ഉൽപത്തി 19:1-38

  • ലോത്തിനെ ദൈവദൂതന്മാർ സന്ദർശിക്കുന്നു (1-11)

  • നഗരം വിടാൻ ലോത്തിനെയും കുടുംബത്തെയും നിർബന്ധിക്കുന്നു (12-22)

  • സൊദോമിന്റെയും ഗൊമോറയുടെയും നാശം (23-29)

    • ലോത്തിന്റെ ഭാര്യ ഉപ്പുതൂണാകുന്നു (26)

  • ലോത്തും പെൺമക്കളും (30-38)

    • മോവാബ്യരുടെയും അമ്മോന്യരുടെയും ഉത്ഭവം (37, 38)

19  വൈകുന്നേരമായപ്പോൾ ആ രണ്ടു ദൈവദൂതന്മാരും സൊദോമിൽ എത്തി. ലോത്ത്‌ അപ്പോൾ സൊദോമിന്റെ കവാടത്തിൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ ലോത്ത്‌ എഴുന്നേറ്റുചെന്ന്‌ അവരെ സ്വീകരിച്ചു, മുഖം നിലത്ത്‌ മുട്ടുംവിധം കുമ്പിട്ട്‌ അവരെ നമസ്‌കരിച്ചു.+  എന്നിട്ട്‌ ലോത്ത്‌ പറഞ്ഞു: “യജമാനന്മാരേ, ഈ ദാസന്റെ വീട്ടിലേക്കു വന്ന്‌ രാത്രിതങ്ങിയാലും. അവിടെ നിങ്ങളുടെ കാൽ കഴുകുകയും ചെയ്യാം. അതിരാവിലെ എഴുന്നേറ്റ്‌ നിങ്ങൾക്കു യാത്ര തുടരാമല്ലോ.” അപ്പോൾ അവർ, “വേണ്ടാ, രാത്രി ഞങ്ങൾ വഴിയോരത്ത്‌* കഴിഞ്ഞുകൊള്ളാം” എന്നു പറഞ്ഞു.  എന്നാൽ കുറെ നിർബന്ധിച്ചപ്പോൾ അവർ ലോത്തിനോടൊപ്പം ലോത്തിന്റെ വീട്ടിലേക്കു പോയി. ലോത്ത്‌ അവർക്ക്‌ ഒരു വിരുന്ന്‌ ഒരുക്കി; അവർക്കുവേണ്ടി പുളിപ്പില്ലാത്ത* അപ്പം ചുട്ടു. അവർ അതു കഴിച്ചു.  അവർ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്‌ സൊദോം നഗരത്തിലെ പുരുഷന്മാരെല്ലാം—ബാലന്മാർമുതൽ വൃദ്ധന്മാർവരെ എല്ലാവരും—കൂട്ടത്തോടെ വന്ന്‌ വീടു വളഞ്ഞു.  അവർ ലോത്തിനോട്‌ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: “നിന്റെ വീട്ടിൽ രാത്രിതങ്ങാൻ വന്ന പുരുഷന്മാർ എവിടെ? അവരെ പുറത്ത്‌ കൊണ്ടുവരൂ. ഞങ്ങൾക്ക്‌ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണം; അവരെ വിട്ടുതരൂ.”+  അപ്പോൾ ലോത്ത്‌ പുറത്ത്‌ ഇറങ്ങി വാതിൽ അടച്ചശേഷം അവരുടെ അടുത്ത്‌ ചെന്ന്‌  പറഞ്ഞു: “എന്റെ സഹോദരന്മാരേ, വഷളത്തം കാണിക്കരുതേ!  കന്യകമാരായ രണ്ടു പെൺമക്കൾ എനിക്കുണ്ട്‌. അവരെ ഞാൻ നിങ്ങളുടെ അടുത്ത്‌ കൊണ്ടുവരാം; നിങ്ങൾക്ക്‌ ഇഷ്ടമുള്ളത്‌ അവരോടു ചെയ്‌തുകൊള്ളൂ. ഈ പുരുഷന്മാരെ മാത്രം ഒന്നും ചെയ്യരുതേ. അവർ എന്റെ കൂരയ്‌ക്കു കീഴിൽ* അഭയം തേടിയവരാണല്ലോ.”