ഉൽപത്തി 11:1-32

  • ബാബേൽ ഗോപുരം (1-4)

  • യഹോവ ഭാഷ കലക്കുന്നു (5-9)

  • ശേം മുതൽ അബ്രാം വരെ (10-32)

    • തേരഹിന്റെ കുടുംബം (27)

    • അബ്രാം ഊർ ദേശം വിടുന്നു (31)

11  ഭൂമി മുഴുവനും ഒരേ ഭാഷയും ഒരേ വാക്കുകളും ആണ്‌ സംസാരിച്ചിരുന്നത്‌.  ആളുകൾ കിഴക്കോട്ടു യാത്ര ചെയ്‌ത്‌, ശിനാർ+ ദേശത്ത്‌ ഒരു സമതലം കണ്ടെത്തി. അവർ അവിടെ താമസം ആരംഭിച്ചു.  “വരൂ, നമുക്കു മൺകട്ടകൾ ഉണ്ടാക്കി ചുട്ടെടുക്കാം” എന്ന്‌ അവർ പരസ്‌പരം പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടികയും ചാന്തായി ടാറും ഉപയോഗിച്ചു.  പിന്നീട്‌ അവർ പറഞ്ഞു: “വരൂ, നമ്മൾ ഭൂമി മുഴുവൻ ചിതറിപ്പോകാതിരിക്കാൻ+ നമുക്കൊരു നഗരവും അംബരചുംബിയായ ഒരു ഗോപുരവും പണിയാം. നമുക്കു പേരും പ്രശസ്‌തിയും നേടാം.”  മനുഷ്യരുടെ പുത്രന്മാർ പണിത നഗരവും ഗോപുരവും കാണാൻ യഹോവ ഇറങ്ങിച്ചെന്നു.  യഹോവ പറഞ്ഞു: “ഇതാ, ഇവർ ഒറ്റ ജനതയാണ്‌; ഇവരുടെ ഭാഷയും ഒന്നാണ്‌.+ ഇവർ ചെയ്യാനിരിക്കുന്നതിന്റെ തുടക്കം മാത്രമാണ്‌ ഇത്‌. മനസ്സിൽ ചിന്തിക്കുന്നതൊന്നും ഇവർക്ക്‌ അസാധ്യമാകില്ല.  വരൂ, നമുക്ക്‌+ ഇറങ്ങിച്ചെന്ന്‌ അവരുടെ ഭാഷ കലക്കിക്കളയാം. അവർ പറയുന്നതൊന്നും അവർക്കു പരസ്‌പരം മനസ്സിലാകരുത്‌.”  അങ്ങനെ യഹോവ അവരെ അവിടെനിന്ന്‌ ഭൂമിയിലെമ്പാടും ചിതറിച്ചുകളഞ്ഞു.+ ക്രമേണ അവർ നഗരം പണിയുന്നതു നിറുത്തി.  അങ്ങനെ ആ നഗരത്തിനു ബാബേൽ*+ എന്ന പേര്‌ ലഭിച്ചു. കാരണം അവിടെവെച്ച്‌ യഹോവ മുഴുഭൂമിയുടെയും ഭാഷ കലക്കിക്കളഞ്ഞു. പിന്നെ യഹോവ അവരെ അവിടെനിന്ന്‌ ഭൂമി മുഴുവൻ ചിതറിച്ചു. 10  ശേമിന്റെ+ ചരിത്രവിവരണം: ജലപ്രളയത്തിനു ശേഷം രണ്ടു വർഷം കഴിഞ്ഞ്‌, 100-ാം വയസ്സിൽ, ശേമിന്‌ അർപ്പക്ഷാദ്‌+ ജനിച്ചു. 11  അർപ്പക്ഷാദ്‌ ജനിച്ചശേഷം ശേം 500 വർഷംകൂടെ ജീവിച്ചിരുന്നു. ശേമിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.+ 12  അർപ്പക്ഷാദിന്‌ 35 വയസ്സായപ്പോൾ ശേല+ ജനിച്ചു. 13  ശേല ജനിച്ചശേഷം അർപ്പക്ഷാദ്‌ 403 വർഷംകൂടെ ജീവിച്ചിരുന്നു. അർപ്പക്ഷാദിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 14  ശേലയ്‌ക്ക്‌ 30 വയസ്സായപ്പോൾ ഏബെർ+ ജനിച്ചു. 