ഉൽപത്തി 18:1-33

  • അബ്രാഹാമിനെ മൂന്നു ദൈവദൂതന്മാർ സന്ദർശിക്കുന്നു (1-8)

  • മകൻ ജനിക്കുമെന്നു സാറയോടു വാഗ്‌ദാനം ചെയ്യുന്നു; സാറ ചിരിക്കുന്നു (9-15)

  • അബ്രാഹാം സൊദോമിനുവേണ്ടി അപേക്ഷിക്കുന്നു (16-33)

18  പിന്നീട്‌ ഒരു ദിവസം നട്ടുച്ചനേരത്ത്‌ അബ്രാഹാം മമ്രേയിലെ+ വലിയ മരങ്ങൾക്കിടയിൽ കൂടാരവാതിൽക്കൽ ഇരിക്കുമ്പോൾ യഹോവ+ പ്രത്യക്ഷപ്പെട്ടു.  അബ്രാഹാം നോക്കിയപ്പോൾ കുറച്ച്‌ അകലെ മൂന്നു പുരുഷന്മാർ നിൽക്കുന്നതു കണ്ടു.+ അവരെ സ്വീകരിക്കാൻ അബ്രാഹാം കൂടാരവാതിൽക്കൽനിന്ന്‌ അവരുടെ അടുത്തേക്ക്‌ ഓടിച്ചെന്നു. നിലംവരെ കുമ്പിട്ടശേഷം  അബ്രാഹാം പറഞ്ഞു: “യഹോവേ, അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെങ്കിൽ ഈ ദാസനെ കടന്നുപോകരുതേ.  കുറച്ച്‌ വെള്ളം കൊണ്ടുവന്ന്‌ നിങ്ങളുടെ കാൽ കഴുകാൻ+ അനുവദിച്ചാലും. പിന്നെ നിങ്ങൾക്ക്‌ ഈ മരച്ചുവട്ടിലിരുന്ന്‌ വിശ്രമിക്കുകയുമാകാം.  നിങ്ങൾ ഈ ദാസന്റെ അടുത്ത്‌ വന്നിരിക്കുന്നല്ലോ. ഇപ്പോൾ, ക്ഷീണം അകറ്റാനായി* ഞാൻ ഒരു കഷണം അപ്പം കൊണ്ടുവരട്ടേ? അതിനു ശേഷം നിങ്ങൾക്കു യാത്ര തുടരാം.” അപ്പോൾ അവർ പറഞ്ഞു: “ശരി, നീ പറഞ്ഞതുപോലെയാകട്ടെ.”  അങ്ങനെ അബ്രാഹാം തിടുക്കത്തിൽ കൂടാരത്തിലേക്കു ചെന്ന്‌ സാറയോട്‌, “പെട്ടെന്നാകട്ടെ! മൂന്നു പാത്രം* നേർത്ത ധാന്യപ്പൊടി കുഴച്ച്‌ അപ്പം ഉണ്ടാക്കൂ” എന്നു പറഞ്ഞു.  പിന്നെ അബ്രാഹാം കന്നുകാലിക്കൂട്ടത്തിലേക്ക്‌ ഓടിച്ചെന്ന്‌ നല്ലൊരു കാളക്കിടാവിനെ പിടിച്ച്‌ പരിചാരകനു കൊടുത്തു. അദ്ദേഹം അതു തിടുക്കത്തിൽ പാകം ചെയ്‌തു.  അതിനു ശേഷം അബ്രാഹാം വെണ്ണയും പാലും പാകം ചെയ്‌ത മാംസവും കൊണ്ടുവന്ന്‌ അവരുടെ മുമ്പിൽ വിളമ്പി. അവർ ഭക്ഷണം കഴിക്കുമ്പോൾ അബ്രാഹാം അവർക്കരികെ മരച്ചുവട്ടിൽ നിന്നു.+  അവർ അബ്രാഹാമിനോട്‌, “നിന്റെ ഭാര്യ സാറ+ എവിടെ” എന്നു ചോദിച്ചു. “ഇവിടെ കൂടാരത്തിലുണ്ട്‌” എന്ന്‌ അബ്രാഹാം പറഞ്ഞു. 10  അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “അടുത്ത വർഷം ഇതേ സമയത്ത്‌ ഞാൻ നിങ്ങളുടെ അടുത്ത്‌ തിരിച്ചുവരും. സാറയ്‌ക്ക്‌ അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.”+ ഇതെല്ലാം കേട്ടുകൊണ്ട്‌ അബ്രാഹാമിന്റെ ഭാര്യ സാറ കൂടാരവാതിൽക്കൽ ആ പുരുഷന്റെ പുറകിലായി നിൽക്കുന്നുണ്ടായിരുന്നു. 11  അബ്രാഹാമിനും സാറയ്‌ക്കും ഒരുപാടു പ്രായമായിരുന്നു;+ സാറയ്‌ക്കു മക്കൾ ഉണ്ടാകാനുള്ള പ്രായം കഴിഞ്ഞുപോയിരുന്നു.