+  അപ്പോൾ അവർ ആക്രോശിച്ചുകൊണ്ട്‌, “മാറി നിൽക്ക്‌! ഇവിടെ ഒറ്റയ്‌ക്കു വന്നുതാമസിക്കുന്ന, വെറുമൊരു പരദേശിയായ ഇവൻ നമ്മളെ വിധിക്കാൻ മുതിരുന്നു! ഇപ്പോൾ, അവരോടു ചെയ്യുന്നതിനെക്കാൾ മോശമായി ഞങ്ങൾ നിന്നോടു പെരുമാറും” എന്നു പറഞ്ഞു. അവർ ലോത്തിനെ തിക്കിഞെരുക്കി വാതിൽ തകർക്കാൻ അടുത്തു. 10  അപ്പോൾ ആ ദൂതന്മാർ കൈ നീട്ടി ലോത്തിനെ വീട്ടിനുള്ളിലേക്കു വലിച്ചുകയറ്റി വാതിൽ അടച്ചു. 11  വീട്ടുവാതിൽക്കലുണ്ടായിരുന്ന ആളുകൾക്കു മുഴുവൻ, ചെറിയവൻമുതൽ വലിയവൻവരെ എല്ലാവർക്കും, അവർ അന്ധത പിടിപ്പിച്ചു. അങ്ങനെ ജനം വാതിൽ തപ്പിനടന്ന്‌ വലഞ്ഞു. 12  ദൈവദൂതന്മാർ ലോത്തിനോട്‌: “നിങ്ങൾക്ക്‌ ഇവിടെ മറ്റാരെങ്കിലുമുണ്ടോ? മരുമക്കളെയും ആൺമക്കളെയും പെൺമക്കളെയും ഈ നഗരത്തിൽ നിനക്കുള്ള എല്ലാവരെയും കൂട്ടി ഇവിടെനിന്ന്‌ പുറത്ത്‌ കടക്കുക! 13  ഞങ്ങൾ ഈ നഗരം നശിപ്പിക്കാൻപോകുകയാണ്‌. ഇവർക്കെതിരെയുള്ള മുറവിളി യഹോവയുടെ മുമ്പാകെ+ എത്തിയതിനാൽ* ഈ നഗരത്തെ നശിപ്പിക്കാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുകയാണ്‌.” 14  അപ്പോൾ ലോത്ത്‌ ചെന്ന്‌ തന്റെ പെൺമക്കളെ വിവാഹം കഴിക്കാനിരുന്ന മരുമക്കളോടു സംസാരിച്ചു. “പെട്ടെന്ന്‌ ഇവിടെനിന്ന്‌ പുറത്ത്‌ കടക്കുക; യഹോവ ഈ നഗരം നശിപ്പിക്കാൻപോകുകയാണ്‌” എന്നു ലോത്ത്‌ അവരോടു പറഞ്ഞു. പലവട്ടം പറഞ്ഞെങ്കിലും ലോത്ത്‌ തമാശ പറയുകയാണെന്ന്‌ അവർ കരുതി.+ 15  എന്നാൽ വെട്ടം വീണുതുടങ്ങിയപ്പോൾ ദൈവദൂതന്മാർ ധൃതികൂട്ടി; അവർ ലോത്തിനോടു പറഞ്ഞു: “വേഗമാകട്ടെ, ഭാര്യയെയും നിന്നോടൊപ്പമുള്ള രണ്ടു പെൺമക്കളെയും കൂട്ടി ഇവിടെനിന്ന്‌ പോകുക. അല്ലെങ്കിൽ ഈ നഗരത്തിന്റെ ദുഷ്‌ചെയ്‌തികൾ കാരണം നിങ്ങളും നശിക്കും.”+ 16  പക്ഷേ ലോത്ത്‌ മടിച്ചുനിന്നു. എന്നാൽ യഹോവ കരുണ കാണിച്ചതിനാൽ+ ആ പുരുഷന്മാർ ലോത്തിനെയും ഭാര്യയെയും ലോത്തിന്റെ രണ്ടു പെൺമക്കളെയും കൈക്കു പിടിച്ച്‌ നഗരത്തിനു വെളിയിൽ കൊണ്ടുവന്നു.