15  ഏബെർ ജനിച്ചശേഷം ശേല 403 വർഷംകൂടെ ജീവിച്ചിരുന്നു. ശേലയ്‌ക്കു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 16  ഏബെരിന്‌ 34 വയസ്സായപ്പോൾ പേലെഗ്‌+ ജനിച്ചു. 17  പേലെഗ്‌ ജനിച്ചശേഷം ഏബെർ 430 വർഷംകൂടെ ജീവിച്ചിരുന്നു. ഏബെരിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 18  പേലെഗിന്‌ 30 വയസ്സായപ്പോൾ രയു+ ജനിച്ചു. 19  രയു ജനിച്ചശേഷം പേലെഗ്‌ 209 വർഷംകൂടെ ജീവിച്ചിരുന്നു. പേലെഗിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 20  രയുവിന്‌ 32 വയസ്സായപ്പോൾ ശെരൂഗ്‌ ജനിച്ചു. 21  ശെരൂഗ്‌ ജനിച്ചശേഷം രയു 207 വർഷംകൂടെ ജീവിച്ചിരുന്നു. രയുവിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 22  ശെരൂഗിന്‌ 30 വയസ്സായപ്പോൾ നാഹോർ ജനിച്ചു. 23  നാഹോർ ജനിച്ചശേഷം ശെരൂഗ്‌ 200 വർഷംകൂടെ ജീവിച്ചിരുന്നു. ശെരൂഗിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 24  നാഹോരിന്‌ 29 വയസ്സായപ്പോൾ തേരഹ്‌+ ജനിച്ചു. 25  തേരഹ്‌ ജനിച്ചശേഷം നാഹോർ 119 വർഷംകൂടെ ജീവിച്ചിരുന്നു. നാഹോരിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 26  70 വയസ്സെത്തിയശേഷം തേരഹിന്‌ അബ്രാം,+ നാഹോർ,+ ഹാരാൻ എന്നീ ആൺമക്കൾ ജനിച്ചു. 27  തേരഹിന്റെ ചരിത്രവിവരണം: തേരഹിന്‌ അബ്രാം, നാഹോർ, ഹാരാൻ എന്നീ ആൺമക്കൾ ഉണ്ടായി. ഹാരാനു ലോത്ത്‌+ ജനിച്ചു. 28  അപ്പനായ തേരഹ്‌ ജീവിച്ചിരിക്കുമ്പോൾത്തന്നെ ജന്മനാടായ ഊർ+ എന്ന കൽദയദേശത്തുവെച്ച്‌+ ഹാരാൻ മരിച്ചു. 29  അബ്രാമും നാഹോരും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര്‌ സാറായി+ എന്നായിരുന്നു. ഹാരാന്റെ മകളായ മിൽക്കയായിരുന്നു നാഹോരിന്റെ ഭാര്യ. ഹാരാൻ മിൽക്കയുടെ+ മാത്രമല്ല യിസ്‌കയുടെയും അപ്പനായിരുന്നു. 30  സാറായിക്കു കുട്ടികളുണ്ടായിരുന്നില്ല, സാറായി വന്ധ്യയായിരുന്നു.+ 31  തേരഹ്‌ തന്റെ മകൻ അബ്രാമിനെയും കൊച്ചുമകനായ, ഹാരാന്റെ മകൻ ലോത്തിനെയും+ തന്റെ മരുമകളായ, അബ്രാമിന്റെ ഭാര്യ സാറായിയെയും കൂട്ടി ഊർ എന്ന കൽദയദേശത്തുനിന്ന്‌ യാത്രയായി. അവർ തേരഹിനോടൊപ്പം കനാൻ ദേശത്തേക്കു+ യാത്ര തിരിച്ചു. ഹാരാനിൽ+ എത്തിയ അവർ അവിടെ താമസം ആരംഭിച്ചു. 32  തേരഹ്‌ ആകെ 205 വർഷം ജീവിച്ചു. പിന്നെ ഹാരാനിൽവെച്ച്‌ തേരഹ്‌ മരിച്ചു.

അടിക്കുറിപ്പുകള്‍

അർഥം: “കലക്കം.”