ഉൽപത്തി 17:1-27

  • അബ്രാഹാം അനേകം ജനതകൾക്കു പിതാവായിത്തീരും (1-8)

    • അബ്രാമിന്റെ പേര്‌ അബ്രാഹാം എന്നു മാറ്റുന്നു (5)

  • പരിച്ഛേദനയുടമ്പടി (9-14)

  • സാറായിയുടെ പേര്‌ സാറ എന്നു മാറ്റുന്നു (15-17)

  • യിസ്‌ഹാക്ക്‌ ജനിക്കുമെന്ന വാഗ്‌ദാനം (18-27)

17  അബ്രാമിന്‌ 99 വയസ്സുള്ളപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി. ദൈവം പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാണ്‌. നീ എന്റെ മുമ്പാകെ നേരോടെ നടന്ന്‌ നിഷ്‌കളങ്കനാണെന്നു* തെളിയിക്കുക.  ഞാനും നീയും തമ്മിലുള്ള എന്റെ ഉടമ്പടി+ ഞാൻ ഉറപ്പിക്കുകയും നിന്നെ വളരെയധികം വർധിപ്പിക്കുകയും ചെയ്യും.”+  അപ്പോൾ അബ്രാം കമിഴ്‌ന്നുവീണ്‌ നമസ്‌കരിച്ചു. ദൈവം അബ്രാമിനോട്‌ ഇങ്ങനെയും പറഞ്ഞു:  “ഞാൻ നിന്നോട്‌ ഒരു ഉടമ്പടി ചെയ്‌തിട്ടുണ്ടല്ലോ.+ ഉറപ്പായും നീ അനേകം ജനതകൾക്കു പിതാവായിത്തീരും.+  നിന്റെ പേര്‌ ഇനി അബ്രാം* എന്നല്ല, അബ്രാഹാം* എന്നാകും. കാരണം ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കും.  നിന്നെ സന്താനസമൃദ്ധിയുള്ളവനാക്കി വളരെയധികം വർധിപ്പിക്കും. നിന്നിൽനിന്ന്‌ ജനതകൾ രൂപംകൊള്ളും; രാജാക്കന്മാരും നിന്നിൽനിന്ന്‌ ഉത്ഭവിക്കും.+  “നിന്റെയും നിന്റെ സന്തതിയുടെയും* ദൈവമായിരിക്കുമെന്ന ഉടമ്പടി ഞാൻ പാലിക്കും. ഇതു നിന്നോടും+ തലമുറകളോളം നിന്റെ സന്തതിയോടും* ഉള്ള എന്റെ ശാശ്വതമായ ഉടമ്പടിയായിരിക്കും.  നീ പരദേശിയായി+ താമസിക്കുന്ന കനാൻ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കുമുള്ള ഒരു അവകാശമായി നൽകും. ഞാൻ അവരുടെ ദൈവമായിരിക്കും.”+  ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നീ എന്റെ ഉടമ്പടി പാലിക്കണം; നിന്റെ സന്തതിയും* തലമുറതലമുറയോളം എന്റെ ഉടമ്പടി പാലിക്കണം. 10  ഞാനും നിങ്ങളും തമ്മിലുള്ള എന്റെ ഉടമ്പടി ഇതാണ്‌: നിങ്ങൾക്കിടയിലുള്ള ആണുങ്ങളെല്ലാം പരിച്ഛേദനയേൽക്കണം.*+ നിങ്ങളും നിങ്ങളുടെ സന്തതികളും* ഈ ഉടമ്പടി പാലിക്കണം. 11  നിങ്ങൾ നിങ്ങളുടെ അഗ്രചർമം മുറിച്ചുകളയണം. അതു ഞാനും നിങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും.+ 12  നിങ്ങൾക്കിടയിൽ എട്ടു ദിവസം പ്രായമായ ആൺകുട്ടികളെല്ലാം പരിച്ഛേദനയേൽക്കണം.+ നിങ്ങളുടെ വീട്ടിൽ ജനിച്ചവരായാലും അന്യദേശക്കാരിൽനിന്ന്‌ വിലയ്‌ക്കു വാങ്ങിയ, നിന്റെ സന്തതി* അല്ലാത്തവരായാലും തലമുറതോറും ഇതു ചെയ്യണം. 13  നിന്റെ വീട്ടിൽ ജനിച്ചവരായാലും നീ വിലയ്‌ക്കു വാങ്ങിയവരായാലും ആണുങ്ങളൊക്കെയും പരിച്ഛേദനയേൽക്കണം.+ നിങ്ങളുടെ ശരീരത്തിലുള്ള ഈ അടയാളം എന്റെ ഉടമ്പടിയുടെ തെളിവായിരിക്കും. 14  ആരെങ്കിലും പരിച്ഛേദനയേൽക്കുന്നില്ലെങ്കിൽ അവനെ ജനത്തിൽനിന്ന്‌ ഛേദിച്ചുകളയണം.* അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നല്ലോ.” 