ഉൽപത്തി 14:1-24

  • അബ്രാം ലോത്തിനെ രക്ഷിക്കുന്നു (1-16)

  • മൽക്കീസേദെക്ക്‌ അബ്രാമിനെ അനുഗ്രഹിക്കുന്നു (17-24)

14  പിന്നീട്‌ ശിനാർരാജാവായ+ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക്‌, ഏലാംരാജാവായ+ കെദൊർലായോമെർ,+ ഗോയീംരാജാവായ തീദാൽ  എന്നിവർ സൊദോംരാജാവായ+ ബേര, ഗൊമോറരാജാവായ+ ബിർശ, ആദ്‌മരാജാവായ ശിനാബ്‌, സെബോയിംരാജാവായ+ ശെമേബെർ, ബേലയിലെ (അതായത്‌ സോവരിലെ) രാജാവ്‌ എന്നിവർക്കെതിരെ യുദ്ധത്തിനു വന്നു.  ഇവരുടെയെല്ലാം സൈന്യം സിദ്ദീം താഴ്‌വരയിൽ+ ഒരുമിച്ചുകൂടി. അവിടം ഇപ്പോൾ ഉപ്പുകടലാണ്‌.*+  അവർ 12 വർഷം കെദൊർലായോമെരിനെ സേവിച്ചിരുന്നു. എന്നാൽ 13-ാം വർഷം അവർ അദ്ദേഹത്തെ എതിർത്തു.  അതിനാൽ 14-ാം വർഷം കെദൊർലായോമെരും കൂടെയുള്ള മറ്റു രാജാക്കന്മാരും വന്ന്‌ രഫായീമ്യരെ അസ്‌തെരോത്ത്‌-കർന്നയീമിൽവെച്ചും സൂസിമ്യരെ ഹാമിൽവെച്ചും ഏമിമ്യരെ+ ശാവേ-കിര്യത്തയീമിൽവെച്ചും  ഹോര്യരെ+ അവരുടെ സേയീർമല+ മുതൽ വിജനഭൂമിയുടെ* അതിർത്തിയിലുള്ള ഏൽ-പാരാൻ വരെയും തോൽപ്പിച്ചു.  അതിനു ശേഷം അവർ തിരിഞ്ഞ്‌ ഏൻ-മിശ്‌പാത്തിൽ, അതായത്‌ കാദേശിൽ,+ വന്ന്‌ അമാലേക്യരുടെയും+ ഹസസോൻ-താമാറിൽ+ താമസിക്കുന്ന അമോര്യരുടെയും+ പ്രദേശം മുഴുവൻ പിടിച്ചടക്കി.  അപ്പോൾ സൊദോമിലെ രാജാവ്‌ യുദ്ധത്തിനു പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഗൊമോറയിലെ രാജാവും ആദ്‌മയിലെ രാജാവും സെബോയിമിലെ രാജാവും ബേലയിലെ (സോവരിലെ) രാജാവും സിദ്ദീം താഴ്‌വരയിൽ അണിനിരന്ന്‌  ഏലാംരാജാവായ കെദൊർലായോമെർ, ഗോയീംരാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക്‌+ എന്നിവരോടു യുദ്ധം ചെയ്‌തു—നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാർക്കെതിരെ. 10  സിദ്ദീം താഴ്‌വരയിൽ എല്ലായിടത്തും ടാറുള്ള കുഴികളുണ്ടായിരുന്നു. സൊദോമിലെയും ഗൊമോറയിലെയും രാജാക്കന്മാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അവയിൽ വീണു. ശേഷിച്ചവർ മലനാട്ടിലേക്ക്‌ ഓടിപ്പോയി. 11  യുദ്ധത്തിൽ ജയിച്ചവർ സൊദോമിലെയും ഗൊമോറയിലെയും എല്ലാ വസ്‌തുവകകളും ഭക്ഷണസാധനങ്ങളും എടുത്തുകൊണ്ടുപോയി.+ 12  പോകുംവഴി അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി. സൊദോമിൽ+ താമസിച്ചിരുന്ന ലോത്തിന്റെ വസ്‌തുവകകളും അവർ കൊണ്ടുപോയി. 13  അതിനു ശേഷം, രക്ഷപ്പെട്ട ഒരാൾ വന്ന്‌ എബ്രായനായ അബ്രാമിനെ വിവരം അറിയിച്ചു. അബ്രാം അപ്പോൾ അമോര്യനായ മമ്രേയുടെ+ വലിയ മരങ്ങൾക്കിടയിലാണു താമസിച്ചിരുന്നത്‌.