+ 17  അവരെ അതിർത്തിയിൽ എത്തിച്ച ഉടനെ ദൂതന്മാരിൽ ഒരാൾ പറഞ്ഞു: “ജീവനുംകൊണ്ട്‌ രക്ഷപ്പെട്ടോ! തിരിഞ്ഞുനോക്കുകയോ+ ഈ പ്രദേശത്തെങ്ങും+ നിൽക്കുകയോ അരുത്‌! നിങ്ങൾ നശിക്കാതിരിക്കാൻ മലകളിലേക്ക്‌ ഓടിപ്പോകുക!” 18  അപ്പോൾ ലോത്ത്‌ അവരോടു പറഞ്ഞു: “അരുത്‌ യഹോവേ, എന്നെ അങ്ങോട്ട്‌ അയയ്‌ക്കരുതേ! 19  എനിക്ക്‌ അങ്ങയുടെ പ്രീതി ലഭിച്ചിരിക്കുന്നല്ലോ. എന്നെ ജീവനോടെ രക്ഷിച്ചുകൊണ്ട്‌+ അങ്ങ്‌ എന്നോടു മഹാദയയും* കാണിച്ചിരിക്കുന്നു. പക്ഷേ മലനാട്ടിലേക്ക്‌ ഓടിപ്പോകാൻ എനിക്കു സാധിക്കില്ല. എന്തെങ്കിലും അപകടം വന്ന്‌ ഞാൻ മരിച്ചുപോകുമോ എന്ന്‌ എനിക്കു ഭയം തോന്നുന്നു.+ 20  ഇതാ, ഈ പട്ടണം അടുത്താണ്‌. അവിടേക്ക്‌ എനിക്ക്‌ ഓടിപ്പോകാൻ കഴിയും; അതു ചെറിയ സ്ഥലമാണല്ലോ. ഞാൻ അങ്ങോട്ട്‌ ഓടിപ്പൊയ്‌ക്കൊള്ളട്ടേ? അതൊരു ചെറിയ സ്ഥലമല്ലേ? അങ്ങനെ എനിക്ക്‌ രക്ഷപ്പെടാനാകും.” 21  അപ്പോൾ ദൂതൻ പറഞ്ഞു: “ശരി, ഇക്കാര്യത്തിലും ഞാൻ പരിഗണന കാണിക്കും;+ നീ പറഞ്ഞ പട്ടണം ഞാൻ നശിപ്പിക്കില്ല.+ 22  വേഗം അവിടേക്കു രക്ഷപ്പെടുക; നീ അവിടെ എത്തുംവരെ എനിക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല.”+ അതുകൊണ്ട്‌ ലോത്ത്‌ ആ പട്ടണത്തിനു സോവർ*+ എന്നു പേരിട്ടു. 23  ലോത്ത്‌ സോവരിലെത്തിയപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. 24  അപ്പോൾ യഹോവ സ്വർഗത്തിൽനിന്ന്‌, യഹോവയുടെ സന്നിധിയിൽനിന്നുതന്നെ, സൊദോമിന്റെയും ഗൊമോറയുടെയും മേൽ തീയും ഗന്ധകവും* വർഷിച്ചു.+ 25  അങ്ങനെ, ദൈവം ആ നഗരങ്ങൾ നശിപ്പിച്ചു; അവിടെയുള്ള ജനങ്ങളും സസ്യങ്ങളും സഹിതം ആ പ്രദേശം മുഴുവൻ കത്തിച്ച്‌ ചാമ്പലാക്കി.+ 26  ലോത്തിന്റെ ഭാര്യ ലോത്തിന്റെ പിന്നാലെയുണ്ടായിരുന്നു. എന്നാൽ പുറകോട്ടു തിരിഞ്ഞുനോക്കിയ അവൾ ഉപ്പുതൂണായിത്തീർന്നു.+ 27  അബ്രാഹാം അതിരാവിലെ എഴുന്നേറ്റ്‌ താൻ യഹോവയുടെ മുമ്പാകെ നിന്നിരുന്ന സ്ഥലത്ത്‌+ ചെന്ന്‌ 28  താഴേക്ക്‌, സൊദോമിലേക്കും ഗൊമോറയിലേക്കും ആ പ്രദേശത്തെ മറ്റു നഗരങ്ങളിലേക്കും, നോക്കി. അപ്പോൾ അബ്രാഹാം ഭയങ്കരമായൊരു കാഴ്‌ച കണ്ടു. അതാ, ചൂളയിൽനിന്നെന്നപോലെ ആ പ്രദേശത്തുനിന്ന്‌ കനത്ത പുക ഉയരുന്നു!