*+ 12  അതിനാൽ ഉള്ളിൽ ചിരിച്ചുകൊണ്ട്‌ സാറ ഇങ്ങനെ സ്വയം പറഞ്ഞു: “എനിക്കു നല്ല പ്രായമായി, എന്റെ യജമാനനും വയസ്സായി. എനിക്ക്‌ ഇനി ആ ആനന്ദം ഉണ്ടാകുമെന്നോ!”+ 13  അപ്പോൾ യഹോവ അബ്രാഹാമിനോടു ചോദിച്ചു: “‘വയസ്സായ എനിക്കു കുട്ടിയുണ്ടാകുമോ’ എന്നു പറഞ്ഞ്‌ സാറ ചിരിച്ചത്‌ എന്തിനാണ്‌? 14  യഹോവയ്‌ക്ക്‌ അസാധ്യമായ എന്തെങ്കിലുമുണ്ടോ?+ ഞാൻ പറഞ്ഞതുപോലെ അടുത്ത വർഷം ഇതേ സമയത്ത്‌ ഞാൻ നിങ്ങളുടെ അടുത്ത്‌ തിരിച്ചുവരും; സാറയ്‌ക്ക്‌ അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.” 15  എന്നാൽ പേടിച്ചുപോയതുകൊണ്ട്‌ സാറ അതു നിഷേധിച്ചു. “ഞാൻ ചിരിച്ചില്ല” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം, “അല്ല, ചിരിച്ചു” എന്നു പറഞ്ഞു. 16  പിന്നെ ആ പുരുഷന്മാർ പോകാനായി എഴുന്നേറ്റു; അബ്രാഹാം അവരോടൊപ്പം കുറച്ച്‌ ദൂരം നടന്നുചെന്ന്‌ അവരെ യാത്രയയച്ചു. അവർ സൊദോമിലേക്കു നോക്കി.+ 17  അപ്പോൾ യഹോവ പറഞ്ഞു: “ഞാൻ ചെയ്യാൻപോകുന്ന കാര്യം അബ്രാഹാമിൽനിന്ന്‌ മറച്ചുവെക്കുമോ?+ 18  കാരണം അബ്രാഹാം ശ്രേഷ്‌ഠവും പ്രബലവും ആയ ഒരു ജനതയാകും. അവനിലൂടെ ഭൂമിയിലുള്ള ജനതകളെല്ലാം അനുഗ്രഹം നേടും.*+ 19  നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട്‌ യഹോവയുടെ വഴിയിൽ നടക്കാൻ അവൻ പുത്രന്മാരോടും വീട്ടിലുള്ളവരോടും കല്‌പിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.+ കാരണം എനിക്ക്‌ അവനെ നന്നായി അറിയാം. അതുകൊണ്ടുതന്നെ, യഹോവ എന്ന ഞാൻ അബ്രാഹാമിനെക്കുറിച്ചുള്ള എന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കും.” 20  പിന്നെ യഹോവ പറഞ്ഞു: “സൊദോമിനും ഗൊമോറയ്‌ക്കും എതിരെയുള്ള മുറവിളി ഉച്ചത്തിലായിരിക്കുന്നു.+ അവരുടെ പാപം വളരെ വലുതാണ്‌.+ 21  എന്റെ അടുത്ത്‌ എത്തിയ മുറവിളിപോലെയാണോ അവർ പ്രവർത്തിക്കുന്നതെന്ന്‌ അറിയാൻ ഞാൻ ഇറങ്ങിച്ചെല്ലും. അങ്ങനെയല്ലെങ്കിൽ എനിക്ക്‌ അത്‌ അറിയാൻ കഴിയുമല്ലോ.”+ 22  പിന്നെ ആ പുരുഷന്മാർ* അവിടെനിന്ന്‌ സൊദോമിലേക്കു പോയി. യഹോവ+ അബ്രാഹാമിന്റെകൂടെ നിന്നു. 23  അപ്പോൾ അബ്രാഹാം അടുത്ത്‌ ചെന്ന്‌ ദൈവത്തോടു ചോദിച്ചു: “ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെയും അങ്ങ്‌ നശിപ്പിച്ചുകളയുമോ?+ 24  ആ നഗരത്തിൽ 50 നീതിമാന്മാരുണ്ടെന്നിരിക്കട്ടെ. അങ്ങ്‌ അതിലെ ജനങ്ങളെയെല്ലാം നശിപ്പിക്കുമോ? അവിടത്തെ 50 നീതിമാന്മാരെപ്രതി അങ്ങ്‌ ആ സ്ഥലത്തോടു ക്ഷമിക്കില്ലേ? 