ഉത്തമഗീതം 8:1-14

  • യുവതി (1-4)

    • ‘നീ എന്റെ ആങ്ങളയെപ്പോലെയായിരുന്നെങ്കിൽ!’ (1)

  • യുവതിയുടെ ആങ്ങളമാർ (5എ)

    • ‘തന്റെ പ്രിയന്റെ ദേഹത്ത്‌ ചാരി വരുന്നത്‌ ആരാണ്‌?’

  • യുവതി (5ബി-7)

    • ‘പ്രേമം മരണംപോലെ ശക്തം’ (6)

  • യുവതിയുടെ ആങ്ങളമാർ (8, 9)

    • “അവൾ ഒരു മതിലെങ്കിൽ . . .

  • യുവതി (10-12)

    • “ഞാൻ ഒരു മതിലാണ്‌” (10)

  • ഇടയൻ (13)

    • ‘ഞാൻ നിന്റെ സ്വരം കേൾക്കട്ടെ’

  • യുവതി (14)

    • ‘ചെറുമാനിനെപ്പോലെ പാഞ്ഞുവരൂ’

8  “നീ എന്റെ അമ്മയുടെ മുല കുടിച്ച്‌ വളർന്നഎന്റെ ആങ്ങളയെപ്പോലെയായിരുന്നെങ്കിൽ! എങ്കിൽ, പുറത്തുവെച്ച്‌ കാണുമ്പോൾ ഞാൻ നിന്നെ ചുംബിക്കുമായിരുന്നു.+അങ്ങനെ ചെയ്‌താലും ആരും എന്നെ നിന്ദിക്കില്ലായിരുന്നു.   എന്നെ പഠിപ്പിച്ച എന്റെ അമ്മയുടെ വീട്ടിലേക്കു+ഞാൻ നിന്നെ കൂട്ടിക്കൊണ്ടുപോയേനേ. നിനക്കു കുടിക്കാൻ സുഗന്ധവ്യഞ്‌ജനങ്ങൾ ചേർത്ത വീഞ്ഞുംമാതളപ്പഴങ്ങളുടെ ചാറും തരുമായിരുന്നു.   അവന്റെ ഇടങ്കൈ എനിക്കു തലയണയായിരുന്നേനേ.അവന്റെ വലങ്കൈ എന്നെ പുണർന്നേനേ.+   യരുശലേംപുത്രിമാരേ, ഞാൻ നിങ്ങളെക്കൊണ്ട്‌ ആണയിടുവിക്കുന്നു: പ്രേമിക്കാൻ താത്‌പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത്‌ ഇളക്കിവിടരുതേ.”+   “തന്റെ പ്രിയന്റെ ദേഹത്ത്‌ ചാരി വിജനഭൂമിയിൽനിന്ന്‌ആ വരുന്നത്‌ ആരാണ്‌?” “ആപ്പിൾ മരത്തിൻകീഴെവെച്ച്‌ ഞാൻ നിന്നെ ഉണർത്തി. അവിടെവെച്ചല്ലോ നിന്നെ വയറ്റിൽ ചുമന്ന നിന്റെ അമ്മയ്‌ക്കു പ്രസവവേദനയുണ്ടായത്‌. അവിടെവെച്ചല്ലോ നിന്നെ പ്രസവിച്ചവൾക്ക്‌ ഈറ്റുനോവുണ്ടായത്‌.   എന്നെ ഒരു മുദ്രയായി നിന്റെ ഹൃദയത്തിന്മേലുംഒരു മുദ്രയായി നിന്റെ കൈമേലും വെച്ചാലും.കാരണം, പ്രേമം മരണംപോലെ ശക്തവും+പ്രണയബദ്ധത* ശവക്കുഴിപോലെ* വഴങ്ങാത്തതും ആണല്ലോ. അതിന്റെ ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്‌, യാഹിന്റെ* ജ്വാലയാണ്‌.+   ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല.+നദികൾക്ക്‌ അതിനെ ഒഴുക്കിക്കളയാനാകില്ല.+ പ്രേമത്തിനായി ഒരു മനുഷ്യൻ തന്റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലുംഅതെല്ലാം* പാടേ പുച്ഛിച്ചുതള്ളും.”   “ഞങ്ങൾക്ക്‌ ഒരു കുഞ്ഞുപെങ്ങളുണ്ട്‌.+അവളുടെ സ്‌തനങ്ങൾ വളർന്നിട്ടില്ല. അവൾക്കു വിവാഹാലോചന വരുമ്പോൾഅവളുടെ കാര്യത്തിൽ ഞങ്ങൾ എന്തു ചെയ്യും?”   “അവൾ ഒരു മതിലെങ്കിൽഅവൾക്കു മീതെ ഞങ്ങൾ ഒരു വെള്ളിഗോപുരം പണിയും.അവൾ ഒരു വാതിലെങ്കിൽദേവദാരുപ്പലകകൊണ്ട്‌ അവളെ അടയ്‌ക്കും.” 10  “ഞാൻ ഒരു മതിലാണ്‌.എന്റെ സ്‌തനങ്ങൾ ഗോപുരങ്ങൾപോലെയും. അതിനാൽ അവന്റെ വീക്ഷണത്തിൽ ഞാൻസമാധാനം കണ്ടെത്തുന്ന ഒരുവളായിരിക്കുന്നു. 11  ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.+ അവൻ അതു തോട്ടക്കാരെ ഏൽപ്പിച്ചു. അതിലെ പഴങ്ങൾക്കു പകരം അവർ ഓരോരുത്തരും ആയിരം വെള്ളിക്കാശു വീതം കൊണ്ടുവരുന്നു. 12  എനിക്ക്‌ എന്റെ സ്വന്തം മുന്തിരിത്തോട്ടമുണ്ട്‌. ശലോമോനേ, ആയിരം വെള്ളിക്കാശ്‌* അങ്ങയുടെ കൈയിൽ ഇരിക്കട്ടെ.ഇരുനൂറു വെള്ളിക്കാശു പഴങ്ങൾ കാക്കുന്നവർക്കും.” 13  “തോട്ടങ്ങളിൽ താമസിക്കുന്നവളേ,+സഖിമാർ നിന്റെ സ്വരത്തിനായി കാതോർക്കുന്നു. ഞാൻ അതു കേൾക്കട്ടെ.”+ 14  “എന്റെ പ്രിയനേ, വേഗം വരൂ!സുഗന്ധവ്യഞ്‌ജനങ്ങൾ വളരുന്ന മലകളിലെചെറുമാനിനെപ്പോലെ, കലമാൻകുട്ടിയെപ്പോലെ,+നീ പാഞ്ഞുവരൂ.”

അടിക്കുറിപ്പുകള്‍

യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “അന്യരുമായി പങ്കുവെക്കാത്ത പ്രണയം.”
മറ്റൊരു സാധ്യത “അയാളെ.”
അക്ഷ. “ആ ആയിരം.”