ഉത്തമഗീതം 1:1-17

  • ഉത്തമഗീതം (1)

  • യുവതി (2-7)

  • യരുശലേംപുത്രിമാർ (8)

  • രാജാവ്‌ (9-11)

    • “സ്വർണാഭരണങ്ങൾ ഞങ്ങൾ നിനക്കു പണിതുതരാം” (11)

  • യുവതി (12-14)

    • ‘എന്റെ പ്രിയൻ സൗരഭ്യവാസനയുള്ള മീറക്കെട്ടുപോലെയാണ്‌’ (13)

  • ഇടയൻ (15)

    • “എന്റെ പ്രിയേ, നീ എത്ര സുന്ദരി!”

  • യുവതി (16, 17)

    • “എന്റെ പ്രിയനേ, നീ എത്ര സുന്ദരൻ” (16)

1  ശലോമോന്റെ ഉത്തമഗീതം:*+   “നിന്റെ ചുണ്ടുകൾ എന്നെ ചുംബനംകൊണ്ട്‌ പൊതിയട്ടെ.നിന്റെ പ്രേമപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ നല്ലതല്ലോ.+   നിന്റെ തൈലങ്ങളുടെ വാസന എത്ര ഹൃദ്യം!+ നിന്റെ പേര്‌ സുഗന്ധതൈലം പകരുമ്പോഴുള്ള നറുമണംപോലെ.+ അതുകൊണ്ടല്ലേ പെൺകൊടികൾ നിന്നെ സ്‌നേഹിക്കുന്നത്‌?   രാജാവ്‌ തന്റെ ഉള്ളറകളിൽ എന്നെ കൊണ്ടുവന്നിരിക്കുന്നു! എന്നെയും കൂടെ കൊണ്ടുപോകൂ;* നമുക്ക്‌ ഓടിപ്പോകാം. നമുക്ക്‌ ഒരുമിച്ച്‌ സന്തോഷിച്ചുല്ലസിക്കാം. നിന്റെ പ്രേമപ്രകടനങ്ങളെ വീഞ്ഞിനെക്കാൾ പുകഴ്‌ത്താം.* വെറുതേയോ അവർ* നിന്നെ സ്‌നേഹിക്കുന്നത്‌!   യരുശലേംപുത്രിമാരേ, കറുത്തവളെങ്കിലും ഞാൻ അഴകുള്ളവൾ.ഞാൻ കേദാരിലെ കൂടാരങ്ങൾപോലെ,+ ശലോമോന്റെ കൂടാരത്തുണികൾപോലെ.+   ഞാൻ ഇരുണ്ട നിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുതേ.സൂര്യൻ തുറിച്ചുനോക്കിയിട്ടല്ലോ ഞാൻ കറുത്തുപോയത്‌. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ച്‌എന്നെ മുന്തിരിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയാക്കി.എന്നാൽ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തില്ല.   ഞാൻ ഇത്രമേൽ സ്‌നേഹിക്കുന്നവനേ, പറയൂ!എവിടെയാണു നീ ആട്ടിൻപറ്റത്തെ മേയ്‌ക്കുന്നത്‌?+എവിടെയാണ്‌ ഉച്ചസമയത്ത്‌ അവയെ കിടത്തുന്നത്‌? ഞാൻ എന്തിനു നിന്റെ സ്‌നേഹിതരുടെ ആട്ടിൻപറ്റത്തിന്‌ ഇടയിലൂടെമൂടുപടം* ധരിച്ചവളെപ്പോലെ നടക്കണം?”   “സ്‌ത്രീകളിൽ അതിസുന്ദരീ, നിനക്ക്‌ അത്‌ അറിയില്ലെങ്കിൽആട്ടിൻപറ്റത്തിന്റെ കാലടിപ്പാതകൾ പിന്തുടർന്നുചെല്ലുക,ഇടയന്മാരുടെ കൂടാരങ്ങൾക്കരികെ നിന്റെ കോലാട്ടിൻകുട്ടികളെ മേയ്‌ക്കുക.”   “ഫറവോന്റെ രഥങ്ങളിൽ പൂട്ടിയ ഒരു* പെൺകുതിരയോടു പ്രിയേ, നിന്നെ ഞാൻ ഉപമിക്കുന്നു.+ 10  ആഭരണങ്ങൾ നിന്റെ കവിൾത്തടങ്ങൾക്കു സൗന്ദര്യമേകുന്നു.*മുത്തുമാലകൾ നിന്റെ കഴുത്തിനു ശോഭ കൂട്ടുന്നു. 11  വെള്ളിമൊട്ടുകൾ പതിച്ച സ്വർണാഭരണങ്ങൾഞങ്ങൾ നിനക്കു പണിതുതരാം.” 12  “രാജാവ്‌ തന്റെ മേശയ്‌ക്കൽ ഇരിക്കുമ്പോൾഎന്റെ പരിമളദ്രവ്യം*+ തൂമണം തൂകുന്നു. 13  എന്റെ പ്രിയൻ എനിക്കു രാത്രി മുഴുവൻ എന്റെ സ്‌തനങ്ങൾക്കിടയിൽ കിടക്കുന്നസൗരഭ്യവാസനയുള്ള മീറക്കെട്ടുപോലെയാണ്‌.+ 14  ഏൻ-ഗദിയിലെ+ മുന്തിരിത്തോട്ടങ്ങളിലെമയിലാഞ്ചിക്കെട്ടുപോലെയാണ്‌+ എനിക്ക്‌ എന്റെ പ്രിയൻ.” 15  “എന്റെ പ്രിയേ, നീ എത്ര സുന്ദരി! നീ അതിസുന്ദരി! നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ.”+ 16  “എന്റെ പ്രിയനേ, നീ എത്ര സുന്ദരൻ, എത്ര മനോഹരൻ!+ പച്ചിലപ്പടർപ്പുകൾ നമുക്കു കിടക്കയൊരുക്കുന്നു. 17  ദേവദാരു മരങ്ങളാണു നമ്മുടെ വീടിന്റെ* തുലാം.കഴുക്കോലോ ജൂനിപ്പർ വൃക്ഷങ്ങളും.

അടിക്കുറിപ്പുകള്‍

അതായത്‌, ഗീതങ്ങളിൽ ഏറ്റവും വിശിഷ്ടമായ ഗീതം, ശലോമോൻ രചിച്ചത്‌.
അക്ഷ. “എന്നെ വലിച്ചുകൊണ്ടുപോകൂ.”
അഥവാ “വർണിക്കാം.”
അതായത്‌, പെൺകൊടികൾ.
അഥവാ “വിലാപത്തിന്റെ മൂടുപടം.”
അഥവാ “എന്റെ.”
മറ്റൊരു സാധ്യത “പിന്നിയിട്ട മുടിയിഴകൾക്കിടയിൽ നിന്റെ കവിൾത്തടങ്ങൾ എത്ര സുന്ദരം!”
അക്ഷ. “ജടാമാംസി.”
അഥവാ “മണിമന്ദിരത്തിന്റെ.”