ഉൽപത്തി 24:1-67

  • യിസ്‌ഹാക്കിനു ഭാര്യയെ അന്വേഷിക്കുന്നു (1-58)

  • റിബെക്ക യിസ്‌ഹാക്കിനെ കാണാൻ വരുന്നു (59-67)

24  അബ്രാഹാം വയസ്സുചെന്ന്‌ വൃദ്ധനായി. യഹോവ അബ്രാഹാമിനെ എല്ലാത്തിലും അനുഗ്രഹിച്ചിരുന്നു.+  തനിക്കുള്ളതു മുഴുവൻ നോക്കിനടത്തിയിരുന്ന, വീട്ടിലെ ഏറ്റവും പ്രായം കൂടിയ ദാസനോട്‌+ അബ്രാഹാം പറഞ്ഞു: “ദയവായി നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വെക്കുക.  എനിക്കു ചുറ്റും താമസിക്കുന്ന ഈ കനാന്യരുടെ പെൺമക്കളിൽനിന്ന്‌ നീ എന്റെ മകന്‌ ഒരു പെൺകുട്ടിയെ കണ്ടെത്താതെ+  എന്റെ ദേശത്ത്‌ എന്റെ ബന്ധുക്കളുടെ+ അടുത്ത്‌ ചെന്ന്‌ എന്റെ മകനായ യിസ്‌ഹാക്കിന്‌ ഒരു പെൺകുട്ടിയെ കണ്ടെത്തുമെന്നു സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ട്‌ സത്യം ചെയ്യിക്കും.”  എന്നാൽ ആ ദാസൻ അബ്രാഹാമിനോടു പറഞ്ഞു: “എന്നോടൊപ്പം ഈ ദേശത്തേക്കു വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിലോ? യജമാനൻ വിട്ടുപോന്ന ദേശത്തേക്കു ഞാൻ അങ്ങയുടെ മകനെ തിരികെ കൊണ്ടുപോകണോ?”+  അപ്പോൾ അബ്രാഹാം ദാസനോടു പറഞ്ഞു: “എന്റെ മകനെ നീ അങ്ങോട്ടു കൊണ്ടുപോകരുത്‌!+  എന്റെ പിതൃഭവനത്തിൽനിന്നും എന്റെ ബന്ധുക്കളുടെ ദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടുവന്ന്‌+ എന്നോടു സംസാരിച്ച ദൈവം, ‘ഞാൻ ഈ ദേശം+ നിന്റെ സന്തതിക്കു*+ കൊടുക്കും’ എന്ന്‌ എന്നോടു സത്യം ചെയ്‌ത+ സ്വർഗാധിസ്വർഗങ്ങളുടെ ദൈവമായ യഹോവ, നിനക്കു മുമ്പായി തന്റെ ദൂതനെ അയയ്‌ക്കും.+ അവിടെനിന്ന്‌+ എന്റെ മകന്‌ ഒരു പെൺകുട്ടിയെ കണ്ടെത്താൻ നിനക്കു കഴിയുമെന്ന്‌ ഉറപ്പാണ്‌.  എന്നാൽ നിന്നോടൊപ്പം വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിൽ ഈ ആണയിൽനിന്ന്‌ നീ സ്വതന്ത്രനായിരിക്കും. പക്ഷേ എന്റെ മകനെ നീ ഒരിക്കലും അങ്ങോട്ടു കൊണ്ടുപോകരുത്‌.”  അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയുടെ കീഴിൽ കൈ വെച്ച്‌ സത്യം ചെയ്‌തു.