+ 29  ലോത്ത്‌ താമസിച്ചിരുന്ന പ്രദേശത്തെ നഗരങ്ങൾ നശിപ്പിച്ചപ്പോൾ ലോത്തിനെ രക്ഷിച്ചുകൊണ്ട്‌+ ദൈവം ഇങ്ങനെ അബ്രാഹാമിനെ ഓർത്തു. 30  സോവരിൽ+ താമസിക്കാൻ ഭയമായിരുന്നതുകൊണ്ട്‌ ലോത്ത്‌ രണ്ടു പെൺമക്കളെയും കൂട്ടി സോവരിൽനിന്ന്‌ മലനാട്ടിലേക്കു പോയി അവിടെ താമസംതുടങ്ങി.+ ലോത്ത്‌ പെൺമക്കളോടൊപ്പം ഒരു ഗുഹയിൽ താമസിച്ചു. 31  പിന്നീട്‌ മൂത്ത മകൾ ഇളയവളോടു പറഞ്ഞു: “നമ്മുടെ അപ്പനു വയസ്സായി. ഭൂമിയിലെങ്ങുമുള്ള നടപ്പനുസരിച്ച്‌ നമ്മളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ഈ ദേശത്ത്‌ പുരുഷന്മാർ ആരുമില്ല. 32  വരൂ, നമുക്ക്‌ അപ്പനെ വീഞ്ഞു കുടിപ്പിച്ചിട്ട്‌ അപ്പനോടൊപ്പം കിടക്കാം. അങ്ങനെ അപ്പന്റെ കുടുംബപരമ്പര നിലനിറുത്താം.” 33  അങ്ങനെ അവർ അന്നു രാത്രി അപ്പനു കുറെ വീഞ്ഞു കൊടുത്തു. പിന്നെ മൂത്ത മകൾ അകത്ത്‌ ചെന്ന്‌ അപ്പനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പക്ഷേ അവൾ വന്ന്‌ കിടന്നതോ എഴുന്നേറ്റ്‌ പോയതോ ലോത്ത്‌ അറിഞ്ഞില്ല. 34  പിറ്റെ ദിവസം മൂത്തവൾ ഇളയവളോടു പറഞ്ഞു: “കഴിഞ്ഞ രാത്രി ഞാൻ അപ്പനോടൊപ്പം കിടന്നു. ഇന്നു രാത്രിയും നമുക്ക്‌ അപ്പനു വീഞ്ഞു കൊടുക്കാം. നീ ഇന്ന്‌ അകത്ത്‌ ചെന്ന്‌ അപ്പനോടൊപ്പം കിടക്കണം. അങ്ങനെ നമുക്ക്‌ അപ്പന്റെ കുടുംബപരമ്പര നിലനിറുത്താം.” 35  ആ രാത്രിയും അവർ അപ്പനു വീണ്ടുംവീണ്ടും വീഞ്ഞു കൊടുത്തു. പിന്നെ ഇളയവൾ ചെന്ന്‌ ലോത്തുമായി ബന്ധപ്പെട്ടു. അവൾ വന്ന്‌ കിടന്നതോ എഴുന്നേറ്റ്‌ പോയതോ ലോത്ത്‌ അറിഞ്ഞില്ല. 36  അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37  മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്‌+ എന്നു പേരിട്ടു. അവനാണ്‌ ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+ 38  ഇളയവളും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവൾ അവനു ബൻ-അമ്മി എന്നു പേരിട്ടു. അവനാണ്‌ ഇന്നുള്ള അമ്മോന്യരുടെ പൂർവികൻ.+

അടിക്കുറിപ്പുകള്‍

അഥവാ “പൊതുചത്വരത്തിൽ.”
പദാവലി കാണുക.
അക്ഷ. “കൂരയുടെ നിഴലിൽ.”
അഥവാ “ഉച്ചത്തിലായിരിക്കുന്നതിനാൽ.”
അഥവാ “അചഞ്ചലമായ സ്‌നേഹവും.”
അർഥം: “ചെറുത്‌.”
അതായത്‌, സൾഫർ.