ഉൽപത്തി 23:1-20

  • സാറയുടെ മരണം, ശ്‌മശാനസ്ഥലം (1-20)

23  സാറ 127 വർഷം ജീവിച്ചു. അതായിരുന്നു സാറയുടെ ആയുഷ്‌കാലം.+  സാറ കനാൻ+ ദേശത്തെ കിര്യത്ത്‌-അർബയിൽവെച്ച്‌,+ അതായത്‌ ഹെബ്രോനിൽവെച്ച്‌,+ മരിച്ചു. അബ്രാഹാം സാറയെക്കുറിച്ച്‌ ദുഃഖിച്ച്‌ കരഞ്ഞു.  പിന്നെ അബ്രാഹാം ഭാര്യയുടെ ശരീരത്തിന്‌ അടുത്തുനിന്ന്‌ എഴുന്നേറ്റ്‌ ഹേത്തിന്റെ+ പുത്രന്മാരുടെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു:  “ഞാൻ നിങ്ങൾക്കിടയിൽ ഒരു പരദേശിയും കുടിയേറിപ്പാർക്കുന്നവനും+ ആണ്‌. ഒരു ശ്‌മശാനത്തിനുള്ള സ്ഥലം നിങ്ങൾക്കിടയിൽ എനിക്കു തരുക. ഞാൻ എന്റെ ഭാര്യയെ അടക്കം ചെയ്യട്ടെ.”  അപ്പോൾ ഹേത്തിന്റെ പുത്രന്മാർ അബ്രാഹാമിനോടു പറഞ്ഞു:  “യജമാനനേ, ഞങ്ങൾ പറയുന്നതു കേട്ടാലും. അങ്ങ്‌ ഞങ്ങൾക്കിടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാണ്‌.*+ ഞങ്ങളുടെ ഏറ്റവും നല്ല ശ്‌മശാനത്തിൽത്തന്നെ അങ്ങയുടെ ഭാര്യയെ അടക്കം ചെയ്‌തുകൊള്ളൂ. ഞങ്ങളിൽ ആരും അങ്ങയ്‌ക്കു സ്ഥലം തരാതിരിക്കില്ല.”  അപ്പോൾ അബ്രാഹാം എഴുന്നേറ്റ്‌ ആ ദേശത്തെ ആളുകളെ—ഹേത്തിന്റെ+ പുത്രന്മാരെ—വണങ്ങി,  അവരോടു പറഞ്ഞു: “എന്റെ ഭാര്യയെ അടക്കം ചെയ്യാൻ നിങ്ങൾ എന്നെ അനുവദിക്കുമെങ്കിൽ ഞാൻ പറയുന്നതു കേട്ടാലും. സോഹരിന്റെ മകനായ എഫ്രോനോട്‌  അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മക്‌പേല ഗുഹ എനിക്കു വിൽക്കാൻ അപേക്ഷിക്കണം. അദ്ദേഹത്തിന്റെ സ്ഥലത്തിന്റെ അതിരിലാണ്‌ അത്‌. എഫ്രോൻ അതു നിങ്ങളുടെ സാന്നിധ്യത്തിൽ അതിന്റെ മുഴുവൻ വിലയ്‌ക്കു തുല്യമായ വെള്ളി വാങ്ങി എനിക്കു വിൽക്കട്ടെ.+ അപ്പോൾ ശ്‌മശാനമായി ഉപയോഗിക്കാൻ എനിക്ക്‌ ഒരു സ്ഥലമുണ്ടാകും.”