+ 10  അങ്ങനെ ആ ദാസൻ യജമാനന്റെ ഒട്ടകങ്ങളിൽ പത്തെണ്ണവുമായി യാത്ര തുടങ്ങി. യജമാനന്റെ പക്കൽനിന്നുള്ള എല്ലാ തരം വിശേഷവസ്‌തുക്കളും അയാൾ കൂടെക്കരുതി. അയാൾ മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ നഗരത്തിലേക്കു യാത്രയായി. 11  അങ്ങനെ അയാൾ ആ നഗരത്തിനു പുറത്തുള്ള ഒരു നീരുറവിന്‌ അടുത്ത്‌ എത്തി. ഒട്ടകങ്ങൾക്കു വിശ്രമിക്കാനായി അവിടെ കുറച്ച്‌ സമയം ചെലവഴിച്ചു. നേരം സന്ധ്യയാകാറായിരുന്നു. നഗരത്തിൽനിന്ന്‌ സ്‌ത്രീകൾ വെള്ളം കോരാൻ വരുന്ന സമയമായിരുന്നു അത്‌. 12  അപ്പോൾ അയാൾ പറഞ്ഞു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമേ, യഹോവേ, ഇന്നേ ദിവസം കാര്യങ്ങളെല്ലാം സഫലമായിത്തീരാൻ ഇടയാക്കി എന്റെ യജമാനനായ അബ്രാഹാമിനോട്‌ അചഞ്ചലമായ സ്‌നേഹം കാണിക്കേണമേ. 13  ഞാൻ ഇതാ, ഒരു നീരുറവിന്‌ അടുത്ത്‌ നിൽക്കുന്നു. നഗരത്തിലെ പെൺകുട്ടികൾ വെള്ളം കോരാൻ വരുന്നുണ്ട്‌. 14  ഞാൻ ഒരു യുവതിയോട്‌, ‘നിന്റെ കൈയിലെ കുടം താഴ്‌ത്തി, എനിക്ക്‌ കുറച്ച്‌ വെള്ളം കുടിക്കാൻ തരുക’ എന്നു പറയുമ്പോൾ, ‘കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കൊടുക്കാം’ എന്നു പറയുന്നവളായിരിക്കട്ടെ അങ്ങയുടെ ദാസനായ യിസ്‌ഹാക്കിനുവേണ്ടി അങ്ങ്‌ തിരഞ്ഞെടുത്തവൾ. അങ്ങ്‌ എന്റെ യജമാനനോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ചിരിക്കുന്നെന്ന്‌ ഇങ്ങനെ ചെയ്‌തുകൊണ്ട്‌ എന്നെ അറിയിക്കേണമേ.” 15  അയാൾ പറഞ്ഞുതീരുംമുമ്പ്‌, അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു+ മിൽക്കയിൽ+ ജനിച്ച മകനായ ബഥൂവേലിന്റെ മകൾ റിബെക്ക+ കുടവും തോളിലേറ്റി നഗരത്തിൽനിന്ന്‌ വന്നു. 16  ആ പെൺകുട്ടി അതിസുന്ദരിയും കന്യകയും ആയിരുന്നു; ഒരു പുരുഷനും അവളോടൊപ്പം കിടന്നിട്ടില്ലായിരുന്നു. അവൾ നീരുറവയിൽ ഇറങ്ങി കുടത്തിൽ വെള്ളം നിറച്ച്‌ കയറിവന്നു. 17  അപ്പോൾ ആ ദാസൻ ഓടിച്ചെന്ന്‌ അവളോട്‌, “കുടത്തിൽനിന്ന്‌ എനിക്കു കുറച്ച്‌ വെള്ളം കുടിക്കാൻ തരുമോ” എന്നു ചോദിച്ചു. 18  “യജമാനനേ, കുടിച്ചാലും” എന്നു പറഞ്ഞ്‌ പെട്ടെന്നുതന്നെ തോളിൽനിന്ന്‌ കുടം കൈയിലിറക്കി അവൾ അയാൾക്കു കുടിക്കാൻ കൊടുത്തു. 