15  പിന്നെ ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നിന്റെ ഭാര്യ സാറായിയെ+ നീ ഇനി സാറായി* എന്നു വിളിക്കരുത്‌. കാരണം അവളുടെ പേര്‌ സാറ* എന്നാകും. 16  അവളെ ഞാൻ അനുഗ്രഹിക്കുകയും അവളിലൂടെ നിനക്ക്‌ ഒരു മകനെ തരുകയും ചെയ്യും.+ ഞാൻ അവളെ അനുഗ്രഹിക്കും; അവൾ അനേകം ജനതകൾക്കും രാജാക്കന്മാർക്കും മാതാവായിത്തീരും.” 17  അപ്പോൾ അബ്രാഹാം കമിഴ്‌ന്നുവീണ്‌ നമസ്‌കരിച്ചു. അബ്രാഹാം ചിരിച്ചുകൊണ്ട്‌ മനസ്സിൽ പറഞ്ഞു:+ “100 വയസ്സുള്ള ഒരാൾക്കു കുട്ടി ഉണ്ടാകുമോ? 90 വയസ്സുള്ള സാറ പ്രസവിക്കുമോ?”+ 18  അബ്രാഹാം സത്യദൈവത്തോട്‌, “യിശ്‌മായേൽ+ അങ്ങയുടെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്നു പറഞ്ഞു. 19  അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ ഭാര്യ സാറതന്നെ നിനക്ക്‌ ഒരു മകനെ പ്രസവിക്കും. നീ അവനു യിസ്‌ഹാക്ക്‌*+ എന്നു പേരിടണം. ഞാൻ എന്റെ ഉടമ്പടി അവനുമായി ഉറപ്പിക്കും. അത്‌ അവനു ശേഷം അവന്റെ സന്തതിയോടുള്ള* നിത്യമായ ഉടമ്പടിയായിരിക്കും.+ 20  യിശ്‌മായേലിനെക്കുറിച്ചുള്ള നിന്റെ അപേക്ഷയും ഞാൻ കേട്ടിരിക്കുന്നു. ഞാൻ അവനെ അനുഗ്രഹിച്ച്‌ സന്താനസമൃദ്ധിയുള്ളവനാക്കി വളരെയധികം വർധിപ്പിക്കും. അവന്‌ 12 തലവന്മാർ ജനിക്കും; അവനെ ഞാൻ ഒരു മഹാജനതയാക്കും.+ 21  എന്നാൽ എന്റെ ഉടമ്പടി ഞാൻ ഉറപ്പിക്കുന്നത്‌ അടുത്ത വർഷം ഇതേ സമയത്ത്‌+ സാറ നിനക്കു പ്രസവിക്കുന്ന യിസ്‌ഹാക്കിനോടായിരിക്കും.”+ 22  അബ്രാഹാമിനോടു സംസാരിച്ചുതീർന്നശേഷം ദൈവം അബ്രാഹാമിനെ വിട്ട്‌ ഉയർന്നു. 23  ദൈവം പറഞ്ഞതുപോലെ, അന്നേ ദിവസംതന്നെ അബ്രാഹാം വീട്ടിലുള്ള ആണുങ്ങളെയെല്ലാം—മകനായ യിശ്‌മായേലിനെയും തന്റെ വീട്ടിൽ ജനിച്ച എല്ലാ പുരുഷന്മാരെയും താൻ വിലയ്‌ക്കു വാങ്ങിയ എല്ലാവരെയും—പരിച്ഛേദന ചെയ്‌തു.+ 24  പരിച്ഛേദനയേറ്റപ്പോൾ അബ്രാഹാമിന്‌ 99 വയസ്സായിരുന്നു,+ 25  അബ്രാഹാമിന്റെ മകനായ യിശ്‌മായേലിന്‌ 13 വയസ്സും.+ 26  അബ്രാഹാം പരിച്ഛേദനയേറ്റ അന്നുതന്നെയാണു മകനായ യിശ്‌മായേലും പരിച്ഛേദനയേറ്റത്‌. 27  അബ്രാഹാമിന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാം—അബ്രാഹാമിന്റെ വീട്ടിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന്‌ വിലയ്‌ക്കു വാങ്ങിയവരും—അബ്രാഹാമിനോടൊപ്പം പരിച്ഛേദനയേറ്റു.

അടിക്കുറിപ്പുകള്‍

അഥവാ “കുറ്റമറ്റവനാണെന്ന്‌.”
അർഥം: “പിതാവ്‌ ഉന്നതനാണ്‌.”
അർഥം: “പുരുഷാരത്തിന്റെ പിതാവ്‌; അനേകർക്കു പിതാവ്‌.”
അക്ഷ. “വിത്തിനോടും.”
അക്ഷ. “വിത്തിന്റെയും.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്തും.”
പദാവലി കാണുക.
അക്ഷ. “വിത്തും.”
അക്ഷ. “വിത്ത്‌.”
അഥവാ “കൊന്നുകളയണം.”
“കലഹിക്കുന്ന” എന്നായിരിക്കാം അർഥം.
അർഥം: “രാജകുമാരി.”
അക്ഷ. “വിത്തിനോടുള്ള.”
അർഥം: “ചിരി.”