല;+ദൈവത്തിന്റെ ശക്തി അപാരമാണ്‌,+ദൈവം ഒരിക്കലും തന്റെ ന്യായവും നീതിയും ലംഘിക്കില്ല.+ 24  അതുകൊണ്ട്‌ മനുഷ്യർ ദൈവത്തെ ഭയപ്പെടേണ്ടതാണ്‌;+ സ്വയം ബുദ്ധിമാന്മാരെന്നു വിചാരിക്കുന്നവരിൽ+ ദൈവം പ്രസാദിക്കില്ല.”

അടിക്കുറിപ്പുകള്‍

അഥവാ “മനുഷ്യരുടെ പ്രവൃത്തികളെല്ലാം തടയുന്നു.”
അഥവാ “മേഘങ്ങളോടു കല്‌പിക്കുന്നതും.”
അഥവാ “അടിച്ചുപരത്താനാകുമോ?”
അതായത്‌, സൂര്യപ്രകാശം.