19  അയാൾക്കു വെള്ളം കൊടുത്തുകഴിഞ്ഞപ്പോൾ അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വേണ്ടുവോളം വെള്ളം കോരിക്കൊടുക്കാം.” 20  പെട്ടെന്നുതന്നെ അവൾ കുടത്തിലെ വെള്ളം മുഴുവനും തൊട്ടിയിലേക്ക്‌ ഒഴിച്ചിട്ട്‌ വെള്ളം കോരാനായി വീണ്ടുംവീണ്ടും നീരുറവിലേക്ക്‌ ഓടിയിറങ്ങി. എല്ലാ ഒട്ടകങ്ങളും കുടിച്ചുകഴിയുന്നതുവരെ അവൾ വെള്ളം കോരിക്കൊടുത്തുകൊണ്ടിരുന്നു. 21  യഹോവ യാത്ര സഫലമാക്കിയോ എന്ന്‌ അറിയാൻ ആ പുരുഷൻ ഒന്നും മിണ്ടാതെ ആശ്ചര്യത്തോടെ അവൾ ചെയ്യുന്നതു നോക്കിനിന്നു. 22  ഒട്ടകങ്ങൾ വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ ആ ദാസൻ അവൾക്കുവേണ്ടി അര ശേക്കെൽ* തൂക്കമുള്ള ഒരു സ്വർണമൂക്കുത്തിയും പത്തു ശേക്കെൽ* തൂക്കമുള്ള സ്വർണത്തിന്റെ രണ്ടു കൈവളയും പുറത്ത്‌ എടുത്തിട്ട്‌ 23  അവളോടു ചോദിച്ചു: “പറയൂ, നീ ആരുടെ മകളാണ്‌? ഞങ്ങൾക്കു രാത്രിതങ്ങാൻ നിന്റെ അപ്പന്റെ വീട്ടിൽ സ്ഥലമുണ്ടോ?” 24  അപ്പോൾ റിബെക്ക പറഞ്ഞു: “നാഹോരിനു മിൽക്ക+ പ്രസവിച്ച മകനായ ബഥൂവേലിന്റെ മകളാണു ഞാൻ.”+ 25  റിബെക്ക തുടർന്നു: “ഞങ്ങളുടെ പക്കൽ വയ്‌ക്കോലും ഇഷ്ടംപോലെ തീറ്റിയും ഉണ്ട്‌; രാത്രിതങ്ങാൻ സ്ഥലവുമുണ്ട്‌.” 26  അപ്പോൾ ആ ദാസൻ യഹോവയുടെ മുമ്പാകെ കുമ്പിട്ട്‌, മുട്ടുകുത്തി നമസ്‌കരിച്ചുകൊണ്ട്‌ പറഞ്ഞു: 27  “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്‌ത്തപ്പെടട്ടെ. കാരണം എന്റെ യജമാനനോടുള്ള അചഞ്ചലമായ സ്‌നേഹവും വിശ്വസ്‌തതയും ദൈവം വിട്ടുകളഞ്ഞില്ല. എന്റെ യജമാനന്റെ സഹോദരങ്ങളുടെ ഭവനത്തിലേക്ക്‌ യഹോവ എന്നെ നയിച്ചല്ലോ.” 28  യുവതി ഓടിച്ചെന്ന്‌ ഇക്കാര്യങ്ങൾ അമ്മയുടെ വീട്ടിലുള്ളവരെ അറിയിച്ചു. 29  റിബെക്കയ്‌ക്കു ലാബാൻ+ എന്നൊരു ആങ്ങളയുണ്ടായിരുന്നു. നഗരത്തിനു പുറത്ത്‌ നീരുറവിന്‌ അരികെ നിൽക്കുന്ന ആ പുരുഷന്റെ അടുത്തേക്കു ലാബാൻ ഓടിച്ചെന്നു. 