ഇയ്യോബ്‌ 38:1-41

  • മനുഷ്യൻ എത്ര നിസ്സാരനാണെന്ന്‌ യഹോവ പഠിപ്പിക്കുന്നു (1-41)

    • ‘ഭൂമിയെ സൃഷ്ടിച്ചപ്പോൾ നീ എവിടെയായിരുന്നു?’ (4-7)

    • ദൈവപുത്രന്മാർ ആനന്ദഘോഷം മുഴക്കി (6)

    • പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ (8-32)

    • “ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ” (33)

38  യഹോവ കൊടുങ്കാറ്റിൽനിന്ന്‌ ഇയ്യോബിനു മറുപടി നൽകി:+   “ആരാണ്‌ എന്റെ ഉപദേശത്തെ ഇരുട്ടിലാക്കുകയും+ബുദ്ധിയില്ലാതെ സംസാരിക്കുകയും ചെയ്യുന്നത്‌?   ഒരു പുരുഷനെപ്പോലെ അര മുറുക്കുക;*ഞാൻ നിന്നോടു ചോദിക്കും, എനിക്കു പറഞ്ഞുതരുക.   ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ+ നീ എവിടെയായിരുന്നു? നിനക്ക്‌ അറിയാമെങ്കിൽ പറയുക.   ആരാണ്‌ അതിന്റെ അളവുകൾ നിശ്ചയിച്ചതെന്നുംഅതിനു കുറുകെ അളവുനൂൽ പിടിച്ചതെന്നും നിനക്ക്‌ അറിയാമോ?   പ്രഭാതനക്ഷത്രങ്ങൾ+ സന്തോഷിച്ചാർപ്പിടുകയുംദൈവപുത്രന്മാരെല്ലാം*+ ആനന്ദഘോഷം മുഴക്കുകയും ചെയ്‌തപ്പോൾ   എവിടെയാണ്‌ അതിന്റെ അടിസ്ഥാനം ഉറപ്പിച്ചത്‌?ആരാണ്‌ അതിന്‌ മൂലക്കല്ല്‌ ഇട്ടത്‌?+   സമുദ്രം ഗർഭപാത്രത്തിൽനിന്ന്‌ കുതിച്ചുചാടിയപ്പോൾഅതിനെ വാതിലുകൾകൊണ്ട്‌ തടഞ്ഞുനിറുത്തിയത്‌ ആരാണ്‌?+   ഞാൻ അതിനെ മേഘങ്ങൾ ധരിപ്പിച്ചപ്പോൾ,കൂരിരുട്ടുകൊണ്ട്‌ പൊതിഞ്ഞപ്പോൾ, 10  ഞാൻ അതിന്‌ അതിർത്തി വെച്ചപ്പോൾ,വാതിലുകളും ഓടാമ്പലുകളും പിടിപ്പിച്ചപ്പോൾ,+ 11  ‘ഇവിടെവരെ നിനക്കു വരാം, ഇതിന്‌ അപ്പുറം പോകരുത്‌;നിന്റെ കുതിച്ചുപൊങ്ങുന്ന തിരമാലകൾ ഇവിടെ നിൽക്കണം’ എന്നു ഞാൻ അതിനോടു പറഞ്ഞപ്പോൾ,+ നീ എവിടെയായിരുന്നു? 12  ഭൂമിയുടെ അറ്റങ്ങളിൽ പിടിച്ച്‌അതിൽനിന്ന്‌ ദുഷ്ടന്മാരെ കുടഞ്ഞുകളയാൻ+ 13  നീ എന്നെങ്കിലും പ്രഭാതത്തിനു കല്‌പന കൊടുത്തിട്ടുണ്ടോ?എവിടെ ഉദിക്കണമെന്നു പുലരിക്കു പറഞ്ഞുകൊടുത്തിട്ടുണ്ടോ?+ 14  കളിമണ്ണിൽ മുദ്ര പതിപ്പിക്കുമ്പോൾ എന്നപോലെ ഭൂമി അപ്പോൾ മാറുന്നു;അതിലെ ദൃശ്യങ്ങൾ വസ്‌ത്രത്തിലെ അലങ്കാരങ്ങൾപോലെ തെളിഞ്ഞുവരുന്നു. 