ഉൽപത്തി 16:1-16

  • ഹാഗാരും യിശ്‌മായേലും (1-16)

16  അബ്രാമിന്റെ ഭാര്യ സാറായിക്കു മക്കളുണ്ടായിരുന്നില്ല.+ സാറായിക്കു ഹാഗാർ+ എന്നു പേരുള്ള ഈജിപ്‌തുകാരിയായ ഒരു ദാസിയുണ്ടായിരുന്നു.  സാറായി അബ്രാമിനോടു പറഞ്ഞു: “ദയവുചെയ്‌ത്‌ ഞാൻ പറയുന്നതു കേൾക്കൂ, എനിക്കു മക്കൾ ഉണ്ടാകുന്നത്‌ യഹോവ തടഞ്ഞിരിക്കുന്നതിനാൽ എന്റെ ദാസിയുടെ അടുത്ത്‌ ചെന്ന്‌ അവളുമായി ബന്ധപ്പെട്ടാലും. അവളിലൂടെ എനിക്കു മക്കൾ ജനിച്ചേക്കും.”+ അബ്രാം സാറായി പറഞ്ഞതു കേട്ടു.  അബ്രാമിന്റെ ഭാര്യ സാറായി ഈജിപ്‌തുകാരിയായ ദാസി ഹാഗാരിനെ അബ്രാമിനു ഭാര്യയായി കൊടുത്തത്‌ അവർ കനാൻ ദേശത്ത്‌ താമസംതുടങ്ങി പത്തു വർഷം കഴിഞ്ഞപ്പോഴായിരുന്നു.  അബ്രാം ഹാഗാരുമായി ബന്ധപ്പെട്ടു, അവൾ ഗർഭിണിയായി. താൻ ഗർഭിണിയാണെന്ന്‌ അറിഞ്ഞപ്പോൾ ഹാഗാർ യജമാനത്തിയെ നിന്ദിക്കാൻതുടങ്ങി.  അപ്പോൾ സാറായി അബ്രാമിനോടു പറഞ്ഞു: “എന്റെ ഈ ദുഃഖത്തിനു കാരണക്കാരൻ അങ്ങാണ്‌. ഞാനാണ്‌ എന്റെ ദാസിയെ അങ്ങയ്‌ക്കു തന്നത്‌.* എന്നാൽ ഗർഭിണിയാണെന്ന്‌ അറിഞ്ഞപ്പോൾമുതൽ അവൾ എന്നെ നിന്ദിക്കാൻതുടങ്ങിയിരിക്കുന്നു. നമുക്ക്‌ ഇരുവർക്കും മധ്യേ യഹോവ വിധിക്കട്ടെ.”  അപ്പോൾ അബ്രാം സാറായിയോടു പറഞ്ഞു: “ഇതാ, നിന്റെ ദാസി നിന്റെ കൈയിലിരിക്കുന്നു. നിനക്കു ശരിയെന്നു തോന്നുന്നത്‌ അവളോടു ചെയ്‌തുകൊള്ളുക.” അങ്ങനെ, സാറായി ഹാഗാരിനെ അപമാനിച്ച്‌ അസഹ്യപ്പെടുത്താൻതുടങ്ങി. അപ്പോൾ ഹാഗാർ സാറായിയെ വിട്ട്‌ ഓടിപ്പോയി.  പിന്നീട്‌ യഹോവയുടെ ദൂതൻ വിജനഭൂമിയിലെ ഒരു നീരുറവയ്‌ക്കരികെ ഹാഗാരിനെ കണ്ടു; ശൂരിലേക്കുള്ള+ വഴിയുടെ അടുത്താണ്‌ അത്‌.  ദൂതൻ ഹാഗാരിനോട്‌, “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെനിന്ന്‌ വരുന്നു, എവിടേക്കു പോകുന്നു” എന്നു ചോദിച്ചു. “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുത്തുനിന്ന്‌ ഓടിപ്പോന്നതാണ്‌” എന്നു ഹാഗാർ മറുപടി പറഞ്ഞു.  അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “നിന്റെ യജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി, താഴ്‌മയോടെ അവൾക്കു കീഴ്‌പെട്ടിരിക്കുക.” 10  യഹോവയുടെ ദൂതൻ ഇങ്ങനെയും പറഞ്ഞു: “ഞാൻ നിന്റെ സന്തതിയെ എണ്ണാനാകാത്ത വിധം അസംഖ്യമായി വർധിപ്പിക്കും.”+ 11  കൂടാതെ, യഹോവയുടെ ദൂതൻ പറഞ്ഞു: “നീ ഗർഭിണിയാണല്ലോ. നീ ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവനു യിശ്‌മായേൽ* എന്നു പേരിടണം. കാരണം യഹോവ നിന്റെ കഷ്ടപ്പാടുകളെക്കുറിച്ച്‌ കേട്ടിരിക്കുന്നു. 12  അവൻ കാട്ടുകഴുതയെപ്പോലുള്ള* ഒരുവനായിത്തീരും. അവന്റെ കൈ എല്ലാവർക്കും എതിരായിരിക്കും; എല്ലാവരുടെയും കൈ അവനും എതിരായിരിക്കും. അവന്റെ എല്ലാ സഹോദരന്മാർക്കും എതിരായി അവൻ താമസിക്കും.” 13  അപ്പോൾ ഹാഗാർ, “എന്നെ കാണുന്നവനെ ഞാൻ ഇവിടെ കണ്ടോ” എന്നു സ്വയം ചോദിച്ചു. അതിനാൽ, തന്നോടു സംസാരിച്ചുകൊണ്ടിരുന്ന യഹോവയെ, “അങ്ങ്‌ എല്ലാം കാണുന്ന ദൈവം”*+ എന്നു വിളിച്ചു. 14  അങ്ങനെയാണ്‌ ആ കിണറിനു ബേർ-ലഹയീ-രോയി* എന്ന പേര്‌ വന്നത്‌. (കാദേശിനും ബേരെദിനും ഇടയിലാണ്‌ അത്‌.) 15  പിന്നീട്‌ ഹാഗാർ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഹാഗാരിൽ ഉണ്ടായ മകന്‌ അബ്രാം യിശ്‌മായേൽ+ എന്നു പേരിട്ടു. 16  ഹാഗാർ യിശ്‌മായേലിനെ പ്രസവിക്കുമ്പോൾ അബ്രാമിന്‌ 86 വയസ്സായിരുന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “മാർവിടത്തിൽ തന്നത്‌.”
അർഥം: “ദൈവം കേൾക്കുന്നു.”
അഥവാ “ഒണജർ,” ഒരിനം കാട്ടുകഴുത. എന്നാൽ വരയൻ കുതിരയാണെന്നു ചിലർ കരുതുന്നു. സാധ്യതയനുസരിച്ച്‌, പരാശ്രയമില്ലാതെ ജീവിക്കുന്ന പ്രകൃതത്തെ കുറിക്കുന്നു.
അഥവാ “എന്നെ കാണുന്ന ദൈവം.” അല്ലെങ്കിൽ “തന്നെത്തന്നെ പ്രത്യക്ഷനാക്കുന്ന ദൈവം (വെളിപ്പെടുന്നവൻ).”
അർഥം: “എന്നെ കാണുന്ന ജീവനുള്ളവന്റെ കിണർ.”