30  “ആ പുരുഷൻ ഇതെല്ലാമാണ്‌ എന്നോടു പറഞ്ഞത്‌” എന്നു പറഞ്ഞ്‌ റിബെക്ക മൂക്കുത്തിയും കൈവളകളും കാണിച്ചപ്പോൾ ലാബാൻ ആ പുരുഷനെ കാണാൻ ആഗ്രഹിച്ച്‌ അവിടേക്കു ചെന്നു. അയാൾ അപ്പോഴും ഒട്ടകങ്ങളുടെ അടുത്ത്‌ നീരുറവിന്‌ അരികെ നിൽക്കുകയായിരുന്നു. 31  അപ്പോൾ ലാബാൻ പറഞ്ഞു: “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, വരുക. ഇവിടെ പുറത്ത്‌ നിൽക്കുന്നത്‌ എന്തിനാണ്‌? ഞാൻ വീട്‌ ഒരുക്കിയിരിക്കുന്നു, ഒട്ടകങ്ങൾക്കുള്ള സ്ഥലവും തയ്യാറാണ്‌.” 32  അപ്പോൾ ആ പുരുഷൻ വീട്ടിലേക്കു വന്നു. അയാൾ* ഒട്ടകങ്ങളുടെ കോപ്പ്‌ അഴിച്ച്‌ അവയ്‌ക്കു വയ്‌ക്കോലും തീറ്റിയും കൊടുത്തു. ആ പുരുഷന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും കാൽ കഴുകാൻ വെള്ളവും കൊടുത്തു. 33  എന്നാൽ മുന്നിൽ ഭക്ഷണം കൊണ്ടുചെന്ന്‌ വെച്ചപ്പോൾ, “എനിക്കു പറയാനുള്ളതു പറയാതെ ഞാൻ ഭക്ഷണം കഴിക്കില്ല” എന്ന്‌ അയാൾ പറഞ്ഞു. അപ്പോൾ ലാബാൻ, “പറഞ്ഞുകൊള്ളൂ!” എന്നു പറഞ്ഞു. 34  അയാൾ പറഞ്ഞു: “ഞാൻ അബ്രാഹാമിന്റെ ദാസനാണ്‌.+ 35  യഹോവ എന്റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു; ആടുമാടുകൾ, വെള്ളി, സ്വർണം, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയെല്ലാം നൽകി ദൈവം എന്റെ യജമാനനെ സമ്പന്നനാക്കുകയും ചെയ്‌തിരിക്കുന്നു.+ 36  മാത്രമല്ല, എന്റെ യജമാനന്റെ ഭാര്യ സാറ വാർധക്യത്തിൽ യജമാനന്‌ ഒരു മകനെ പ്രസവിച്ചു.+ യജമാനനുള്ളതെല്ലാം യജമാനൻ അവനു കൊടുക്കും.+ 37  ഇപ്പോൾ എന്റെ യജമാനൻ ഇങ്ങനെ പറഞ്ഞ്‌ എന്നെക്കൊണ്ട്‌ സത്യം ചെയ്യിച്ചു: ‘ഞാൻ താമസിക്കുന്ന കനാന്യരുടെ ഈ ദേശത്തുനിന്ന്‌ അവരുടെ പെൺമക്കളിൽ ഒരാളെ എന്റെ മകനുവേണ്ടി തിരഞ്ഞെടുക്കാതെ+ 38  എന്റെ പിതൃഭവനത്തിൽ ചെന്ന്‌ എന്റെ കുടുംബത്തിൽനിന്ന്‌+ നീ അവന്‌ ഒരു പെൺകുട്ടിയെ കണ്ടെത്തണം.’+ 39  എന്നാൽ ഞാൻ എന്റെ യജമാനനോട്‌, ‘എന്നോടൊപ്പം വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിലോ’ എന്നു ചോദിച്ചു.+ 40  അപ്പോൾ യജമാനൻ പറഞ്ഞു: ‘ഞാൻ യഹോവയുടെ മുമ്പാകെ അനുസരണയോടെ നടന്നിരിക്കുന്നു.