ഉൽപത്തി 15:1-21

  • അബ്രാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി (1-21)

    • 400 വർഷം ക്ലേശം അനുഭവിക്കുമെന്നു മുൻകൂട്ടിപ്പറയുന്നു (13)

    • അബ്രാമിനോടുള്ള വാഗ്‌ദാനം ദൈവം ആവർത്തിക്കുന്നു (18-21)

15  ഇതിനു ശേഷം ഒരു ദിവ്യദർശനത്തിലൂടെ യഹോവ അബ്രാമിനോടു പറഞ്ഞു: “അബ്രാമേ, പേടിക്കേണ്ടാ.+ ഞാൻ നിനക്ക്‌ ഒരു പരിചയാണ്‌.+ നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.”+  അപ്പോൾ അബ്രാം പറഞ്ഞു: “പരമാധികാരിയായ യഹോവേ, എനിക്കു മക്കളില്ലല്ലോ. ദമസ്‌കൊസുകാരനായ എലീയേസെരാണ്‌+ എന്റെ അനന്തരാവകാശി. അങ്ങനെയിരിക്കെ അങ്ങ്‌ എനിക്ക്‌ എന്തു പ്രതിഫലമാണു തരാൻപോകുന്നത്‌?”  അബ്രാം തുടർന്നു: “അങ്ങ്‌ എനിക്കു സന്തതിയെ*+ തന്നിട്ടില്ല. എന്റെ വീട്ടിലെ ഒരു ദാസനാണ്‌* ഇപ്പോൾ എന്റെ അനന്തരാവകാശി.”  എന്നാൽ യഹോവയുടെ മറുപടി ഇതായിരുന്നു: “ഇല്ല, എലീയേസെർ നിന്റെ അനന്തരാവകാശിയാകില്ല. നിന്റെ സ്വന്തം മകൻതന്നെ* നിന്റെ അനന്തരാവകാശിയാകും.”+  അബ്രാമിനെ പുറത്ത്‌ കൊണ്ടുവന്നിട്ട്‌ ദൈവം പറഞ്ഞു: “ആകാശത്തിലേക്ക്‌ ഒന്നു നോക്കൂ! നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക.” പിന്നെ ദൈവം അബ്രാമിനോടു പറഞ്ഞു: “നിന്റെ സന്തതിയും* ഇതുപോലെയാകും.”+  അബ്രാം യഹോവയിൽ വിശ്വസിച്ചു.+ അതുകൊണ്ട്‌ ദൈവം അബ്രാമിനെ നീതിമാനായി കണക്കാക്കി.+  പിന്നെ ദൈവം പറഞ്ഞു: “ഈ ദേശം നിനക്ക്‌ അവകാശമായി തരാൻവേണ്ടി, കൽദയരുടെ ഊർ എന്ന പട്ടണത്തിൽനിന്ന്‌ നിന്നെ കൊണ്ടുവന്ന യഹോവയാണു ഞാൻ.”+  അപ്പോൾ അബ്രാം ചോദിച്ചു: “പരമാധികാരിയായ യഹോവേ, ഞാൻ ഇത്‌ അവകാശമാക്കുമെന്ന്‌ എനിക്ക്‌ എങ്ങനെ അറിയാൻ കഴിയും?”  അപ്പോൾ ദൈവം അബ്രാമിനോടു പറഞ്ഞു: “മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആൺചെമ്മരിയാടിനെയും ഒരു ചെങ്ങാലിപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എനിക്കുവേണ്ടി കൊണ്ടുവരുക.” 10  അങ്ങനെ അബ്രാം അവയെ കൊണ്ടുവന്ന്‌ ഓരോന്നിനെയും രണ്ടായി പിളർന്ന്‌ നേർക്കുനേരെ വെച്ചു; എന്നാൽ പക്ഷികളെ പിളർന്നില്ല. 11  അവയുടെ മാംസം തിന്നാൻ ഇരപിടിയൻ പക്ഷികൾ പറന്നിറങ്ങി. എന്നാൽ അബ്രാം അവയെ ആട്ടിപ്പായിച്ചുകൊണ്ടിരുന്നു. 12  സൂര്യൻ അസ്‌തമിക്കാറായപ്പോൾ അബ്രാം നല്ല ഉറക്കത്തിലായി; ഭയാനകമായ കൂരിരുൾ അബ്രാമിനെ മൂടി. 13  അപ്പോൾ ദൈവം അബ്രാമിനോടു പറഞ്ഞു: “ഇത്‌ അറിഞ്ഞുകൊള്ളുക: നിന്റെ സന്തതി* അവരുടേതല്ലാത്ത ദേശത്ത്‌ പരദേശികളായി ജീവിക്കും. അവിടെയുള്ള ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തും.+ 14  എന്നാൽ അവർ സേവിക്കുന്ന ആ ജനതയെ ഞാൻ വിധിക്കും.+ പിന്നെ അവർക്കിടയിൽനിന്ന്‌ അവർ ധാരാളം വസ്‌തുവകകളുമായി പുറപ്പെട്ടുപോരും.+ 15  നീയോ, സമാധാനത്തോടെ നിന്റെ പൂർവികരോടു ചേരും; തികഞ്ഞ വാർധക്യത്തിൽ മരിച്ച്‌ അടക്കപ്പെടും.+ 16  അവരുടെ നാലാം തലമുറ ഇവിടേക്കു മടങ്ങിവരും.+ കാരണം അമോര്യരുടെ പാപം ഇതുവരെ അതിന്റെ മൂർധന്യത്തിൽ എത്തിയിട്ടില്ല.”+ 17  സൂര്യാസ്‌തമയശേഷം കൂരിരുൾ വ്യാപിച്ചപ്പോൾ, പുകയുന്ന ഒരു തീച്ചൂള ദൃശ്യമായി. ജ്വലിക്കുന്ന ഒരു പന്തം ആ മാംസക്കഷണങ്ങൾക്കിടയിലൂടെ കടന്നുപോയി. 18  ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജിപ്‌തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്‌+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+ 19  അതായത്‌ കേന്യർ,+ കെനിസ്യർ, കദ്‌മോന്യർ, 20  ഹിത്യർ,+ പെരിസ്യർ,+ രഫായീമ്യർ,+ 21  അമോര്യർ, കനാന്യർ, ഗിർഗശ്യർ, യബൂസ്യർ+ എന്നിവരുടെ ദേശം.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിനെ.”
അക്ഷ. “പുത്രനാണ്‌.”
അക്ഷ. “നിന്റെ ഉള്ളിൽനിന്ന്‌ പുറപ്പെടുന്നവൻതന്നെ.”
അക്ഷ. “വിത്തും.”
അക്ഷ. “വിത്ത്‌.”
അക്ഷ. “വിത്തിന്‌.”