+ 10  എഫ്രോൻ അപ്പോൾ ഹേത്തിന്റെ പുത്രന്മാരുടെ ഇടയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഹേത്തിന്റെ പുത്രന്മാരും നഗരകവാടത്തിൽ+ വന്ന എല്ലാവരും കേൾക്കെ ഹിത്യനായ എഫ്രോൻ അബ്രാഹാമിനോടു പറഞ്ഞു: 11  “അങ്ങനെയല്ല എന്റെ യജമാനനേ! ഞാൻ പറയുന്നതു കേട്ടാലും. ആ സ്ഥലവും അതിലുള്ള ഗുഹയും ഞാൻ അങ്ങയ്‌ക്കു തരുന്നു. എന്റെ ജനത്തിന്റെ പുത്രന്മാരുടെ സാന്നിധ്യത്തിൽത്തന്നെ ഞാൻ അതു തരുന്നു. അങ്ങയുടെ ഭാര്യയെ അടക്കിക്കൊള്ളുക.” 12  അപ്പോൾ അബ്രാഹാം ആ ദേശത്തെ ജനങ്ങളെ വണങ്ങിയിട്ട്‌ 13  അവർ കേൾക്കെ എഫ്രോനോടു പറഞ്ഞു: “ദയവുചെയ്‌ത്‌ ഞാൻ പറയുന്നതു കേൾക്കൂ! ആ സ്ഥലത്തിന്റെ മുഴുവൻ വിലയും ഞാൻ തരും. അങ്ങ്‌ അത്‌ എന്റെ കൈയിൽനിന്ന്‌ സ്വീകരിക്കണം. അപ്പോൾ എനിക്ക്‌ എന്റെ ഭാര്യയെ അവിടെ അടക്കാനാകും.” 14  അപ്പോൾ എഫ്രോൻ അബ്രാഹാമിനോടു പറഞ്ഞു: 15  “യജമാനനേ, ഞാൻ പറയുന്നതു കേട്ടാലും. ഈ സ്ഥലത്തിന്‌ 400 ശേക്കെൽ* വെള്ളി വിലയുണ്ട്‌. എന്നാൽ താങ്കൾക്കും എനിക്കും ഇടയിൽ അത്‌ എന്തുണ്ട്‌? അങ്ങയുടെ ഭാര്യയെ അടക്കിക്കൊള്ളുക.” 16  അബ്രാഹാം എഫ്രോൻ പറഞ്ഞതു സമ്മതിച്ചു. ഹേത്തിന്റെ പുത്രന്മാർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ 400 ശേക്കെൽ* വെള്ളി, വ്യാപാരികൾക്കിടയിൽ നിലവിലിരുന്ന തൂക്കമനുസരിച്ച്‌ അബ്രാഹാം എഫ്രോനു തൂക്കിക്കൊടുത്തു.+ 17  അങ്ങനെ, മമ്രേക്കടുത്ത്‌ മക്‌പേലയിൽ എഫ്രോനുള്ള സ്ഥലം—സ്ഥലവും അതിലെ ഗുഹയും സ്ഥലത്തിന്റെ അതിരുകൾക്കുള്ളിലെ എല്ലാ മരങ്ങളും— 18  ഹേത്തിന്റെ പുത്രന്മാരുടെയും നഗരകവാടത്തിൽ വന്ന എല്ലാവരുടെയും സാന്നിധ്യത്തിൽ, അബ്രാഹാം വിലയ്‌ക്കു വാങ്ങിയ വസ്‌തുവായി ഉറപ്പിക്കപ്പെട്ടു. 19  അതിനു ശേഷം അബ്രാഹാം ഭാര്യ സാറയെ കനാൻ ദേശത്തെ മമ്രേയിലെ, അതായത്‌ ഹെബ്രോനിലെ, മക്‌പേല എന്ന സ്ഥലത്തെ ഗുഹയിൽ അടക്കം ചെയ്‌തു. 20  അങ്ങനെ ഹേത്തിന്റെ പുത്രന്മാർ ആ സ്ഥലവും അതിലെ ഗുഹയും ശ്‌മശാനത്തിനുള്ള സ്ഥലമായി+ അബ്രാഹാമിനു കൈമാറി.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “മഹാനായ ഒരു പ്രഭുവാണ്‌.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.