+ ദൈവം നിന്നോടൊപ്പം തന്റെ ദൂതനെ അയയ്‌ക്കുകയും+ നിന്റെ യാത്ര ഉറപ്പായും സഫലമാക്കുകയും ചെയ്യും. നീ എന്റെ മകന്‌ എന്റെ കുടുംബത്തിൽനിന്ന്‌, എന്റെ പിതൃഭവനത്തിൽനിന്ന്‌,+ ഒരു പെൺകുട്ടിയെ കണ്ടെത്തണം. 41  നീ എന്റെ കുടുംബത്തിൽ ചെല്ലുമ്പോൾ അവർ പെൺകുട്ടിയെ നിന്റെകൂടെ അയയ്‌ക്കുന്നില്ലെങ്കിൽ എന്നോടു ചെയ്‌ത ആണയിൽനിന്ന്‌ നീ ഒഴിവുള്ളവനായിരിക്കും. നിന്റെ ആണയിൽനിന്ന്‌ അങ്ങനെ നീ സ്വതന്ത്രനാകും.’+ 42  “ഇന്നു നീരുറവിന്‌ അടുത്ത്‌ എത്തിയപ്പോൾ ഞാൻ പറഞ്ഞു: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമേ, യഹോവേ, അങ്ങ്‌ എന്റെ യാത്ര സഫലമാക്കുമെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഇടയാക്കേണമേ: 43  ഞാൻ ഇവിടെ നീരുറവിന്‌ അടുത്ത്‌ നിൽക്കുന്നു; നഗരത്തിൽനിന്ന്‌ വെള്ളം കോരാൻ വരുന്ന ഒരു യുവതിയോട്‌,+ “നിന്റെ കുടത്തിൽനിന്ന്‌ എനിക്കു കുടിക്കാൻ കുറച്ച്‌ വെള്ളം തരാമോ” എന്നു ചോദിക്കുമ്പോൾ, 44  “കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കോരിക്കൊടുക്കാം” എന്നു പറയുന്നവളായിരിക്കട്ടെ എന്റെ യജമാനന്റെ മകനുവേണ്ടി യഹോവ തിരഞ്ഞെടുത്തവൾ.’+ 45  “ഞാൻ മനസ്സിൽ പറഞ്ഞുതീരുംമുമ്പ്‌, കുടവും തോളിലേറ്റി റിബെക്ക നഗരത്തിനു പുറത്തേക്കു വന്നു. റിബെക്ക നീരുറവിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ വെള്ളം കോരാൻതുടങ്ങി. അപ്പോൾ ഞാൻ റിബെക്കയോട്‌, ‘എനിക്കു കുടിക്കാൻ കുറച്ച്‌ വെള്ളം തരുമോ’ എന്നു ചോദിച്ചു.+ 46  റിബെക്ക പെട്ടെന്നു തോളിൽനിന്ന്‌ കുടം ഇറക്കിയിട്ട്‌, ‘കുടിച്ചാലും,+ യജമാനന്റെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കൊടുക്കാം’ എന്നു പറഞ്ഞു. ഞാൻ വെള്ളം കുടിച്ചു. റിബെക്ക ഒട്ടകങ്ങൾക്കും വെള്ളം കൊടുത്തു. 47  അതിനു ശേഷം ഞാൻ, ‘നീ ആരുടെ മകളാണ്‌’ എന്നു ചോദിച്ചപ്പോൾ, ‘നാഹോരിനു മിൽക്ക പ്രസവിച്ച മകനായ ബഥൂവേലിന്റെ മകളാണു ഞാൻ’ എന്നു റിബെക്ക പറഞ്ഞു. അങ്ങനെ, ഞാൻ റിബെക്കയുടെ മൂക്കിൽ മൂക്കുത്തിയും കൈകളിൽ വളകളും അണിയിച്ചു.