15  എന്നാൽ ദുഷ്ടന്മാരുടെ പ്രകാശം ഇല്ലാതാകുന്നു;ഉയർത്തിപ്പിടിച്ചിരിക്കുന്ന അവരുടെ കൈ ഒടിയുന്നു. 16  സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ ഇറങ്ങിച്ചെന്നിട്ടുണ്ടോ?ആഴങ്ങളിലേക്കു നീ പോയിട്ടുണ്ടോ?+ 17  മരണത്തിന്റെ വാതിലുകളും+കൂരിരുട്ടിന്റെ* കവാടങ്ങളും നീ കണ്ടിട്ടുണ്ടോ?+ 18  ഭൂമി എത്ര വിശാലമാണെന്നു നീ ഗ്രഹിച്ചിട്ടുണ്ടോ?+ ഇതെല്ലാം അറിയാമെങ്കിൽ പറയൂ. 19  ഏതു ദിക്കിലാണു വെളിച്ചം വസിക്കുന്നത്‌?+ അന്ധകാരത്തിന്റെ താമസസ്ഥലം എവിടെയാണ്‌? 20  അതിനെ അതിന്റെ സ്ഥലത്ത്‌ കൊണ്ടുപോകാനോഅതിന്റെ വീട്ടിലേക്കുള്ള വഴി മനസ്സിലാക്കാനോ നിനക്കാകുമോ? 21  നീ ഇതിനൊക്കെ മുമ്പേ ജനിച്ചല്ലേ?ഇതെല്ലാം അറിയാൻ, നീ ജനിച്ചിട്ട്‌ അത്രയേറെ വർഷങ്ങളായല്ലേ? 22  നീ മഞ്ഞിന്റെ കലവറയിൽ കയറിയിട്ടുണ്ടോ?+ആലിപ്പഴത്തിന്റെ+ സംഭരണശാല കണ്ടിട്ടുണ്ടോ? 23  അതു ഞാൻ കഷ്ടതയുടെ കാലത്തിനായി,യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ദിവസത്തിനായി, കരുതിവെച്ചിരിക്കുന്നു.+ 24  പ്രകാശം* പരക്കുന്നത്‌ ഏതു ദിശയിൽനിന്നാണ്‌?കിഴക്കൻ കാറ്റ്‌ ഭൂമിയുടെ മേൽ വീശുന്നത്‌ എവിടെനിന്നാണ്‌?+ 25  മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിലും+ആരും താമസിക്കാത്ത വിജനഭൂമിയിലും മഴ പെയ്യിക്കാനും+ 26  പാഴ്‌നിലങ്ങളുടെ ദാഹം തീർക്കാനുംപുല്ലുകൾ മുളപ്പിക്കാനും വേണ്ടി+ 27  പെരുമഴയ്‌ക്കു ചാലു വെട്ടിയതുംഇടി മുഴക്കുന്ന മഴമേഘത്തിനു വഴി ഒരുക്കിയതും ആരാണ്‌?+ 28  മഴയ്‌ക്ക്‌ അപ്പനുണ്ടോ?+ആരാണു മഞ്ഞുതുള്ളികൾക്കു ജന്മം കൊടുത്തത്‌?+ 29  ആഴമുള്ള ജലാശയങ്ങളുടെ ഉപരിതലം ഉറഞ്ഞുപോകുമ്പോൾ,+കല്ലുകൊണ്ടെന്നപോലെ അതു വെള്ളത്തെ മൂടുമ്പോൾ, 30  ആരുടെ ഗർഭത്തിൽനിന്നാണ്‌ ആ മഞ്ഞു പുറത്ത്‌ വരുന്നത്‌?ആരാണ്‌ ആകാശത്തിലെ ഹിമത്തെ പ്രസവിച്ചത്‌?+ 31  നിനക്കു കിമാ നക്ഷത്രസമൂഹത്തിന്റെ* കയറുകൾ കെട്ടാമോ?കെസിൽ നക്ഷത്രസമൂഹത്തിന്റെ* കെട്ടുകൾ അഴിക്കാമോ?