ഉത്തമഗീതം 8:1-14
-
യുവതി (1-4)
-
‘നീ എന്റെ ആങ്ങളയെപ്പോലെയായിരുന്നെങ്കിൽ!’ (1)
-
-
യുവതിയുടെ ആങ്ങളമാർ (5എ)
-
‘തന്റെ പ്രിയന്റെ ദേഹത്ത് ചാരി വരുന്നത് ആരാണ്?’
-
-
യുവതി (5ബി-7)
-
‘പ്രേമം മരണംപോലെ ശക്തം’ (6)
-
-
യുവതിയുടെ ആങ്ങളമാർ (8, 9)
-
“അവൾ ഒരു മതിലെങ്കിൽ . . .
-
-
യുവതി (10-12)
-
“ഞാൻ ഒരു മതിലാണ്” (10)
-
-
ഇടയൻ (13)
-
‘ഞാൻ നിന്റെ സ്വരം കേൾക്കട്ടെ’
-
-
യുവതി (14)
-
‘ചെറുമാനിനെപ്പോലെ പാഞ്ഞുവരൂ’
-
8 “നീ എന്റെ അമ്മയുടെ മുല കുടിച്ച് വളർന്നഎന്റെ ആങ്ങളയെപ്പോലെയായിരുന്നെങ്കിൽ!
എങ്കിൽ, പുറത്തുവെച്ച് കാണുമ്പോൾ ഞാൻ നിന്നെ ചുംബിക്കുമായിരുന്നു.+അങ്ങനെ ചെയ്താലും ആരും എന്നെ നിന്ദിക്കില്ലായിരുന്നു.
2 എന്നെ പഠിപ്പിച്ച എന്റെ അമ്മയുടെ വീട്ടിലേക്കു+ഞാൻ നിന്നെ കൂട്ടിക്കൊണ്ടുപോയേനേ.
നിനക്കു കുടിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത വീഞ്ഞുംമാതളപ്പഴങ്ങളുടെ ചാറും തരുമായിരുന്നു.
3 അവന്റെ ഇടങ്കൈ എനിക്കു തലയണയായിരുന്നേനേ.അവന്റെ വലങ്കൈ എന്നെ പുണർന്നേനേ.+
4 യരുശലേംപുത്രിമാരേ, ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.”+
5 “തന്റെ പ്രിയന്റെ ദേഹത്ത് ചാരി വിജനഭൂമിയിൽനിന്ന്ആ വരുന്നത് ആരാണ്?”
“ആപ്പിൾ മരത്തിൻകീഴെവെച്ച് ഞാൻ നിന്നെ ഉണർത്തി.
അവിടെവെച്ചല്ലോ നിന്നെ വയറ്റിൽ ചുമന്ന നിന്റെ അമ്മയ്‌ക്കു പ്രസവവേദനയുണ്ടായത്.
അവിടെവെച്ചല്ലോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവുണ്ടായത്.
6 എന്നെ ഒരു മുദ്രയായി നിന്റെ ഹൃദയത്തിന്മേലുംഒരു മുദ്രയായി നിന്റെ കൈമേലും വെച്ചാലും.കാരണം, പ്രേമം മരണംപോലെ ശക്തവും+പ്രണയബദ്ധത* ശവക്കുഴിപോലെ* വഴങ്ങാത്തതും ആണല്ലോ.
അതിന്റെ ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്, യാഹിന്റെ* ജ്വാലയാണ്.+
7 ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല.+നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല.+
പ്രേമത്തിനായി ഒരു മനുഷ്യൻ തന്റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലുംഅതെല്ലാം* പാടേ പുച്ഛിച്ചുതള്ളും.”
8 “ഞങ്ങൾക്ക് ഒരു കുഞ്ഞുപെങ്ങളുണ്ട്.+അവളുടെ സ്‌തനങ്ങൾ വളർന്നിട്ടില്ല.
അവൾക്കു വിവാഹാലോചന വരുമ്പോൾഅവളുടെ കാര്യത്തിൽ ഞങ്ങൾ എന്തു ചെയ്യും?”
9 “അവൾ ഒരു മതിലെങ്കിൽഅവൾക്കു മീതെ ഞങ്ങൾ ഒരു വെള്ളിഗോപുരം പണിയും.അവൾ ഒരു വാതിലെങ്കിൽദേവദാരുപ്പലകകൊണ്ട് അവളെ അടയ്‌ക്കും.”
10 “ഞാൻ ഒരു മതിലാണ്.എന്റെ സ്‌തനങ്ങൾ ഗോപുരങ്ങൾപോലെയും.
അതിനാൽ അവന്റെ വീക്ഷണത്തിൽ ഞാൻസമാധാനം കണ്ടെത്തുന്ന ഒരുവളായിരിക്കുന്നു.
11 ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.+
അവൻ അതു തോട്ടക്കാരെ ഏൽപ്പിച്ചു.
അതിലെ പഴങ്ങൾക്കു പകരം അവർ ഓരോരുത്തരും ആയിരം വെള്ളിക്കാശു വീതം കൊണ്ടുവരുന്നു.
12 എനിക്ക് എന്റെ സ്വന്തം മുന്തിരിത്തോട്ടമുണ്ട്.
ശലോമോനേ, ആയിരം വെള്ളിക്കാശ്* അങ്ങയുടെ കൈയിൽ ഇരിക്കട്ടെ.ഇരുനൂറു വെള്ളിക്കാശു പഴങ്ങൾ കാക്കുന്നവർക്കും.”
13 “തോട്ടങ്ങളിൽ താമസിക്കുന്നവളേ,+സഖിമാർ നിന്റെ സ്വരത്തിനായി കാതോർക്കുന്നു.
ഞാൻ അതു കേൾക്കട്ടെ.”+
14 “എന്റെ പ്രിയനേ, വേഗം വരൂ!സുഗന്ധവ്യഞ്ജനങ്ങൾ വളരുന്ന മലകളിലെചെറുമാനിനെപ്പോലെ, കലമാൻകുട്ടിയെപ്പോലെ,+നീ പാഞ്ഞുവരൂ.”
അടിക്കുറിപ്പുകള്‍
^ യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “അന്യരുമായി പങ്കുവെക്കാത്ത പ്രണയം.”
^ മറ്റൊരു സാധ്യത “അയാളെ.”
^ അക്ഷ. “ആ ആയിരം.”