* മമ്രേയും മമ്രേയുടെ സഹോദരന്മാരായ എശ്‌ക്കോലും ആനേരും+ അബ്രാമുമായി സഖ്യതയിലായിരുന്നു. 14  ബന്ധുവിനെ*+ പിടിച്ചുകൊണ്ടുപോയി എന്നു വിവരം കിട്ടിയപ്പോൾ, തന്റെ വീട്ടിൽ ജനിച്ചവരും നല്ല പരിശീലനം സിദ്ധിച്ചവരും ആയ 318 ദാസന്മാരെ കൂട്ടി അബ്രാം അവരെ ദാൻ+ വരെ പിന്തുടർന്നു. 15  രാത്രിയിൽ അബ്രാം തന്റെ ആളുകളെ പല സംഘങ്ങളായി തിരിച്ചു. അങ്ങനെ അബ്രാമും ദാസന്മാരും കൂടി അവരെ ആക്രമിച്ച്‌ തോൽപ്പിച്ചു. ദമസ്‌കൊസിനു വടക്കുള്ള ഹോബ വരെ അബ്രാം അവരെ പിന്തുടർന്നു. 16  അബ്രാം എല്ലാ വസ്‌തുവകകളും തിരിച്ചുപിടിച്ചു. കൂടാതെ, ബന്ധുവായ ലോത്തിനെയും അതുപോലെ, സ്‌ത്രീകളെയും മറ്റു ജനങ്ങളെയും മോചിപ്പിച്ചു. ലോത്തിന്റെ വസ്‌തുവകകളും അബ്രാം തിരിച്ചുപിടിച്ചു. 17  അബ്രാം കെദൊർലായോമെരിനെയും അയാളോടൊപ്പമുണ്ടായിരുന്ന മറ്റു രാജാക്കന്മാരെയും തോൽപ്പിച്ച്‌ മടങ്ങിവരുമ്പോൾ ശാവേ താഴ്‌വരയിൽവെച്ച്‌, അതായത്‌ രാജതാഴ്‌വരയിൽവെച്ച്‌,+ സൊദോംരാജാവ്‌ അബ്രാമിനെ സ്വീകരിക്കാൻ പുറപ്പെട്ടു. 18  അപ്പോൾ ശാലേംരാജാവായ+ മൽക്കീസേദെക്ക്‌+ അപ്പവും വീഞ്ഞും കൊണ്ടുവന്നു. മൽക്കീസേദെക്ക്‌ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.+ 19  മൽക്കീസേദെക്ക്‌ അബ്രാമിനെ അനുഗ്രഹിച്ച്‌ ഇങ്ങനെ പറഞ്ഞു: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ,അത്യുന്നതനായ ദൈവം അബ്രാമിനെ അനുഗ്രഹിക്കട്ടെ. 20  നിന്നെ ദ്രോഹിക്കുന്നവരെ നിന്റെ കൈകളിൽ ഏൽപ്പിച്ചഅത്യുന്നതനായ ദൈവം വാഴ്‌ത്തപ്പെടട്ടെ!” അബ്രാം മൽക്കീസേദെക്കിന്‌ എല്ലാത്തിന്റെയും പത്തിലൊന്നു കൊടുത്തു.+ 21  അതിനു ശേഷം സൊദോംരാജാവ്‌ അബ്രാമിനോട്‌, “ആളുകളെ എനിക്കു തരുക, എന്നാൽ വസ്‌തുവകകൾ അങ്ങ്‌ എടുത്തുകൊള്ളൂ” എന്നു പറഞ്ഞു. 22  പക്ഷേ അബ്രാം സൊദോംരാജാവിനോടു പറഞ്ഞു: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും അത്യുന്നതദൈവവും ആയ യഹോവയുടെ നാമത്തിൽ ഞാൻ കൈ ഉയർത്തി ആണയിടുന്നു: 23  ‘ഞാൻ അബ്രാമിനെ സമ്പന്നനാക്കി’ എന്ന്‌ അങ്ങ്‌ പറയാതിരിക്കേണ്ടതിന്‌ അങ്ങയുടെ യാതൊന്നും—ഒരു നൂലാകട്ടെ, ഒരു ചെരിപ്പിന്റെ വാറാകട്ടെ—ഞാൻ എടുക്കില്ല. 24  എന്റെകൂടെയുള്ള യുവാക്കൾ കുറച്ച്‌ ഭക്ഷണം കഴിച്ചിട്ടുണ്ട്‌. അത്‌ ഒഴികെ മറ്റൊന്നും എനിക്കു വേണ്ടാ. എന്നോടുകൂടെ വന്ന ആനേർ, എശ്‌ക്കോൽ, മമ്രേ+ എന്നിവർ അവരുടെ ഓഹരി എടുത്തുകൊള്ളട്ടെ.”

അടിക്കുറിപ്പുകള്‍

അതായത്‌, ചാവുകടൽ.
പദാവലി കാണുക.
അഥവാ “മരങ്ങൾക്കിടയിൽ കൂടാരങ്ങളിലാണു താമസിച്ചിരുന്നത്‌.”
അക്ഷ. “സഹോദരനെ.”