25  നീതിമാന്മാരെ ദുഷ്ടന്മാരുടെകൂടെ നശിപ്പിച്ചുകൊണ്ട്‌ ഈ വിധത്തിൽ പ്രവർത്തിക്കാൻ അങ്ങയ്‌ക്കു കഴിയില്ലല്ലോ! അങ്ങനെ ചെയ്‌താൽ, നീതിമാന്റെയും ദുഷ്ടന്റെയും അവസ്ഥ ഒന്നുതന്നെയായിപ്പോകും.+ അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച്‌ അങ്ങയ്‌ക്കു ചിന്തിക്കാൻപോലും കഴിയില്ല.+ സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”+ 26  അപ്പോൾ യഹോവ പറഞ്ഞു: “സൊദോം നഗരത്തിൽ 50 നീതിമാന്മാരെ കണ്ടാൽ അവരെപ്രതി ഞാൻ ആ പ്രദേശത്തോടു മുഴുവൻ ക്ഷമിക്കും.” 27  എന്നാൽ അബ്രാഹാം വീണ്ടും പറഞ്ഞു: “വെറും പൊടിയും ചാരവും ആയ ഞാൻ ഇതാ, യഹോവയോടു സംസാരിക്കാൻ തുനിഞ്ഞിരിക്കുന്നു. 28  അവിടെ 50 നീതിമാന്മാരിൽ അഞ്ചു പേർ കുറവാണെങ്കിലോ? ആ അഞ്ചു പേരുടെ കുറവ്‌ കാരണം അങ്ങ്‌ നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?” അപ്പോൾ ദൈവം പറഞ്ഞു: “45 പേരുണ്ടെങ്കിൽ ഞാൻ അവിടം നശിപ്പിക്കില്ല.”+ 29  എന്നാൽ പിന്നെയും അബ്രാഹാം ദൈവത്തോടു സംസാരിച്ചു. അബ്രാഹാം ചോദിച്ചു: “അവിടെ 40 പേരേ ഉള്ളൂ എങ്കിലോ?” ദൈവം പറഞ്ഞു: “ആ 40 പേരെ ഓർത്ത്‌ ഞാൻ അങ്ങനെ ചെയ്യില്ല.” 30  അബ്രാഹാം തുടർന്നു: “യഹോവേ, കോപിക്കരുതേ.+ ഇനിയും സംസാരിക്കാൻ എന്നെ അനുവദിക്കേണമേ. അവിടെ 30 പേരേ ഉള്ളൂ എങ്കിലോ?” ദൈവം പറഞ്ഞു: “അവിടെ 30 പേരെ കണ്ടെത്തുന്നെങ്കിൽ ഞാൻ അതു ചെയ്യില്ല.” 31  എന്നാൽ അബ്രാഹാം പിന്നെയും പറഞ്ഞു: “ഇതാ, ഞാൻ യഹോവയോടു സംസാരിക്കാൻ ധൈര്യം കാണിച്ചിരിക്കുന്നു. അവിടെ 20 പേരേ ഉള്ളൂ എങ്കിലോ?” ദൈവം മറുപടി പറഞ്ഞു: “ആ 20 പേരെ ഓർത്ത്‌ ഞാൻ അവിടം നശിപ്പിക്കില്ല.” 32  ഒടുവിൽ അബ്രാഹാം: “യഹോവേ, കോപിക്കരുതേ. ഒരിക്കൽക്കൂടി സംസാരിക്കാൻ എന്നെ അനുവദിക്കേണമേ. അവിടെ പത്തു പേർ മാത്രമാണുള്ളത്‌ എങ്കിലോ?” ദൈവം പറഞ്ഞു: “ആ പത്തു പേരെ ഓർത്ത്‌ ഞാൻ അതു നശിപ്പിക്കില്ല.” 33  അബ്രാഹാമിനോടു സംസാരിച്ചുതീർന്നശേഷം യഹോവ അവിടം വിട്ട്‌ പോയി;+ അബ്രാഹാം തന്റെ സ്ഥലത്തേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

അക്ഷ. “ഹൃദയത്തെ ബലപ്പെടുത്താനായി.”
അക്ഷ. “സെയാ അളവ്‌.” മൊത്തം, ഏകദേശം 10 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “സ്‌ത്രീകൾക്കുള്ള പതിവ്‌ സാറയ്‌ക്കു നിന്നുപോയിരുന്നു.”
അഥവാ “നേടിയെടുക്കും.”
സാധ്യതയനുസരിച്ച്‌, അവരിൽ രണ്ടു പുരുഷന്മാർ.