+ 48  പിന്നെ ഞാൻ യഹോവയുടെ മുമ്പാകെ കുമ്പിട്ട്‌ സാഷ്ടാംഗം നമസ്‌കരിച്ചു. എന്റെ യജമാനന്റെ മകനുവേണ്ടി അദ്ദേഹത്തിന്റെ സഹോദരന്റെ മകളെ എടുക്കേണ്ടതിന്‌ എന്നെ ശരിയായ വഴിയിൽ നയിച്ച, എന്റെ യജമാനന്റെ ദൈവമായ യഹോവയെ സ്‌തുതിച്ചു.+ 49  ഇപ്പോൾ, എന്റെ യജമാനനോട്‌ അചഞ്ചലമായ സ്‌നേഹവും വിശ്വസ്‌തതയും കാണിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ എന്നു പറയുക. മറിച്ചാണെങ്കിൽ അതും എന്നോടു പറയുക. അപ്പോൾ എനിക്ക്‌ ഇടത്തോട്ടോ വലത്തോട്ടോ തിരിയാമല്ലോ.”+ 50  അപ്പോൾ ലാബാനും ബഥൂവേലും പറഞ്ഞു: “ഇത്‌ യഹോവയിൽനിന്നാണ്‌. അതുകൊണ്ട്‌, ‘ഉവ്വ്‌’ എന്നോ ‘ഇല്ല’ എന്നോ പറയാൻ* ഞങ്ങൾക്കാവില്ല. 51  ഇതാ റിബെക്ക! അവളെ കൂട്ടിക്കൊണ്ട്‌ പൊയ്‌ക്കൊള്ളുക. യഹോവ പറഞ്ഞതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയാകട്ടെ.” 52  ഈ വാക്കുകൾ കേട്ടപ്പോൾ അബ്രാഹാമിന്റെ ദാസൻ യഹോവയുടെ മുമ്പാകെ കുമ്പിട്ട്‌ നമസ്‌കരിച്ചു. 53  പിന്നെ ആ ദാസൻ വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വസ്‌ത്രങ്ങളും ഒന്നൊന്നായി പുറത്ത്‌ എടുത്ത്‌ റിബെക്കയ്‌ക്കു കൊടുത്തു. റിബെക്കയുടെ ആങ്ങളയ്‌ക്കും അമ്മയ്‌ക്കും അയാൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. 54  അതിനു ശേഷം അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചു. രാത്രി അവർ അവിടെ തങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ അയാൾ പറഞ്ഞു: “എന്നെ എന്റെ യജമാനന്റെ അടുത്തേക്ക്‌ അയച്ചാലും.” 55  അപ്പോൾ റിബെക്കയുടെ ആങ്ങളയും അമ്മയും, “പത്തു ദിവസമെങ്കിലും അവൾ ഞങ്ങളോടൊപ്പം നിൽക്കട്ടെ; അതിനു ശേഷം കൊണ്ടുപൊയ്‌ക്കൊള്ളൂ” എന്നു പറഞ്ഞു. 56  പക്ഷേ അയാൾ അവരോടു പറഞ്ഞു: “യഹോവ എന്റെ യാത്ര സഫലമാക്കിയതുകൊണ്ട്‌ എന്നെ വൈകിക്കരുതേ, എന്നെ പറഞ്ഞയച്ചാലും. ഞാൻ എന്റെ യജമാനന്റെ അടുത്തേക്കു പോകട്ടെ.” 57  അപ്പോൾ അവർ പറഞ്ഞു: “നമുക്ക്‌ അവളെ വിളിച്ച്‌ അവളോടു ചോദിക്കാം.” 58  അങ്ങനെ അവർ റിബെക്കയെ വിളിച്ച്‌, “നീ ഇദ്ദേഹത്തോടൊപ്പം പോകുന്നോ” എന്നു ചോദിച്ചു. അതിനു റിബെക്ക, “പോകാൻ ഞാൻ തയ്യാറാണ്‌” എന്നു പറഞ്ഞു. 