+ 32  നിനക്ക്‌ ഒരു നക്ഷത്രസമൂഹത്തെ* അതിന്റെ സമയത്ത്‌ പുറത്ത്‌ കൊണ്ടുവരാമോ?ആഷ്‌ നക്ഷത്രസമൂഹത്തിനും* പുത്രന്മാർക്കും വഴി കാണിച്ചുകൊടുക്കാമോ? 33  ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിനക്ക്‌ അറിയാമോ?+അതിന്റെ* നിയമങ്ങൾ ഭൂമിയിൽ നടപ്പാക്കാമോ? 34  പെരുമഴകൊണ്ട്‌ നിന്നെ മൂടാൻനിനക്കു മേഘങ്ങളോട്‌ ആജ്ഞാപിക്കാമോ?+ 35  നിനക്കു മിന്നൽപ്പിണരുകൾ അയയ്‌ക്കാമോ? അവർ വന്ന്‌, ‘ഇതാ ഞങ്ങൾ’ എന്നു നിന്നോടു പറയുമോ? 36  മേഘങ്ങൾക്കു* ജ്ഞാനം കൊടുത്തതും+ആകാശത്തിലെ പ്രതിഭാസത്തിനു* വിവേകം നൽകിയതും ആരാണ്‌?+ 37  പൊടി കുഴഞ്ഞ്‌ ചെളിയായിത്തീരാനുംമൺകട്ടകൾ ഒന്നോടൊന്ന്‌ ഒട്ടിച്ചേരാനും 38  ആകാശത്തിലെ ജലഭരണികൾ കമിഴ്‌ത്താൻ ആർക്കു കഴിയും?+മേഘങ്ങളെ എണ്ണാൻമാത്രം ജ്ഞാനം ആർക്കുണ്ട്‌? 39  സിംഹങ്ങൾ മടകളിൽ പതുങ്ങിയിരിക്കുമ്പോൾ,യുവസിംഹങ്ങൾ ഗുഹകളിൽ പതിയിരിക്കുമ്പോൾ, 40  അവയ്‌ക്ക്‌ ഇര പിടിച്ച്‌ കൊടുക്കാൻ നിനക്കാകുമോ?അവയുടെ വിശപ്പ്‌ അടക്കാമോ?+ 41  മലങ്കാക്ക തീറ്റ കിട്ടാതെ അലയുകയുംഅതിന്റെ കുഞ്ഞു ദൈവത്തോടു കരഞ്ഞ്‌ നിലവിളിക്കുകയും ചെയ്യുമ്പോൾഅതിന്‌ ആഹാരം ഒരുക്കിക്കൊടുക്കുന്നത്‌ ആരാണ്‌?+

അടിക്കുറിപ്പുകള്‍

അഥവാ “തയ്യാറെടുക്കുക.”
ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
അഥവാ “മരണത്തിന്റെ നിഴലിന്റെ.”
മറ്റൊരു സാധ്യത “മിന്നൽ.”
ഇടവരാശി (കാർത്തിക) എന്ന്‌ അറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ പ്ലീഎഡിസ്സ്‌ നക്ഷത്രങ്ങളെയായിരിക്കാം പരാമർശിക്കുന്നത്‌.
വേട്ടക്കാരൻ (മകയിരം) എന്ന്‌ അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്‌.
അക്ഷ. “മസ്സാരോത്തിനെ.” 2രാജ 23:5-ലെ ബഹുവചനരൂപം രാശിചക്രത്തിലെ നക്ഷത്രസമൂഹങ്ങളെയാണു കുറിക്കുന്നത്‌.
വലിയ കരടി (സപ്‌തർഷി) എന്ന്‌ അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്‌.
മറ്റൊരു സാധ്യത “ദൈവത്തിന്റെ.”
മറ്റൊരു സാധ്യത “മനുഷ്യന്‌.”
മറ്റൊരു സാധ്യത “മനസ്സിന്‌.”