59  അങ്ങനെ അവർ അവരുടെ സഹോദരിയായ റിബെക്കയെയും+ റിബെക്കയുടെ വളർത്തമ്മയെയും*+ അബ്രാഹാമിന്റെ ദാസനെയും അയാളുടെ ആളുകളെയും യാത്രയാക്കി. 60  അവർ റിബെക്കയെ അനുഗ്രഹിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സഹോദരീ, നീ ലക്ഷോപലക്ഷങ്ങൾക്ക്‌ അമ്മയായിത്തീരട്ടെ. നിന്റെ മക്കൾ* അവരെ വെറുക്കുന്നവരുടെ നഗരകവാടങ്ങൾ* കൈവശമാക്കട്ടെ.”+ 61  പിന്നെ റിബെക്കയും പരിചാരികമാരും ഒട്ടകപ്പുറത്ത്‌ കയറി ആ പുരുഷനെ അനുഗമിച്ചു. അങ്ങനെ ആ ദാസൻ റിബെക്കയെയും കൂട്ടി യാത്രയായി. 62  യിസ്‌ഹാക്ക്‌ നെഗെബ്‌+ ദേശത്താണു താമസിച്ചിരുന്നത്‌. ഒരു ദിവസം യിസ്‌ഹാക്ക്‌ ബേർ-ലഹയീ-രോയിയുടെ+ ദിശയിൽനിന്ന്‌ വരുകയായിരുന്നു. 63  ഇരുട്ടു പരക്കാറായ സമയം. ധ്യാനിക്കാനായി+ യിസ്‌ഹാക്ക്‌ വെളിമ്പ്രദേശത്തുകൂടെ നടക്കുകയായിരുന്നു. യിസ്‌ഹാക്ക്‌ നോക്കിയപ്പോൾ അതാ, ഒട്ടകങ്ങൾ വരുന്നു! 64  യിസ്‌ഹാക്കിനെ കണ്ട ഉടൻ റിബെക്ക ഒട്ടകപ്പുറത്തുനിന്ന്‌ താഴെ ഇറങ്ങി. 65  റിബെക്ക ആ ദാസനോട്‌, “നമ്മളെ സ്വീകരിക്കാൻ വെളിമ്പ്രദേശത്തുകൂടി നടന്നുവരുന്ന അയാൾ ആരാണ്‌” എന്നു ചോദിച്ചു. അതിനു ദാസൻ, “അത്‌ എന്റെ യജമാനനാണ്‌” എന്നു പറഞ്ഞു. അപ്പോൾ റിബെക്ക ഒരു മൂടുപടം എടുത്ത്‌ അണിഞ്ഞു. 66  താൻ ചെയ്‌തതെല്ലാം ദാസൻ യിസ്‌ഹാക്കിനോടു പറഞ്ഞു. 67  പിന്നെ യിസ്‌ഹാക്ക്‌ റിബെക്കയെ തന്റെ അമ്മ സാറയുടെ കൂടാരത്തിലേക്കു+ കൊണ്ടുപോയി. അങ്ങനെ യിസ്‌ഹാക്ക്‌ റിബെക്കയെ ഭാര്യയായി സ്വീകരിച്ചു. യിസ്‌ഹാക്കിനു റിബെക്കയെ ഇഷ്ടമായി.+ അങ്ങനെ, അമ്മയുടെ വേർപാടിൽ ദുഃഖിച്ചിരുന്ന+ യിസ്‌ഹാക്കിന്‌ ആശ്വാസം ലഭിച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിന്‌.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
സാധ്യതയനുസരിച്ച്‌, ലാബാൻ.
അഥവാ “നിന്നോടു ഗുണമോ ദോഷമോ പറയാൻ.”
അതായത്‌, അവൾക്കു മുല കൊടുത്തിരുന്ന സ്‌ത്രീ; ഇപ്പോൾ അവളുടെ പരിചാരിക.
അക്ഷ. “വിത്ത്‌.”
അഥവാ “നഗരങ്ങൾ.”